ഇന്ദ്രജിത് ലേങ്കഷിന്റെ ‘വെടി’യുണ്ടകൾക്ക് പിന്നിലാര്?
text_fieldsമുതിർന്ന മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയും ഇടതു ചിന്തകയുമായ ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യമെങ്ങും കനത്ത പ്രതിഷേധം അലയടിക്കുകയാണ്. സംഘ്പരിവാർ അടക്കമുള്ള തീവ്രവലതുപക്ഷത്തിെൻറ ശക്തയായ വിമർശകയായിരുന്ന ഗൗരിയെ വീട്ടുമുറ്റത്ത് വെടിവെച്ചുകൊന്നത് ആരെന്നതാണ് ഉയരുന്ന ചോദ്യം. ആവിഷ്കാര സ്വാതന്ത്ര്യങ്ങൾക്കുമേൽ ഹിന്ദുത്വത്തിെൻറ ആണിയടിച്ചുകയറ്റി എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള തീവ്രവലതുപക്ഷ സംഘടനകളുടെ അസഹിഷ്ണുതയുടെ രാഷ്ട്രീയേത്തയും ഉന്മൂലന സിദ്ധാന്തത്തേയും നന്നായറിയുന്നവർക്ക് ഇൗ ചോദ്യത്തിനു മറ്റൊരുത്തരം വേണ്ടിവരില്ല. മുമ്പ്, ഹിന്ദുത്വ വിമർശനങ്ങളുടെ പേരിൽ വെടിയുണ്ടക്കിരയായ ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാഭോൽകർ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങളുടേതിന് സമാനമാണ് ഗൗരിയെ കൊലപ്പെടുത്തിയ രീതി. മുഖംമൂടിയണിഞ്ഞ് വീട്ടിൽ കയറിച്ചെന്നതു മുതൽ നാടൻതോക്ക് ഉപയോഗിച്ച് വെടിവെച്ചതിൽവരെ സമാനതകളുണ്ട്. ആർ.എസ്.എസും സനാതൻ സൻസ്തയുമടക്കമുള്ള തീവ്രവലതു ഗ്രൂപുകളിലേക്കാണ് സംശയമുന നീളുന്നത്.
ഇതിനിടെ, ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്തിനെ കൂട്ടുപിടിച്ച് കൊലക്കുപിന്നിൽ നക്സലുകളാണെന്ന് വരുത്തിത്തീർക്കാനുള്ള സംഘ്പരിവാർ സംഘടനകളുടെ വ്യഗ്രതയും അവർക്ക് ഒാശാനപാടുന്ന മാധ്യമങ്ങളുടെ അമിതാവേശവും കാണുേമ്പാൾ ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും, ഗൗരിയുടെ മരണം സംഘ്പരിവാർ സംഘടനകളെ അകമേ സന്തോഷിപ്പിക്കുന്നുവെന്നും കരുതാതെ വയ്യ. ആർ.എസ്.എസിനെയും ബി.ജെ.പിയെയും തീവ്രമായി വിമർശിച്ച് ഗൗരി എഴുതിയ ലേഖനങ്ങളാവാം അവരുടെ കൊലക്കു കാരണമായതെന്ന മുൻമന്ത്രിയും ശൃംഗേരി എം.എൽ.എയുമായ ജീവരാജിെൻറ ‘വെളിപ്പെടുത്തലും’, ഗൗരി നക്സൽ ബന്ധമുള്ളയാളാണെന്ന സനാതൻ സൻസ്ത വക്താവ് ചേതൻ രാജ്ഹംസിെൻറ പ്രസ്താവനയും ഇതോടൊപ്പം ചേർത്തുവായിക്കണം.
ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട ചൊവ്വാഴ്ച രാത്രി മുതൽ ഇൗ നിമിഷം വരെ കൊലപാതകത്തിനു പിന്നിൽ നക്സലുകളാണെന്ന വായ്ത്താരിയാണ് ഇന്ദ്രജിത്തിേൻറത്. ഇതു പിന്നീട് ബി.ജെ.പി നേതാക്കളും ഏറ്റുപിടിച്ചു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുമെന്ന് ചൊവ്വാഴ്ച രാത്രിതന്നെ മാധ്യമങ്ങളോട് ഇന്ദ്രജിത് പറഞ്ഞത് പിേറ്റദിവസം മുതൽ ബി.ജെ.പിയുടെയും ആവശ്യമായി മാറി. ഇൗ ‘സ്നേഹബന്ധം’ ഗൗരി കൊല്ലപ്പെട്ട ശേഷം തുടങ്ങിയതല്ല. നേരത്തെതന്നെ ബി.ജെ.പി അനുകൂല ആശയക്കാരനായ ഇന്ദ്രജിതും ഇടതു അനുയായിയായ ഗൗരിയും തമ്മിൽ ആശയങ്ങളുടെ പേരിൽ തെറ്റിയിരുന്നു. ബി.ജെ.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകൾക്കുനേരെ ഗൗരി പരസ്യമായി സ്വീകരിച്ച കടുത്ത നിലപാടും നക്സലുകളോടുള്ള സമീപനവും ഉൾക്കൊള്ളാനാകാതെയാണ് ഇന്ദ്രജിത് ഗൗരിയുമായി പിണങ്ങുന്നത്. 2000ത്തിൽ പിതാവ് ലേങ്കഷിെൻറ മരണശേഷം ‘ലേങ്കഷ് പത്രിെക’ ഇരുവരും ചേർന്നാണു നടത്തിയിരുന്നത്. ഇതിനിടെയാണ് പിണക്കം. പരസ്പരം കേസുകൊടുക്കുന്നത് വരെയെത്തിയിരുന്നു കാര്യങ്ങൾ. പിന്നീടാണ് ‘ഗൗരി ലേങ്കഷ് പത്രികെ’ എന്ന സ്വന്തം പത്രം ഗൗരി തുടങ്ങുന്നത്.
ഇന്ദ്രജിത് ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിെൻറതന്നെ വാക്കുകൾ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രം കഴിഞ്ഞ ജൂലൈ 10ന് റിപ്പോർട്ട് ചെയ്തിരുന്നു.
‘‘പത്രപ്രവർത്തനം, സിനിമ എന്നീ മേഖലകളിലായി 25 വർഷത്തിനിടെ ജനങ്ങളിൽനിന്ന് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയം മറ്റൊരു ലോകമാണ്. എനിക്കിത് ചേരുമോയെന്ന് ഞാൻ പരിശോധിക്കുകയാണ്. ഇതുവരെ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവുമായി ചേർന്നുനിൽക്കുന്ന ആളായാണ് ഞാൻ അറിയപ്പെടുന്നത്. രാഷ്ട്രീയത്തിൽ ചേരുന്നതിന് യെദിയൂരപ്പയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. ഇപ്പോളിതൊരു ചിന്ത മാത്രമാണ്. ഇേതക്കുറിച്ച് ഉറപ്പൊന്നും പറയാറായിട്ടില്ല.’’ ഇതായിരുന്നു ഇന്ദ്രജിത്തിെൻറ വാക്കുകൾ. ഇതിനുപുറമെ, കർണാടകയിൽ 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോത്ഥാന നായകൻ ബസവണ്ണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ യെദിയൂരപ്പയെ താരതമ്യപ്പെടുത്താനും അദ്ദേഹം മറന്നില്ല.
