Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightെഎ.എസ്, െഎ.എസ് !

െഎ.എസ്, െഎ.എസ് !

text_fields
bookmark_border
െഎ.എസ്, െഎ.എസ് !
cancel

ഗുജറാത്തിൽനിന്ന് േകാൺഗ്രസിെൻറ മുതിർന്ന നേതാവും നെഹ്റു കുടുംബത്തിെൻറ അടുത്ത സുഹൃത്തുമായ അഹ്മദ് പേട്ടൽ ഇത്തവണയും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ദേശീയ താൽപര്യമുണർത്തിയ സംഭവമായിരുന്നു. അദ്ദേഹത്തെ പരാജയപ്പെടുത്താൻ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ പതിനെട്ടടവും പ്രയോഗിച്ചിട്ടും വിജയിച്ചില്ല എന്നതാണ് കാരണം. വൈക്ലബ്യം മറച്ചുവെക്കാൻ മാത്രമല്ല, ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയഭീതി പിടികൂടുക കൂടി ചെയ്ത ബി.ജെ.പി ഏറ്റവും പുതുതായി കണ്ടെത്തിയ കച്ചിത്തുരുമ്പാണ് അഹ്മദ് പേട്ടലിെൻറ ‘െഎ.എസ് ബന്ധം’. പേട്ടലിനെപ്പോലുള്ള ഒരു കറകളഞ്ഞ മതേതര ദേശീയവാദി ഭീകരസംഘടനയുമായി ബന്ധം സ്ഥാപിക്കുമോ എന്ന് സംശയിച്ചാൽ മറുപടി വ്യക്തമാണ്.

അദ്ദേഹം നേർക്കുനേരെ െഎ.എസുമായി ബന്ധം പുലർത്തുന്നില്ലെങ്കിലും െഎ.എസ് ബന്ധമുള്ളയാളെ താൻ മാനേജിങ് ട്രസ്റ്റിയായ ഭറൂച്ചിലെ സർദാർ പേട്ടൽ ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ േജാലിക്ക് വെച്ചിരിക്കുന്നു. മൂന്നുദിവസം മുമ്പ് ഭീകരതവിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്ത രണ്ട് മുസ്ലിം യുവാക്കൾക്ക് െഎ.എസ് ബന്ധമുണ്ട് എന്നതിന് തെളിവുകളൊന്നുമില്ല. കേവലം സംശയിച്ച് സ്ക്വാഡ് പിടികൂടിയതാണ്. ഇൗ വിവരംവെച്ച് പ്രചണ്ഡമായ പേട്ടൽ വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ് ബി.ജെ.പി; മുഖ്താർ അബ്ബാസ് നഖ്വി മുന്നിൽതന്നെയുണ്ട്. പുറമെ ഇേതപ്പറ്റി ഉടനടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പിയുടെ പുതിയ കൂട്ടാളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തുവന്നിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാകെട്ട അഹ്മദ് പേട്ടൽ ആശുപത്രിയുടെ ട്രസ്റ്റിയാണെന്നും ഭീകരർക്ക് ജോലിനൽകുന്ന സംഘടനയായി കോൺഗ്രസ് അധഃപതിച്ചിരിക്കുന്നുവെന്നുമാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അഹ്മദ് പേട്ടൽ നേരത്തേ ട്രസ്റ്റിയായിരുന്നുവെങ്കിലും നിലവിൽ ആശുപത്രിയുമായി ബന്ധമില്ലെന്നും അറസ്റ്റിലായ വ്യക്തി ഇപ്പോ ൾ സ്ഥാപനത്തിൽ ജോലിചെയ്യുന്നില്ലെന്നും സർദാർ പേട്ടൽ ഹോസ്പിറ്റൽ ട്രസ്റ്റി ജയേഷ് എൻ. പേട്ടൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 2014ൽ തന്നെ അഹ്മദ് പേട്ടൽ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. പരാജയം മുന്നിൽക്കണ്ട ബി.ജെ.പി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചത്.


നമ്മുടെ രാജ്യത്ത് സമീപകാലത്തായി വികസിച്ചുവരുന്ന ഹീനവും കുത്സിതവും അപകടകരവുമായ ഒരു പ്രവണതയിലേക്ക് വിരൽചൂണ്ടുന്നതാണീ സംഭവം. മുസ്ലിം തീവ്രവാദബന്ധം ആരോപിച്ചുകൊണ്ട് ആരെയൊക്കെയോ ഒാർക്കാപ്പുറത്ത് പിടികൂടുക, ബന്ധപ്പെട്ട ഏജൻസിയുടെ അന്വേഷണം ആരംഭിക്കുകയോ എവിടെയും എത്തുകയോ ചെയ്യുന്നതിനുമുമ്പ് സംശയിക്കപ്പെടുന്നവരെക്കുറിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുക, കേട്ടപാതി കേൾക്കാത്തപാതി തീവ്രവലതുപക്ഷ മാധ്യമങ്ങൾ വാർത്ത ആഘോഷമാക്കിമാറ്റുക, രാഷ്ട്രീയ പ്രതിയോഗികൾ അത് ലജ്ജാകരമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുപേയാഗിക്കുക^ ഇൗ പ്രക്രിയ കാണെക്കാണേ തിടംവെച്ച് വലുതാവുകയാണ്. കേസുകൾക്ക് തുമ്പുണ്ടാക്കാനും തെളിവുകൾ കൃത്രിമമായി ചമക്കാനും മറ്റുപല കുത്സിതലക്ഷ്യങ്ങൾക്കും അന്വേഷണ ഏജൻസികൾ അവലംബിക്കുന്ന മാർഗവും വ്യത്യസ്തമല്ല. കേരളത്തിലിപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്ന ഹാദിയ കേസിെൻറ ഗതി പരിേശാധിച്ചാലും ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതായി കാണാം. ഡോക്ടറായ 24കാരി അഖില എന്ന ഹാദിയ ഇസ്ലാം സ്വീകരിച്ച് ഒരു മുസ്ലിം യുവാവിനെ വിവാഹം ചെയ്തതാണ് സംഭവം.

