Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

സമാധാനത്തിനുവേണ്ടിയുള്ള ആത്മീയ മുൻകൈകൾ

text_fields
bookmark_border
സമാധാനത്തിനുവേണ്ടിയുള്ള ആത്മീയ മുൻകൈകൾ
cancel

ഉത്തര ൈകറോയിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ഓശാന ചടങ്ങിനിടയിൽ നടന്ന ഐ.എസ് ഭീകരാക്രമണങ്ങളിൽ 45 പേർ കൊല്ലപ്പെട്ടതിെൻറ ദുഃഖാർത്തമായ പശ്ചാത്തലത്തിലായിരുന്നു 17 വർഷത്തിനുശേഷം ഒരു കാത്തലിക് പരമാധ്യക്ഷെൻറ 27 മണിക്കൂർ നീണ്ടുനിന്ന ഇൗജിപ്ത് സന്ദർശനം. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് ഗതിവേഗം വർധിപ്പിക്കാൻ ഉതകുന്നെതന്നോ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തുന്നതിനുള്ള വലിയ കാൽവെപ്പുകൾ എന്നോ വിലയിരുത്താൻ സാധ്യമല്ലെങ്കിലും രണ്ടു ദിവസത്തെ  ഇൗ ഹ്രസ്വസന്ദർശനം സമാധാനത്തിനുവേണ്ടിയുള്ള ആത്മീയ മുൻകൈകളുടെ പ്രസക്തി വ്യക്തമാക്കുന്നതാണ്. 2013ൽ അബ്ദുൽ ഫത്താഹ് അൽസീസി  ഇൗജിപ്തിലെ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് അധികാരമേെറ്റടുത്തതിനുശേഷം ക്രൈസ്തവർക്കുനേെരയുള്ള വർധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങൾ ആഗോള  സമൂഹത്തെത്തന്നെ ആശങ്കയിലാഴ്ത്തുന്നതാണ്. 120ലധികം ക്രൈസ്തവരാണ് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഈജിപ്തിലെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്. സഹസ്രാബ്ദങ്ങളായി  നിലനിൽക്കുന്ന ക്രൈസ്തവ മുസ്ലിം സഹവർത്തിത്വത്തിന് വിള്ളൽ വീഴ്ത്തുന്നതിനുവേണ്ടിയുള്ള നിഷ്ഠുരവും ആസൂത്രിതവുമായ ആക്രമണ പരമ്പരകളിൽ ഈജിപ്തിലെ ക്രൈസ്തവ-മുസ്ലിം സമൂഹങ്ങൾ അകപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗംകൂടിയായിരുന്നു അസ്ഹർ യൂനിവേഴ്സിറ്റിയിലെ ഗ്രാൻഡ്  മുഫ്തി  ഇമാം അഹ്മദ് അത്വയിബിെൻറ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഫ്രാൻസിസ് രണ്ടാമെൻറ സന്ദർശനം.

അസ്ഹർ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച സമാധാന സമ്മേളനത്തെ അഭിമുഖീകരിച്ചുകൊണ്ട് പോപ് നിർവഹിച്ച പ്രഭാഷണം സിറിയയിലെ അഭയാർഥികൾക്കുനേെരയുള്ള അന്തർദേശീയ സമൂഹങ്ങളുടെ മൗനസാക്ഷ്യത്തിലൂടെ അരങ്ങേറുന്ന ആക്രമണങ്ങളെ കടന്നാക്രമിച്ച വത്തിക്കാെൻറ ഈസ്റ്റർ സന്ദേശത്തിെൻറ തുടർച്ചതന്നെയായിരുന്നു. തീവ്രവാദത്തിെൻറ കാരണങ്ങളിലേക്കും ഭീകരതയോടുള്ള സമീപനത്തിൽ ലോകസമൂഹം പുലർത്തുന്ന ഇരട്ടത്താപ്പുകളും അടിവരയിട്ട പോപ്പിെൻറ സംസാരം അവസാനിപ്പിച്ചത് ലോക സമാധാനത്തിന് അബ്രഹാമിക് മതസമൂഹങ്ങളുടെ സഹകരണത്തിെൻറ പ്രസക്തിയിൽ ഊന്നിയാണ്. ദാരിദ്ര്യത്തിെൻറയും ചൂഷണത്തിെൻറയും സാഹചര്യങ്ങൾ ഒഴിവാക്കുക എന്ന അടിസ്ഥാന ദൗത്യം നിർവഹിക്കാൻ ലോകം ഒരു പരിശ്രമവും നടത്തുന്നില്ല. അത്തരം അവസ്ഥകളിൽ തീവ്രവാദം കൂടുതൽ വേഗത്തിൽ വേരുപിടിക്കും. സമാധാനത്തെ പ്രോത്സാഹിപ്പിക്കാത്ത പ്രവൃത്തികൾ  തീവ്രവാദത്തെയും ആക്രമണങ്ങളെയും പിന്തുണക്കുന്നവർക്കുള്ള സമ്മാനമാണ്. ദൈവനാമത്തിൽ അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ വിശുദ്ധിയുടെ യുദ്ധങ്ങളല്ല; ദൈവദൂഷണങ്ങളാണ്. സ്ഥിരതയിലേക്കുള്ള ഏക വഴി സമാധാനമാണ്.  യൂറോപ്പിൽ പ്രബലമാകുന്ന വംശീയവാദങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഭീകരവാദത്തെപ്പോലെ  പുതുതായി ശക്തിപ്രാപിക്കുന്ന ഭൂരിപക്ഷ മേധാവിത്വ വാദങ്ങളും  അപകടകരമാെണന്നും സമാധാനവും സ്ഥിരതയും വരുത്താൻ അവ അശേഷം ഉപകരിക്കുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു അദ്ദേഹം.

