Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാമ്പസിലെ ടാങ്കും ...

കാമ്പസിലെ ടാങ്കും  സ്കൂളിലെ കവാത്തും

text_fields
bookmark_border
കാമ്പസിലെ ടാങ്കും  സ്കൂളിലെ കവാത്തും
cancel

ജവഹർലാൽ നെഹ്റു സർവകലാശാല വളപ്പിൽ നാലാൾ കാണുന്ന സ്ഥലത്ത് സൈനികടാങ്ക് സ്ഥാപിച്ചു നൽകണമെന്ന് വൈസ് ചാൻസലർ എം. ജഗദേശ് കുമാർ കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചിരിക്കുന്നു. ജെ.എൻ.യു കാമ്പസിൽ സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് പരിപാടിയിൽ പെങ്കടുത്ത് സംസാരിക്കെയാണ് വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി.കെ. സിങ് എന്നിവരോട് വി.സി ഇൗ ആവശ്യം ഉന്നയിച്ചത്. സൈനികരുടെ മഹാത്യാഗങ്ങളെക്കുറിച്ച് വിദ്യാർഥികൾ കൂടക്കൂടെ ഒാർത്തുകൊണ്ടിരിക്കാൻ ഇത് ഉതകുമത്രേ. പഠിതാക്കളിൽ ദേശീയബോധം കുത്തിവെക്കാൻ കാമ്പസിൽ ടാങ്ക് പ്രദർശിപ്പിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കാമ്പസ് വിദ്യാർഥിപ്രക്ഷോഭത്തിൽ ഇളകിമറിഞ്ഞ സമയത്തുതന്നെ ജഗദേശ് കുമാർ ആവശ്യമുന്നയിച്ചിരുന്നു. 

അക്കാദമിക മികവോ വിശ്വപ്രസിദ്ധമായ ഉന്നതകലാലയത്തിനു ചേർന്ന ഭരണമിടുക്കോ കൊണ്ടല്ല, കാമ്പസിനെ സംഘ്പരിവാർ വരുതിയിൽ നിർത്താൻ ശ്രമിക്കുന്ന ആർ.എസ്.എസുകാരൻ എന്ന നിലയിലാണ് ഇൗ വി.സി തുടക്കം മുതലേ ശ്രദ്ധയാകർഷിച്ചത്. ജനാധിപത്യത്തിെൻറ തുറന്ന ഇടമായിരുന്ന ജെ.എൻ.യു കാമ്പസിനെ ഫാഷിസത്തിെൻറ പട്ടാളച്ചിട്ടയിലേക്ക് മാറ്റിയെടുക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം. സ്ഥാനമേറ്റെടുത്തതു മുതൽ കാമ്പസിലുണ്ടായ സംഭവവികാസങ്ങളുടെയെല്ലാം പിന്നിൽ അദ്ദേഹത്തിെൻറ ഇൗ സംഘാവേശം പ്രകടമാണ്. രാജ്യദ്രോഹത്തിെൻറ പേരിൽ വിദ്യാർഥികളെ വേട്ടയാടാൻ നടന്ന ശ്രമം മുതൽ നജീബ് തിരോധാനം അടക്കമുള്ള വിദ്യാർഥി പ്രശ്നങ്ങളിൽ സ്വീകരിച്ച  അവസരവാദ നിലപാടുകൾ ഇതിെൻറ തെളിവാണ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും ജനാധിപത്യാവകാശങ്ങളൊന്നും കണക്കിലെടുക്കാതെ അക്കാദമിക് കൗൺസിലിലും കോഴ്സ് പുനഃക്രമീകരണത്തിലുമൊക്കെ കാമ്പസിനെ സംഘ്പരിവാർ നിയന്ത്രണത്തിൽ നിർത്തുകയെന്ന മിനിമം പരിപാടിക്കാണ് ജഗദേശ് കുമാർ ഉൗന്നൽ നൽകിയത്. ജെ.എൻ.യുവിനെ ഉന്നമിട്ട സംഘ്പരിവാറിെൻറ പൂച്ച് ഞായറാഴ്ച നടന്ന പരിപാടിയിലൂടെ പുറത്തുചാടുകയും ചെയ്തു. ‘കാർഗിൽ വിജയാഘോഷ’ത്തിൽ പങ്കുകൊണ്ട ഹിന്ദുത്വ ഗ്രന്ഥകാരൻ രാജിവ് മൽഹോത്ര ജെ.എൻ.യു പിടിച്ചടക്കാനായതിലെ ആഹ്ലാദം തുറന്നുപറഞ്ഞു. പുറംയുദ്ധത്തിൽ കാർഗിലിൽ നേടിയ വിജയം മാത്രമല്ല, ആഭ്യന്തരയുദ്ധത്തിൽ ജെ.എൻ.യു പിടിച്ചടക്കി നേടിയ ജയം കൂടി ആഘോഷിക്കണമെന്നായിരുന്നു അദ്ദേഹത്തിെൻറ കമൻറ്. കഴിഞ്ഞവർഷം വിദ്യാർഥിപ്രക്ഷോഭത്തെ കേന്ദ്രസർക്കാറിനെ ഉപയോഗിച്ച് നേരിട്ടത് എന്തിനുവേണ്ടിയായിരുന്നു എന്നതിെൻറ ഉത്തരമായി മൽഹോത്രയുടെ വെളിപ്പെടുത്തൽ. 

