Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമരവും ചില മൗലിക...

സമരവും ചില മൗലിക യാഥാര്‍ഥ്യങ്ങളും

text_fields
bookmark_border
nurse strike
cancel

നഴ്‌സുമാര്‍ നടത്തിവരുന്ന സമരം സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അച്ചടി -ദൃശ്യ മാധ്യമങ്ങളില്‍ പ്രാധാന്യപൂര്‍വം വരുന്നുണ്ട്‌. എന്നാൽ, വസ്‌തുതകള്‍ പൂർണമായി ഉള്‍ക്കൊള്ളാത്ത ഈ റിപ്പോര്‍ട്ടുകളില്‍ ഏകപക്ഷീയതയാണ്‌ മുഴച്ചുനില്‍ക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ബിസിനസ്‌ സ്ഥാപനങ്ങളായാണ്‌ പലരും സ്വകാര്യ ആശുപത്രികളെ മുദ്രയടിക്കുന്നത്‌. ന്യായമായ ആവശ്യങ്ങൾ ആശുപത്രി ജീവനക്കാര്‍ക്ക്‌ ലഭിക്കേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുരുക്കം ചില ആശുപത്രി ഉടമകൾ/ മാനേജ്‌മെൻറുകള്‍ മിനിമം വേതനമടക്കമുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുന്നുണ്ടെന്ന്‌ പറയാനാവില്ല. എല്ലാ ആശുപത്രികളുടെയും ഭരണസംവിധാനം/ വേതനഘടന/ സര്‍വിസ് ആനുകൂല്യങ്ങള്‍ ഒരേ തരത്തിലല്ല. ചില ആശുപത്രികള്‍ ചാരിറ്റബ്‌ള്‍ സ്വഭാവത്തിലും ഘടനയിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്തരം ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക്‌ ഒട്ടനവധി കാര്യങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്‌. ചില അവസരങ്ങളില്‍ നിര്‍ധനരായ രോഗികള്‍ക്ക്‌ സര്‍ക്കാര്‍ ആശുപത്രികളില്‍പോലും നല്‍കാന്‍ കഴിയാത്ത പരിപൂര്‍ണ സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രികളുമുണ്ട്‌. ജീവനക്കാര്‍ക്ക്‌ ഒട്ടനവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന മാനേജ്‌മെൻറുകളുമുണ്ട്‌.

