കർഷക പ്രതിസന്ധി: മാറണം സർക്കാർ നിസ്സംഗത
text_fieldsനാടുകത്തുേമ്പാൾ പുതുരാജാക്കന്മാർ യോഗ അഭ്യസിക്കുകയാണ്. മധ്യപ്രദേശിലെ മൻദ്സൗറിൽ കർഷക പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു കർഷകർ മരിച്ചതിെൻറ പിറ്റേന്ന് പ്രതികരണം തേടി മാധ്യമപ്രവർത്തകർ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്ങിനെ തിരഞ്ഞപ്പോൾ അദ്ദേഹം ബിഹാറിൽ ബാബ രാംദേവിനോടൊപ്പം യോഗ ക്യാമ്പിലാണെന്നറിഞ്ഞു. അവിടെ ചെന്നു കർഷക മരണങ്ങളെപ്പറ്റി അവർ മന്ത്രിയോട് ചോദിച്ചു. ‘യോഗ അഭ്യസിക്കുക’ എന്ന് ഉപദേശിച്ചത്രെ അദ്ദേഹം. ഏതാനും ആഴ്ചകളായി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും ഡൽഹി ദർബാറിനെ സ്പർശിച്ചതായി തോന്നുന്നില്ല. ഹ്രസ്വകാല കാർഷിക വായ്പകളുടെ പലിശക്ക് സബ്സിഡി നൽകാനുള്ള ഒരു തീരുമാനം പ്രധാനമന്ത്രി എടുത്തിട്ടുണ്ട്. എന്നാൽ, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ വിലയിരുത്താനും അവരുന്നയിക്കുന്ന ആവശ്യങ്ങളിൽ നയതീരുമാനങ്ങളെടുക്കാനും കാര്യമായ ശ്രമങ്ങൾ ഇനിയും ഉണ്ടായിട്ടുവേണം. അതിനു പകരം, പ്രക്ഷോഭം പ്രതിപക്ഷ സൃഷ്ടിയാണെന്നാരോപിച്ചും കർഷകർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ചും പ്രശ്നത്തെ മറികടക്കാനാണ് നോക്കുന്നത്. മേയ് അവസാനം വരെ മഹാരാഷ്ട്രയിൽ മാത്രം 181 കർഷകർ ജീവൻവെടിഞ്ഞിട്ടുണ്ട്. കാർഷിക വിളകളുടെ വിലയിടിവും വായ്പ തിരിച്ചടക്കാനുള്ള ശേഷിയില്ലായ്മയും അവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. മുൻ സർക്കാറിനെപ്പോലെ മോദിസർക്കാറും എം.എസ്. സ്വാമിനാഥൻ റിപ്പോർട്ടിന്മേൽ നടപടി വെച്ചുതാമസിപ്പിക്കുകയാണ്. പ്രതിസന്ധി മൂർച്ഛിച്ച് കർഷകർ ജീവത്യാഗം ചെയ്തും തെരുവിലിറങ്ങിയും വിളിച്ചുണർത്തിയപ്പോഴാണ് അധികൃതർ പ്രശ്നത്തെപ്പറ്റി ആലോചിക്കാൻ തുടങ്ങുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാറുകൾ തയാറായപ്പോൾ അതിെൻറ ഭാരം അവർതന്നെ വഹിക്കണമെന്ന് കേന്ദ്രം പറഞ്ഞത്, പ്രശ്നം സംസ്ഥാനങ്ങളുടേതു മാത്രമാണെന്ന വിചാരത്തിലാവണം. കേന്ദ്രമന്ത്രി യോഗാഭ്യാസത്തിന് പോയതും അക്കാരണത്താലാവാം.
