ആരുടെ സാമ്പത്തിക േഫാറം?
text_fieldsദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് ഒാക്സ്ഫാം. സുസ്ഥിരമായ ജീവനോപാധികൾ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കുകയും അതുവഴി ഭൂമുഖത്തുനിന്നും പട്ടിണി ഇല്ലാതാക്കുകയും ചെയ്യുക എന്ന മുദ്രാവാക്യേത്താടെ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ഒാക്സ്ഫാമിെൻറ പ്രവർത്തകർ ഏതാനും മാസങ്ങൾക്ക് മുമ്പ് വിയറ്റ്നാമിലെ ഒരു തുണിമിൽ സന്ദർശിച്ചു. അവിടെ, ആഴ്ചയിൽ ആറു ദിവസം 12 മണിക്കൂർ വീതം തൊഴിലെടുക്കുന്ന ഒരു സ്ത്രീക്ക് ലഭിക്കുന്ന പ്രതിദിന വരുമാനം ഒരു ഡോളറാണത്രെ. വൻകിട ബ്രാൻഡുകളുടെ തുണിത്തരങ്ങളൊരുക്കുന്ന കമ്പനിയാണിതെന്നോർക്കണം. ഇതേ ബ്രാൻഡിലെ സി.ഇ.ഒമാർ ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസം, ‘99 ശതമാനം പേർക്കുള്ള ഒരു സമ്പദ്ഘടന’ എന്ന പേരിൽ ഒാക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഒരേ കമ്പനിയിലെ തൊഴിലാളികളുടെ പ്രതിഫലത്തിലെ അന്തരം വ്യക്തമാക്കുന്ന ഇൗ അനുഭവം വിവരിക്കുന്നത്. കോർപറേറ്റ് സമ്പദ്ഘടനയിലധിഷ്ഠിതമായ െതാഴിലിടങ്ങളിലെ സാമ്പത്തിക ചൂഷണത്തെ പൊതുവായും, അവിടെ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ സവിശേഷമായും ഇതിൽനിന്ന് വായിച്ചെടുക്കാം.
േവതനത്തിെൻറ കാര്യത്തിൽ സ്ത്രീ^പുരുഷ സമത്വം സാധ്യമാകണമെങ്കിൽ ഇനിയും 170 വർഷമെങ്കിലൂം കാത്തിരിക്കണമെന്നാണ് ഇൗ റിപ്പോർട്ടിൽ പറയുന്നത്. ഒാക്സ്ഫാം ഇന്ത്യയും കഴിഞ്ഞ ദിവസം സമാനമായ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ മുൻനിര തുണിവ്യവസായ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥൻ ശമ്പളയിനത്തിൽ മാത്രം ഒരു വർഷം കൈപ്പറ്റുന്ന തുക, സാധാരണ തൊഴിലാളി നേടണമെങ്കിൽ അയാൾക്ക് 941 വർഷം പണിയെടുക്കണമെന്നാണ് ‘തൊഴിലിനാണ് പ്രതിഫലം; സമ്പത്തിനല്ല’ എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത റിപ്പോർട്ട് സമർഥിക്കുന്നത്. ആഗോളീകരണ കാലത്ത്, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം നാൾക്കുനാൾ വർധിച്ചുവരുന്നതിെൻറ ഭീതിത ചിത്രങ്ങളും ഇൗ റിപ്പോർട്ടുകളിൽ കാണാം. ലോകത്തെ പകുതി സ്വത്തും വെറും എട്ടുപേരുടെ കൈവശമാണെന്ന് ആദ്യ റിപ്പോർട്ട് പറയുേമ്പാൾ, പോയവർഷം ഇന്ത്യയിലെ മൊത്തം വരുമാനത്തിെൻറ 73 ശതമാനവും പോയത് അതിസമ്പന്നരായ ഒരു ശതമാനം പേരുടെ പോക്കറ്റിലേക്കാണെന്ന് രണ്ടാമത്തെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളീകരണവും ഉദാരീകരണവും കോർപറേറ്റ് സംസ്കാരവുമെല്ലാം ലോകത്തെ ദരിദ്ര ജനകോടികൾക്ക് എന്ത് സമ്മാനിച്ചുവെന്നാണ് ആത്യന്തികമായി ഇൗ കണക്കുകൾ നമ്മോട് പറയുന്നത്.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിെൻറ (ഡബ്ല്യൂ.ഇ.എഫ്)വാർഷിക ഉച്ചകോടി തുടങ്ങുന്നതിന് തലേദിവസമാണ് ഇൗ റിപ്പോർട്ടുകൾ പുറത്തുവന്നതെന്ന കാര്യം ശ്രദ്ധേയമാണ്. മുൻവർഷങ്ങളിൽനിന്ന് പലകാരണങ്ങൾകൊണ്ടും വ്യത്യസ്തമാണ് ഇത്തവണത്തെ ഉച്ചകോടി. ‘മുറിവേറ്റ ഭൂമിക്ക് ശോഭനഭാവി ഒരുക്കുക’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. കോർപറേറ്റ് ലോകത്തെ പ്രമുഖരും വിവിധ രാഷ്ട്ര നേതാക്കളും പെങ്കടുക്കുന്ന സമ്മേളനത്തിൽ, ആഗോള സാമ്പത്തിക മാന്ദ്യം മുതൽ നിർമിത ബുദ്ധി സാേങ്കതിക വിദ്യ വരെ ചർച്ചയാകും. ബിൽ ക്ലിൻറനുശേഷം ആദ്യമായി അമേരിക്കൻ പ്രസിഡൻറും രണ്ടു പതിറ്റാണ്ടിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിയും ഉച്ചകോടിയിൽ പെങ്കടുക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയുടെ നിഴലിൽനിൽക്കുന്ന സാഹചര്യത്തിൽ ട്രംപും നോട്ട് നിരരോധനവും ജി.എസ്.ടിയും തലവേദനയായി ബാക്കിനിൽക്കെ നരേന്ദ്ര മോദിയും ദാവോസിലെത്തുേമ്പാൾ അവരെ കാത്തിരിക്കുന്നത് വലിയ പ്രതിഷേധങ്ങളുടെ അലയൊലികളാണ്. ട്രംപിെൻറ സന്ദർശനത്തിെനതിരെ, ആഴ്ചകൾക്കുമുമ്പു തന്നെ സ്വിസ് നഗരങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയർന്നുകഴിഞ്ഞു. ആദ്യമായി ഉച്ചകോടിക്കെത്തിയ മോദിക്കും അത്ര മികച്ച സ്വീകരണമല്ല ലഭിച്ചത്. ട്രംപിെൻറ ‘അമേരിക്ക ഫസ്റ്റ്’, മോദിയുടെ ‘ഇന്ത്യ ഫസ്റ്റ്’ പോളിസികളും ആഗോള താപനം പോലുള്ള വിഷയങ്ങളിൽ ഇൗ രണ്ടു നേതാക്കൾ കൈക്കൊണ്ട നിലപാടുകളുമാണ് ഇൗ നീരസത്തിെൻറ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. ഇത് മുൻ വർഷങ്ങളെപ്പോലെ ആളിക്കത്തുമെന്നതിനാൽ സമ്മേളന വേദിക്കരികിൽ പ്രതിഷേധം പാടില്ലെന്ന് സംഘാടകരും സ്വിസ് സർക്കാറും നിഷ്കർഷിച്ചിട്ടുണ്ട്.
