ഈ ഏറ്റുമുട്ടൽ നാശത്തിലേക്ക്
text_fieldsഇന്ന് ലോകഗജദിനം. ഏഷ്യയിലെ 60 ശതമാനം ആനകളും ഇന്ത്യയിലാണ്. ഏകദേശം 24,000 മുതൽ 32,000 വരെ ഗജവീരന്മാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അതോടൊപ്പം ആനകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളും വർധിക്കുന്നു. ഓരോ വർഷവും 500 പേർ വീതം ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.
എന്നാല് മനുഷ്യരുടെ ആക്രമണങ്ങളും ആരോഗ്യപ്രശ്നങ്ങൾ മൂലവും െചരിയുന്ന കാട്ടാനകളുടെ എണ്ണം വര്ധിക്കുകയാണ്. വനം വകുപ്പ് കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു വർഷത്തിനിടെ െചരിഞ്ഞത് 44 കാട്ടാനയാണ്. വ്യാപക വനനശീകരണം മൂലം ആവാസവ്യവസ്ഥ തകിടം മറിഞ്ഞതും സ്വാഭാവിക വഴിത്താരകൾ നഷ്ടമായതുമടക്കമുള്ള കാരണങ്ങളാലാണ് കാട്ടാനകൾ മരണക്കുരുക്കിലാകുന്നത്.
ആഹാരം തേടാനുള്ള ശേഷി കുറയുന്നതോടെ ഭക്ഷണ ദാരിദ്ര്യം മൂലവും മറ്റ് ആരോഗ്യപ്രശ്നങ്ങളാലും വാർധക്യം മൂലവും ചെരിഞ്ഞവ ഇതിൽപെടും. വേട്ടസംഘങ്ങളുടെ ആക്രമണത്തിലും കൃഷിയിടങ്ങളിൽ ഇറങ്ങുന്നതിൽ പ്രകോപിതരായി നാട്ടുകാർ മുറിവേൽപിക്കുന്നതിലൂടെയും വിവിധ വനമേഖലകളിൽ ആയുസ്സെത്താതെ ആനകൾ ചെരിയുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഒരു വനമേഖലയിൽനിന്ന് മറ്റൊരു വനമേഖലയിലേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരമാർഗങ്ങളാണ് ആനത്താരകൾ. ഇൗ താരകളിൽ പലതും കൃഷിയിടങ്ങളായും കെട്ടിടങ്ങളായും മാറി.
വികസനത്തിെൻറയും വിനോദസഞ്ചാരത്തിെൻറയും മറവിൽ സർക്കാറും കച്ചവടക്കണ്ണോടെ വനം, റിസോർട്ട് മാഫിയകളും വനം വ്യാപകമായി കൈയേറിയതോടെ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും അതോടൊപ്പം ആനത്താരകളും അപ്രത്യക്ഷമായി. സുൽത്താൻ ബത്തേരി വനമേഖലയിൽ അഞ്ചും തോൽപെട്ടിയിൽ നാലും ഇടുക്കിയിൽ മൂന്നും ആനയാണ് എട്ടുമാസത്തിനിടെ ചെരിഞ്ഞത്. കുറിച്ചിയാട്- മൂന്ന്, വാഴച്ചാൽ- രണ്ട്, അതിരപ്പിള്ളി- രണ്ട്, കുരുളായ് -രണ്ട്, വഴിക്കടവ്- രണ്ട്, മുത്തങ്ങ- രണ്ട്, ശെന്തുരുണി, പത്തനാപുരം, അഴുത, പാലപ്പിള്ളി, വെള്ളിക്കുളങ്ങര, കോടനാട്, ഇടമലയാർ, കുട്ടമ്പുഴ, അഗളി, അട്ടപ്പാടി, എടവണ്ണ, കൊട്ടിയൂർ, പെരുവണ്ണാമുഴി എന്നിവിടങ്ങളിൽ ഒന്നുവീതവും ആന അടുത്തകാലങ്ങളിൽ െചരിഞ്ഞു. മൂന്നാർ, ചിന്നക്കനാൽ മേഖലകളിൽ 17 ദിവസത്തിനിടെ മൂന്ന് കാട്ടാനക്കാണ് ദുരൂഹസാഹചര്യത്തിൽ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടിവരുകയാണെന്ന് വനപാലകരും ചൂണ്ടിക്കാട്ടുന്നു.
