Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

പൊതുപ്രവർത്തനത്തെ  വേട്ടയാടുന്ന കളങ്കങ്ങൾ

text_fields
bookmark_border
പൊതുപ്രവർത്തനത്തെ  വേട്ടയാടുന്ന കളങ്കങ്ങൾ
cancel

കോവളം എം.എൽ.എ എം. വിൻെസൻറ് നെയ്യാറ്റിൻകര ജില്ല ജയിലിലാണ്. ജനകീയസമരം നടത്തിയിട്ടോ സാമൂഹിക മാറ്റത്തിന് നേതൃത്വം വഹിച്ചിേട്ടാ ഒന്നുമല്ല അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. മറിച്ച്, അയൽവാസിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ്. ആറുമാസമായി ശാരീരികവും മാനസികവുമായ പീഡനങ്ങളും ഭീഷണിയും സഹിക്കാനാകാതെ താൻ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കാൻ നിർബന്ധിതയാവുന്നുവെന്നാണ് വീട്ടമ്മ മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിരിക്കുന്നത്. എം.എൽ.എക്ക് എതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരങ്ങൾ. ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളും ലൈംഗികബന്ധത്തിെൻറ ഇതര തെളിവുകളും കോടതിക്കു മുന്നിൽ പ്രാഥമികമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും രാഷ്ട്രീയപ്രേരിതമാണ് കേെസന്നുമാണ് കോൺഗ്രസിെൻറ നിലപാട്. ആരോപണത്തിന് വിധേയരായ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും എം.എൽ.എമാരും എം.പിമാരുമായി തുടരുന്ന ഒരു പാർട്ടിക്ക് ഒൗദ്യോഗിക പദവികളിൽനിന്ന് ഒഴിവാക്കിയെങ്കിലും എം. വിൻെസൻറിനോട് രാജിയാവശ്യപ്പെടാനുള്ള ധാർമികശക്തി ഇല്ലാത്തത് സ്വാഭാവികം മാത്രം.

എം. വിൻെസൻറ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ധൈര്യസമേതം പറയാനുള്ള ചങ്കുറപ്പ് ഇടതുപക്ഷത്തിനുമില്ല. പിണറായി സർക്കാറിലെ ഒരു മന്ത്രിക്ക് അധികാരം നഷ്ടമായത് ലൈംഗിക ആരോപണത്തെ തുടർന്നാണ്. അദ്ദേഹമാകട്ടെ ഇപ്പോഴും എം.എൽ.എയായി തുടരുന്നുമുണ്ട്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി കൗൺസിലറുടെ പ്രമാദമായ പീഡനക്കേസിൽ പാർട്ടി നിലകൊണ്ടത് ഇരക്കൊപ്പമല്ലായിരുന്നു. പീഡനത്തിനിരയായ സ്ത്രീയെ പരസ്യമായി അവഹേളിക്കുകയായിരുന്നു പാർട്ടി നേതൃത്വം. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും സംഭവിച്ച ഈ ധാർമിക അധഃപതനത്തിെൻറ പശ്ചാത്തലത്തിലാണ് സ്ത്രീത്വത്തിന് നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലേൻറതായാലും പിടിച്ചുകെട്ടാനും നിമയത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും, സ്ത്രീകൾക്ക് സുരക്ഷയും തുല്യനീതിയും ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ സർക്കാറാണിത് തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായി വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ നേതാക്കളുടെയും പൊതുസമൂഹത്തിൽ ഉന്നതശീർഷകരുടെയും ലൈംഗികചൂഷണങ്ങൾ സാംസ്കാരിക ജീർണതയുടെ ദർപ്പണങ്ങളാണ്. അതുകൊണ്ടുതന്നെ പൊതുസ്ഥാനീയരുടെ ലൈംഗികചൂഷണങ്ങളെ അഴിമതിക്ക് തുല്യമായ ക്രിമിനൽ കുറ്റകൃത്യമായി രേഖപ്പെടുേത്തണ്ടതാണ്.

