Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുങ്ങുന്ന കപ്പലിലാണ്...

മുങ്ങുന്ന കപ്പലിലാണ് നമ്മുടെ എഴുത്തുകാർ

text_fields
bookmark_border
മുങ്ങുന്ന കപ്പലിലാണ് നമ്മുടെ എഴുത്തുകാർ
cancel

പൂവിലൊളിപ്പിച്ച കാട്ടുമൃഗമാണ് ഇൗ കാലമെന്ന് അഡോണിസിെൻറ ഒരു കവിതയുണ്ട്. ഭീകരവാദികൾ വികസനവാദികളായി നമ്മുടെ മുന്നിലെത്തുന്നു. ശ്വസിക്കുന്ന ഒാക്സിജൻപോലും നിഷേധിച്ച് നമ്മുടെ കുഞ്ഞുങ്ങളെ ഒന്നായി മരണത്തിലേക്ക് തള്ളിവിടുേമ്പാഴും യോഗയെക്കുറിച്ചും ആർഷപാരമ്പര്യത്തെക്കുറിച്ചും നാം നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

സ്വാതന്ത്ര്യത്തിെൻറ മഹോത്സവം ആഘോഷിക്കുന്നു നമ്മൾ. സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്ക എന്ന് നികനോർ പാർറ. ഇന്ത്യയുടെ കാര്യം അതിനേക്കാൾ കഷ്ടമാണ്. സ്വാതന്ത്ര്യം എന്ന വാക്കുപോലും രുചിക്കാത്ത ഭരണാധികാരികൾ െചേങ്കാലേന്തുന്ന നാടാണിത്. ഞാനിത് വെറുതെ പറയുന്നതല്ല.

ബൂഖ്മാരീ സേ ആസാദി
സംഘ്വാദ് സേ ആസാദി
സാമന്ദ്വാദ് സേ ആസാദി
പൂഞ്ചിവാദ് സേ ആസാദി
ബ്രഹ്മൻ വാദ് സേ ആസാദി
മനുവാദ് സേ ആസാദി
എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതിെൻറ പേരിലാണ് ജെ.എൻ.യുവിൽ കനയ്യകുമാറും സുഹൃത്തുക്കളും രാജ്യദ്രോഹികളായി മാറിയത്. ദാരിദ്ര്യത്തിൽനിന്ന്, ഫ്യൂഡലിസത്തിൽനിന്ന് സംഘിസത്തിൽനിന്ന്, മുതലാളിത്തത്തിൽനിന്ന്, ബ്രാഹ്മണിസത്തിൽനിന്ന്, ജാതീയതയിൽനിന്ന് നാം ഇനിയും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് എഴുത്തുകാരെങ്കിലും തിരിച്ചറിേഞ്ഞ പറ്റൂ.


ഇറാഖിൽ അമേരിക്ക കിരാതമായ രീതിയിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ അമേരിക്കയുടെ വിശ്വസ്തനായ ഒരു കാര്യസ്ഥനെപ്പോലെ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ അമേരിക്കക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ എന്തുകൊണ്ട് ടോണി ബ്ലെയറെ അറസ്റ്റ് ചെയ്യുന്നില്ല. ഇതാ ഒരു കുറ്റവാളി വിലാസം അറിയില്ലെങ്കിൽ എഴുതിയെടുത്തോളൂ. നമ്പർ ത്രീ, ഡൗൺ സ്ട്രീറ്റ്, ലണ്ടൻ എന്ന് ബ്രിട്ടനിെല മാധ്യമങ്ങളെയത്രയും വിളിച്ചുവരുത്തി ധീരമായി പറഞ്ഞ ഹരോൾഡ് പിൻറർ എന്ന എഴുത്തുകാരനെ ഒാർക്കുക.
 