യുവതിയുടെ മാതാപിതാക്കൾക്ക് സമ്മതമില്ലാത്ത ഇൗ മതംമാറ്റവും വിവാഹവും ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നവംബർ 27ന് ഉച്ചക്കുശേഷം മൂന്നുമണിക്ക് സുപ്രീംകോടതി അച്ഛനോട് മകളെ ഹാജരാക്കാൻ ഉത്തരവിട്ടതോടെ ഇനി ആ ദിവസം എന്തുസംഭവിക്കുമെന്ന് കാത്തിരിക്കുകയേ എല്ലാവർക്കും ചെയ്യാനുള്ളൂ. എന്നാൽ, കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിൽ െഎ.എസിലേക്ക് റിക്രൂട്ട് ചെയ്യാൻ വേണ്ടിയാണ് വിവാഹമെന്ന ആരോപണവും മേെമ്പാടിയായി ചേർത്തിട്ടുണ്ട്. കേസ് കൊഴുപ്പിക്കാനും ജയിക്കാനും അത് വേണമെന്ന് അഭിഭാഷകർ നിർദേശിച്ചതാവണം. കേരളത്തിൽനിന്ന് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രകാരം 15 പേരാണ് സിറിയയിലേക്ക് ചേക്കേറിയത്; അവരിൽതന്നെ അഞ്ചുപേർ കൊല്ലപ്പെട്ടതായും പറയുന്നു. ഇതൊന്നുംതന്നെ നമ്മുടെ ഏജൻസികൾ മതിയായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന വസ്തുതകളല്ല. ആരോപിതർ സ്വയം അയച്ചതായി പറയുന്ന സന്ദേശങ്ങളിലൂടെ അറിയുന്ന വിവരങ്ങളാണ്. ശരിയാവാം, തെറ്റാവാം. കനത്ത ജാഗ്രതയും പഴുതടച്ച അന്വേഷണവും വേണമെന്ന കാര്യത്തിൽ സംശയമേയില്ല. പക്ഷേ, ലോകത്തെ ഏറ്റവും വലിയ മുസ്ലിം ന്യൂനപക്ഷം അധിവസിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് െഎ.എസ് പ്രവർത്തിക്കുന്നേയില്ല എന്ന് ഒന്നിലധികം തവണ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നോർക്കണം. സുരക്ഷ ഉപദേഷ്ടാവ് ഗോയലും അത് സ്ഥിരീകരിച്ചതാണ്.

എന്നാലും, ഒറ്റപ്പെട്ട ചില അവിവേകികൾ െഎ.എസ് പോലുള്ള തീവ്രവാദപാളയത്തിൽ എത്തിപ്പെട്ടിരിക്കാം. ഒരർഥത്തിലും രാജ്യത്തെയും കേരളത്തിലെയും ഒരു മുസ്ലിം സംഘടനയും െഎ.എസിനെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നതാണ് പ്രധാനം. െഎ.എസ് സ്വന്തം ആസ്ഥാനത്തുതന്നെ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ ഇൗ തീവ്രവാദിക്കൂട്ടം അവരുടെ അന്ത്യം കാണുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇൗ പശ്ചാത്തലത്തിൽ എന്ത് കാരണത്താലായാലും മുസ്ലിം യുവാക്കളുടെ പേരിൽ വെറും സംശയത്തിെൻറ പേരിൽ െഎ.എസ് ബന്ധം ആരോപിക്കുന്നതും അത് സത്യമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നതും െഎ.എസ് ഇവിടെ വളരെ സക്രിയവും സജീവവുമാണെന്ന് സ്ഥാപിക്കാൻ മിനെക്കട്ടിറങ്ങുന്നതും ആർക്കാണ് ഗുണംചെയ്യുക എന്നാലോചിക്കണം. ബന്ധപ്പെട്ട ഏജൻസികളുടെ നിതാന്ത ജാഗ്രത നൂറുശതമാനവും അടിവരയിട്ടുകൊണ്ടുതന്നെയാണിത് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam EditorialIS IssuesIndia News
News Summary - IS Issues in India -Malayalam Editorial
Next Story