Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവിവാദപരമായ...

വിവാദപരമായ മെഡിക്കൽ കമീഷൻ ബിൽ

text_fields
bookmark_border
വിവാദപരമായ മെഡിക്കൽ കമീഷൻ ബിൽ
cancel

കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട നാഷനൽ മെഡിക്കൽ കമീഷൻ ബില്ലിനെതിരെ 2,90,000 അംഗങ്ങളുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ ആഹ്വാനമനുസരിച്ച് േഡാക്ടർമാർ ഏതാനും മണിക്കൂർ പണിമുടക്കിയതിനെ തുടർന്ന് ജനങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ എടുത്തുപറയേണ്ടതില്ല. പക്ഷേ, ഇൗ അറ്റകൈ പ്രയോഗിക്കാൻ രാജ്യത്തെ അലോപ്പതി ചികിത്സകരെ പ്രേരിപ്പിച്ച ഹേതു നിസ്സാരേമാ അവഗണിക്കാവുന്നതോ അല്ല. സ്വതേ ദുർബലമായ ദേശീയ ആരോഗ്യരംഗത്തെ പൂർവാധികം വഷളാക്കാനുതകുന്ന പല വകുപ്പുകളും ഉണ്ടെന്നാണ് െഎ.എം.എ ചൂണ്ടിക്കാട്ടുന്നത്. 1934ലെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യക്ക് പകരം പുതിയൊരു നാഷനൽ മെഡിക്കൽ കൗൺസിൽ രൂപവത്കരിക്കാൻ നിർദേശിക്കുന്ന ബിൽ രാജ്യത്തെ ചികിത്സമേഖലയുടെ തകർച്ചക്ക് വഴിവെക്കുമെന്നാണ് െഎ.എം.എയുടെ ആരോപണം. ആയുർവേദം, യുനാനി, ഹോമിയോപ്പതി തുടങ്ങി ഇതര വൈദ്യമേഖലകളിലുള്ളവർക്കും പ്രത്യേക കോഴ്സ് പൂർത്തിയാക്കുന്ന മുറക്ക് അലോപ്പതി ചികിത്സ നടത്താമെന്ന ബില്ലിലെ വ്യവസ്ഥയാണ് ഏറെ വിമർശനവിധേയമായിരിക്കുന്നത്. അതേയവസരത്തിൽ എം.ബി.ബി.എസ് ബിരുദധാരികൾ ചികിത്സിക്കാനുള്ള യോഗ്യതക്ക് വീണ്ടും ഒരു ദേശീയ പരീക്ഷ  എഴുതുകയും വേണം. അശാസ്ത്രീയമായ ഇൗ വ്യവസ്ഥ ജനവിരുദ്ധമാണെന്ന് വേൾഡ് സൈക്യാട്രിക് അേസാസിേയഷെൻറ സെക്രട്ടറി ജനറലും െഎ.എം.എയുടെ മുൻ ഉപാധ്യക്ഷനുമായ ഡോ. അബ്രഹാം കള്ളിവയലിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മെഡിക്കൽ കോളജുകളിലെ 40 ശതമാനം ഫീസ് മാത്രമേ സർക്കാർ നിയന്ത്രിേക്കണ്ടതുള്ളൂ; ബാക്കി 60 ശതമാനം നിശ്ചയിക്കാൻ മാനേജ്മെൻറുകൾക്ക് പൂർണാധികാരമുണ്ട് എന്ന വ്യവസ്ഥ ൈവദ്യവിദ്യാഭ്യാസത്തെ കൂടുതൽ ചെലവേറിയതാക്കി മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആയുഷ്രംഗത്തെ അലോപ്പതി ഇതര വൈദ്യവിഭാഗങ്ങളിലെ ഇന്ത്യൻ ഹോമിയോപതിക് അസോസിയേഷൻ പോലുള്ള സംഘടനകളും ബില്ലിനോട് വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആയുർവേദമോ ഹോമിയോപ്പതിയോ യുനാനിയോ പഠിക്കുന്നവർ തികച്ചും ഭിന്നമായ അലോപ്പതി വൈദ്യുമുറകളനുസരിച്ച്, ഹ്രസ്വമായ പരിശീലന േകാഴ്സ് പൂർത്തിയാക്കിയിട്ടാണെങ്കിലും ചികിത്സിക്കുന്നത് രണ്ടിനോടും നീതിചെയ്യാനാവാതെ രോഗികളെ വലക്കുകയാണ് സംഭവിക്കുക. ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട ബിൽ തൽക്കാലം ലോക്സഭ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടിട്ടുണ്ടെങ്കിലും പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിനുമുമ്പ് കമ്മിറ്റി അതിെൻറ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്പീക്കർ നിഷ്കർഷിച്ചിട്ടുണ്ട്. വിവാദപരമായ വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾ നിർദേശിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

