അതെ, മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിെൻറ കാതലാണ്
text_fieldsദേശീയ പത്രദിനമായ നവംബർ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കിയ പ്രസ്താവനയോട് യോജിക്കാത്തവർ വിരളമായിരിക്കും. ഇന്ത്യയെ ജനാധിപത്യരാജ്യമാക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റിപ്പോർട്ടർമാരും ഫോേട്ടാഗ്രാഫർമാരുമടക്കം പുറത്തിറങ്ങി അക്ഷീണം കഠിനമായി അധ്വാനിച്ചുകൊണ്ട് ദേശീയ, ആഗോള ചർച്ചകളെ നിർണയിക്കുന്നത് പ്രശംസനീയമാണ്. ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുന്നുവെന്നതും സ്തുത്യർഹം തന്നെ. സമൂഹമാധ്യമങ്ങൾ മുഖേന ഇന്ന് കാണുന്ന വ്യാപനം മാധ്യമഇടങ്ങളെ കൂടുതൽ പങ്കാളിത്തപൂർണവും ജനാധിപത്യപരവുമാക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി, അഭിപ്രായസ്വാതന്ത്ര്യം തെൻറ സർക്കാർ സംരക്ഷിക്കുമെന്ന ഉറപ്പും മാധ്യമലോകത്തിന് നൽകി. ‘‘ഉൗർജസ്വലമായ ജനാധിപത്യത്തിെൻറ മൂലക്കല്ലാണ് സ്വതന്ത്രമാധ്യമങ്ങൾ’’ ^മോദി ചൂണ്ടിക്കാട്ടി. ജനായത്തവാദികൾ മുതൽ സ്വേച്ഛാധിപതികൾ വരെ ഉരുവിടുന്നതാണിതെന്ന് വിമർശിക്കപ്പെടാമെങ്കിലും കേട്ടുകേട്ട് തഴമ്പിച്ചതെന്ന് പറഞ്ഞ് കളിയാക്കാമെങ്കിലും ഇൗ ആശയങ്ങൾ പ്രസക്തമാണെന്ന് പറയാതിരിക്കാൻ വയ്യ. മാധ്യമസ്വാതന്ത്ര്യം പരിഷ്കൃതസമൂഹങ്ങളുടെയും ജനാധിപത്യത്തിെൻറയുമൊക്കെ ആത്മാവുതന്നെയാണ്. വിയോജിക്കാനുള്ള അവകാശമാണ് മാധ്യമസ്വാതന്ത്ര്യത്തിന് ധാർമികസാധുത നൽകുന്നത്. അധികാരത്തോട് നേരുപറയാനുള്ള ആർജവം അതിെൻറ നിലനിൽപ്പിനുള്ള ന്യായമാണ്. തിരസ്കൃതരും നിശ്ശബ്ദരാക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ നാക്കെന്ന നിലക്ക് സ്വതന്ത്രമാധ്യമങ്ങളെ പരിരക്ഷിക്കേണ്ടത് ജനായത്തഭരണകൂടത്തിെൻറ പവിത്രമായ ബാധ്യത കൂടിയാണ്.
