സൗഹൃദത്തിന്റെ വെളിച്ചം കെടുത്തരുത്
text_fieldsആശയാദർശ പ്രചാരണരംഗത്തും പ്രവർത്തനപരിപാടികളിലും കണ്ണടച്ച അതിതീവ്രനിലപാടുകളുടെ കാലം കഴിഞ്ഞെന്നും പുതുകാലത്തും ലോകത്തും സഹിഷ്ണുതയും സഹവർത്തിത്വവുമാണ് അതിജീവനമാർഗമെന്നുമുള്ള സന്ദേശത്തോടെ കേരള നദ്വത്തുൽ മുജാഹിദീെൻറ ഒമ്പതാം സംസ്ഥാനസമ്മേളനം സമാപിച്ചു. പതിനാലു വർഷത്തെ വേറിട്ടുനിൽപിനു ശേഷം ഒന്നായിച്ചേർന്ന ഇരുവിഭാഗം മുജാഹിദുകളുടെ െഎക്യപ്പെടലിെൻറ ആഘോഷപ്പെരുന്നാളായി മാറിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത നേതാക്കളും സൗഹാർദപ്രതിനിധികളുമൊക്കെ െഎക്യസംഘാതത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും അത് കളഞ്ഞുപോകാതിരിക്കാനുള്ള കരുതലിനു ആഹ്വാനം നൽകിയുമാണ് സംസാരിച്ചത്. വർഷങ്ങൾ നീണ്ട വിള്ളലിെൻറ വിളക്കിച്ചേർക്കലിൽ അവശേഷിക്കുന്ന പഴുതുകളും അടക്കാൻ തയാറാണെന്ന് നേതാക്കൾ അറിയിച്ചു.
ആദർശതീവ്രതയിൽ ഇനിയും വിട്ടുനിൽക്കുന്ന വിഭാഗങ്ങളെ വിട്ടുവീഴ്ചയോടെ സന്തുലിതത്വത്തിെൻറ വഴിയിലേക്ക് തിരിച്ചുവരാൻ ഉപദേശിച്ചു. കേരളത്തിൽ പതിറ്റാണ്ടുകളായി മുജാഹിദ് സംഘടന കൊണ്ടുനടത്തുന്ന മതപരിഷ്കരണപ്രവർത്തനത്തെ ആഗോള ഇസ്ലാമികചലനങ്ങളുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ വിദേശ അറബ്പ്രതിനിധികളുടെ വർധിച്ച പങ്കാളിത്തമോ ആശയാദർശങ്ങളിലും നിലപാടുകളിലും സലഫിപ്രസ്ഥാനത്തിനുള്ള കർക്കശമായ വേറിട്ടുനിൽപും അക്കാര്യങ്ങളിൽ വിയോജിക്കുന്നവരോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിർപ്പും ഉദ്ഘോഷിക്കുന്ന പ്രഭാഷണങ്ങളോ ആയിരുന്നില്ല നാലുനാൾ സമ്മേളനത്തിെൻറ സവിശേഷത. പകരം കേരളീയപശ്ചാത്തലത്തിൽ രൂപംകൊണ്ട നവോത്ഥാന സംരംഭമായി മുജാഹിദ് പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടുകയും സാഹചര്യത്തിെൻറ മാറ്റങ്ങൾക്ക് അനുസൃതമായി രാഷ്ട്രനിർമാണ, രാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവഭാഗഭാഗിത്വം വഹിക്കേണ്ടതിെൻറ പ്രാധാന്യം ഉൗന്നിപ്പറയുകയും ചെയ്തു സമ്മേളനം.
കേരളത്തിൽ തീവ്രവാദവും സലഫി ചിന്താധാരയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആശയഗതികളിലും കർമരംഗത്തും കാലോചിതമായ നയംമാറ്റം പ്രഖ്യാപിക്കുകയും തദനുസാരമുള്ള പ്രവർത്തനപദ്ധതിക്ക് രൂപം നൽകുകയും ചെയ്തു എന്നതാണ് ഒമ്പതാം മുജാഹിദ് സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്. ഭൗതിക, രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നും വിദ്യാഭ്യാസ, സാംസ്കാരിക, മാധ്യമരംഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയോ യാഥാസ്ഥിതികനിലപാട് പുലർത്തുകയോ ചെയ്യുന്നതിനുപകരം സക്രിയമായ ഇടപെടലിനൊരുങ്ങുന്നതിെൻറ ഭാഗമായി ‘വിഷൻ 2022’ പദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടന്നു. ഇന്ത്യയുടെയും കേരളത്തിെൻറയും ബഹുസ്വര സാഹചര്യം മുൻനിർത്തി പ്രീ സ്കൂൾ അധ്യയനരീതി ഉടച്ചുവാർക്കുന്നതു മുതൽ വാർത്താചാനൽ നടത്തിപ്പുവരെ വിശദമായ കർമപരിപാടിക്കാണ് വിഷനിൽ രൂപം നൽകിയിരിക്കുന്നത്.