2017 ജൂലൈയിൽ നടന്ന െഎ.ആർ.സി(ഇൻഡസ്ട്രിയൽ റിവ്യൂ കമ്മിറ്റി) മീറ്റിങ്ങിലെ മിനിമം വേജ് തീരുമാനം ജീവനക്കാർക്ക് നല്ല പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, ഇതിനെ അവഗണിച്ചാണ് നഴ്സുമാർ സമരവുമായി മുന്നോട്ടു പോകുന്നത്. വേതനനിയമം പൂര്‍ണമായി നടപ്പാക്കിയാല്‍ സാമ്പത്തികഭാരം താങ്ങാനാകാതെ സംസ്ഥാനത്ത്‌ പല സ്വകാര്യ ആശുപത്രികളും അടച്ചുപൂട്ടേണ്ടിവരും. എന്നാലും ഹോസ്പിറ്റൽ അസോസിയേഷൻ െഎ.ആർ.സി തീരുമാനം അംഗീകരിക്കുകയായിരുന്നു. എന്നാൽ, സ്‌കാനിങ്‌ മെഷിന്‍ ഒരിക്കല്‍ വാങ്ങിയാല്‍ പോരേ, പിന്നെ എന്തുകൊണ്ട്‌ സ്‌കാനിങ്ങിന്‌ എല്ലാകാലവും ഉയര്‍ന്ന നിരക്ക്‌ ഈടാക്കണമെന്നു വരെ ഇൗയിടെ ഒരാൾ സംശയം ഉന്നയിച്ചു. സ്‌കാന്‍ ചെയ്യാന്‍ ഒരു വിദഗ്‌ധ ഡോക്ടർ, കണ്‍സ്യൂമബ്‌ള്‍ (ടെസ്റ്റിന് ഉപയോഗിക്കുന്ന മെറ്റീരിയൽ), ഒരു വര്‍ഷ ഗാരൻറിക്കുശേഷം മെയിൻറനന്‍സിന്‌ നല്‍കേണ്ട എ.എം.സി ചെലവ്‌, ഡ്യൂട്ടി നഴ്‌സ്‌, സ്വീപ്പര്‍ തുടങ്ങിയവരുടെ വേതനം, വൈദ്യുതി, ക്വാളിറ്റി സംവിധാനങ്ങൾ, വാടക തുടങ്ങിയ മറ്റു ചെലവുകള്‍ എന്നിവ പരിഗണിച്ചാണ്‌ നിരക്ക്‌ നിശ്ചയിക്കുന്നത്‌ എന്ന വസ്‌തുത ലേഖകന്‍ വിസ്‌മരിക്കുന്നു. പല ആശുപത്രി മെഷിനറികളും പ്രവര്‍ത്തിക്കുന്നത്‌ നഷ്ടം സഹിച്ചുകൊണ്ടാണെന്ന വസ്‌തുതയും മറക്കുന്നു. നിസ്സാര വീഴ്‌ചകളുടെ പേരില്‍ ബഹളംകൂട്ടി ചികിത്സാബില്‍ ചുരുക്കാന്‍ സമ്മര്‍ദം ചെലുത്തൽ, നഷ്ടപരിഹാരം ഈടാക്കല്‍ തുടങ്ങിയ പ്രവണതകളും വര്‍ധിച്ചുവരുകയാണ്‌.

ഈയിടെ ചാനൽ ചർച്ചയിൽ ഒരു നഴ്സ് ഉയർത്തിയ വാദം വിചിത്രമായിരുന്നു. ഹോസ്പിറ്റൽ ട്രീറ്റ്മെൻറ് പ്രൊസീജിയറുകൾക്ക് വൻ ചാർജാണ് ഈടാക്കുന്നത് എന്ന്. എന്നാൽ, ഒരു പ്രൊസീജിയറിന് ചാർജ് ഫിക്സ് ചെയ്യുന്നത് അതിന് വരുന്ന നിരവധി ചെലവുകൾ കണക്കാക്കിയാണ്. ഉദാഹരണമായി, ഒരു മുറിവ് ഡ്രസ് ചെയ്യാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ അണുമുക്തമാക്കാൻ നല്ല ചെലവ് വരുന്ന സ്റ്ററൈൽ സംവിധാനം വേണം. ഗുണനിലവാരം കൂട്ടാനുള്ള മറ്റു സംവിധാനങ്ങളും...ആരോഗ്യ പരിപാലനരംഗത്ത്‌ ശ്രദ്ധയോടുകൂടി ജോലി ചെയ്യേണ്ട നഴ്‌സുമാർ, ലബോറട്ടറി ടെക്‌നീഷ്യന്മാര്‍, റേഡിയോഗ്രാഫര്‍മാർ, മൈക്രോബയോളജിസ്റ്റ് തുടങ്ങിയ തസ്‌തികയിലുള്ളവര്‍ അതത്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയാണ്‌ ജോലിയില്‍ പ്രവേശിക്കാറുള്ളതെങ്കിലും അവര്‍ക്ക്‌ പ്രവൃത്തിപരിചയം അനിവാര്യമാണ്‌. ജോലിപരിചയം ഒട്ടുമില്ലാത്ത നഴ്‌സിന്‌ രോഗിക്ക്‌ ഇൻജക്ഷന്‍ നല്‍കാനോ നഴ്‌സിങ്‌ കെയര്‍ കണ്ടറിഞ്ഞു നല്‍കാനോ കഴിയില്ല. കൂടാതെ രോഗികളും സഹായികളും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നവരുമാണ്‌. ഒട്ടും പ്രവൃത്തിപരിചയമില്ലാത്തവര്‍ ഇൻജക്ഷന്‍ നല്‍കാന്‍ ചെന്നപ്പോള്‍ രോഗി അതിന്‌ സമ്മതിക്കാതിരിക്കുന്ന കേസുകള്‍ നിരവധിയുണ്ട്‌. ഒരു നഴ്‌സിെൻറ കൂടെ ജോലിചെയ്‌ത്‌ പരിചയം സിദ്ധിച്ചേ ഇത്തരം തസ്‌തികകളില്‍ ജോലി ചെയ്യാന്‍ കഴിയൂ. ഇതേപോലെ, മറ്റു പ്രധാന തസ്‌തികകളിലും ജോലിപരിചയം അനിവാര്യമാണ്‌. കോഴ്‌സ്‌ കഴിഞ്ഞുവരുന്നവരെ ട്രെയ്‌നിയായി ഒരു നിശ്ചിത കാലയളവില്‍ നിയോഗിച്ചേ മതിയാവൂ. സാധാരണഗതിയില്‍ ഒരു വര്‍ഷമെങ്കിലും ഇങ്ങനെ പരിചയം സിദ്ധിക്കേണ്ടിവരും. ഈ ട്രെയ്‌നിങ്‌ കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള മിനിമം വേതനം ലഭിക്കണമെന്ന ആവശ്യം നീതീകരിക്കാനാകുമോ?

