Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആൾക്കൂട്ടയുക്തി...

ആൾക്കൂട്ടയുക്തി എന്ന അയുക്തി

text_fields
bookmark_border
ആൾക്കൂട്ടയുക്തി എന്ന അയുക്തി
cancel

മനുഷ്യർ ഏറെ പുരോഗമിച്ച ഇക്കാലത്ത് ഇന്ത്യയിൽ മൂഢവിശ്വാസങ്ങളും യുക്തിരഹിത നിലപാടുകളും വ്യാപകമാകുന്നത് വലിയ വിപര്യയമെന്നേ പറയേണ്ടൂ. അന്ധവിശ്വാസങ്ങൾ സമൂഹങ്ങളിൽ   പ്രചരിക്കുകയും സംഘടിതമായി പ്രചരിപ്പിക്കപ്പെടുകയും മാത്രമല്ല, ഒൗദ്യോഗിക നയങ്ങൾക്കും   നിയമനിർമാണങ്ങൾക്കുപോലും അടിസ്ഥാനമാവുകപോലും ചെയ്യുന്നു. കോടതികൾ   സ്വകാര്യവിശ്വാസങ്ങളെ സുസ്ഥാപിത ശാസ്ത്രസത്യങ്ങളെന്ന നിലക്ക് അവതരിപ്പിക്കുേമ്പാൾ അത്   സമൂഹത്തെ പിറകോട്ടു നയിക്കുകയും രാജ്യത്തെ ലോകത്തിനു മുമ്പാകെ നാണംകെടുത്തുകയും   ചെയ്യുന്നു. ഇതിനെക്കാൾ ഭീകരമാണ് നിക്ഷിപ്തതാൽപര്യക്കാർ ഇതെല്ലാം ചൂഷണത്തിനും സംഘടിത   അക്രമങ്ങൾക്കും വരെ ഉപയോഗപ്പെടുത്തുന്നു എന്നത്. ‘പശു ഭീകരത’യെന്നറിയപ്പെട്ട സമീപകാല   സംഭവങ്ങൾക്കു പിന്നിലുള്ളത് ചരിത്രയാഥാർഥ്യങ്ങളോ മതവിശ്വാസമോ അല്ല എന്ന് വിശ്വാസികൾ തന്നെ   ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ബോധപൂർവം ഉൽപാദിപ്പിക്കുന്ന ആ അയുക്തിക   ഉന്മാദത്തിനുപിന്നിൽ അധമമായ ഗൂഢലക്ഷ്യങ്ങളുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.  പുറമെ നിർദോഷമെന്നു തോന്നാവുന്ന മൂഢവിശ്വാസ പ്രചാരണം അന്തിമമായി ലക്ഷ്യമാക്കുന്നത് അജ്ഞരെ അധീനപ്പെടുത്തി ചൂഷകക്രമം   സ്ഥാപിക്കുക തന്നെയാണ്. പശുക്കൾ ഒാക്സിജൻ ഉച്ഛ്വസിക്കുന്നുവെന്ന ‘ശാസ്ത്രജ്ഞാനം’ ഒരു   മടിയുമില്ലാതെ പരസ്യപ്പെടുത്തിയ രാജസ്ഥാൻ മന്ത്രി (വിദ്യാഭ്യാസ മന്ത്രി!) ബുദ്ധിയെ അപഹസിക്കുക   മാത്രമല്ല ചെയ്തത്-വ്യാപകമായ അന്യായങ്ങൾക്ക് ന്യായം ചമക്കുകകൂടിയാണ്.

ഗുജറാത്തിലെ   വിദ്യാഭ്യാസ മന്ത്രിയും സാമൂഹിക നീതിവകുപ്പു മന്ത്രിയും കുറച്ചുമുമ്പ് ഒരു പ്രേതബാധയൊഴിപ്പിക്കൽ   ചടങ്ങിൽ ആശംസയർപ്പിച്ചത് വിവാദമായപ്പോഴും അവരത് ന്യായീകരിക്കുകയായിരുന്നല്ലോ. സതി സമ്പ്രദായത്തെ വരെ ന്യായീകരിക്കുന്നവർ ഇേപ്പാഴുമുണ്ട്. ലഭ്യമായ കണക്കനുസരിച്ച് 15 വർഷങ്ങളിൽ   2,500ലധികം സ്ത്രീകൾ ഇന്ത്യയിൽ ദുർമന്ത്രവാദിനികളെന്ന് മുദ്രകുത്തപ്പെട്ട്   ആചാരക്കൊലക്കിരയായിട്ടുണ്ട്. ബാധയൊഴിപ്പിക്കുന്നവർ നിക്ഷിപ്ത താൽപര്യക്കാരുമായി ചേർന്ന്  ഇരകളുടെ സ്വത്ത് കൈവശപ്പെടുത്തുന്ന സംഭവങ്ങൾ ധാരാളം. കർണാടകയിൽ ബ്രാഹ്മണരുടെ ഉച്ഛിഷ്ടത്തിൽ കിടന്നുരുണ്ട് ദലിതർ ‘സ്വയം ശുദ്ധീകരിച്ച’ സംഭവവും വളരെ പഴയതല്ല. വിശ്വാസത്തിെൻറ  പേരിലുള്ള ഇത്തരം ചൂഷണങ്ങൾക്കെതിരെ ഒേട്ടറെ മതനേതാക്കൾ സമരം ചെയ്തിരുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ തകർച്ച മതചൂഷകർക്ക് വലിയ അവസരമായിട്ടുണ്ട്. ജ്യോതിബായ് ഫൂലെ,  സാവിത്രി ബായ് ഫൂലെ, അംബേദ്കർ തുടങ്ങിയവർ പരിഷ്കരണ പ്രവർത്തനം നടത്തിയ മഹാരാഷ്ട്രയുടെ മണ്ണുമാത്രമല്ല, ശ്രീനാരായണ ഗുരുവും അയ്യൻകാളിയും മറ്റും ശുദ്ധീകരിക്കാൻ ശ്രമിച്ച കേരളത്തി‍െൻറ മനസ്സും പിറകോട്ടു നടക്കുന്ന കാഴ്ച നാം കാണുന്നു. യുക്തിരാഹിത്യം വിശ്വാസത്തിെൻറ  പൊതിയിലിട്ട് വിറ്റഴിക്കുന്നത് തീർച്ചയായും ചില ഭൗതികലാഭമൊക്കെ കണ്ടുതന്നെ. ഇൗ  അന്തരീക്ഷത്തിലാണ് നുണകൾ പ്രചരിക്കുന്നതും മതാന്ധത അക്രമമായി രൂപപ്പെടുന്നതും. യുക്തിക്കും  വിവേകത്തിനുംവേണ്ടി പ്രവർത്തിച്ചതിെൻറ പേരിൽ കൊലചെയ്യപ്പെട്ട നരേന്ദ്ര ദാഭോൽക്കർക്കുള്ള  അർഹമായ സ്മാരകം കൂടിയാണ് മഹാരാഷ്ട്രയിൽ പിന്നീടുവന്ന അനാചാരവിരുദ്ധ നിയമം. ഇന്ന്  ഇന്ത്യയൊട്ടാകെ ഇത്തരം നവോത്ഥാനപ്രവർത്തനങ്ങളും നിയമനിർമാണവും  ആവശ്യമായിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് മുൻനിര രാഷ്ട്രീയക്കാർപോലും നടത്തുന്ന  യുക്തിരഹിത പ്രചാരണങ്ങൾ. വ്യാജശാസ്ത്രവും കപടശാസ്ത്രജ്ഞരും വാഴുന്ന ഇൗ കാലം ആർജവവും  യുക്തിബോധവുമുള്ള പരിഷ്കരണപ്രസ്ഥാനങ്ങളെ ആവശ്യപ്പെടുന്നുണ്ട്; ശക്തമായ നിയമ നടപടികളും. 

