Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

മാട്ടിറച്ചിവിലക്ക്  എടുത്തുകളയണം

text_fields
bookmark_border
മാട്ടിറച്ചിവിലക്ക്  എടുത്തുകളയണം
cancel

പശുക്കളടക്കമുള്ള കന്നുകാലികളെ കശാപ്പിന് വിൽപന നടത്തുന്നതും കാലിച്ചന്തകളിൽനിന്ന് കന്നുകാലികളെ വാങ്ങുന്നതും നിരോധിച്ച് കഴിഞ്ഞ മേയ് 25ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് സ്േറ്റ ചെയ്ത നടപടി ചീഫ് ജസ്റ്റിസ് െഖഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് രാജ്യത്തൊട്ടാകെ ബാധകമാക്കിയത് പൊതുവെ ആശ്വാസകരമായി അനുഭവപ്പെടും. നരേന്ദ്ര മോദി അധികാരത്തിലേറിയതിനുശേഷം സംഘ്പരിവാർ രണോത്സുകമായി ആരംഭിച്ച ഗോവധ നിരോധന പ്രസ്ഥാനത്തിെൻറ ഭാഗമായിരുന്നു പരിസ്ഥിതിസംരക്ഷണവുമായി ഒരു ബന്ധവുമില്ലാത്ത കശാപ്പ് നിരോധനം. സ്വന്തം ഉടമസ്ഥതയിലുള്ള ഫാമുകളിലെ അറവ് നിരോധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിനെ ന്യായീകരിക്കുകയായിരുന്നു സർക്കാറും സംഘ്പരിവാറും. കാലിക്കടത്തും കാലിച്ചന്തകളും നിരോധിച്ചാൽ ഫലത്തിൽ സംഭവിക്കുക സമ്പൂർണ നിരോധനംതന്നെയാണെന്ന് പകൽവെളിച്ചംപോലെ വ്യക്തമായിട്ടും പുനഃപരിശോധനാവശ്യം പരിഗണിക്കപ്പെട്ടില്ല. അതിനിടെയാണ് മദ്രാസ് ഹൈകോടതിയുടെ താൽക്കാലിക സ്റ്റേ വന്നത്. അതിെൻറ കാലാവധി അവസാനിക്കാനിരിക്കെ സമർപ്പിക്കപ്പെട്ട ഹരജികളാണ് സുപ്രീംകോടതിയുടെ നടപടിക്കാധാരം. കേന്ദ്രസർക്കാറിനുവേണ്ടി കോടതിയിൽ ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹ, പരിസ്ഥിതി മന്ത്രാലയം നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനുനേരെ ഉയർന്ന എതിർപ്പുകളും നിർദേശങ്ങളും പരിഗണിച്ച് ഭേദഗതി ചെയ്ത നോട്ടിഫിക്കേഷൻ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആഗസ്റ്റ് അവസാനത്തോടെ പുതിയ ചട്ടങ്ങൾ നിലവിൽവരുമെന്നും ബോധിപ്പിച്ചതിെൻറ പുറത്താണ് പരമോന്നത കോടതി മദ്രാസ് ഹൈകോടതിയുടെ സ്റ്റേ ദേശീയതലത്തിൽ ബാധകമാക്കിയത്.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നേരത്തേതന്നെ ഗോവധനിരോധനം നിലവിലിരുന്നെങ്കിലും അതിനുള്ള ശിക്ഷ കഠിനതരമാക്കിയതും പോത്തുകളെക്കൂടി ഗോവധത്തിെൻറ പരിധിയിൽ കൊണ്ടുവന്നതും ബി.ജെ.പി സർക്കാർ കേന്ദ്രഭരണം കൈയേറ്റതിനെ തുടർന്നാണ്. മാത്രമല്ല, നിയമലംഘനം കണ്ടുപിടിക്കേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതും പൊലീസും കോടതികളുമാണെങ്കിലും ഗോരക്ഷകസംഘങ്ങൾ എന്നപേരിൽ ഗുണ്ടാസംഘങ്ങൾ സ്ഥാപിച്ച് മാംസവ്യാപാരവുമായി ബന്ധപ്പെട്ട ജോലികളിലേർപ്പെട്ട പാവപ്പെട്ട മുസ്ലിംകളെയും ദലിതുകളെയും വ്യാജാരോപണങ്ങൾ ഉന്നയിച്ച് പിടികൂടി തല്ലിക്കൊല്ലുന്നത് പതിവ് സംഭവങ്ങളായി മാറി. 2014 മേയിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്നശേഷം ഗോരക്ഷകഗുണ്ടകളുടെ മൃഗീയാക്രമണം മുൻ റെക്കോഡുകൾ തകർക്കുകയും വൻ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തപ്പോൾ പ്രധാനമന്ത്രിക്കുതന്നെ അതിനെ തള്ളിപ്പറയേണ്ടിവന്നു. ഗുജറാത്തിലെ സബർമതി ആശ്രമത്തിെൻറ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യവെ പശുവിെൻറ പേരിൽ മനുഷ്യനെ കൊല്ലാൻ പാടില്ലെന്ന് മോദി പ്രസംഗിച്ചു. പക്ഷേ, മണിക്കൂറുകൾക്കകം തലസ്ഥാനനഗരിയായ ഡൽഹിയിൽ അറവുശാലകളിലേക്ക് പോത്തുകളെ കൊണ്ടുപോവുകയായിരുന്ന ആറു തൊഴിലാളികൾ ആക്രമിക്കപ്പെട്ടു. ഝാർഖണ്ഡിലും ഗോമാംസം സൂക്ഷിച്ചതിെൻറ േപരിൽ ഒരു മുസ്ലിം കൊല ചെയ്യപ്പെട്ടു. ഇറച്ചി പരിശോധിച്ചതിൽ അത് ഗോമാംസമാണെന്ന് തെളിഞ്ഞു എന്നാണ് പിന്നീട് റിപ്പോർട്ട് വന്നത്. അങ്ങനെയാണെങ്കിൽതന്നെ നിയമം കൈയിലെടുക്കാനും ശിക്ഷ നടപ്പാക്കാനും ആൾക്കൂട്ടത്തെ കയറൂരിവിടുന്നതിലെ ന്യായവും നീതിയും വിസ്മരിക്കെപ്പടുകയാണ്. തീവണ്ടിയിൽവെച്ച് ആക്രമിച്ച് ഹാഫിസ് ജുനൈദിനെ കൊന്ന സംഭവം വ്യാപകപ്രതിഷേധം ഉയർത്തിയപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർബന്ധിതരായ പൊലീസ്, വെറും സീറ്റ് തർക്കമായിരുന്നു കൊലപാതകത്തിന് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. പെരുന്നാളിന് വാങ്ങിയ പുതുവസ്ത്രങ്ങളടങ്ങിയ ബാഗ് മാട്ടിറച്ചിയാണെന്നാരോപിച്ചായിരുന്നു മർദനമെന്ന് ഇരകൾ തീർത്തുപറയുേമ്പാഴാണ് ഇൗ മറിമായം.