അതേസമയം, ഇത്തരമൊരു ബിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിച്ച സാഹചര്യങ്ങളും കണക്കിലെടുക്കാതെ പോവരുത്. 70 ശതമാനം ഇന്ത്യക്കാർ താമസിക്കുന്ന ഗ്രാമീണമേഖലയിൽ, സ്വാതന്ത്ര്യത്തിെൻറ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും ആരോഗ്യരംഗം തീർത്തും പരിതാപകരമായി തുടരുന്നു. േലാകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ സർക്കാറിെൻറയും രജിസ്ട്രേഷൻ കണക്കുകളനുസരിച്ച് 2007^13 കാലത്ത് 10000 പേർക്ക് ഏഴ് എന്ന തോതിലായിരുന്നു േഡാക്ടർമാരുടെ അനുപാതം. യഥാർഥത്തിൽ പതിനായിരത്തിന് 4.8 േഡാക്ടർമാർ മാത്രമേയുള്ളൂ എന്നതാണ് സൂക്ഷ്മവിവരം. 1000 പേർക്ക് ഒന്ന് തോതിൽ േഡാക്ടർമാരുടെ ലഭ്യത ഉറപ്പുവരുത്താൻ 2030ൽ 14,76,000 പേർ േവണം. ഇൗയാവശ്യം നേരിടാൻ 2014 മുതൽ 30 വരെയുള്ള കാലയളവിൽ േഡാക്ടർമാരുടെ സംഖ്യ 120 ശതമാനമെങ്കിലും വർധിക്കണം. ഇന്ത്യയിലെ പൊതുജനാേരാഗ്യ നിലവാരപ്രകാരം ഒാരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒന്ന് വീതവും കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ സ്പെഷലിസ്റ്റുകൾ ഉൾപ്പെടെ ഒമ്പത് വീതവും എന്ന കണക്ക് പൂർത്തീകരിക്കാൻപോലും 57951 ഡോക്ടർമാരുടെ കമ്മിയുണ്ടായിരുന്നുവെന്നാണ് 2014ലെ സ്ഥിതി. ഗ്രാമങ്ങളിലെ ഡോക്ടർ^രോഗി അനുപാതം 10000ത്തിന് 1.2 ശതമാനമാണിപ്പോഴും. ഇന്ത്യക്കാകെ മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരളത്തിൽപോലും ഗ്രാമീണമേഖലയിൽ സേവനമനുഷ്ഠിക്കുന്നതിൽ ഡോക്ടർമാർ വിമുഖരാണെന്നതാണവസ്ഥ. എം.ബി.ബി.എസ് വിജയകരമായി പൂർത്തിയാക്കിയ ഏതാണ്ടെല്ലാവരും പരിമിതമായ എം.ഡി സീറ്റുകളിൽ പ്രവേശനം തേടി നെേട്ടാട്ടമോടുന്നതാണ് ഒരു കാരണമെങ്കിൽ ഒരാൾമാത്രം ജോലിചെയ്യേണ്ടിവരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിയമിതരായാലുള്ള ജോലിഭാരമാണ് പലരേയും പിന്തിരിപ്പിക്കുന്നത്.

ഒന്നര കൊല്ലത്തിനിടെ 16 വട്ടം അസിസ്റ്റൻറ് സർജൻ തസ്തികയിൽ പി.എസ്.സി നിയമനത്തിനുള്ള അഡ്വൈസ് മെമ്മോ അയച്ചിട്ടും 1981 പേരിൽ 569 പേർ മാത്രമാണ് ജോലിയിൽ ചേർന്നതെന്ന് പി.എസ്.സി പുറത്തുവിട്ട കണക്കുകളിൽ കാണുന്നു. ഇതാണ് കേരളത്തിലെ സ്ഥിതിയെങ്കിൽ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി പറയുകയേ വേണ്ട. ദുരവസ്ഥക്ക് പരിഹാരമായി 2014 ആഗസ്റ്റിൽ, ബി.എസ്.സി (കമ്യൂണിറ്റി െഹൽത്ത് ) എന്ന പേരിൽ ഒരു ത്രിവർഷ മെഡിക്കൽ ഡിഗ്രി പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നെങ്കിലും മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെയും െഎ.എം.എയുടെയും രൂക്ഷമായ എതിർപ്പുകാരണം അതിൽനിന്ന് പിന്മാറുകയാണുണ്ടായത്. ഉപേക്ഷിക്കപ്പെട്ട പദ്ധതിയുടെ വകേഭദമാവാം പുതിയ  ബില്ലിൽ വിഭാവനം ചെയ്യപ്പെട്ട ഇതര വൈദ്യശാഖകളിൽനിന്നുള്ളവരുടെ ഹ്രസ്വകാല അലോപ്പതി പരിശീലന പരിപാടി. ന്യായമായ കാരണങ്ങളാൽതന്നെ നിർദേശത്തോട് എതിർപ്പുള്ള രണ്ട് സംഘടനകളും വേണ്ടത് തൃപ്തികരവും പ്രായോഗികവുമായ ബദൽ പദ്ധതി മുന്നോട്ടുവെക്കുകയാണ്. എന്തിെൻറ പേരിലായാലും കേവലം നിഷേധാത്മകമായ എതിർപ്പ് അടിസ്ഥാനപരമായ പ്രശ്നപരിഹാരത്തിനുതകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam newsMedical Commission BillRticle
News Summary - Medical Commission Bill - Article
Next Story