ചുമതലയേറ്റതു മുതൽ വിവിധ ക്രൈസ്തവ സമൂഹത്തിനിടയിൽ ഐക്യത്തിെൻറ ദൃഢബന്ധം സ്ഥാപിക്കാനും സഹകരണം വിപുലപ്പെടുത്താനുമുള്ള പോപ്പിെൻറ ആത്മാർഥമായ ശ്രമങ്ങൾ ഇൗജിപ്തിലും അദ്ദേഹം ആവർത്തിച്ചു. റഷ്യയിലെ ഓർത്തഡോക്സ് സഭ നേതാക്കളും ഇംഗ്ലണ്ടിലെ കാൻറർബറി ആർച് ബിഷപ്പുമായുള്ള സംഭാഷണങ്ങളുടെ മാതൃകതന്നെയായിരുന്നു എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമേവ് പ്രഥമൻ,  ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ സഭ തലവൻ പോപ് ത്വഡ്രോസ് ദ്വിതീയൻ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകളും. അതുപോലെ അബ്രഹാമിക് മതസമൂഹമെന്ന അടിസ്ഥാനത്തിൽ ഇസ്ലാമിക സമൂഹവുമായുള്ള സഹവർത്തിത്വത്തിനും ക്രിയാത്മക കാൽവെപ്പുകളാണ് അസ്ഹർ മുഫ്തിയുമായുള്ള സംഭാഷണത്തിലൂടെ നിർവഹിക്കപ്പെട്ടത്. ചർച്ചുകളിൽ നടന്ന ഭീകരാക്രമണത്തിെൻറ പേരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും മനുഷ്യാവകാശങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്തിരിക്കുന്ന ഈജിപ്തിൽ കനത്തുവരുന്ന മത വിദ്വേഷത്തിെൻറ മുറിവിൽ സമാശ്വാസത്തിെൻറ ലേപനം പുരട്ടാൻ മാർപാപ്പയുടെ സന്ദർശനം പ്രയോജനകരമായിട്ടുണ്ട്. സമാധാനത്തിലേക്കുള്ള ആഗോളശ്രമങ്ങളിൽ ആത്മീയ നേതാക്കളുടെ ആത്മാർഥ ശ്രമങ്ങളും ഏറെ മുതൽക്കൂട്ടാകുമെന്ന സന്ദേശം ലോകത്തിന് കൈമാറാൻ ഈ സന്ദർശനത്തിനും അസ്ഹർ സമാധാന സമ്മേളനത്തിനും സാധിച്ചുവെന്നത് പശ്ചിമേഷ്യയിലും യൂറോപ്പിലും പടരുന്ന മതവിദ്വേഷത്തിെൻറയും കുരിശുയുദ്ധ ചിന്തകളുടെ പുനരാഹ്വാനത്തിെൻറയും കാലത്ത് അത്ര നിസ്സാരമായി എഴുതിത്തള്ളേണ്ട കാര്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - spirictual tries for piece
Next Story