പ്രതിധ്വനിക്കും ഇൗ രാജി
text_fieldsബുധനാഴ്ച രാജിെവച്ചൊഴിഞ്ഞെങ്കിലും തോമസ് ചാണ്ടി ഇടതുമുന്നണിക്കിനിയും തലവേദനതെന്നയുണ്ടാക്കും. ചാണ്ടി ഉയർത്തിവിട്ട പ്രശ്നം ഇടതുമുന്നണിക്ക് ഒഴിയാബാധതന്നെയാകും. മുന്നണിയിൽ ഇനിയും ഏറെനാൾ പ്രതിധ്വനിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്നു പ്രകടമാകുന്ന സൂചനകൾ. ബുധനാഴ്ച ഒറ്റ ദിവസംകൊണ്ട് ഇതിഹാസം രചിച്ച സി.പി.െഎക്ക് ഇനിയത് തലവേദനകൾ ഉണ്ടാക്കിയാൽ അത്ഭുതപ്പെടാനില്ല. പിണറായി വിജയനെയാണവർ ഇന്നലെ നോവിച്ചു വിട്ടത്. ഒന്നും അത്രവേഗം മറക്കുന്നവനും പൊറുക്കുന്നവനുമല്ല, വിജയൻ എന്ന് സി.പി.െഎക്കാർക്കും അറിയാം. എങ്കിലും ഇന്നലെ ജയിക്കുക എന്നത് സി.പി.െഎക്ക് അനിവാര്യമായിരുന്നു. ഏറെക്കാലമായി തോറ്റുകൊടുക്കുന്നവരാണ് സി.പി.െഎക്കാർ. മൂന്നാറിലും മട്ടാഞ്ചേരിയിലും അടിയറവാണ് പറഞ്ഞത്. ശ്രീറാം വെങ്കിട്ടരാമനടക്കം ഒാടേണ്ടിവന്നു. എന്നാൽ, ആലപ്പുഴയിലെ കലക്ടറുടെ പതനം കൂടി താങ്ങുക എന്നത് സി.പി.െഎക്ക് സങ്കൽപിക്കാനാകാത്ത കാര്യമായിരുന്നു. അതിനാൽ ആലപ്പുഴയിൽ ഏറെ കരുതലോടെയാണ് സി.പി.െഎ കരുക്കൾ നീക്കിയത്. നാടകവും നാടകീയതയുമൊെക്ക അവർക്ക് ഇന്നലെ അനിവാര്യമായിരുന്നു. അങ്ങനെ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ഇടതുമുന്നണിയെയും മാത്രമല്ല, രാഷ്ട്രീയ കേരളെത്തതന്നെ ഇന്നലെ സി.പി.െഎ ഞെട്ടിച്ചു.
എക്കാലവും മികച്ചമന്ത്രിമാരെ കാഴ്ചെവച്ചവരെന്ന ഖ്യാതി േപറുന്ന പാർട്ടിയായിരുന്നു, സി.പി.െഎക്കാർ. എന്നാൽ, ഇൗ മന്ത്രിസഭയിൽ സി.പി.െഎക്കാർക്ക് അങ്ങനെയൊന്ന് അവകാശെപ്പടാനൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും മന്ത്രിസഭയിൽ പുതുമുഖങ്ങൾ. അപരിചിതത്വത്തിനപ്പുറം കാര്യശേഷിക്കുറവുണ്ടെന്ന േതാന്നലും ആദ്യഘട്ടത്തിൽ പ്രകടമായി. എന്നാൽ, മൂന്നാറിെല ഒഴിപ്പിക്കൽ നടപടികളിലേക്കു കടക്കവേ കുറേയൊരു മാറ്റമുണ്ടായി. അതിനുപിന്നിൽ കാനം രാജേന്ദ്രെൻറ കൈകളാണെന്ന് സി.പി.എമ്മിെൻറ ഉപശാലകൾ മന്ത്രിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ഒരു പുലിയാക്കിമാറ്റുന്നതിൽ സി.പി.െഎ വിജയിെച്ചങ്കിലും വൈകാതെ തിരിച്ചടിയായി. ശ്രീരാമിന് അകാലത്തിൽ മാറേണ്ടിവരുകയും മന്ത്രി എം.എം. മണിയടക്കമുള്ളവരെ വിറപ്പിച്ച ഒഴിപ്പിക്കലിനൊടുവിൽ സി.പി.െഎക്ക് അടിയറവു പറയേണ്ടിവരുകയും ചെയ്തു. തുടർന്ന് മട്ടാഞ്ചേരിയടക്കമുള്ള ഒഴിപ്പിക്കൽ കേസുകളിൽനിന്ന് പിന്തിരിഞ്ഞോടിയ സി.പി.െഎക്ക് മാനഹാനിയായിരുന്നു, പ്രതിഫലം.
