പരാക്രമം താജിനോടല്ല വേണ്ടൂ
text_fields‘അനശ്വരതയുടെ കവിൾത്തടത്തിൽ ഇറ്റുവീണ ഒരിറ്റ് കണ്ണുനീർ’ എന്ന് മഹാകവി രവീന്ദ്രനാഥ് ടാഗോർ വിശേഷിപ്പിച്ച അനർഘേപ്രമത്തിെൻറ പ്രതീകമായ താജ്മഹൽ ഇന്ന് വിവാദവിഷയമായത് കെട്ടകാലത്തിെൻറ ലക്ഷണമായേ കാണാനാവൂ. സപ്താൽഭുതങ്ങളിലൊന്നായി എണ്ണപ്പെടാറുള്ള ഈ വെണ്ണക്കൽ വാസ്തുശിൽപത്തെ 2007ൽ ദശലക്ഷം മനുഷ്യർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലും അതേപദവിയിൽ പ്രതിഷ്ഠിക്കപ്പെട്ടത് സൗന്ദര്യസങ്കൽപങ്ങൾക്ക് കാലാതീതമായ ഒരു മൂല്യമുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ്. 1977ൽ വോയേജർ എന്ന ശൂന്യാകാശ പേടകം വിക്ഷേപിച്ചപ്പോൾ അതിൽ ഇന്ത്യയിൽനിന്നുൾപ്പെടുത്തിയ ഏക ചിത്രം താജ്മഹലിേൻറതാണ്, മറ്റേതെങ്കിലും ലോകത്ത് ബുദ്ധിശേഷിയുള്ള സൃഷ്ടികൾ വല്ലതുമുണ്ടെങ്കിൽ ഭൂമുഖത്ത് ഇത്രയും മനോഹരമായ ഒരു സൗധമുണ്ടെന്ന് കാണട്ടെ എന്ന അഭിമാനബോധത്തോടെ. മുഗിളരാജാവായ ഷാജഹാൻ ചക്രവർത്തി തെൻറ പ്രേമഭാജനമായ മുംതാസ് മഹലിെൻറ ഓർമക്കായി ആഗ്രയിൽ യമുനാ നദിയുടെ തീരത്ത് 22 വർഷംകൊണ്ട് (1632–1653) പടുത്തുയർത്തിയ, വാസ്തുശിൽപചാതുരിയുടെ എക്കാലത്തെയും വിസ്മയമെന്ന് ചരിത്രകാരന്മാരും വാസ്തുശിൽപികളും അംഗീകരിച്ച താജ്മഹൽ ഇപ്പോൾ ചർച്ചാവിഷയമായത് യു.പി ഭരിക്കുന്ന ബി.ജെ.പി സർക്കാറും സംഘ്പരിവാർ നേതാക്കളും സ്വീകരിച്ച അങ്ങേയറ്റം അസഹിഷ്ണുതാപരമായ നിലപാടിെൻറ പേരിലാണ്. ഏഴെട്ട് നൂറ്റാണ്ടുകാലം നീളുന്ന സൽത്തനത്ത്, മുഗിള കാലഘട്ടത്തെ ഇടുങ്ങിയവീക്ഷണകോണിലൂടെ നോക്കിക്കാണുകയും കലാ സാംസ്കാരിക മേഖലയിൽ ആ കാലയളവിൽ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന രോഗാതുര വിചാരഗതി ന്യൂനാൽ ന്യൂനപക്ഷത്തെ പിടികൂടിയിട്ട് കാലമേറെയായെങ്കിലും അത്തരക്കാരുടെ കൈയിൽ അധികാരം വന്നുപെട്ടതോടെ വിദ്വേഷത്തിെൻയും ഈറയുടെയും മനസ്സ് ഭരണകൂടത്തിെൻറ നയമായി മാറിയത് ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്നു.
കഴിഞ്ഞമാസം ഉത്തർപ്രദേശ് വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയ സംസ്ഥാനത്തെ 32 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ലോകം മുഴുവൻ കാണാനാഗ്രഹിക്കുന്ന താജ്മഹലിെൻറ പേര് വിട്ടുകളഞ്ഞത് നിഷ്പക്ഷമതികളും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാട്ടിയതോടെയാണ് പുതിയൊരു വിവാദത്തിന് തുടക്കമിട്ടത്. മുഗിളചരിത്രത്തെയും ആ കാലഘട്ടത്തിൽ കെട്ടിപ്പടുത്ത സ്മാരകസൗധങ്ങളെയും തള്ളിപ്പറയുന്ന വിധത്തിലുള്ള വർഗീയമയവും ജുഗുപ്സാവഹവുമായ വിടുവായിത്തങ്ങൾ ഹിന്ദുശക്തികളിൽനിന്ന് മുമ്പേ ഉയരുന്നുണ്ടായിരുന്നു. താജിനെ ഒഴിവാക്കിയത് സർക്കാർ നയത്തിെൻറ ഭാഗമല്ലെന്നും പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളെ മാത്രമാണ് കൈപ്പുസ്തകത്തിൽ പരിചയപ്പെടുത്തിയത് എന്നുമൊക്കെ വകുപ്പു മന്ത്രി റിത ബഹുഗുണ ജോഷി ന്യായീകരണവുമായി രംഗത്തുവന്നെങ്കിലും താജിനോട് തങ്ങളുടെ കാഴ്ചപ്പാട് തരംതാഴ്ന്നതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ ജൽപനങ്ങൾ സാക്ഷ്യംവഹിക്കുന്നു. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ചരിത്രസ്മാരകമല്ലെന്നും വിനോദസഞ്ചാരികൾക്ക് അതിെൻറ കൊച്ചുമാതൃക സമ്മാനിക്കുന്ന പതിവ് തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രി ആദിത്യനാഥ്് നേരേത്ത തുറന്നടിച്ചത് ആരും മറന്നിട്ടില്ല. സംവാദം മൂത്തപ്പോൾ താജ് ഇന്ത്യൻ സംസ്കാരത്തിന് അപമാനമാണെന്നുവരെ ബി.ജെ.പി എം.എൽ.എ സംഗീത് സോമിന് ആേക്രാശിക്കാൻ ധൈര്യമുണ്ടായി. അറുപതുകളുടെ തുടക്കത്തിൽ ചരിത്രകാരെൻറ ഉത്തരീയമണിഞ്ഞ് തീവ്രവലതുപക്ഷത്തെ സേവിക്കാൻ ഇറങ്ങിയ പി.എൻ. ഓക്ക് എന്ന എഴുത്തുകാരൻ താജ്മഹൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്ന് തട്ടിവിട്ടത് ഇപ്പോൾ പൊടിതട്ടിയെടുത്ത ബി.ജെ.പി ഉത്തർപ്രദേശ് അധ്യക്ഷൻ ലക്ഷ്മീകാന്ത് വാജ്പേയി അബദ്ധജഡിലമായ വാദങ്ങൾ കൊണ്ട് അന്തരീക്ഷം മലീമസമാക്കുന്നതും നമുക്ക് കാണേണ്ടിവന്നു.