പ്രധാനമന്ത്രി എടുത്തുപറഞ്ഞില്ലെങ്കിലും വിയോജിക്കാനും വിമർശിക്കാനുമുള്ള അധികാരവും അവകാശവും മാധ്യമങ്ങൾക്കുണ്ടെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടിയ സാമാന്യതത്ത്വങ്ങളിൽനിന്ന് വ്യക്തമാകുന്നതാണ്. ഒന്നുകൂടി വിശദീകരിച്ചാൽ സർക്കാറിെൻറ നയനടപടികളെ ഒട്ടും ഭയക്കാതെ വിമർശിക്കാൻ സ്വാതന്ത്ര്യമുള്ളിടത്തേ യഥാർഥ മാധ്യമസ്വാതന്ത്ര്യമുള്ളൂ. അവിടെ മാത്രമേ അവ തിരസ്കൃതരുടെ സ്വരമാകാനും ജനാധിപത്യ പങ്കാളിത്തത്തിെൻറ ഉപകരണമാകാനും കഴിയൂ. ഇതേ സ്വാതന്ത്ര്യത്തിെൻറ ബലത്തിൽ ചോദിക്കെട്ട, മോദിസർക്കാറിനുകീഴിൽ ഇൗ ജനാധിപത്യ ഉപകരണം ദുർബലമാകുന്നില്ലേ? അടിച്ചൊതുക്കപ്പെടുന്നില്ലേ? സ്വതന്ത്ര മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലെപ്പടുകയും ചെയ്യുേമ്പാൾ സർക്കാർ പുലർത്തുന്ന മൗനം ഫലത്തിൽ മാധ്യമപ്രവർത്തനത്തെ തകർക്കലാകുന്നില്ലേ? ലോക പത്രസ്വാതന്ത്ര്യസൂചിക സാക്ഷ്യപ്പെടുത്തുന്നത്, മോദിഭരണത്തിൽ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കുറയുന്നു എന്നാണ്. 180 രാജ്യങ്ങളിൽ 136ാമത്തെ സ്ഥാനത്തേക്ക് ഇന്ത്യ ഇക്കൊല്ലം താഴ്ന്നതിന് കാരണമായി ‘റിപ്പോർേട്ടഴ്സ് വിതൗട്ട് ബോർഡേഴ്സ്’ ചൂണ്ടിക്കാട്ടിയത് ‘േമാദിയുടെ തീവ്രദേശീയവാദമുയർത്തുന്ന ഭീഷണി’യാണെന്നോർക്കുക. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നതിനിടക്ക് അതിനെതിരായി ഉണ്ടായി വരുന്ന ഭീഷണികളെ അവഗണിച്ചത് ആ വാക്കുകളിലെ ആത്മാർഥതയെപ്പറ്റി ചോദ്യമുയർത്തുന്നുണ്ട്. ഗൗരി ലേങ്കഷ് വധിക്കപ്പെട്ടിട്ട് രണ്ടരമാസമായിട്ടും കുറ്റവാളികൾ പിടിക്കപ്പെട്ടിട്ടില്ല ^അതിനെപ്പറ്റി പ്രധാനമന്ത്രിക്ക് ആശങ്കയുള്ളതായി അദ്ദേഹത്തിെൻറ വാക്കുകൾ തെളിയിക്കുന്നില്ല. മാധ്യമങ്ങൾക്കെതിരെ ഇന്ന് ഡമോക്ലീസ്വാളുപോലെ നിൽക്കുന്ന ‘ക്രിമിനൽ അപകീർത്തി’ച്ചട്ടം അവയുടെ സ്വതന്ത്ര നിലപാടിനെതിരായി ഉൗരിപ്പിടിച്ച ആയുധമാണെന്ന് പ്രധാനമന്ത്രി അറിയാതിരിക്കാൻ വഴിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം ഏർപ്പെടുത്തിയ ആ നിയമം ഇന്ന് തിരിച്ചുവന്നിരിക്കുന്നു ^ബ്രിട്ടീഷ് കോടതികൾ അത് വലിച്ചെറിഞ്ഞിട്ട് ഏറെ കഴിഞ്ഞിട്ടും. അത്തരം മാരണനയങ്ങൾക്ക് നിയമരൂപം നൽകാൻ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാൻസർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിനെപ്പറ്റിയും മോദി അറിയാതെ വരില്ല. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള മാമൂൽവാക്യങ്ങൾ പ്രസ്താവനയായും ട്വീറ്റുകളായും ഇറക്കുന്നതിനിടക്ക് ഇത്തരം വെല്ലുവിളികളെപ്പറ്റി എന്തെങ്കിലും പറയേണ്ടിയിരുന്ന പ്രധാനമന്ത്രി അതിനെയൊക്കെ തൊടാതെവിട്ടതിെൻറ അർഥമെന്താണ്? ഒരാഴ്ച മുമ്പ് തമിഴ്പത്രമായ ദിനതന്തിയുടെ പ്ലാറ്റിനംജൂബിലിവേളയിലും അദ്ദേഹം അക്കാര്യങ്ങൾ വിട്ടുകളയുകയാണ് ചെയ്തത്. മാധ്യമങ്ങൾ ചെയ്യുന്ന നല്ല കാര്യമായി അദ്ദേഹം കണ്ടത് സ്വച്ഛ്ഭാരത് പരിപാടിക്ക് നൽകുന്ന പിന്തുണയാണ്. മാധ്യമസ്വാതന്ത്ര്യമെന്നത് സർക്കാറിനെ പിന്തുണക്കാൻ മാത്രമുള്ളതാണ് എന്നാേണാ ഇതിൽനിന്ന് ഉൗഹിക്കേണ്ടത്?