crying-people


ഒാക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കുന്നതുപോലെ, ജീവൻ രക്ഷിക്കേണ്ട ആശുപത്രികൾ ജീവൻ എടുക്കുന്നതുപോലെ, ഇതാ ഒരു രാജ്യം, നമ്മുടെ മഹത്തായ ഭാരതം ജനാധിപത്യവും മതേതരത്വവും നിഷേധിക്കപ്പെട്ട് െഎ.സി.യുവിൽ കിടക്കുകയാണ്. കൽബുർഗിയെ, പൻസാരെയെ, മുഹമ്മദ് അഖ്ലാക്കിനെ, ജുനൈദനിനെ നമ്മളോർക്കുക. കൊലക്കത്തി മാത്രമല്ല കൊലക്കത്തും  ആസിഡും എഴുത്തുകാരെ കാത്തിരിക്കുന്നു. (രാമനുണ്ണിയെയും ദീപ നിശാന്തിനെയും ഒാർക്കുക; ഉയിർത്തെഴുന്നേറ്റ പെരുമാൾ മുരുകനെയും). മതം തൃശൂലംകൊണ്ട് ഗർഭിണിയുടെ ഭ്രൂണം പുറത്തെടുക്കുന്നതോ പള്ളി പൊളിക്കുന്നതോ െഎ.എസിൽ ചേരാൻ യമനിലേക്ക് ആടു മേയ്ക്കാൻ കൊണ്ടുപോകുന്നതോ അല്ല എന്ന് എഴുത്തുകാരൻ അറിഞ്ഞിരുന്നാൽമാത്രം പോരാ അറിയിക്കുകയും വേണമെന്നാണ് കാലം നമ്മോട് പറയുന്നത്. ജനാധിപത്യത്തിലെ എഴുത്ത് െഎ.സി.യുവിനു മുന്നിൽ വേവലാതിയോടെ നിൽക്കുന്ന എഴുത്തുകാരെൻറ സങ്കടക്കരച്ചിലോ പിറുപിറുക്കലോ അമർഷമോ ആകും ചിലപ്പോൾ. അത് നമ്മുടെ വാരികകളിലെ പേജുകളിൽ സച്ചിദാനന്ദൻ കവിത എന്നു പറഞ്ഞ് എറിയുന്ന ഏറുപടക്കങ്ങളാകും. എൻ.എസ്. മാധവൻ ധൈര്യത്തോടെ ട്വിറ്ററിൽ കുറിക്കുന്ന പുതിയ ‘തിരുത്തു’കളാകും. കെ.ആർ. മീരയുടെ ‘സ്വച്ഛഭാരതി’യും ‘സംഘിയണ്ണനുമാകും. അവിടെയൊക്കെ സാഹിത്യത്തിെൻറ തൂക്കക്കട്ടികളുമായി ത്രാസിൽ വെച്ചളക്കുന്നവരോട് മുങ്ങുന്ന ഒരു കപ്പലിലാണ് നമ്മുടെ എഴുത്തുകാരത്രയും എന്നു പറയുക. അവരുടെ ത്രാസും തൂക്കുകല്ലുകളും കാലഹകരണപ്പെട്ടത് അവർ മാത്രമറിയുന്നില്ല. ‘‘തും കിത്നെ രോഹിത് മാരേഗാ, ഹർ ഗർസെ രോഹിത് നികലേ ഗാ’’ (എത്ര രോഹിതിനെ കൊല്ലും നിങ്ങൾ, ഒാരോ വീട്ടിൽനിന്നും േരാഹിത് പിറവിയെടുക്കും എന്ന് വിളിച്ചുപറഞ്ഞ െജ.എൻ.യുവിലെയും ഹൈദരാബാദ് യൂനിവേഴ്സിറ്റിയിെലയും തിളച്ചുമറിഞ്ഞ യൗവനം ജനാധിപത്യത്തെയും മതേതരത്വത്തെയും രക്ഷിക്കാനുള്ള ഒാക്സിജൻ സിലിണ്ടറുകളാണെന്ന് എഴുത്തുകാരറിയണം.



ഹൈന്ദവ കാഴ്ചപ്പാടിന് അനുകൂലമായി പാഠ്യപദ്ധതി ഉടച്ചുവാർക്കുേമ്പാൾ, പശുവിെൻറ പേരിൽ മനുഷ്യരെ അടിച്ചുകൊല്ലുേമ്പാൾ, ദലിതരെ ക്ഷേത്രങ്ങളിൽനിന്ന് ആട്ടിയോടിക്കുേമ്പാൾ, മരിച്ചുചെല്ലുേമ്പാൾ ആധാർ മയ്യത്ത് കട്ടിലുമായി, ചിതയിലെ വിറകുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് ശവമടക്കാൻപോലും കഴിയാതെ വരുേമ്പാൾ, എന്ത് ജനാധിപത്യം, എന്ത് എഴുത്ത്?
ഹിറ്റ്ലർ ജർമനിയെയും
മുസോളിനി ഇറ്റലിയെയും
അത്രമേൽ സ്നേഹിച്ചിരുന്നു.
ഹിറ്റ്ലർ ജൂതന്മാരെ കൊന്നൊടുക്കിയ ഗ്യാസ് ചേംബറിന് ‘കുളിപ്പുര’ എന്നായിരുന്നു പേരിട്ടിരുന്നത്.
നമ്മളെയും ഒരുനാൾ രാജ്യസ്നേഹികൾ കുളിപ്പിക്കാൻ കൊണ്ടുപോകും.
എണ്ണതേച്ച്,
സോപ്പും തോർത്തുമായി നമുക്ക് കാത്തിരിക്കാം. നമ്മുടെ പേനയിൽ മഷി ബാക്കിയില്ലെങ്കിൽ നമ്മുടെ ചോരകൊണ്ട് നമ്മുടെ പേന നിറയ്ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS terroropenforumGorakhpur hospital tragedyintolerance in india
News Summary - intolerance in india- Openforum
Next Story