Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊതുഗതാഗത വികാസത്തിെൻറ...

പൊതുഗതാഗത വികാസത്തിെൻറ നാഴികക്കല്ലാകട്ടെ കൊച്ചി മെട്രോ

text_fields
bookmark_border
പൊതുഗതാഗത വികാസത്തിെൻറ നാഴികക്കല്ലാകട്ടെ കൊച്ചി മെട്രോ
cancel

കേരളത്തിെൻറ വികസന പ്രക്രിയയിലെ നടപ്പുശീലങ്ങളെ തിരുത്തിക്കുറിച്ച് കൊച്ചി മെട്രോ യാഥാർഥ്യമായിരിക്കുന്നു.  സാങ്കേതികമായി രാജ്യത്തിലെ ഏറ്റവും മികച്ച മെട്രോയെന്ന ഖ്യാതിയോടെയാണ്  കോമെറ്റ് (Komet) എന്ന് നാമകരണം ചെയ്യപ്പട്ട മെട്രോ  സംസ്ഥാനത്തിെൻറ അഭിമാനമായി കൊച്ചി നഗരത്തിലൂടെ ഒാടിത്തുടങ്ങുന്നത്. സമയബന്ധിതമായി, പ്രഖ്യാപിത ചെലവിനുള്ളിൽ, അഴിമതിയാരോപണങ്ങളില്ലാതെ പൂർത്തിയായ അത്യപൂർവ പദ്ധതിയാണിത്. അതോടൊപ്പം, സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ജോലിയിൽ നൽകിയ സംവരണവും ശ്ലാഘനീയമായ കാര്യമാണ്. മെട്രോയുടെ പ്രഥമയാത്രയിൽ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ ദുർബലർക്കും ഭിന്നശേഷിയുള്ള കുട്ടികൾക്കും കൊടുക്കുന്ന പരിഗണനകളുമെല്ലാം വികസനത്തിെൻറ ആഘോഷത്തിലെ ശ്രദ്ധേയമായ ചുവടുകൾതന്നെ. ദുർബലർക്കും സാമൂഹിക ജീവിതത്തിൽ അരികുവത്കരിക്കപ്പെടുന്നവർക്കും വികസനത്തിെൻറ നേരവകാശികളും ഗുണഭോക്താക്കളുമാകാൻ ബോധപൂർവമായ ശ്രമങ്ങൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാെണന്നതിെൻറ സൂചകമാകട്ടെ ഇെതല്ലാം. 

കാര്യക്ഷമതയും സാങ്കേതികത്തികവും ഒത്തിണങ്ങുന്ന പൊതുഗതാഗത സംവിധാനമാണ് സ്ഥായിയും പരിസ്ഥിതിക്കിണങ്ങുന്നതുമായ വികസന രീതി. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കേണ്ടതില്ലാത്തവിധം ഗതാഗതത്തിെൻറ വിവിധ േമഖലകളെ സംയോജിപ്പിക്കുന്നതിൽ വിജയിക്കുമ്പോഴേ  ജനങ്ങളുടെ ആവശ്യങ്ങൾ പൂർണാർഥത്തിൽ സഫലീകരിക്കപ്പെടൂ. കൊച്ചി മെട്രോയെയും അനുബന്ധ പൊതുഗതാഗത സംവിധാനങ്ങളെയും  ഇന്ത്യയിലെ എല്ലാ നഗരങ്ങൾക്കും അനുകരിക്കാനാകുംവിധം മികച്ച സംയോജിത പൊതുഗതാഗതമായി വളർത്തിയെടുക്കുകയെന്നതാണ് കെ.എം.ആർ.എല്ലിനു മുന്നിലുള്ള വെല്ലുവിളി. നിർമാണത്തിൽ കാണിച്ച ദൃഢനിശ്ചയം നിർവഹണത്തിലും കാണിക്കാൻ കഴിയുമ്പോഴാണ് വികസനത്തിെൻറ ശരിയായ മേന്മ ജനങ്ങൾക്ക് അനുഭവപ്പെടുക. നെടുമ്പാശ്ശേരി വിമാനത്താവളം, വൈറ്റിലയിലെ ബസ് ഹബ്, കൊച്ചിയിലെ ജലഗതാഗതം എന്നിവയും മെട്രോയുമായുള്ള സുഗമമായ കണ്ണിച്ചേരലുകൾ ഇപ്പോഴും രേഖകളിലേയുള്ളൂ. എറണാകുളത്തെ രണ്ട്  റെയിൽവേ സ്റ്റേഷനുകളെയും മെട്രോ സ്റ്റേഷൻ, കലൂർ ബസ് സ്റ്റാൻഡ്,  കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവയെയും ബന്ധിപ്പിക്കുന്ന ആകാശ നടപ്പാതകളും സ്വപ്നം മാത്രമാണ്. കൊച്ചി ജലമെട്രോ എത്രയും വേഗത്തിൽ  നടപ്പായാൽ ഫോർട്ട് കൊച്ചിയിലേക്കുള്ള മികച്ച സഞ്ചാരമാർഗമായി അത് മാറും. 

ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുടെ (ജപ്പാൻ ഏജൻസി ഫോർ ഇൻറർനാഷനൽ കോ-ഓപറേഷൻ -ജൈക്ക) 2170 കോടി രൂപയുടെ വായ്പ തിരിച്ചടവിനും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും  സാധിക്കുംവിധം മെട്രോയുടെ നിർമാണ നിർവഹണം മുന്നോട്ടുകൊണ്ടുപോകാനായില്ലെങ്കിൽ ഇപ്പോൾ ലഭിച്ച അഭിനന്ദന പ്രവാഹം വിമർശന സൂനാമിയായിത്തീരാൻ അധികസമയം വേണ്ടിവരില്ല. അതിന് പ്രതീക്ഷിത യാത്രക്കാരുടെ ലഭ്യത ഉറപ്പാക്കാൻ ഫീഡർ ബസുകളുടെ സേവനം ഉറപ്പുവരുത്തേണ്ടി വരുകയും ചെയ്യും. വിവിധ ഗതാഗത ഏജൻസികളെ  കണ്ണിചേർക്കുന്നതിലുള്ള സർക്കാറിെൻറ വിജയമായിരിക്കും മെട്രോയുടെ ഭാവിയെ നിർണയിക്കുക.

ഉദ്ഘാടന ചടങ്ങിലും അനുബന്ധമായും അരങ്ങേറിയ വിവാദങ്ങൾ  നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഔചിത്യമില്ലായ്മ വേണ്ടുവോളം വെളിപ്പെടുത്തുന്നുണ്ട്. ജനങ്ങളുടെ ഹൃദയം കീഴ്പ്പെടുത്തുക നിഷ്കാമ കർമങ്ങളാെണന്ന പാഠം ശ്രീധരെൻറ പേർ പരാമർശിക്കുമ്പോൾ ഉയർന്ന ജനങ്ങളുടെ കരഘോഷത്തിൽനിന്ന് രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കുമോ ആവോ. അധികാരത്തിെൻറ സ്വാധീനത്തിൽ അനർഹമായ എല്ലാത്തരം ഏെറ്റടുക്കലുകളും അപഹാസ്യമാകാനേ ഇടവരത്തൂവെന്നും വിവാദാനന്തര കേരളം കാണിച്ചുതരുന്നുണ്ട്. വികസനത്തിൽ മാത്രമല്ല, ചടങ്ങുകളിലും രാഷ്ട്രീയാതീതമായ മാന്യതയും സാംസ്കാരിക ഔന്നിത്യവും ഭരണാധികാരികളിൽനിന്നും നേതാക്കളിൽനിന്നും എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. 

2012 സെപ്റ്റംബർ 13ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തറക്കല്ലിട്ട പദ്ധതിയുടെ പൂർത്തീകരണത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ വഹിച്ച നിസ്തുല പങ്ക്  വിസ്മരിക്കാനാകില്ല. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് തുടങ്ങി 5182 കോടി രൂപ െചലവിട്ട പദ്ധതിയുടെ സാക്ഷാത്കാരത്തിന് അഹോരാത്രം അധ്വാനിച്ച മുഴുവൻ ആളുകൾക്കും മാധ്യമത്തിെൻറ സ്നേഹപൂർവമായ അഭിനന്ദനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - kochi metro become the key stone of public tranport devolopment
Next Story