‘നക്സൽ’ വായ്ത്താരിയിലൂടെ തീവ്രവലതുപക്ഷ സംഘടനകളെ മാധ്യമങ്ങളുടെ സംശയമുനകളിൽനിന്ന് തൽക്കാലം സംരക്ഷിച്ചുനിർത്തുക എന്ന ഒളിയജണ്ട തന്നെയാണ് ഇന്ദ്രജിത്തിലൂടെ സംഘ്പരിവാർ നടപ്പാക്കുന്നത്. ദേശീയതലത്തിൽ ബി.ജെ.പിയുടെ ചാനൽനാവായ അർണബ് ഗോസാമിയുടെ റിപ്പബ്ലിക് ടി.വി ഗൗരിയുടെ കൊലപാതകത്തിനു പിന്നിൽ സ്വത്തു തർക്കമാണെന്നായിരുന്നു ആദ്യം വെടിപൊട്ടിച്ചത്. പിന്നീട്, ഇന്ദ്രജിത്തിനെ ഉദ്ധരിച്ച് െകാലക്കുപിന്നിലെ നക്സൽ ബന്ധം അർഥശങ്കക്കിടയില്ലാതെ ആണയിട്ടു. ഇന്ദ്രജിത്താകെട്ട വ്യാഴാഴ്ച മാധ്യമപ്രവർത്തകർക്കു മുന്നിൽ അഭിപ്രായങ്ങളെല്ലാം വിഴുങ്ങി. ബി.ജെ.പിയിൽ ചേരുന്നില്ലെന്നും നക്സൽ പരാമർശം വളച്ചൊടിച്ചതാണെന്നും പറഞ്ഞ അദ്ദേഹം തീവ്രവലതു ഗ്രൂപുകളുടെയും നക്സലുകളുേടയും പങ്കിനെക്കുറിച്ച് ഒരേസമയം അന്വേഷണം നടത്തണമെന്നും മയപ്പെടുത്തി. താൽക്കാലികമായ ഇൗ മലക്കംമറിച്ചിലിനു പിന്നിലെ കാരണം ശരാശരി ബുദ്ധിയുള്ള ആർക്കും ഉൗഹിക്കാവുന്നതേയുള്ളൂ.
വ്യാഴാഴ്ചത്തെ വാർത്തസമ്മേളനത്തിനിടെ, പലപ്പോഴും ഇന്ദ്രജിത്തിെൻറ വാദങ്ങളെ സഹോദരി കവിത ലേങ്കഷ് ഖണ്ഡിക്കുന്നതിനും മാധ്യമപ്രവർത്തകർ സാക്ഷികളായി. നക്സൽ ഗ്രൂപ്പുകളിൽനിന്ന് ഗൗരിക്ക് ഭീഷണികളുണ്ടായിരുന്നെന്നും ആ ഭാഗത്തേക്കും അന്വേഷണം വേണമെന്നുമുള്ള ഇന്ദ്രജിത്തിെൻറ അഭിപ്രായത്തെ കവിത നിരാകരിക്കുകയായിരുന്നു. ഗൗരിയെക്കുറിച്ച് ഇന്ദ്രജിത്തിന് കൂടുതലൊന്നുമറിയില്ലെന്നും ഗൗരിയുടെ ആശയങ്ങളോട് എതിരിട്ടുനിന്നവരാണ് കൊലയാളികളെന്നുമാണ് കവിത വ്യക്തമാക്കിയത്.
ട്വിറ്ററിൽ മോദി ഭക്തരും, ഹിന്ദുത്വ തീവ്രവാദികളും തനിക്കെതിരെ നടത്തുന്ന വിമർശനങ്ങളിലെ വെറുപ്പുതന്നെ അത്ഭുതപ്പെടുത്തിയെന്നും ആ കമൻറുകൾ പുരോഗമനചിന്തകൾക്കും മാധ്യമപ്രവർത്തനത്തിനും എതിരാണെന്നും ഒരു അഭിമുഖത്തിൽ മുമ്പ് ഗൗരി സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഫോർത്ത് എസ്റ്റേറ്റിെൻറ ആവിഷ്കാര സ്വാതന്ത്ര്യം വ്യക്തിപരമായും സാമൂഹികപരമായും ആക്രമിക്കപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്തായാലും ഇൗ കേസ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഒരു വെല്ലുവിളിയാണ്. മാസങ്ങൾക്കകം സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും മേതതര പാരമ്പര്യമുള്ള കോൺഗ്രസ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. യുക്തിവാദികൂടിയായ സിദ്ധരാമയ്യ കർണാടക ഭരിക്കുേമ്പാൾപോലും ഇൗ കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ വരുംകാലത്തും തീവ്രവലതുപക്ഷ ഗ്രൂപുകളുടെ അജണ്ടകൾ നടപ്പാക്കാൻ വലിയ തടസ്സമൊന്നുമുണ്ടാവില്ല. l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.