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം എല്ലാ ജീവനക്കാര്‍ക്കും ലഭിക്കണം. അതേസമയം, കോഴ്‌സ്‌ കഴിഞ്ഞ്‌ ട്രെയ്‌നിങ്‌ കാലയളവില്‍ പരിചയസമ്പന്നര്‍ക്ക്‌ ലഭിക്കുന്ന അതേനിരക്കില്‍ വേതനം ലഭിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ജോലിയില്‍ പുതുതായി ചേര്‍ന്ന ജീവനക്കാരും സീനിയര്‍ ജോലിക്കാരും (സര്‍വിസ്‌ കൂടുതലുള്ളവർ) തമ്മില്‍ വേതനനിരക്കില്‍ കാര്യമായ വ്യത്യാസമുണ്ടാവുക സ്വാഭാവികം മാത്രം. ദീര്‍ഘകാലം സര്‍വിസുള്ളവര്‍ക്ക്‌ അതിനനുസരിച്ച രീതിയില്‍ ഉചിതമായ സ്‌കെയിലില്‍ വേതനം നിര്‍ണയിക്കേണ്ടതാകുന്നു. ഈ തത്ത്വം മിനിമം വേതനവിജ്ഞാപനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ വേതനവര്‍ധനക്കുള്ള വിലപേശല്‍ സമരമുറകള്‍ ഉണ്ടാകുമായിരുന്നില്ല.
മറ്റു മേഖലകളെപ്പോലെ അനുദിനമുള്ള നിരക്കുവര്‍ധന ആശുപത്രികളില്‍ ഇല്ല. മരുന്നുകളുടെ അടിക്കടിയുള്ള വിലക്കയറ്റം, മെഷിനറികൾ, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധന എന്നിവ പലപ്പോഴും ആശുപത്രി മാനേജ്‌മെൻറിെൻറ സാമ്പത്തികസ്ഥിതിയെ പ്രയാസപ്പെടുത്തുന്നുണ്ട്‌. നൂതനമായ പരിശോധനയുടെ ഭാഗമായി പുതിയ ഉപകരണങ്ങള്‍ ഇടക്കിടെ സ്ഥാപിക്കേണ്ടതായും വരാറുണ്ട്‌. വൈദഗ്‌ധ്യമേറിയ ജീവനക്കാരെ കിട്ടാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്‌.