അധികാരവും സ്വാധീനവുമുള്ളവരുടെ ലൈംഗികാതിക്രമ വാർത്തകളിൽ അപമാനിതമാവുകയാണ് കേരളം. പൊതുമണ്ഡലങ്ങൾ, വിശേഷിച്ച് രാഷ്ട്രീയ, സിനിമ മേഖലകളിൽ അങ്ങേയറ്റം ലൈംഗിക ചൂഷണങ്ങളാണ് അരങ്ങേറുന്നത്. നിഷേധിച്ചതുകൊണ്ടോ അവഗണിച്ചതുകൊണ്ടോ മാത്രം ഇല്ലാതാകുന്നതല്ല സത്യങ്ങൾ. രാഷ്ട്രീയ മണ്ഡലത്തിൽ നടക്കുന്ന ലൈംഗികചൂഷണത്തെക്കുറിച്ച് സൂചന നൽകിയ ചെറിയാൻ ഫിലിപ്പിന് ഒടുക്കം മാപ്പുപറയേണ്ടി വന്നു. സിനിമ മേഖലയിൽ നടക്കുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് സിനിമയിലെ വനിത സംഘടന കൂട്ടായ്മയുടെ പ്രസ്താവന എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യപ്പെട്ടത്. നിയമവ്യവസ്ഥയോട് അവിശ്വാസം പ്രഖ്യാപിച്ച് പ്രതികളെ തിരിച്ചറിയുന്നില്ലെന്ന് ഇരക്ക് പറയേണ്ടി വന്ന അഭയ കേസിലും നിഷേധിക്കപ്പെട്ട നീതിയുടെ നെരിപ്പോടുമായി, വീണ്ടും വീണ്ടും അപമാനിക്കപ്പെട്ട് ജീവിക്കേണ്ടി വന്ന സൂര്യനെല്ലി പെൺകുട്ടിയുടെ കേസിലും രാഷ്ട്രീയ നേതാക്കളും കൊണ്ടാടപ്പെടുന്ന താരങ്ങളുമുണ്ടായിരുന്നു. എന്നാൽ, അവരാരും ശിക്ഷിക്കപ്പെട്ടില്ല. ഇന്നും ഭരണാധിപന്മാരായും താരസിംഹാസനങ്ങളിൽ ആഘോഷ പുഷ്പവൃഷ്ടി നേടിയും അവർ ജനമധ്യത്തിൽ പ്രമുഖരായിത്തന്നെ വാണരുളുന്നു. കാരണം, ഇരകളുടെ നീതി അനന്തമായി നീളുകയും അധികാരമുള്ളവർക്ക് കേസ് മായ്ച്ചുകളയാനും സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെടാനും ധാരാളം അവസരങ്ങളുള്ള നിയമക്രമമാണ് നമ്മുടേത്. താൽക്കാലികമായ അവമതിപ്പിനുശേഷം അധികാരവും പ്രമാണിത്വവും തിരിച്ചുപിടിക്കാനുള്ള വിദ്യകൾ സ്വാ‍യത്തമാക്കിയവരാണവർ.

വ്യക്തിജീവിതത്തിൽ പരിപാലിക്കപ്പെടാത്ത സദാചാരവും വിശുദ്ധിയും സാമൂഹിക ജീവിതത്തിൽനിന്ന് ലഭിക്കണമെന്ന് പ്രതീക്ഷിക്കുന്നത് എത്രകണ്ട് ശരിയാണ്? സാമൂഹിക ഔന്നത്യംകൊണ്ടും രാഷ്ട്രീയ പ്രബുദ്ധതകൊണ്ടും നിയമപരിരക്ഷകൊണ്ടും ധാർമിക ജീർണതയെ പ്രതിരോധിക്കാനാകുമെന്നത് പാഴ്സ്വപ്നമായിത്തീർന്നിരിക്കുന്നു. സാമൂഹികമായി പുലരണമെന്ന് നാം ആഗ്രഹിക്കുന്ന നീതിയും ധാർമികതയും വ്യക്തിജീവിതത്തിൽ പുലർത്താതെ ധാർമിക ഔന്നത്യത്തിലേക്ക് കുറുക്കുവഴികളില്ല. വിശ്വാസ്യത വ്യക്തികളിൽനിന്ന് തുടങ്ങണം. ധാർമികതയും വിശ്വസ്തതയും  ലംഘിക്കുകയിെല്ലന്ന ബോധ്യത്തെ സാമൂഹികപാഠമായി വികസിപ്പിക്കാതെ, കളങ്കിതമായിത്തീർന്ന പൊതുമണ്ഡലത്തെ ആത്യന്തികമായി വിശുദ്ധമാക്കാൻ സാധ്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam newsKerala News
News Summary - stain hunt public life - kerala news
Next Story