ഇൗ മരങ്ങളിൽ മഴു വീഴേട്ട...
text_fields1984ലെ ഒരുച്ചനേരം സ്കൂളുകളിൽ നിന്ന് കുട്ടികൾ വന്നു കയറിയത് പ്ലാസ്റ്റിക് കൂടുകളിൽ തലനീട്ടി നിൽക്കുന്ന കുറേ വൃക്ഷത്തൈകളുമായിട്ടായിരുന്നു. തണ്ടിൽനിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഇലകളോടുകൂടിയ ആ തൈകളുടെ പേര് ആർക്കും അറിയില്ലായിരുന്നു. അക്കാലത്തെ സർവ വിജ്ഞാനകോശങ്ങശായ അധ്യാപകരോടും കുട്ടികൾ ചോദിച്ചുനോക്കി. അവർക്കും അതിെൻറ പേരറിയില്ല. മഹാഗണി, യൂക്കാലിപ്റ്റസ്, കാറ്റാടി എന്നിങ്ങനെ കുറേ വൃക്ഷത്തൈകളുടെ പേരുകൾ പറഞ്ഞ മാഷന്മാർക്ക് മുന്നിൽ നീണ്ട ഇലകളുള്ള ഇൗ പഹയൻ മാത്രം പേരില്ലാതെ നിന്നു. അതിെൻറ വേരുകൾക്ക് അജ്ഞാതമായ ഏതോ ദേശത്തിെൻറ മണമുള്ളപോലെ തോന്നി.
കേരള ശാസ്ത്ര സാഹിത്യപരിഷത്തിെൻറ നാട്ടിലെ പ്രവർത്തകരായിരുന്നു സ്കൂളിൽ വൃക്ഷത്തൈ വിതരണം നടത്തിയത്. സാമൂഹിക വനവൽകരണ പദ്ധതിയുെട ഭാഗമായാണ് ആ വൃക്ഷത്തൈകൾ േലാറികളിൽ കൊണ്ടുവന്നിറക്കിയത്. കൂട്ടത്തിൽ വാകയും കൊന്നയും ഉണ്ടായിരുന്നു. അവരിലൊരാൾ അതിെൻറ പേര് പറഞ്ഞു. അക്കേഷ്യ. ഏതോ വിശേഷപ്പെട്ട മരമാണ് അതെന്നു മാത്രമേ അപ്പോൾ അറിഞ്ഞുള്ളു. മരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് തടയാനും ഹരിതവൽകരണം ത്വരിതപ്പെടുത്താനുമായി കേരമൊട്ടാകെ മുറവിളി നടക്കുന്ന കാലമായിരുന്നു അത്. ക്ലാസ് മുറികളിൽ അധ്യാപകർ മരങ്ങൾ നടുന്നതിനെക്കുറിച്ച് വാതോരാതെ പറഞ്ഞു.
ആ വൃക്ഷങ്ങൾ നാടിെൻറ നാനാഭാഗങ്ങളിൽ ആർത്തലച്ചു കയറി. ചതുപ്പുകളും വെള്ളക്കെട്ടുകളും നിറഞ്ഞ ഞങ്ങളുടെ ദേശെത്ത ഒട്ടുമിക്ക വീട്ടിലും ഒരു അേക്കഷ്യ എന്ന കണക്കിൽ തഴച്ചുവളർന്നു. യൂക്കാലിപ്റ്റസോ മഹാഗണിയോ അക്കേഷ്യയോ ഇല്ലാത്ത വീടുകളില്ല എന്ന നിലയിലായി. വീട്ടുമുറ്റത്ത് ഒാമനിച്ചുനട്ട മാവോ പ്ലാവോ കറിവേപ്പോ വളർന്നു പച്ചപിടിക്കാൻ പെടാപ്പാടു പെടുേമ്പാൾ അേക്കഷ്യ മാത്രം അേക്ഷാഭ്യനായി വളർന്നു കയറി. അതൊരു പടുവളർച്ച തന്നെയായിരുന്നു. കായൽ കടലിലേക്ക് ചേരുന്ന പൊഴിയുടെ കരയിൽ അേക്കഷ്യയും കാറ്റാടിയും മത്സരിച്ചു വളർന്നുകയറി. പ്രായമായ ചില പഴമക്കാർ അവരുടെ ആയുസ്സിലന്നേവെര പരിചയമില്ലാത്ത മരങ്ങളുടെ കടന്നുവരവിൽ ആശങ്കപ്പെടാതിരുന്നില്ല. എന്നാൽ, പുത്തൻ ശാസ്ത്രാവബോധത്തിെൻറയും പരിസ്ഥിതി ബോധത്തിെൻറയും വീരവാദങ്ങൾക്കു മുന്നിൽ അവരുടെ നാട്ടറിവുകൾ മുരടിച്ചുപോയിരുന്നു.
