കായിക വിദ്യാഭ്യാസം: എങ്ങിനെ പിഴക്കുന്നു ഇൗ ചുവടുകൾ?
text_fieldsവടകര തൃക്കോട്ടൂർ യു.പി സ്കൂളിൽ വാർഷിക സ്പോർട്സ് അടുത്തപ്പോൾ ഡ്രിൽമാഷ് ബാലകൃഷ്ണൻ നായർ പി.ടി. ഉഷയെന്ന നാലാം ക്ലാസുകാരിയുടെ ചടുലമായ ചുവടുകൾ ശ്രദ്ധിച്ചു. പരീക്ഷണാർഥം ഓടിച്ചപ്പോൾ, അന്ന് മേലടി ഉപജില്ല ചാമ്പ്യനും ഇതേ സ്കൂളിലെ ഏഴാം ക്ലാസുകാരിയുമായ ബേബി സരളയെ ഉഷ പിന്തള്ളി. പിന്നെ ഉപജില്ല മീറ്റിൽ ഉഷ വിജയം ആവർത്തിച്ചു. പി.ടി. ഉഷയെന്ന ഇതിഹാസതാരത്തിെൻറ ജനനമായിരുന്നു അത്. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ എത്തി, ഒ.എം. നമ്പ്യാരുടെ ശിക്ഷണത്തിൽ വളർന്ന ഉഷ ഒളിമ്പിക്സ് മെഡലിന് അരികിലെത്തി. ഏഷ്യൻ അത്ലറ്റിക്സിൽ അനിഷേധ്യ പ്രമാണിത്വം വിളിച്ചറിയിച്ചു. ഉഷയുടെ പരിശീലകനെന്ന നിലയിൽ ഒ.എം. നമ്പ്യാർക്ക് േദ്രാണാചാര്യ അവാർഡ് ലഭിച്ചു. തീർത്തും അർഹമായ അംഗീകാരം. പക്ഷേ, പി.ടി. ഉഷ എങ്ങനെ സ്പോർട്സ് ഡിവിഷനിലും കോളജിൽ സ്പോർട്സ് ഹോസ്റ്റലിലും ഒ.എം. നമ്പ്യാരുടെ ശിക്ഷണത്തിലും എത്തി.
ബാലകൃഷ്ണൻ നായർ എന്ന സാധാരണക്കാരനായ കായികാധ്യാപകൻ ഉഷയിൽ ഒരു അത്ലറ്റിെൻറ ഭാവങ്ങൾ കണ്ടറിഞ്ഞതുകൊണ്ടുമാത്രം. സ്കൂൾതലത്തിൽ കായികാധ്യാപകർ കണ്ടെത്തി േപ്രാത്സാഹിപ്പിച്ചവരാണ് പിൽക്കാലത്ത് രാജ്യാന്തരതലത്തിൽ തിളങ്ങിയവരിൽ ഏറെയും. പക്ഷേ, സാധാരണക്കാരായ കായികാധ്യാപകർക്കു പരിശീലനകാര്യങ്ങളിൽ പരിമിതികളുണ്ട്. സ്കൂൾ പഠനം പൂർത്തിയാക്കി കോളജുകളിൽ എത്തുമ്പോൾ കോളജുകളിലെ കായികാധ്യാപകർക്കു നൽകാൻ കഴിയുന്നതും േപ്രാത്സാഹനം മാത്രം. ഈ പ്രായത്തിൽ താരങ്ങൾക്കു വേണ്ടത് ഉന്നതപരിശീലനമാണ്. കായികവിദ്യാഭ്യാസം എന്ന അടിസ്ഥാനഘട്ടം ഇവിടെ കഴിയുന്നു. കായികാധ്യാപകരുടെ റോളും അസ്തമിക്കുന്നു.
