Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

വോട്ടുരാഷ്ട്രീയവും  ജനാധിപത്യ സംവാദവും

text_fields
bookmark_border
editorial
cancel

വോട്ടുയന്ത്രത്തിൽ ഏതു സ്ഥാനാർഥിക്ക് വോട്ടുചെയ്താലും അത് കിട്ടുക ബി.ജെ.പി സ്ഥാനാർഥിക്ക്- ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ, മീറത്തും ആഗ്രയും പോലെ സംസ്ഥാന ഭരണകക്ഷിക്ക് സ്വാധീനം കുറഞ്ഞ സ്ഥലങ്ങളിലാണ് ഇൗ കൃത്രിമം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാമാന്യം കടുത്ത മത്സരം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിെൻറ വോട്ടിങ് ദിനങ്ങൾ അടുത്തുകൊണ്ടിരിക്കെയാണ്, ഒരിക്കലും അപ്രമാദിത്വം തെളിയിക്കപ്പെട്ടിട്ടില്ലാത്ത വോട്ടുയന്ത്രം വീണ്ടും സംശയങ്ങളുയർത്തുന്നത്. ഒരു നിലക്ക് നോക്കിയാൽ ഇൗ വോട്ടിങ് കൃത്രിമം നമ്മുടെ ജനായത്ത വിരുദ്ധ ജനായത്തത്തിെൻറ നല്ലൊരു രൂപകം കൂടിയാണ്. ഇഷ്ടപ്പെട്ട ബട്ടൺ അമർത്താനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുടെ ജനാധിപത്യം നമുക്ക് നൽകുന്നു. എന്നാൽ, ആ വോട്ട് തട്ടിയെടുക്കാനുള്ള പലതരം തന്ത്രങ്ങൾ അധികാരമോഹികൾ ഇറക്കുകയും ചെയ്യുന്നു. ജനത്തിന് വിരൽത്തുമ്പിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന സ്വാതന്ത്ര്യം; അധികാരവേട്ടക്കാർക്ക് എന്തും എങ്ങനെയും രൂപപ്പെടുത്തി അധീനപ്പെടുത്താനുള്ള പരിധിയില്ലാത്ത അവസരങ്ങൾ. നാമിതിനെ ഇപ്പോഴും ജനാധിപത്യമെന്ന് വിളിച്ച് ആശ്വസിക്കുന്നു. 

യന്ത്രത്തിൽ വരുത്താവുന്ന കൃത്രിമത്തിനപ്പുറം, ജനഹിതത്തെ ഹൈജാക് ചെയ്യുന്ന രീതികൾ വേറെയുമുണ്ട്. കുറെ കാലമായി നമ്മുടെ ജനാധിപത്യ ചർച്ചകളെ പ്രത്യേകതരത്തിൽ അവ പരുവപ്പെടുത്തുന്നു. ‘പത്മാവതി’ പോലുള്ള പടങ്ങളുടെ പേരിൽ ഉയർത്തിയ വിവാദം പൊതുചർച്ചകളെ തട്ടിയെടുത്തത് വെറുതെയാകാൻ തരമില്ല. കുറച്ചു കാലമായി നമ്മുടെ നാട്ടിൽ തിരസ്കൃത വിഭാഗങ്ങൾ ശബ്ദമുയർത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം കർഷകർ നടത്തിയ ഡൽഹി സമരം ശ്രദ്ധിക്കപ്പെെട്ടങ്കിലും വളരെ വേഗം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ ദിവസമാകെട്ട ഡൽഹിയിൽ അതിഗംഭീരമായ കർഷക ജാഥ നടന്നു. മൂന്നുലക്ഷത്തോളം പേർ അണിനിരന്ന ആ പ്രകടനം ഏതുനിലക്കും നമ്മുടെ ഭരണത്തെ വിചാരണ ചെയ്യാനുള്ള നിമിത്തമാകേണ്ടതായിരുന്നു; ജനാധിപത്യ ചർച്ചകൾക്ക് വിഷയമാകേണ്ടതായിരുന്നു. പക്ഷേ, പകരം ബഹളമത്രയും ഒരു സിനിമയെപ്പറ്റിയായി. സ്വതന്ത്ര ഇന്ത്യ എന്ന ‘കർഷകരുടെ’ രാജ്യത്ത് ഗതികിട്ടാത്തവരാണ് കർഷകർ. അങ്ങനെ സ്വന്തം ജീവനെടുത്ത ഒന്നര ലക്ഷം മനുഷ്യരുടെ പ്രതിനിധികൾകൂടിയാണ് ഡൽഹിയിലെത്തിയത്. രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, മഹാരാഷ്്ട്ര, തമിഴ്നാട്, കർണാടക തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്ന് അവരെത്തിയത് തങ്ങളുടെ ദുരിതത്തിലേക്ക് ശ്രദ്ധക്ഷണിക്കാനായിരുന്നു- ഭരണകൂടത്തിെൻറയും പൊതുസമൂഹത്തിെൻറയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാൻ. പക്ഷേ, എല്ലാവരും തലതിരിച്ചു; എന്നത്തെയും പോലെ. എല്ലാവരും സിനിമയും രാഷ്ട്രീയ വിവാദങ്ങളും പോലുള്ള, കൂടുതൽ ഹരം പകരുന്ന വിഷയങ്ങളിൽ ശ്രദ്ധയൂന്നി. ഇത്രയേറെ കാലമായി ഇത്രയേറെ കഷ്ടപ്പാടനുഭവിച്ചിട്ടും കർഷകർ അതിവേഗം ‘കുതിക്കുന്ന ഇന്ത്യ’യുടെ തെരഞ്ഞെടുപ്പു വിഷയത്തിനും ഭരണ അജണ്ടക്കും പുറത്താണെങ്കിൽ ഇത് ജനാധിപത്യമാകുന്നതെങ്ങനെ? നോട്ടുനിരോധനവും ജി.എസ്.ടിയും വരുത്തിവെച്ച ദുരിതങ്ങളെപ്പറ്റിയുള്ള ചർച്ചകളെ വഴിതെറ്റിക്കാൻ പലതരം നിസ്സാര വിവാദങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു. 