ആടോ പശുേവാ കടിക്കാതെ കാത്തുകെട്ടി വളർത്തിയ അക്കേഷ്യകൾ മരമായിക്കൊണ്ടിരുന്നു. അസാമാന്യ വേഗത്തിലുള്ള അതിെൻറ വളർച്ച കൗതുകകരമായിരുന്നു. മഞ്ഞപ്പൂെമ്പാടിയുമായി മരങ്ങൾ പൂത്തപ്പോൾ പടർന്ന മണം വല്ലാതെ വീർപ്പുമുട്ടിച്ചു. ചിലരിൽ അസ്വസ്ഥതകൾ തലപൊക്കി. എങ്കിലും മരമങ്ങനെ വളർന്നു മുറ്റി. ഒരു മരം നട്ടിടത്ത് അതിെൻറ വേരുകളിൽനിന്നും വിത്തുകളിൽനിന്നും ഒരുപാട് മരങ്ങൾ െപാട്ടിമുളച്ചു പലയിടത്തും അക്കേഷ്യ കാടുകൾ രൂപംകൊണ്ടുകൊണ്ടിരുന്നു. വനവൽകരണം എന്ന വാക്കിനെ അക്കേഷ്യ അക്ഷരാർഥമാക്കുകയായിരുന്നു. പക്ഷേ, ഇൗ പടുവളർച്ചയിൽ ചുറ്റുപാടും ചിലതുകൂടി സംഭവിക്കുന്നുണ്ടായിരുന്നു. മറ്റു വൃക്ഷങ്ങളുടെ വളർച്ചയിൽ അത് വലിയ മാറ്റം വരുത്തി. അക്കേഷ്യ നട്ടിടത്ത് മറ്റൊന്നും പച്ചപിടിക്കാതായി. രണ്ടുമാസം കൂടുേമ്പാൾ കൊട്ടക്കണക്കിന് തേങ്ങ തന്നിരുന്ന തെങ്ങുകളിൽ കായ്ഫലങ്ങൾ കുറഞ്ഞു. വാഴയും ചേമ്പും കാച്ചിലും പ്ലാവുപോലും ആ പടുവളർച്ച കണ്ട് അന്തംവിട്ടുനിന്നു.