കാർഷിക പ്രതിസന്ധിയുടെ വേരുകൾ സംസ്ഥാനങ്ങളുടെ നയങ്ങളെക്കാൾ കേന്ദ്രനയങ്ങളുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത് എന്നതാണ് വാസ്തവം. രാജ്യത്തിെൻറ സമ്പദ്ഘടന നവലിബറൽ ദിശയിലേക്ക് തിരിഞ്ഞതോെട കാർഷിക-ഗ്രാമീണ മേഖലകൾ അവഗണിക്കപ്പെട്ടു. മധ്യപ്രദേശിൽ മാത്രം കഴിഞ്ഞ 16 വർഷങ്ങളിൽ ഇരുപതിനായിരത്തിലേറെ കർഷകർ ആത്മഹത്യചെയ്തതായി കണക്കുകൾ പറയുന്നു; യഥാർഥ എണ്ണം അതിലും അധികമാകാം. കഴിഞ്ഞ 21 വർഷങ്ങളിൽ മൂന്നു ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തിരിക്കാമത്രെ. 2016-17 വർഷത്തിൽ കർഷകരും കർഷകത്തൊഴിലാളികളുമായി 1982 പേർ മധ്യപ്രദേശിൽ മാത്രം ജീവത്യാഗംചെയ്തു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഛത്തിസ്ഗഢ് തുടങ്ങി മറ്റു സംസ്ഥാനങ്ങളിലും ഇൗ ദുഃസ്ഥിതിയുണ്ട്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ് എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം കർഷക ആത്മഹത്യയുടെ പകുതിയിലേറെയും. ആത്മഹത്യകളെ വെറും സ്ഥിതിവിവരക്കണക്കായിട്ടാണ് എല്ലാവരും കൈകാര്യംചെയ്തുവന്നിട്ടുള്ളതെന്ന് തോന്നുന്നു. ഗതികേടിെൻറ പാരമ്യത്തിലാണ് ഒരാൾ ജീവൻ വെടിയുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരൊറ്റ ആത്മഹത്യതന്നെ പ്രശ്നത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തിയേനേ. നിവൃത്തികെട്ട അവസ്ഥയിലുള്ള ആശ്വാസമെന്ന നിലക്ക് കടമെഴുതിത്തള്ളൽ അനിവാര്യംതന്നെ. എന്നാൽ നേരത്തേ, കൃഷി നഷ്ടത്തിലേക്ക് പതിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അതിനെ കരകയറ്റാനുള്ള ശ്രമം നടത്താതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. കടമൊഴിവാക്കലിൽപോലും നാം കാണുന്നത് ഇരട്ടത്താപ്പാണല്ലോ. കർഷകരുടെ വായ്പ എഴുതിത്തള്ളുന്നത് ധനക്കമ്മി വർധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ മുന്നറിയിപ്പു നൽകുന്നു. ലോകബാങ്കും സമാന കേന്ദ്രങ്ങളും അതുതന്നെ പറയുന്നു. അതേസമയം, കർഷക വായ്പയെക്കാൾ എത്രയോ കൂടുതൽ വരുന്നതാണ് കോർപറേറ്റ് സ്ഥാപനങ്ങളുടെ കടങ്ങൾ; കർഷക കടം 12.6 ലക്ഷം കോടി രൂപയെങ്കിൽ കോർപറേറ്റ് കടം 28 ലക്ഷം കോടിയാണ്. കോർപറേറ്റുകളുടെ കടം കിട്ടാക്കടമായി എഴുതുേമ്പാഴോ എഴുതിത്തള്ളുേമ്പാഴോ ധനക്കമ്മി പ്രശ്നം ആരും പറഞ്ഞുകേൾക്കുന്നില്ല. ശരിയായ നയമല്ല പിന്തുടരുന്നത് എന്നതു മാത്രമല്ല പ്രശ്നം. വിവേകരഹിതമായ എടുത്തുചാട്ടങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതും കർഷകരടക്കമുള്ള ദരിദ്രരെയാണ്. നോട്ടുനിരോധനം, കാലിച്ചന്ത നിയന്ത്രണം തുടങ്ങിയ പിന്തിരിപ്പൻ നടപടികൾ കർഷകർേക്കൽപിച്ച ആഘാതത്തെപ്പറ്റി സർക്കാർ ആലോചിച്ചിട്ടുപോലുമുണ്ടാകില്ല.
നന്ദികേടാണ് നാം കർഷകരോട് കാട്ടുന്നത്. വോട്ടു ചോദിക്കുന്ന സമയത്ത് കൊടുത്ത വാക്ക് രാഷ്ട്രീയക്കാർ മറക്കുന്നു. കോർപറേറ്റ് ഭീമന്മാർക്ക് ഒരു ബഹളവുമില്ലാതെ സുഗമമായി കടവും നികുതിയും ഒഴിവാക്കിക്കൊടുക്കുേമ്പാൾ ജീവിതം വഴിമുട്ടിയ കർഷകർ തെരുവിലിറങ്ങി എത്രനാൾ പ്രക്ഷോഭം നടത്തേണ്ടിവരുന്നു! അതിനപ്പുറം, അവരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അറുതിയാകാൻ ഇനിയുമെത്ര കുരുതികൾ വേണ്ടിവരും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.