ഒട്ടനവധി നിയമവ്യവസ്ഥകള്‍ സ്വകാര്യ മേഖല ആശുപത്രികള്‍ക്ക്‌ ബാധകമാക്കുന്നുണ്ട്. പഞ്ചായത്ത്‌/ മുനിസിപ്പല്‍ നിയമം, പൊലൂഷന്‍ കണ്‍ട്രോള്‍ നിയമം, കമേഴ്‌സ്യല്‍ ടാക്‌സ്‌, ഫയര്‍ ആന്‍ഡ്‌ െറസ്‌ക്യൂ, പി.എഫ്‌, ആരോഗ്യവകുപ്പ്‌ നിയന്ത്രണങ്ങൾ, എംപ്ലോയീസ്‌ ഇന്‍ഷുറന്‍സ്‌ നിയമം, മിനിമം വേതനനിയമം, പേമെൻറ് ഓഫ്‌ വേജസ്‌ നിയമം, ഇന്‍ഡസ്‌ട്രിയല്‍ ഡിസ്‌പ്യൂട്ട്‌ നിയമം, ഗ്രാറ്റ്വിറ്റി നിയമം, ഇലക്ട്രിസിറ്റി നിയമം, വാട്ടര്‍ അതോറിറ്റി നിയമങ്ങള്‍ തുടങ്ങിയവ ആശുപത്രി മാനേജ്‌മെൻറ് കര്‍ശനമായി പാലിച്ചേ മതിയാവൂ. ഒരു നിയമവും ബാധകമല്ലാതെയാണ്‌ ആശുപത്രികളുടെ പ്രവര്‍ത്തനമെന്നത്‌ കുപ്രചാരണം മാത്രമാണ്‌. ജീവനക്കാര്‍ക്ക്‌ ആനുകൂല്യങ്ങള്‍ക്കുവേണ്ടി വാദമുന്നയിക്കാം.  സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെയും നഴ്‌സിങ്‌ഹോമുകളുടെയും സേവനം ആരോഗ്യരംഗത്തെ ഒരു പ്രധാന ഘടകംതന്നെ. പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന്‌ ജീവനക്കാര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തുവരുന്നു. എന്നാൽ, ഇക്കാര്യം സര്‍ക്കാര്‍പോലും മറന്നുപോകുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ മേഖലയില്‍ സംസ്ഥാനത്ത്‌ ആയിരക്കണക്കില്‍ സര്‍ക്കാർ, എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരം സ്ഥാപനങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ചെലവുകള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്‌ നിര്‍ലോഭമായി നല്‍കിക്കൊണ്ടിരിക്കുന്നതും ഭരണാധിപന്മാര്‍ ഓര്‍ക്കണം. തുല്യപ്രാധാന്യമുള്ള സേവനങ്ങള്‍ നടത്തിവരുന്ന സ്വകാര്യ ആശുപത്രികളെ ശ്വാസംമുട്ടിക്കുന്ന നയം എത്രമാത്രം ആശാസ്യമാണ്‌!

നഴ്സിങ് ജീവനക്കാർ പണിമുടക്കുകയാണെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളെ ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. ഇത് രോഗികളുടെ സ്ഥിതി വഷളാക്കുകയോ ജീവഹാനി വരെ സംഭവിക്കാൻ ഇടവരുകയോ ചെയ്യും. ഇത്തരം അവസരങ്ങളിൽ ഉത്തരവാദപ്പെട്ട ആശുപത്രി അധികൃതരും ഡോക്ടർമാരും ബന്ധപ്പെട്ടവരും അതീവ ജാഗ്രതയോടെ മാനുഷിക പരിഗണന വെച്ച് ഉണർന്നുപ്രവർത്തിക്കേണ്ടതായി വരും. അതിന് എല്ലാവരുടെയും സഹായം തേടും. അത്  നഴ്സുമാരുടെ സമരത്തെ പൊളിക്കാൻ ചെയ്യുന്നതല്ലെന്നും മനസ്സിലാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnurse strikeunahospitalmalayalam news
News Summary - stike and realty -kerala news
Next Story