മാധ്യമങ്ങൾ ഭീഷണി നേരിടുന്നത് ആക്രമികളിൽനിന്ന് മാത്രമല്ല, ക്രിമിനൽ അപകീർത്തിനിയമം പോലുള്ള മാരണചട്ടങ്ങളിൽനിന്ന് മാത്രവുമല്ല, എൻ.ഡി.ടി.വി ചാനലിനെതിരെ നടന്ന റെയ്ഡുകൾ മുതൽ ദ വയർ ഒാൺലൈൻ പത്രത്തിനെതിരായ കേസുകൾ വരെ മാധ്യമ സ്വാതന്ത്ര്യത്തെയാണ് ഉന്നംവെക്കുന്നത്. വിവരാവകാശത്തെ പരിമിതപ്പെടുത്താനുള്ള നീക്കങ്ങൾ സുതാര്യതക്കും അറിയാനുള്ള ജനകീയാവകാശത്തിനുമെന്നപോലെ മാധ്യമശാക്തീകരണത്തിനും എതിരായ നീക്കമാണ്. മാധ്യമങ്ങൾ വസ്തുതാപരിശോധനക്കായി അധികൃതർക്ക് നൽകുന്ന ചോദ്യങ്ങളും ആർ.ടി.െഎ അപേക്ഷകളും വ്യർഥമാകുന്ന അനുഭവം വർധിച്ചുവരുന്നു. പ്രധാനമന്ത്രി എടുത്തുപറഞ്ഞ മറ്റൊരു മേഖലയായ സമൂഹമാധ്യമരംഗം പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാതെതന്നെ സമൂഹമാധ്യമങ്ങളിലെ വിഭാഗീയ, വർഗീയ പ്രവണതകൾ എങ്ങനെ നിയന്ത്രിക്കാമെന്ന് ആലോചിേക്കണ്ടതുണ്ട്. ഇക്കാര്യത്തിലും പ്രധാനമന്ത്രി നൽകുന്ന മാതൃക ആശ്വാസകരമല്ലെന്ന് പറയേണ്ടിയിരിക്കുന്നു. കൊല്ലപ്പെട്ട ഗൗരി ലേങ്കഷിനെ അപമാനിക്കുന്നതടക്കം ഗർഹണീയമായ കുറിപ്പുകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമഉപയോക്താക്കളെ രാജ്യത്തിെൻറ പ്രധാനമന്ത്രി ‘ഫോളോ’ ചെയ്യുന്നു. മാത്രമല്ല, ഇക്കാര്യം തെളിവുകളോടെ ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹം അത് തിരുത്തിയിട്ടില്ലതാനും. മാധ്യമങ്ങളെക്കുറിച്ച തെൻറ പ്രഖ്യാപിത കാഴ്ചപ്പാടുകളോട് നീതി പുലർത്താൻകൂടി പ്രധാനമന്ത്രി തയാറാകണം. പ്രസ്താവനകളല്ല, പ്രക്ഷേപണമല്ല, പ്രവർത്തനമാണ് അധികാരികളുടെ വാക്കിനെ സാധൂകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.