ചരിത്രത്തെയും ചരിത്രസ്മാരകങ്ങളെയും തങ്ങളുടെ സങ്കുചിത അജണ്ടകൾക്ക് അനുസൃതമായി ദുർവ്യാഖ്യാനം ചെയ്യാനും പൊളിച്ചടക്കി തങ്ങളുടേതാക്കാനുമുള്ള ലജ്ജാവഹമായ നീക്കത്തിനുപിന്നിൽ യഥാർഥത്തിൽ രാഷ്ട്രീയ അജണ്ടയാണ് വർത്തിക്കുന്നത്. കാലത്തിെൻറ അപ്രതിഹത പ്രവാഹത്തിൽ നമ്മുടെ നാടിെൻറ നാഗരിക ചക്രവാളങ്ങളെ വികസിപ്പിക്കുകയും സാംസ്കാരിക മണ്ഡലങ്ങളെ സമ്പുഷ്ടമാക്കുകയും ചെയ്ത വൈവിധ്യങ്ങളുടെ ആദാനപ്രദാനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത ഇടുങ്ങിയ മനസ്സുകളാണ് മുഗിള ചക്രവർത്തിമാരുടെ അനർഘ സംഭാവനകളെ അംഗീകരിക്കാതെ വിഡ്ഢിത്തങ്ങൾ വിളമ്പുന്നതും വിദ്വേഷത്തിെൻറ വിഷധൂളികൾ പരത്തുന്നതും. പ്രതിവർഷം 80 ലക്ഷത്തിലേറെ വിനോദസഞ്ചാരികൾ താജ് കാണാൻ ആഗ്രയിലെത്തുന്നുണ്ട് എന്ന ആധികാരിക കണക്ക് ഇവർക്ക് ഖണ്ഡിക്കാനാവില്ല. 200കോടിയിലേറെ രൂപ മുംതാസ് മഹലിെൻറ ശവകുടീരം കാണാൻ എത്തുന്നവരിൽനിന്ന് നമ്മുടെ ഖജനാവിലേക്ക് പ്രവേശനഫീസായി ഒഴുകുന്നുണ്ട്. 3000കോടി രൂപയുടെ ടൂറിസം വ്യവസായമാണ് താജിനെ ആശ്രയിച്ച് നിലനിൽക്കുന്നത്. പ്രത്യക്ഷമോ പരോക്ഷമോ ആയ ജോലിയിലൂടെ നാലു ലക്ഷം മനുഷ്യർ താജിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് എന്നാണ് ആഗ്രയിലെ ഫെഡറേഷൻ ഓഫ് ട്രാവൽ അസോസിയേഷൻ പ്രസിഡൻറ് രാജീവ് തിവാരി പറയുന്നത്. പക്ഷേ യുനെസ്കോയുടെ പൈതൃകപട്ടികയുടെ ഏറ്റവും മുകളിലുള്ള ഈ ചരിത്രസൗധത്തെ പരിപാലിക്കുന്നതിന് നിസ്സാര തുകയാണ് ബി.ജെ.പി സർക്കാർ നീക്കിവെക്കുന്നതെന്ന് അദ്ദേഹം പരിതപിക്കുന്നു. അതേസമയം, അയോധ്യയും വാരാണസിയും ഗോരഖ്പുരും വിനോദസഞ്ചാരകേന്ദ്രമായി മാറ്റിയെടുക്കാൻ കോടികൾ വാരിക്കോരി ചെലവാക്കുന്നുമുണ്ട്. സംഘ്പരിവാരത്തിെൻറ താജിനോടുള്ള സമീപനത്തിൽനിന്നുതന്നെ എത്ര വിഷമയമാണ് ഇവരുടെ മനസ്സെന്നും നമ്മുടെ മണ്ണിെൻറ പൊതുപൈതൃകങ്ങളെ മാനിക്കാനും അംഗീകരിക്കാനും തയാറല്ലാത്ത ഒരു വിഭാഗത്തിെൻറ കൈയിൽ അധികാരമേൽപിക്കുന്നത് രാജ്യത്തിന് എന്തുമാത്രം അനർഥങ്ങൾ വരുത്തിവെക്കുമെന്നും ജനത്തിന് നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കുന്നു എന്നതുമാത്രമാണ് ഈ ദുരന്തത്തിലെ ഏക ഗുണവശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.