സിംബാബ്വെയിലെ രക്തരഹിതവിപ്ലവം
text_fieldsദക്ഷിണാഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ ബുധനാഴ്ച നടന്ന രക്തരഹിതവിപ്ലവത്തിൽ അധികാരം പിടിച്ചെടുത്ത സൈന്യം 94 കാരനായ പ്രസിഡൻറ് റോബർട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു. 1980ൽ സ്വാതന്ത്ര്യം നേടിയതുമുതൽ ഭരണത്തിലേറിയ റോബർട്ട് മുഗാബെയുടെ ജനകീയസർക്കാർ സ്വേച്ഛാധിപത്യത്തിലേക്കുനീങ്ങി നാടുമുടിച്ചുകൊണ്ടിരിക്കെയാണ് 37 വർഷത്തിനുശേഷം അധികാരത്തിൽ നിന്ന് നിഷ്കാസിതനാകുന്നത്. വാഴിച്ച ജനംതന്നെ വീഴുന്നതുകാണാൻ കൊതിച്ചിരിക്കെയാണ് അവരുടെ മനസ്സ് വായിച്ചെടുത്ത് സൈന്യം ഭരണമാറ്റത്തിന് മുൻകൈയെടുത്തത്. വൈസ് പ്രസിഡൻറ് സ്ഥാനത്തു നിന്ന് എമേഴ്സൺ നൻഗാവയെ മാറ്റി പകരം ഭാര്യ േഗ്രസിനെ പിൻഗാമിയായി കണ്ട് തൽസ്ഥാനത്ത് പ്രതിഷ്ഠിച്ച് നാളുകൾക്കകമാണ് അധികാരത്തിൽനിന്ന് ഒന്നിച്ച് പുറത്തെറിയപ്പെടുന്നത്. സൈന്യം ഭരണം പിടിച്ചെങ്കിലും മുഗാബെ വിട്ടുകൊടുത്തിട്ടില്ല. സ്വന്തം കുടുംബപുരോഹിതനെവെച്ച് മധ്യസ്ഥചർച്ചകൾക്കുശ്രമിക്കുന്ന അദ്ദേഹം പാർട്ടിയാണ് നേതാവാരെന്ന് തീരുമാനിക്കുന്നതെന്ന നിലപാടിലാണ്. സൈന്യമാകെട്ട, അട്ടിമറിയുടെ പ്രതീതി ജനിപ്പിക്കാതിരിക്കാൻ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മുഗാബെയെ ഭ്രഷ്ടനാക്കിയെന്നുപ്രഖ്യാപിക്കാതെ തന്നെ ഭരണത്തിെൻറ മുഴുനിയന്ത്രണവും ഏറ്റെടുത്തിരിക്കുകയാണ്. മാറ്റത്തിനുകൊതിച്ച ജനമാകെട്ട, അതിനെ സർവാത്മനാസ്വാഗതം ചെയ്യുന്നുവെന്നാണ് സിംബാബ്വെതെരുവുകൾ പ്രതിഫലിപ്പിക്കുന്ന വികാരം.
മാർക്സിസ്റ്റ് ലെനിനിസ്റ്റ്പാത സ്വീകരിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിച്ച നേതാവായിരുന്നു മുഗാബെ. പാൻആഫ്രിക്കൻ ദേശീയതയുടെ മൂർത്തിരൂപമായി അറിയപ്പെട്ട മുഗാബെ മൂന്നുപതിറ്റാണ്ടുകളിലൂടെ എത്തിപ്പെട്ടത് മുതലാളിത്ത ഏകാധിപതിയുടെ പിഴച്ച ചുവടുകളിലേക്കാണ്. കമ്യൂണിസ്റ്റ്ചൈനയുടെ പിന്തുണയോടെ, രാജ്യത്തിെൻറ പ്രാഗ്രൂപമായിരുന്ന