ദേശീയ-രാജ്യാന്തര മത്സരവേദികളിൽ മെഡൽ നേടുന്ന താരങ്ങൾക്കൊപ്പം അവരുടെ പരിശീലകർ അംഗീകരിക്കപ്പെടും. കൂടുതൽ മികവിനായി വിദേശപരിശീലകരുടെ സേവനവും ലഭ്യമാക്കും. ചെറുപ്പത്തിലേ കണ്ടെത്തി വളർത്തിയ കായികാധ്യാപകരെ ചില താരങ്ങൾ ഓർക്കും. പലരും മറക്കും. പക്ഷേ, കായികവിദ്യാഭ്യാസത്തിെൻറ പ്രസക്തിയും സ്കൂൾ കായികാധ്യാപകരുടെ നിലനിൽപും പൊതുവിദ്യാഭ്യാസ വകുപ്പും സർക്കാറും വിസ്മരിച്ചാലോ? കായിക വിദ്യാഭ്യാസം പൂർത്തിയാക്കി വർഷംതോറും പുറത്തുവരുന്ന നൂറുകണക്കിനുപേർ ജോലികിട്ടാതെ അലയുന്നു. ജോലി കിട്ടിയവർ അതു സ്ഥിരപ്പെടുത്തിക്കിട്ടാൻ നെട്ടോട്ടമോടുന്നു. പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന കായികാധ്യാപകർ വിവിധ സംഘടനകളിലൂടെ പ്രതിഷേധിച്ച്, ഒടുവിൽ സംയുക്തമായി സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. സ്കൂൾ കായികമത്സരങ്ങൾ ബഹിഷ്കരിച്ചും ഉപജില്ല സ്കൂൾ ഗെയിംസ് സംഘാടക ഭാരവാഹിത്വം രാജിെവച്ചും പ്രതിഷേധിക്കുന്നു.
കായികക്ഷമതയില്ല
സംസ്ഥാന സർക്കാർ നടത്തിയ സർവേയിൽ 80 ശതമാനം സ്കൂൾകുട്ടികൾക്കും കായികക്ഷമതയില്ലെന്നു കണ്ടെത്തിയിട്ടും കായികവിദ്യാഭ്യാസത്തിെൻറയും കായികാധ്യാപകരുടെയും കാര്യത്തിൽ കാലത്തിനൊത്ത മാറ്റം വരുത്താൻ തയാറാകുന്നില്ല. ജോലിസ്ഥിരതയും തുല്യജോലിക്കു തുല്യവേതനവും എന്നതാണ് കായികാധ്യാപകരുടെ പ്രധാന ആവശ്യം. നാലു പതിറ്റാണ്ടു പഴക്കമുണ്ട് ഈ ആവശ്യങ്ങൾെക്കന്ന് ഓർക്കണം. ഭാഷാ അധ്യാപകർക്കു കായികാധ്യാപകരുടെ ചുമതല നൽകിയതിൽ പ്രതിഷേധിച്ച് മൂന്നുവർഷം മുമ്പ് സമരം നടന്നിരുന്നു. ഒടുവിൽ വിചിത്ര തീരുമാനം സർക്കാർ പിൻവലിച്ചു. 2016-ൽ കേന്ദ്ര സർക്കാർ കായികവിദ്യാഭ്യാസത്തിന് അനുവദിച്ച 400 കോടി രൂപയിൽ 385 കോടി ലാപ്സായി എന്നാണ് കേൾക്കുന്നത്. സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയായതോടെ കായികാധ്യാപകരുടെ ഒട്ടേറെ തസ്തികകൾ നഷ്ടമായി. യു.പി ക്ലാസുകളിൽ 500 വിദ്യാർഥികൾക്ക് ഒരു സ്പെഷലിസ്റ്റ് അധ്യാപകൻ എന്നാണ് വ്യവസ്ഥ. ഇതിൽ കലയും കായികവും പ്രവൃത്തിപരിചയവും ഉൾപ്പെടുന്നു. മറ്റ് അധ്യാപകർക്ക് നിയമനത്തിന് 1:35 അനുപാതവും സംരക്ഷണത്തിന് 1:30 അനുപാതവും സർക്കാർ സമ്മതിക്കുമ്പോൾ കായികാധ്യാപകർ പുറത്താക്കൽ ഭീഷണി നേരിടുന്നു.