‘ശോഭനഭാവിയൊരുക്കാൻ’ പുറപ്പെട്ടവർ തന്നെയാണ് ഭൂമിയെ മുറിവേൽപിച്ചതെന്നാണ് ഇൗ പ്രതിഷേധങ്ങെളാക്കെയും വ്യക്തമാക്കുന്നത്. ഡബ്ല്യൂ.ഇ.എഫ് പോലുള്ള ‘ഗ്ലോബൽ എലൈറ്റു’കളുടെ കൂട്ടായ്മക്ക് എങ്ങനെയാണ് ലോകത്തെ സാമ്പത്തിക അസമത്വം ദൂരീകരിക്കാനാവുക? ദാരിദ്ര്യം, ആഗോളതാപനം തുടങ്ങി ലോകം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഡബ്ല്യൂ.ഇ.എഫിന് കഴിയില്ലെന്ന് ‘ജേണൽ ഒാഫ് കൺസ്യൂമർ റിസർച്ച്’ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. സർക്കാറുകളല്ല, ഇൗ പ്രതിസന്ധിയുടെ ഇരകൾ തന്നെ സ്വയം പരിഹാരം കണ്ടെത്തിക്കൊള്ളണമെന്ന പൊതുേബാധം സൃഷ്ടിക്കുന്നതിൽ ഡബ്ല്യൂ.ഇ.എഫ് പങ്കുവഹിച്ചുവെന്നും ഇൗ പഠനം കുറ്റപ്പെടുത്തുന്നു. ഡബ്ല്യൂ.ഇ.എഫിെൻറ ഇൗ സിദ്ധാന്തമാണ് ലോക ബാങ്കിെൻറയും െഎ.എം.എഫിെൻറയുമെല്ലാം വളർച്ചക്ക് വഴിവെച്ചത്. അങ്ങനെ, ആഗോളീകരണത്തിെൻറ മാഫിയവത്കരണമാണ് സാമ്പത്തിക ഫോറത്തിലൂടെ സാധൂകരിക്കപ്പെട്ടതെന്ന നിരീക്ഷണം ശരിയെന്ന് വന്നിരിക്കുന്നു. ഇത്തരമൊരു വേദിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആഘോഷപൂർവം കടന്നുചെല്ലുേമ്പാൾ, അദ്ദേഹം പ്രതിനിധാനംചെയ്യുന്നത് 67 കോടിയിലധികം വരുന്ന രാജ്യത്തെ ദരിദ്ര വിഭാഗങ്ങളെയാണോ, അതോ അംബാനി മുതൽക്കുള്ള ഭീമൻ കോർപറേറ്റുകളെയാണോ എന്ന ചേദ്യം ബാക്കിനിൽക്കുന്നു.
ഇൗ 67 കോടിയുടെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വർധന കേവലം ഒരു ശതമാനം മാത്രമാണ്; വൻകിടക്കാർക്കാകെട്ട, 20.9 ലക്ഷം കോടി രൂപയും. ഇത്രയും ഭീമമായ അന്തരമുണ്ടായത് കേന്ദ്രസർക്കാറിെൻറ ചില നയങ്ങൾ തന്നെയാണെന്ന്, ഇപ്പോൾ രാജ്യം ഏറ്റവും അധികം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന എണ്ണ വില വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. സാധാരണക്കാരനുമേൽ പെട്രോളിന് 130 ശതമാനത്തോളം നികുതി അടിച്ചേൽപിച്ച അതേ സർക്കാർ േകാർപറേറ്റ് നികുതി നിരക്ക് അഞ്ചു ശതമാനം കുറച്ച്് നൽകുന്നുണ്ടെങ്കിൽ ‘അഛാ ദിൻ’ ആർക്കാണെന്ന് വ്യക്തം. ചുരുക്കത്തിൽ, രാജ്യത്തെ സാമ്പത്തിക അസ്ഥിരതയെ അഭിമുഖീകരിക്കാൻ ദാവോസിലെ വായ്ത്താരികളോ കോർപറേറ്റ് ലോകവുമായുള്ള അഭിമുഖ സംഭാഷണങ്ങളോ മതിയാകില്ല. ’90കൾക്കുശേഷം രൂപപ്പെട്ട സാമ്പത്തിക അച്ചുതണ്ട് ശക്തികൾക്ക് കരുത്തുപകരാനും ഒാക്സ്ഫാം റിപ്പോർട്ടിൽ സൂചിപ്പിച്ചപോലെ സാമ്പത്തിക അന്തരം വർധിപ്പിക്കാനും മാത്രമേ അത് ഉപകാരപ്പെടുകയുള്ളൂ. അതിനാൽ, നമുക്ക് രാജ്യത്തെ ശതകോടീശ്വരന്മാരെ ഒാർത്ത് അഭിമാനിക്കാം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.