എല്ലാറ്റിനും പുറമെ തീർത്തും യുക്തിരഹിതമായ ഗോസംരക്ഷണ നടപടികൾ രാജ്യത്തിനേൽപിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ വികസനക്കുതിപ്പിനൊരുങ്ങുന്ന ഭരണാധികാരികൾ മനഃപൂർവം അവഗണിക്കുകയാണ്. പ്രതിവർഷം 27 േകാടി പ്രയോജനശൂന്യമായ കാലികളെ പോറ്റാൻ രാജ്യരക്ഷാചെലവിെൻറ 1.5 ഇരട്ടി ചെലവിടേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊല്ലംതോറും 3.4 കോടി കാളകളാണ് രാജ്യത്ത് ജനിക്കുന്നത്. ശരാശരി എട്ട് വർഷമാണ് കാളയുടെ ആയുെസ്സന്ന കണക്കനുസരിച്ച് ഒാരോ എട്ട് വർഷാവസാനത്തിലും 27 കോടി പ്രത്യുൽപാദനപരമല്ലാത്ത കാലികളെ സംരക്ഷിക്കേണ്ടതായിവരും. ഇൗ മൃഗങ്ങൾക്ക് താമസിക്കാൻ അഞ്ചു ലക്ഷം ഏക്കർ ഭൂമിയും വേണം. നിലവിലുള്ള കാലിത്തീറ്റ മതിയാവാതെയും വരും. ഇവക്കെല്ലാം കുടിവെള്ളമൊരുക്കണമെങ്കിൽ അനേകലക്ഷം മനുഷ്യർക്ക് കുടിവെള്ളം നിഷേധിക്കണം. ഇപ്പോൾതന്നെ രാജ്യത്ത് ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികൾ പോഷകാഹാരക്കമ്മിമൂലം വളർച്ച മുരടിച്ചവരാണെന്നിരിക്കെ മാംസാഹാരം പൂർണമായി വിലക്കപ്പെടുന്നതോടെ അവരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും ജെ.എൻ.യുവിലെ സാമ്പത്തികപഠനകേന്ദ്രം അസോ. പ്രഫസറായ വികാസ് റാവൽ പുറത്തിറക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു. ഇൗ മഹാനഷ്ടങ്ങളും ദുരിതങ്ങളും ആക്രമണങ്ങളുമൊക്കെ എന്തിനുവേണ്ടി എന്നതാണ് ചോദ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകത്തിെൻറ മുന്നിൽ ഇന്ത്യമഹാരാജ്യത്തെ പരിഹാസ്യമാക്കുന്ന ഗോസംരക്ഷണഭ്രാന്തിന് പൂർണവിരാമമിടുന്ന നടപടികളാണ് പരമോന്നത നീതിപീഠത്തിൽനിന്ന് ഉണ്ടാവേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam news
News Summary - give up beaf ban
Next Story