നീർവാർച്ചയുള്ള പുരയിടങ്ങളുടെ അത്യാഴത്തിൽവരെ കയറിച്ചെന്ന് വെള്ളം വലിച്ചൂറ്റിയ അക്കേഷ്യ ആ പുരയിടങ്ങളെ ഒന്നിനും കൊള്ളാത്ത മരുപ്പറമ്പാക്കി മാറ്റുന്നത് നാട്ടുകാർ മെെല്ല മെല്ലെ തിരിച്ചറിഞ്ഞു. ഒടുക്കത്തെ ആക്രാന്തവുമായി വേരുകൾ വെള്ളം തേടി കിണറുകളുടെ പുറംചുമര് തകർത്ത് അകത്തേക്ക് ആണ്ടിറങ്ങി. സെപ്റ്റിക് ടാങ്കുകളുടെ റിംഗുകളിൽ പോലും ബലിഷ്ഠമായ അക്കേഷ്യ വേരുകൾ വിള്ളലുകൾ വീഴ്ത്തി. നാല് അേക്കഷ്യത്തൈ വെച്ചുപിടിപ്പിച്ചാൽ മതിയായിരുന്നു ഒരു ചതുപ്പ് രണ്ട് വർഷത്തിനുള്ളിൽ വരണ്ട മണ്ണാക്കി മാറ്റാൻ. അത്ര വേഗത്തിലായിരുന്നു അതിെൻറ കടന്നുകയറ്റം. അതോടെ അക്കേഷ്യകളെ പലരും വില്ലനായി തിരിച്ചറിഞ്ഞുതുടങ്ങി. മഞ്ഞപ്പൂക്കളണിഞ്ഞ് മരമങ്ങനെ ചിരിച്ചുല്ലസിച്ചുനിൽക്കുന്ന നാളുകളിൽ നാട്ടിൽ ആസ്ത്മ രോഗികളുടെ എണ്ണം പെരുകി. ഒാരോരോ മരങ്ങളിലായി പിന്നെ മഴു വീണുതുടങ്ങി. അേക്കഷ്യ കാടുകൾ മെല്ലെ മെല്ലെ അപ്രത്യക്ഷമായി. യൂക്കാലിപ്റ്റസും അങ്ങനെ നാടുനീങ്ങി.
ഇപ്പോൾ സർക്കാറിന് വീണ്ടുവിചാരമുണ്ടായി ഉത്തരവിറക്കുന്നതിനു മുമ്പു തന്നെ ഞങ്ങളൂടെ നാട്ടുകാർ അക്കേഷ്യയും യൂക്കാലിപ്റ്റസും വില്ലനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കൂട്ടത്തിൽ കൗതുകകരമായി തോന്നിയത് സാക്ഷരതാ പ്രവർത്തനവും ചൂടാറാപ്പെട്ടിയും സാമൂഹിക വനവൽകരണവും ഞങ്ങളുടെ നാട്ടിലും പരിചയപ്പെടുത്തിയ ശാസ്ത്ര സാഹിത്യപരിഷത്തും അേക്കഷ്യയെ പോലെ അപ്രത്യക്ഷമായിപ്പോയി എന്നതാണ്. വളരെ സജീവമായിരുന്ന പരിഷത്തിെൻറ യൂണിറ്റ് ഇന്നില്ല. വിശ്വമാനവെൻറ ചിഹ്നവുമായി നിന്നിരുന്ന പരിഷത്തിെൻറ ഗ്രാമപത്രവും ചിതലരിച്ച് അവസാനിച്ചു. യൂറീക്ക ബാലമാസിക എന്നൊന്ന് ഉണ്ടായിരുന്നു എന്ന അവസ്ഥയിലുമെത്തി. ഭൂഗർഭ ജലം വൻതോതിൽ ഉൗറ്റിയെടുക്കുന്ന അക്കേഷ്യയും യൂക്കാലിപ്റ്റസും മുറിച്ചുമാറ്റി കേരളത്തിെൻറ കാലാവസ്ഥക്ക് ഇണങ്ങുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിട്ടത്. വൈകിയുണർന്ന വിവേകമാണിത്. ഞങ്ങളുടെ നാട്ടുകാരെ പോലെ എത്രയോ നാൾ മുമ്പ് മഴു ഉയർത്തേണ്ടിയിരുന്നതാണ് ഇൗ മരങ്ങൾക്കുനേരേ.