സംഘ് സഹയാത്രികനായ സർവകലാശാല മേധാവിയുടെ പാർട്ടിക്കൂറ് തെളിയിക്കാനുള്ള വ്യഗ്രതയായി മാത്രം വി.സിയുടെ ആവശ്യത്തെ കാണാൻ കഴിയില്ല. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ ശേഷം സംഘ്പരിവാർ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന പരിഷ്കാരണത്തിെൻറ ഒരു സാമ്പിൾ മാത്രമാണിത്. കരിക്കുലത്തിലും കാമ്പസിലുമൊക്കെ തീവ്രദേശീയ വികാരം കുത്തിവെക്കാനുള്ള വിസ്തരിച്ച പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചതു കൂടി ഇതോടു ചേർത്തുവായിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാവും. രാജ്യത്തെ സ്കൂളുകളിൽ സൈനിക സ്കൂളുകളുടെ ഉള്ളടക്കം ഉൾച്ചേർക്കാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അച്ചടക്കം, കടുത്ത കായികപരിശീലനം, ദേശഭക്തി വികാരം എന്നീ സൈനികസ്കൂൾ പാഠ്യപദ്ധതിയിലെ അത്യാവശ്യഘടകങ്ങൾ ഉൾപ്പെടുത്താനാണ് നിർദേശം. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് കഴിഞ്ഞയാഴ്ച മാനവവിഭവ ശേഷിവികസന മന്ത്രാലയം ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തിലാണ് ഇൗ ആശയം കേന്ദ്രം മുന്നോട്ടുവെച്ചത്. കേന്ദ്രീയ വിദ്യാലയ, െറസിഡൻഷ്യൽ സൗകര്യത്തിലുള്ള ജവഹർ നവോദയ വിദ്യാലയ എന്നിവിടങ്ങളിൽ നടപ്പാക്കി തുടങ്ങുന്ന സൈനിക സ്കൂൾ പരിശീലന പരിപാടി ക്രമത്തിൽ രാജ്യത്ത് സ്വകാര്യമേഖലയിലെ 20,000 അടക്കമുള്ള സി.ബി.എസ്.ഇ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ മോദി സർക്കാർ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളിൽ രാജ്യഭക്തിയും ദേശീയവികാരവും സന്നിവേശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാെണ്ഡ വ്യക്തമാക്കുന്നു. 

സൈന്യത്തിനിടയിലെ പ്രാേദശികവും വർഗപരവുമായ വൈജാത്യങ്ങളില്ലാതാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് 1960കളിൽ അന്നത്തെ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോൻ സൈനിക സ്കൂൾ എന്ന സംവിധാനത്തിന് രൂപംനൽകിയത്. രാജ്യത്ത് പ്രതിരോധരംഗത്ത് മനുഷ്യവിഭവശേഷി വർധിപ്പിക്കാനുള്ള ആസൂത്രിതപദ്ധതിയായിരുന്നു അത്. എന്നാൽ, സ്കൂൾ വിദ്യാർഥികളെ മുഴുവനായി സൈനിക അച്ചടക്കം പഠിപ്പിക്കാനും അവരിൽ ദേശീയവികാരം കുത്തിച്ചെലുത്താനുമുള്ള കേന്ദ്രത്തിെൻറ ശ്രമം ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഫാഷിസ്റ്റ് രീതിയാണ്. ദേശീയ പുനരുദ്ധാരണത്തിെൻറ ഭാഗമായി നേരത്തേ ഹിന്ദു മഹാസഭയുടെ കാലം മുതൽ കാവിപ്പട ലക്ഷ്യമിടുന്നതാണ് വിദ്യാർഥികാലം തൊട്ടുള്ള തലമുറയുടെ സൈനീകരണം. ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണാധികാരി മുസോളിനി നടത്തിയിരുന്ന സൈനിക സ്കൂളുകൾ സന്ദർശിച്ച ആർ.എസ്.എസ് ആചാര്യനായിരുന്ന ബി.എസ്. മൂഞ്ചേ വിദ്യാർഥികളിൽ തീവ്ര ദേശീയവികാരം കുത്തിവെക്കാനുള്ള സമാനസംവിധാനത്തിന് ഇന്ത്യയിലും രൂപം കൊടുക്കാൻ ആവശ്യപ്പെടുകയും ആർ.എസ്.എസ് സംഘടനാതലത്തിൽ അതിന് ശ്രമം നടത്തുകയും ചെയ്തു. അധികാരം കൈവന്ന ധാർഷ്ട്യത്തിൽ സർക്കാർ ചെലവിൽ വരുംതലമുറയെ ഫാഷിസ്റ്റ് രീതിയിൽ സൈനീകരിക്കുന്നതിെൻറ ഭാഗമാണ് പാഠ്യപദ്ധതിയിൽ കവാത്ത് ഉൾപ്പെടുത്താനും കാമ്പസിൽ ടാങ്ക് പ്രതിഷ്ഠിക്കാനുമുള്ള സംഘ്പരിവാർ സർക്കാറിെൻറ നീക്കം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam news
News Summary - tank in campus - india news
Next Story