എൽ.പി സ്കൂളുകളിൽ കായികാധ്യാപക തസ്തികയില്ല. യു.പിയിലെ അധ്യാപകൻ ഈ ചുമതലകൂടി നോക്കണം. ഹൈസ്കൂളിനോട് ചേർന്നുള്ള യു.പി വിഭാഗമാണെങ്കിൽ ഹൈസ്കൂളിലെ ചുമതലയും നിർവഹിക്കണം. ചില സ്കൂളുകളിൽ ഹയർ സെക്കൻഡറിയിലെ സ്പോർട്സ് താരങ്ങളുടെ ചുമതലയും ഏറ്റെടുക്കണം. പക്ഷേ, വേതനം ൈപ്രമറി അധ്യാപകേൻറതുമാത്രം. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കാനും പലരും നിർബന്ധിതരാകുന്നു. ആഴ്ചയിൽ അഞ്ചു പീരിയഡ് ഉണ്ടെങ്കിൽ ഒരു കായികാധ്യാപക തസ്തിക ആകാമെന്ന് കെ.ഇ.ആർ പറയുമ്പോൾ എട്ടാം ക്ലാസിൽ രണ്ടു പീരിയഡും ഒമ്പതിലും പത്തിലും ഓരോ പീരിയഡുമാണ് അനുവദിക്കപ്പെടുന്നത്. ഇതിൽതന്നെ കായികാധ്യാപക നിയമനകാര്യത്തിൽ എട്ടിലെയും ഒമ്പതിലെയും ഓരോ പീരിയഡ് മാത്രമാണ് കണക്കിലെടുക്കുക. കഴിഞ്ഞ ഏതാനും വർഷമായി സംസ്ഥാന സ്കൂൾ കായികമേളകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചെവച്ച് പല സ്കൂളുകളിലെയും കായികാധ്യാപകർക്ക് ഇടക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് രക്ഷപ്പെട്ടത്. പറളി സ്കൂളിലെ പി.ജി. മനോജും കോതമംഗലം മാർ ബേസിലിലെ ഷിബിയുമൊക്കെ ഇത്തരം പ്രതിസന്ധികൾ നേരിട്ടവരാണ്.
ഒരേയൊരു േദ്രാണാചാര്യർ
കേരളത്തിലെ കായികാധ്യാപകരിൽ, കോരുത്തോട് സി.കെ.എം.എച്ച്.എസിലെ വർഷങ്ങളോളം സംസ്ഥാന സ്കൂൾ ചാമ്പ്യന്മാരാക്കിയ കെ.പി. തോമസിനു മാത്രമാണ് മലയാളി കായികാധ്യാപകരിൽ േദ്രാണാചാര്യ ലഭിച്ചത്. സി.എസ്. മുരളീധരൻ, ജിൻസി ഫിലിപ്പ്, ജോസഫ് എബ്രഹാം തുടങ്ങി ഒട്ടേറെ രാജ്യാന്തര താരങ്ങൾ കെ.പി. തോമസിെൻറ ശിക്ഷണത്തിൽ വളർന്നവരാണ്. എങ്കിലും, ഷൈനി വിൽസെൻറ പിതൃസഹോദരനായതിനാലാണ് തോമസ് മാഷ് പരിഗണിക്കപ്പെട്ടെതന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താനാവില്ല. ഭുവനേശ്വറിൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ പി.യു. ചിത്ര ഇപ്പോഴും മുണ്ടൂരിലെ കായികാധ്യാപകൻ- സിജിെൻറ ശിഷ്യതന്നെ. സിജിൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന് ഇന്നുമൊരു സ്കൂൾ കായികാധ്യാപകൻ. അതുകൊണ്ടുതന്നെ ഭുവനേശ്വറിൽ സിജിൻ ടിക്കറ്റ് എടുത്താണ് ചിത്രയുടെ ഓട്ടം കാണാനും നിർദേശം നൽകാനും കലിംഗ സ്റ്റേഡിയത്തിൽ കയറിയത്.
കെ.എം. ബീനാമോളുടെ പരിശീലകൻ എന്ന നിലയിലാണ് ജോഗീന്ദർ സിങ് സെയ്നി േദ്രാണാചാര്യ പുരസ്കാരം നേടിയത്. എന്നാൽ, തുടക്കത്തിൽ ബീനാമോളെ പരിശീലിപ്പിച്ച രാജുപോൾ വിസ്മരിക്കപ്പെട്ടു. ഇങ്ങനെയെത്രയെത്ര പേർ? 1908-ൽ സ്ഥാപിതമായ കൽക്കത്ത (കൊൽക്കത്ത) വൈ.എം.സി.എ സെക്രട്ടറിയായി കായിക വിദ്യാഭ്യാസ വിദഗ്ധൻ ജെ.എച്ച്. േഗ്ര അമേരിക്കയിൽനിന്നെത്തിയതോടെയാണ് സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി ഇന്ത്യയിൽ രൂപമെടുത്തത്.1920-ൽ മദ്രാസ് വൈ.എം.സി.എ കായിക വിദ്യാഭ്യാസ സ്കൂൾ തുടങ്ങി. 31-ൽ ഇതു കോളജായി. കേരളത്തിൽ പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ഭാഗങ്ങൾ മുമ്പ് മലബാർ എന്ന പേരിൽ മദ്രാസ് പ്രവിശ്യയിലായിരുന്നതിനാൽ ഇവിടങ്ങളിൽ സംഘടിത കായിക വിദ്യാഭ്യാസം പ്രചരിച്ചു. തിരുവിതാംകൂറിൽ അടിസ്ഥാന യോഗ്യതയില്ലാത്ത ഡ്രിൽമാസ്റ്റർമാർ തുടർന്നു.