മനുഷ്യെൻറ സമീപനങ്ങളിലുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്ന് വനം-വന്യജീവി വകുപ്പ് അധികൃതരും പറയുന്നു. നഗരങ്ങളുടെ മാലിന്യത്തൊട്ടികളായി കാടുകൾ മാറുന്നതും വന്യമൃഗങ്ങളുടെ നിലനിൽപിന് ഭീഷണിയാണ്. കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പലതും നേരത്തേ കാട്ടാനകൾ ഭക്ഷണം തേടിയെത്തിയിരുന്ന സ്ഥലങ്ങളായിരുെന്നന്ന് വനപാലകർ പറയുന്നു. കാട്ടിനുള്ളിൽ ഭക്ഷണം കിട്ടാതായതോടെയാണ് ഇവിടങ്ങളിലേക്ക് ആനകൾ കൂട്ടമായി ഇറങ്ങുന്നത്. എന്നാൽ, തിരികെ ഇവക്ക് കാട്ടിലേക്ക് കയറിപ്പോകാൻ കഴിയാതിരിക്കുന്നത് വനം വകുപ്പിനെയും പ്രതിസന്ധിയിലാക്കുകയാണ്.
നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കഴിഞ്ഞ ഗജദിനം മുതൽ ഇൗ ഗജദിനം വരെ പത്ത് ആനകളാണ് തൃശൂർ ജില്ലയിൽ മാത്രം ചെരിഞ്ഞത്. എന്നാൽ വയനാട്, കണ്ണൂർ ജില്ലകളിൽ നാട്ടാനകൾ ചെരിഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തൊട്ടടുത്ത ജില്ലയെക്കാൾ ഇരട്ടിയിൽ അധികം ആനകളാണ് തൃശൂരിൽ ചെരിഞ്ഞത്. പാപ്പാന്മാരുടെ അമിത ഉപദ്രവവും അശാസ്ത്രീയ തീറ്റയുമാണ് ആനകൾക്ക് വിനയാവുന്നത്.
കാട്ടിൽ ആയിരത്തിൽ അധികം ഇലകളും മരത്തൊലികളും അടക്കം ഭക്ഷിച്ചിരുന്ന അവയെ മരുഭൂമിയിലെ ഇൗത്തപ്പഴങ്ങൾ വരെ തീറ്റുന്നതായി ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം ആരോപിക്കുന്നു. ഇൗ അടുത്ത് ചെരിഞ്ഞ പ്രവാസിയുടെ ഉടമസ്ഥതയിലുള്ള ആനയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വയറ്റിൽ നിന്നും വൻതോതിൽ ഇൗത്തപ്പഴക്കുരു ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ നാല് ആനകൾ തൃശൂരിൽ ചെരിഞ്ഞു.തൃശൂരിന് പിന്നിൽ കോട്ടയത്തിനാണ് സ്ഥാനം. ഇവിടെ നാല് ആനകളാണ് ചെരിഞ്ഞത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ മൂന്നു വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രണ്ടും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്നുവീതവുമാണ് ചെരിഞ്ഞത്.
ഇൗ കാലയളവിൽ 179 കാട്ടാനകളാണ് ചെരിഞ്ഞത്. ഇടുക്കിയിൽ 48ഉം വയനാട്ടിൽ 42 ഉം ആനകളും മലപ്പുറത്ത് 21ഉം കൊല്ലത്ത് 18 ആനകളുമാണ് ചെരിഞ്ഞത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 12, കോട്ടയം ഒമ്പത്, കണ്ണൂരിൽ എട്ട്, എറണാകുളത്തും തൃശൂരിലും ആറ് കോഴിക്കോട് ഒന്നും കാട്ടാനകളാണ് ചെരിഞ്ഞത്. ഇവയിൽ വെടിയേറ്റ് 12, വൈദ്യുതാഘാതമേറ്റ് 86, സ്ഫോടകവസ്തുക്കൾ കഴിച്ച് 60, വെള്ളക്കെട്ടിൽ വീണ് 21 എന്നിങ്ങനെയാണ് മരണം. 36 എണ്ണത്തിെൻറ കൊമ്പുകൾ വനംവകുപ്പ് എടുത്തിട്ടുണ്ട്. ബാക്കിയുള്ളവ മോഴ, പിടി എന്നിവയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഗജദിനമായ ആഗസ്റ്റ് 12 മുതൽ ഡിസംബർ 31വരെ സംസ്ഥാനത്ത് 15 നാട്ടാനകളാണ് ചെരിഞ്ഞതെങ്കിൽ ഇൗ വർഷം ജനുവരി ഒന്നു മുതൽ ഗജദിനം വരെ 17 ആനകൾ ഇതുവരെ ചെരിഞ്ഞത്. ആനകൾക്കെതിരായ പീഡനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.