മാറിവരുന്ന സാഹചര്യങ്ങളിൽ മതപരിഷ്കരണപ്രവർത്തനം അർഥപൂർണമാകണമെങ്കിൽ ആദർശവ്യതിരിക്തതയുടെ പേരിൽ സമുദായത്തോടും സമൂഹത്തോടും പുറന്തിരിഞ്ഞു നിൽക്കുകയല്ല, സമുദായത്തിനകത്തേക്കും പുറത്തേക്കും സഹവർത്തിത്വത്തിെൻറ വാതിലുകൾ തുറന്നുവെക്കുകയാണ് വേണ്ടതെന്ന സമ്മേളനത്തിെൻറ വീണ്ടുവിചാരം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നാലുനാൾ നീണ്ട വിവിധ സെഷനുകളിൽ അണികളുടെ മുന്നിൽ പേർത്തും പേർത്തും ആവർത്തിച്ചുറപ്പിച്ച ഇൗ പുതുശൈലി വരുംകാലങ്ങളിൽ പ്രവർത്തനങ്ങളെ മുന്നോട്ടു നയിച്ചാൽ അത് സംഘടനക്കും മുസ്ലിം സമുദായത്തിനും മാത്രമല്ല, കേരളത്തിെൻറ സാമൂഹികഘടനക്കുതന്നെ ശുഭോദർക്കമായിരിക്കും. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമൊപ്പം മനംതുറന്നിരിക്കാനുള്ള സന്നദ്ധത അറിയിച്ച സംഘടന എല്ലാവരും ഒറ്റക്കെട്ടായി എതിർക്കുന്നവരടക്കമുള്ള പ്രമുഖ രാഷ്ട്രീയപാർട്ടികൾക്കെല്ലാം സമ്മേളന വേദിയിൽ ഇടം നൽകി. ഇൗ ഉദാരത മുസ്ലിം മതസംഘടനകൾക്കുകൂടി വകവെച്ചു കൊടുത്തിരുന്നെങ്കിൽ സമ്മേളനസന്ദേശത്തിെൻറ മാറ്റ് വർധിച്ചേനെ.
മനുഷ്യത്വത്തിെൻറ മുഴുവൻ വെളിച്ചവും അണച്ചുകളയുന്ന വിദ്വേഷരാഷ്ട്രീയം സ്വന്തം വാതിലിൽ മുട്ടിവിളിക്കുേമ്പാഴെങ്കിലും ഉറക്കമുണരാനും സൗഹൃദത്തിരി തെളിയിക്കാനുമുള്ള ഇൗ നീക്കം ശ്ലാഘനീയമാണ്; കലുഷമായ ഇന്ത്യനവസ്ഥ ഇനിയും എല്ലാവരും തിരിച്ചറിയാതിരിക്കുേമ്പാൾ വിശേഷിച്ചും. മുജാഹിദ് സമ്മേളനത്തിനുള്ള ക്ഷണം സ്വീകരിച്ച് വഖഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങൾ, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാനപ്രസിഡൻറ് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ പെങ്കടുത്തതിന് വിശദീകരണം ചോദിക്കാൻ അവരുടെ മതസംഘടന സമസ്ത കേരള ജംഇയ്യതുൽഉലമയെടുത്ത തീരുമാനം ഉദാഹരണം. തീവ്രത വെടിയാൻ തീരുമാനിച്ച മുജാഹിദുകളോടുള്ള ഒരു വിഭാഗത്തിെൻറ ആദർശതീവ്രതയാണിതിനു കാരണം. മുമ്പ് ശരീഅത്ത് വിവാദകാലത്ത് മുസ്ലിം വ്യക്തിനിയമബോർഡ് ചെയർമാനെ മാലയിട്ട് സ്വീകരിച്ചപ്പോൾ എതിർത്ത തീവ്രവാദികളെ പുറത്താക്കിയ സംഘടനയെയാണിപ്പോൾ ചിലർ മതതീവ്രവാദത്തിലേക്ക് കെട്ടിവലിക്കുന്നത്. അണികൾക്ക് രാഷ്ട്രീയപ്രവർത്തനം അനുവദിച്ചിട്ടുണ്ട് ‘സമസ്ത’.
ആ സ്വാതന്ത്ര്യമെടുത്ത് ഇരുവരെയും മനസ്സറിഞ്ഞ് സമ്മേളനത്തിനയച്ചിരുന്നെങ്കിൽ അത് സംഘടനയുടെ ഗരിമ കൂട്ടുമായിരുന്നു. ആശയദാരിദ്ര്യത്തെ അപരവിദ്വേഷംകൊണ്ട് മറികടക്കാനുള്ള ആവേശക്കാരുടെ സമ്മർദത്തിനു വഴങ്ങാതെ വർത്തമാനത്തിെൻറ നിൽക്കക്കള്ളിയില്ലായ്മ തിരിച്ചറിഞ്ഞ് അണികൾക്ക് വഴികാട്ടുകയാണ് മതസംഘടനകളുടെ ധർമം. അതിജീവനത്തിന് മറ്റു വഴികൾ കാണാത്ത പ്രതിസന്ധിയുടെ ഇരുളിൽ സ്നേഹസൗഹാർദത്തിെൻറ അവസാനവെളിച്ചവും അണച്ചുകളയാനല്ല, കൂടുതൽ ഇടങ്ങളിലേക്ക് അത് പ്രസരിപ്പിക്കാനാണ് മനുഷ്യസ്നേഹികൾ തിടുക്കം കാേട്ടണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.