എന്നാൽ, 1930-ൽ ആലുവ വൈ.എം.സി.എയോട് അനുബന്ധിച്ച് കായിക വിദ്യാഭ്യാസ സ്കൂൾ തുടങ്ങി. മദ്രാസ് വൈ.എം.സി.എ കോളജിൽ പഠനം പൂർത്തിയാക്കിയ ഏതാനും പേരാണ് ഇതിനു മുൻകൈയെടുത്തത്. എല്ലാ വേനൽക്കാലത്തുമായിരുന്നു ഇവിടെ പരിശീലനം. ഇവിടെ പരിശീലിച്ച പലരും അക്കാലത്ത് കായികാധ്യാപകരായി. തിരുവനന്തപുരത്ത് 1954-ലും കോഴിക്കോട്ട് 1957-ലും ഫിസിക്കൽ എജുക്കേഷൻ കോളജുകൾ തുടങ്ങിയതോടെയാണ് കേരളത്തിൽ നിലവാരമുള്ള കായികവിദ്യാഭ്യാസം ആരംഭിച്ചത്. 71-ൽ രണ്ടു സ്ഥാപനങ്ങളും പൂട്ടി. 79-ൽ കോഴിക്കോട് കോളജ് പുനരാരംഭിച്ചു. 75-ൽ തിരുവനന്തപുരത്ത് തുടങ്ങിയ ജി.വി. രാജാ സ്കൂളിൽ കായിക വിദ്യാഭ്യാസ കോഴ്സും തുടങ്ങി. തിരുവനന്തപുരം കാര്യവട്ടത്ത് 1985-ൽ എൽ.എൻ.സി.പി.ഇ തുടങ്ങിയതോടെയാണ് കേരളത്തിലെ കായിക വിദ്യാഭ്യാസം നിലവാരത്തിലേക്ക് ഉയർന്നത്.
ഭാവിയെന്ത്?
പക്ഷേ, ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ഭാവിയെന്ത്? നേരത്തേ ഗ്വാളിയറിലും ചെന്നൈയിലും ഒക്കെ പഠിച്ചുവന്നവർക്കും ജോലിസ്ഥിരതയില്ല. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന് കൊട്ടിഘോഷിക്കുമ്പോഴും ബാല്യ കൗമാരങ്ങളുടെ സ്പോർട്സ് താൽപര്യം കണ്ടറിഞ്ഞു േപ്രാത്സാഹിപ്പിക്കുന്നവർ അവഗണിക്കപ്പെടുന്നു. മറ്റേതൊരു പാഠ്യവിഷയവുംപോലെ കായിക വിദ്യാഭ്യാസവും അംഗീകരിക്കപ്പെടണം. ഇന്നത്തെ നമ്മുടെ സൂപ്പർതാരങ്ങളൊക്കെ സ്കൂൾ തലങ്ങളിൽ പ്രതിഭ തെളിയിച്ചവരാണല്ലോ? ‘‘വാട്ടർലൂവിലെയും ട്രഫാൽഗറിലെയും യുദ്ധം ജയിച്ചത് ഈറ്റനിലെയും ഹാരോയിലെയും കളിക്കളങ്ങളിലാണ്’’ എന്നു വെല്ലിങ്ടൺ പ്രഭു വിശേഷിപ്പിച്ചത് വെറുതെയല്ല. മേൽക്കൂരയില്ലാത്ത ക്ലാസ്മുറികളാണ് കളിക്കളം. സ്കൂളുകളിലെ കളിക്കളങ്ങളും കായിക വിദ്യാഭ്യാസവും കായികതാരങ്ങൾക്കു മാത്രമല്ല, മുഴുവൻ വിദ്യാർഥികൾക്കുംവേണ്ടിയുള്ളതാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.