ജനായത്ത സംവാദങ്ങളെ വെറും വാചാടോപമാക്കി കൊന്നുകളയുന്ന രീതിയും നേതാക്കൾ തുടങ്ങിയിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ വിട്ട്, പരസ്പര ശകാരത്തിലും തെറിയിലും അഭിരമിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പു പ്രചാരണം. നേതാക്കൾ ഇട്ടുകൊടുക്കുന്ന ശകലങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അണികൾ കർമശേഷി തെളിയിക്കുന്നതിനെ ജനാധിപത്യ സംവാദമായി രാജ്യം തെറ്റിദ്ധരിച്ചിരിക്കുന്നു. ഗുജറാത്ത് യൂത്ത് കോൺഗ്രസ് ഇൗയിടെ ഇറക്കിയ ഒരു പോസ്റ്റർ അവർക്ക് പിൻവലിക്കേണ്ടി വന്നു. വിവരക്കേട് പറയുന്ന മോദിയോട് തെരേസ മേയ് ‘പോയി ചായ വിൽക്ക്’ എന്നു പറയുന്നതായി ചിത്രീകരിച്ച പോസ്റ്റർ, പ്രധാനമന്ത്രിയുടെ പദവിയെ മാനിക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തിനു തന്നെ വിരുദ്ധമായിരുന്നു. പോസ്റ്ററിനെതിരെ രംഗത്തുവന്ന ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാകെട്ട സ്വന്തം പക്ഷത്തെ വീഴ്ചകൾ കണ്ടില്ലെന്നും വെച്ചു. നരേന്ദ്ര മോദിതന്നെ ഇക്കാര്യത്തിൽ നല്ല മാതൃകയല്ല കാഴ്ചവെക്കുന്നത്. തെൻറ സാമ്പത്തികനയങ്ങളെ വസ്തുനിഷ്ഠമായി വിമർശിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അദ്ദേഹം നേരിട്ടത് ‘കോട്ടഴിക്കാതെ കുളിക്കുന്നയാൾ’ എന്നു കളിയാക്കിക്കൊണ്ടാണല്ലോ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി സോണിയയെ ‘ജഴ്സിപ്പശു’ എന്നു വിളിച്ചത്. ശശി തരൂരിെൻറ ഭാര്യയെ ‘50 കോടിയുടെ ഗേൾഫ്രൻഡ്’ എന്നു വിളിച്ചതും മോദിതന്നെ. ഇത്തരം സംസ്കാരത്തെ സ്വന്തം അനുയായികളിൽ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്യുന്നു അദ്ദേഹം. ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടപ്പോൾ ‘പട്ടി ചത്തു’ എന്ന് ട്വിറ്ററിൽ കുറിച്ചയാളടക്കം ഇപ്പോഴും മോദിയുടെ സമൂഹമാധ്യമ കൂട്ടുകാരാണ്. ഉപരാഷ്ട്രപതിപദമൊഴിയുേമ്പാൾ ഹാമിദ് അൻസാരിയെ പരസ്യമായി നിന്ദിച്ചു. പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്നു പഠിപ്പിച്ച ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രി ‘കോൺഗ്രസ് മുക്ത ഭാരത’ത്തെപ്പറ്റി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. പൊതു ചർച്ചകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും നിലവാരം പ്രധാനമാണ്. രാജ്യത്തെ നയിക്കുന്ന വ്യക്തികളുടെയും പാർട്ടികളുടെയും സംസ്കാരമാണ് രാജ്യത്തിെൻറ സംസ്കാരമായി കാണപ്പെടുക. വോട്ടുരാഷ്ട്രീയത്തിെൻറ വൃത്തികെട്ട കളിയിൽ ജനാധിപത്യ സംവാദങ്ങൾ പൊള്ളയായ തെറിവിളികളായി അധഃപതിക്കുന്നുവെങ്കിൽ അതും വോട്ടുയന്ത്രത്തിലെ കൃത്രിമം പോലെ ആശങ്കയുണർത്തണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleup electionmalayalam newsBJPBJP
News Summary - Vote Politics and Democratic Talk - Article
Next Story