അക്കേഷ്യയെന്ന വിദേശി
ആസ്ട്രേലിയയയാണ് അേക്കഷ്യയുടെ ജന്മസ്ഥലമെന്നാണ് അറിയപ്പെടുന്നത്. ചതുപ്പുകൾ ഉൗഷരമാക്കാൻ അക്കേഷ്യ മരങ്ങൾ ആസ്ട്രേലിയൻ ഭൂപ്രദേശങ്ങളിൽ സഹായിച്ചിട്ടുള്ളതായി ചില പഠനങ്ങൾ പറയുന്നു. ജൈവ ൈവവിധ്യത്തിന് വളരെയേറെ ഭീഷണി സൃഷ്ടിക്കുന്നതാണ് ഇൗ വൃക്ഷം. അധിനിവേശത്തിെൻറ സ്വഭാവമാണ് അക്കേഷ്യക്ക്. ഒരു പ്രദേശത്ത് വേരുറപ്പിച്ചാൽ പിന്നെ മറ്റൊന്നിനെയും വാഴാൻ അനുവദിക്കില്ല. അക്കേഷ്യയുടെ പൂെമ്പാടി ചിലരിൽ അലർജിയുണ്ടാക്കുെമന്നും ചിലർക്ക് കടുത്ത ആസ്ത്മവരെ ഉണ്ടാക്കുമെന്നും പിന്നീട് കണ്ടെത്തുകയുണ്ടായി. എന്നിട്ടും, ഒരു നടപടിയും ഉണ്ടായില്ല.
അക്കേഷ്യ വേരുറപ്പിച്ചപ്പോൾ അതിെൻറ ചുവടുപിടിച്ച് കേരളത്തിൽ ഒരു വ്യവസായത്തട്ടിപ്പും രൂപപ്പെട്ടത് ഒാർമിക്കുന്നവരുണ്ടാകും. അക്കേഷ്യയുടെ അതേ ഗണത്തിൽ പെട്ട മാഞ്ചിയം തട്ടിപ്പാണത്. അക്കേഷ്യയെക്കാൾ കൂടുതൽ ആവേശത്തോടെ വളർന്നുപന്തലിക്കുന്നു എന്നതായിരുന്നു ഒരു ബിസിനസായി മാഞ്ചിയത്തെ മാറ്റിയത്. കുറഞ്ഞ കാലം കൊണ്ട് വൻമരമായി മാറുന്ന മാഞ്ചിയം തടിയാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന വാഗ്ദാനത്തിൽ കുരുങ്ങി ലക്ഷങ്ങൾ നിക്ഷേപിച്ച് തട്ടിപ്പിനിരയായവർ നിരവധിയായിരുന്നു. ഇന്നും മാഞ്ചിയം തട്ടിപ്പു കേസിലെ പ്രതികൾക്കെതിരെ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വിവാദങ്ങളുടെ പിശറൻ കാറ്റടിക്കുന്ന മൂന്നാറിൽ നിന്ന് കൃഷിഭൂമിയായ വട്ടവടയിലേക്ക് പോയിട്ടുള്ളവർക്കറിയാം സ്വാഭാവികമായ കാടുകൾ വെട്ടിമാറ്റി യൂക്കാലിപ്റ്റസുകൾ വെച്ചുപിടിപ്പിച്ച കാഴ്ച. സാമൂഹിക വനവൽകരണത്തിെൻറ മറവിൽ കേരളത്തിലെ വനഭൂമി വെട്ടിത്തെളിച്ച് അക്കേഷ്യയും യൂക്കാലി മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ ടോപ് സ്റ്റേഷന് സമീപത്തെ പാമ്പാടുംചോല നാഷനൽ പാർക്ക് പണ്ട് ചതുപ്പുകൾ നിറഞ്ഞ പ്രദേശമായിരുന്നു. മൃഗങ്ങൾ ധാരാളമുണ്ടായിരുന്ന സ്വാഭാവിക വനം. അക്കേഷ്യയും മാഞ്ചിയവും വെച്ചുപിടിപ്പിച്ചതോെട ഇൗ പ്രദേശം വരണ്ടതായി. വെള്ളവും ആഹാരവുമില്ലാതായതോടെ മൃഗങ്ങൾ ഇവിടം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് മാറി. രണ്ടു വർഷം മുമ്പ് വനംവകുപ്പ് മുൻകൈ എടുത്ത് അക്കേഷ്യയും മാഞ്ചിയവും വെട്ടിമാറ്റി പുല്ലു വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു.