ഇപ്പോൾ ഇന്ത്യയെ ലോകത്തിനുമുന്നിൽ പരിഹാസപാത്രമാക്കിയിട്ടുള്ള ഗോരക്ഷക ഗുണ്ടായിസത്തിനും  യുക്തിരഹിതമായ ‘മതോന്മാദ’ത്തിെൻറ സ്വഭാവമാണുള്ളത്. ആൾക്കൂട്ട നീതിയെ അംഗീകരിക്കുന്ന  അപകടകരമായ സാഹചര്യം കൂടി ഇതുണ്ടാക്കുന്നു. ഗോരക്ഷക ഗുണ്ടായിസത്തിൽ കൊല്ലപ്പെട്ട 28ൽ  24ഉം മുസ്ലിംകളാണെന്ന് ‘ഇന്ത്യാസ്പെൻഡ്’ കെണ്ടത്തിയിട്ടുണ്ട്. എന്നാൽ, ഇതേ വർഗീയത അതിെൻറ യുക്തിരാഹിത്യം കൊണ്ടുതന്നെ മറ്റുള്ളവരെയും നിയമവാഴ്ചയെത്തന്നെയും തകർക്കാൻ  പോന്നതാണെന്നതും വസ്തുതയാണ്. ആഫ്രിക്കക്കാർക്കെതിരെ നടന്ന വംശീയാതിക്രമങ്ങളും ഇൗ  ആൾക്കുട്ട ഉന്മാദത്തിെൻറ ഫലമാണല്ലോ അരുണാചലിലെ നിേദാ താനിയം എന്ന വിദ്യാർഥി, ‘സ്വച്ഛ് ഭാരത്’ പദ്ധതിയുടെ അനുകൂലികൂടിയായിരുന്ന രവീന്ദ്രൻ എന്ന ഒാേട്ടാറിക്ഷ  ൈഡ്രവർ, മേനാരോഗമുണ്ടായിരുന്ന 42കാരി തുടങ്ങിയവരെയും ആൾക്കൂട്ടം  തല്ലിക്കൊല്ലുകയായിരുന്നു.

ഇത്തരം ചെയ്തികളെ മാത്രമല്ല, അതിലേക്ക് നയിക്കുന്ന യുക്തിരഹിത  ചിന്താഗതികളെയും ശിക്ഷാർഹമാക്കുന്ന നിയമം വേണ്ടതില്ലേ? ഇതേപ്പറ്റി പൊതുചർച്ച നടക്കുമെന്ന്  കരുതുക. ‘ദൈവവിപണി’ (ദ ഗോഡ് മാർക്കറ്റ്) എന്ന പുസ്തകത്തിൽ മീരനന്ദ വാദിക്കുന്നതുപോലെ,  മതവിശ്വാസത്തിെൻറയും ആചാരത്തിെൻറയും പേരിൽ പ്രചരിക്കുന്ന മുഢചിന്തകൾക്കുപിന്നിൽ  ‘ഭരണകൂട-സംഘടിത-മത-കോർപറേറ്റ് കൂട്ടുകെട്ടു’ണ്ട് എന്നുതന്നെ വേണം വിചാരിക്കാൻ.  ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ട ചുമതല സമൂഹേനതൃത്വങ്ങൾക്കുണ്ട്. ഭരണകൂടങ്ങളെയും  ഇതിലേക്ക് നയിക്കാൻ കഴിയേണ്ടതുണ്ട്. യുക്തിബോധമില്ലാത്ത ഒരു ജനതയും കരുത്തോടെ  നിലനിൽക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam news
News Summary - nonsense as mobsense
Next Story