റൊഡേഷ്യയിലെ ഇയാൻ സ്മിത്തിെൻറ ആധിപത്യത്തിനെതിരെ സിംബാബ്വെ ആഫ്രിക്കൻ നാഷനൽ യൂനിയൻ (സാനു) എന്ന പാർട്ടിയുമായി പൊരുതിയ മുഗാബെക്ക് സോവിയറ്റ് പിന്തുണയോടെ, സിംബാബ്വെ ആഫ്രിക്കൻ പീപ്പിൾസ് യൂനിയൻ (സാപു) നയിച്ച ജോഷ്വ എൻകോമോ ആയിരുന്നു സ്വാതന്ത്ര്യസമരത്തിലെ കൂട്ട്. വെള്ളക്കാരെൻറ വർണവെറിക്കെതിരെ പൊരുതുന്ന ഇരുപാർട്ടിയും ജാതിപ്പോരിൽ രണ്ടായി എന്നും വേറിട്ടുനിന്നു. ഒടുവിൽ സ്വാതന്ത്ര്യം കൈപ്പിടിയിൽവരാൻനേരം ബ്രിട്ടീഷ് രഹസ്യപിന്തുണയോടെ ഭരണംപിടിച്ച മാർക്സിസ്റ്റ് മുഗാബെ പരിഷ്കരണങ്ങളിൽ പടിഞ്ഞാറിെൻറ ഒാരംപറ്റി നീങ്ങി. എന്നാൽ, ഭരണം അരക്കിട്ടുറപ്പിക്കാൻ സ്റ്റാലിനിസ്റ്റ് അന്തകരീതി സ്വന്തമാക്കുകയും ചെയ്തു. അതിന് ജാതിപ്പക കത്തിച്ച് കൂട്ടക്കശാപ്പിലൂടെ 1983ൽ തുടക്കമിട്ടു. രാഷ്ട്രീയപ്രതിയോഗി ജോഷ്വ എൻകോമോയെ പിന്തുണച്ചതിന് 20,000 എൻദിബെലെ വംശജരെ മുഗാബെയുടെ കുപ്രസിദ്ധ ഉത്തര കൊറിയൻ പരിശീലിത ഫിഫ്ത് ബ്രിഗേഡ് മാതാബെലിലാൻഡിൽ കൂട്ടക്കൊലക്കിരയാക്കി. ഭരണമേറി ഏഴാം വർഷം എക്സിക്യൂട്ടിവ് പ്രസിഡൻറായി സ്വയം അവരോധിച്ച മുഗാബെ ഗവൺമെൻറിെൻറയും സ്റ്റേറ്റിെൻറയും സർവസൈന്യാധിപെൻറയും അധികാരങ്ങൾ തന്നിൽ കേന്ദ്രീകരിച്ചു. ശത്രുപക്ഷത്ത് നിർത്തിയിരുന്ന എൻകോമയെ മിത്രമാക്കി വൈസ്പ്രസിഡൻറ് പദം നൽകിയപ്പോൾ ഫലത്തിൽ ഇരുപാർട്ടികളും ഒന്നായി രാജ്യം ഏകകക്ഷി സ്റ്റേറ്റായി മാറി. സോവിയറ്റ് യൂനിയെൻറ തിരോധാനത്തോടെ ഭരണപരിഷ്കാരത്തിൽ പൂർണമായും പടിഞ്ഞാറോട്ടുതിരിഞ്ഞ് െഎ.എം.എഫ് പരിഷ്കരണങ്ങളുടെ പിറകെ പോയെങ്കിലും അതും എവിടെയുമെത്തിക്കാൻ കഴിഞ്ഞില്ല. ഭൂപരിഷ്കരണം കൊട്ടിഗ്ഘോഷിച്ചു നടപ്പാക്കിയെങ്കിലും ഫലത്തിൽ വെള്ളക്കാർ ഉപേക്ഷിച്ചുപോയ ഭൂമി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വെട്ടിപ്പിടിക്കാനുള്ള ഒത്താശയായി അതുമാറി. 2005ൽ ‘ചപ്പുചവറുകൾ തുടച്ചുനീക്കുക’ (ഒാപറേഷൻ മുറമ്പാത്സ്വിന) എന്ന പേരിൽ നടത്തിയ ചേരിനിർമാർജനത്തിൽ ഏഴുലക്ഷം പേർക്കാണ് ജീവിതമാർഗം ഇല്ലാതായത്.