അക്കേഷ്യയുടെ വിത്തുകൾ വർഷങ്ങേളാളം മണ്ണിൽ കേടുകൂടാതെ കിടക്കും. അനുകൂല സാഹചര്യം കിട്ടിയാൽ അത് വീണ്ടും പൊട്ടിമുളയ്ക്കും. ഇങ്ങനെ മുളയ്ക്കുന്നവയെ നശിപ്പിക്കുക ശ്രമകരമായ കർമമാണ്. മണ്ണിനെയും മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാനായിരുന്നുവെങ്കിൽ അേക്കഷ്യയെക്കാൾ കുറഞ്ഞ ചെലവിലും കേരളത്തിെൻറ പ്രകൃതിക്കിണങ്ങുന്നതുമായ മുള, പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയവയായിരുന്നു വെച്ചുപിടിപ്പിക്കേണ്ടിയിരുന്നത്. മാത്രമല്ല, കാട് വെട്ടിത്തെളിച്ചല്ല മരങ്ങൾ നടേണ്ടത്. കാട്ടിൽ വെറുതെ വിത്തുകൾ വാരിയെറിഞ്ഞാൽ പോലും മരങ്ങളായി വളർന്നുപൊന്തുമായിരുന്നു.
ഇപ്പോൾ കേരളം കടുത്ത വരൾച്ചയിലേക്ക് ഒാരോ അടിയായി വേച്ചുവേച്ചു വീഴുകയാണ്. ഇത്രകാലം നേരിടേണ്ടിവന്നതിനെക്കാൾ രൂക്ഷമായി കുടിവെള്ള ക്ഷാമത്തിലേക്ക് കേരളം നീങ്ങുന്നു. ഭൂഗർഭ ജലത്തിെൻറ അളവ് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. കിണറുകൾ മഴക്കാലത്ത് റീചാർജ് ചെയ്യാൻ ഉപദേശിക്കുകയാണിപ്പോൾ. ഭൂഗർഭ ജലത്തെ ഉൗറ്റിയെടുത്തതിൽ അേക്കഷ്യയും യൂക്കാലിയും പോലുള്ള മരങ്ങൾക്കും പങ്കുണ്ടെന്ന് വൈകിയ വേളയിൽ തിരിച്ചറിയുേമ്പാൾ ആ മരങ്ങൾക്കുനേരേ മഴു ഉയരുേമ്പാൾ ഒരുകാര്യം കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു.
കേരളത്തിെൻറ പ്രകൃതിക്ക് ഒട്ടും ഇണങ്ങാത്ത വൃക്ഷത്തൈകൾ ഇറക്കിയതിെൻറ പിന്നിൽ ആരുടെ അജണ്ടയായിരുന്നു?
ലോക ബാങ്കിെൻറ സഹായത്തോടെ നടപ്പാക്കിയ ഇൗ പദ്ധതിക്കായി എത്ര കോടികളാണ് തുലച്ചത്..?
ആരായിരുന്നു ഇൗ കോടികളുടെ മുഖ്യ ഗുണഭോക്താക്കൾ...?
ആരുടെ കീശയിലേക്കാണ് ഇൗ കോടികൾ പോയത്...?
അതുകൊണ്ട് കേരളത്തിെൻറ കാലാവസ്ഥക്കും പ്രകൃതിക്കും എന്തു നേട്ടമാണുണ്ടായത്..?
അപകടകാരികളായ ഇൗ മരങ്ങൾക്കുനേരേ മഴു ഉയർത്താൻ കാണിച്ച ധൈര്യം ഇൗ ചോദ്യങ്ങൾക്കും നേരേ ഉയർത്തുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.