വർഷം ചെല്ലുന്തോറും സിംബാബ്വെ ‘ആഫ്രിക്കയുടെ രോഗി’യായി മാറി. 2006^2011കാലയളവിലെ മാതൃമരണനിരക്ക് ഒരു ലക്ഷത്തിന് 960 ആണ്. 70,000 ഗർഭഛിദ്രങ്ങളാണ് ഒരു വർഷം രാജ്യത്ത് നടക്കുന്നത്. സ്ത്രീകളെ വെറും പേറ്റുയന്ത്രങ്ങളെന്ന് വിശേഷിപ്പിച്ച മുഗാബെ, ഭരണത്തിെൻറ ആദ്യ രണ്ടുപതിറ്റാണ്ടുകൾ ആരോഗ്യപരിരക്ഷസംവിധാനങ്ങൾ വികസിപ്പിക്കാൻ ഒൗത്സുക്യം കാണിച്ചെങ്കിലും അധികാരം കൈയിൽ ഭദ്രമായതോടെ ജനോപകാരപരിപാടികളിൽ നിന്നൊക്കെ പിന്തിരിഞ്ഞു. ശമ്പളമില്ലാത്ത ജീവനക്കാരും മരുന്നില്ലാത്ത ആശുപത്രികളുമായി ആരോഗ്യരംഗം ഏറെ മോശമായപ്പോൾ ചികിത്സക്കായി മുഗാബെ തെരഞ്ഞെടുത്തത് മുന്തിയ വിദേശ ആശുപത്രികെളയാണ്. മാധ്യമങ്ങളുടെ വായടപ്പിക്കാൻ കർക്കശമായ സെൻസർഷിപ് ഏർപ്പെടുത്തിയാണ് ഇതെല്ലാം മുഗാബെ ഒപ്പിച്ചെടുത്തതെങ്കിലും ജനരോഷം ശക്തമാകുന്നതും കാലിനടിയിലെ മണ്ണുചോരുന്നതും 2008 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടിരുന്നെങ്കിലും കൂടുതൽ അധികാരകേന്ദ്രീകരണത്തിനും അടിച്ചമർത്തലിനുമാണ് മുതിർന്നത്. നിഷ്ഠുരഭരണത്തിനെതിരെ അന്താരാഷ്ട്രസമൂഹം ശക്തമായി പ്രതികരിക്കുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ മുഗാബെകുടുംബത്തിനു ഉപരോധമേർപ്പെടുത്തുകയും അവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു നിർത്തുകയും ചെയ്തു. ഇതുകൊണ്ടൊന്നും അദ്ദേഹം പഠിച്ചില്ല. അധികാരം തനിക്കുശേഷം കുടുംബത്തിൽ നിലനിർത്തിപ്പോകാനായി ഭാര്യയെ ശാക്തീകരിക്കുന്നതിലും സ്വന്തം കുടുംബത്തിെൻറയും ആശ്രിതരുടെയും ആസ്തികൾ വർധിപ്പിക്കുന്നതിലും മാത്രമായി ശ്രദ്ധ മുഴുവൻ. ഇൗ ആശ്രിതവലയം ഭാര്യയിലൊതുങ്ങുകയും അവരെ പിൻഗാമിയെന്ന നിലയിൽ വാഴിക്കുകയും ചെയ്തപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. ശേഷം ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിലും മുഗാബെ പോയേ തീരൂ എന്ന സിംബാബ്വെയുടെ തീരുമാനം സമൂഹത്തിെൻറ സ്വാതന്ത്ര്യദാഹത്തിനുമുന്നിൽ ഏകാധിപതികൾ സുരക്ഷിതരല്ലെന്ന ശുഭസന്ദേശമാണ് നൽകുന്നത്. അതേസമയം, ഏകാധിപതിയായിരിക്കെ മുഗാബെയെ എതിർത്തുപോന്ന പടിഞ്ഞാറൻകക്ഷികൾ പലതും ഇപ്പോൾ ഭരണമാറ്റം പൂർണമായും ഉൾക്കൊണ്ടിട്ടില്ല. വിമോചിത സിംബാബ്വെ ഏതുവഴി നീങ്ങും എന്ന അവരുടെ അസ്വസ്ഥത കാര്യങ്ങൾ പഴയ പടിയിലേക്കു കൊണ്ടുപോകുമോ എന്ന ആശങ്കയും ഉയർന്നുകഴിഞ്ഞിട്ടുണ്ട്. രക്തരഹിതമായി സൈന്യം അവധാനതയോടെ മുന്നോട്ടുനീക്കിയ ഒരു വിപ്ലവത്തെ ആഭ്യന്തരകലാപത്തിലേക്ക് വഴിമാറ്റാനുള്ള ബുദ്ധിശൂന്യത ‘അന്താരാഷ്ട്രസമൂഹ‘ത്തിെൻറ കുത്തകയേറ്റെടുത്തവർ കാണിക്കില്ലെന്നു പ്രത്യാശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.