ഇൗ പശ്ചാത്തലത്തിൽ കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ ൈകയേറ്റം സി.പി.െഎക്ക് ഒരു പിടിവള്ളിയായിരുന്നു. പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണെങ്കിലും അത് ഏറ്റെടുക്കാൻ സി.പി.െഎ പ്രത്യേക താൽപര്യമാണ് കാട്ടിയത്. അതിനുപിന്നിൽ നേരത്തേ നേരിട്ട തിരിച്ചടികൾ കാരണമാകാം. എന്തായാലും ഇൗ പ്രശ്നത്തിൽ ഉദ്ദേശിച്ച പരിസമാപ്തിയുണ്ടാകേണ്ടത് അവരുടെ ആത്മാഭിമാനത്തിെൻറ പ്രശ്നമായിരുന്നു. അതിനാൽ ഏറെ മുന്നൊരുക്കം സി.പി.െഎക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. നിർഭയമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ധൈര്യം ജില്ലാഭരണകൂടത്തിനു ലഭിച്ചതും സി.പി.െഎയുടെ പിന്തുണയിൽനിന്നായിരുന്നു.
ഇന്നലത്തെ അസാധാരണ നടപടികൾ മുഖ്യമന്ത്രിയെ മുറവേൽപിച്ചിട്ടുണ്ട്. അസാമാന്യമായ സംയമനത്തിലൂടെ എല്ലാം മറച്ചുെവക്കാൻ ഇന്നലെ മുഖ്യമന്ത്രിക്കു കഴിഞ്ഞെങ്കിലും അദ്ദേഹത്തിെൻറ ശരീരഭാഷ വ്യത്യസ്തമായിരുന്നു. സി.പി.െഎയുടെ നടപടികളെ അസാധാരണമെന്നും സംഭവിക്കാൻ പാടില്ലാത്തതെന്നും മാത്രമേ പിണറായി വിജയൻ വിശേഷിപ്പിച്ചുള്ളൂ. സാധാരണ ഗതിയിൽ അദ്ദേഹത്തിൽനിന്ന് ഇത്ര ലളിതമായ പ്രതികരണം ഒരിക്കലും ഉണ്ടാകാറില്ല. ശക്തമായി പ്രതികരിക്കാറുള്ള മുഖ്യമന്ത്രിയെ ഇൗ വിഷയത്തിലെ പൊതുജനവികാരംകൊണ്ട് സി.പി.െഎ തളച്ചിടുകയാണു ചെയ്തത്. ഇത് ചെറിയ ഒരുപാപമായി തള്ളിക്കളയാൻ പിണറായി വിജയനുകഴിയില്ലെന്ന് സി.പി.െഎക്കറിയാം. എന്നാൽ, രണ്ടും കൽപിച്ചുള്ള ഒരു വിജയം അവർ ആഗ്രഹിച്ചിരുന്നു. അതവർ ആത്മാഭിമാനത്തിെൻറ പ്രശ്നമായി കരുതുകയും ചെയ്തിരുന്നു.
1967ലെ പരസ്പരം പൊരുത്തപ്പെടാത്ത സപ്തകക്ഷി മുന്നണിയിൽ ഇതുപോലുള്ള സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. അതിനുശേഷം ഇത്തരമൊരു സംഭവവികാസം ഇതാദ്യമാണ്. വെളിയം ഭാർഗവെൻറ കാലത്ത് പൊട്ടിെത്തറികൾ സി.പി.െഎയിൽനിന്ന് ഉണ്ടായിട്ടുണ്ട്. മുന്നണിയോഗത്തിൽ പെങ്കടുക്കാതെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചും വെളിയം പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടിയുടെ മന്ത്രിമാർ മന്ത്രിസഭ യോഗം ബഹിഷകരിക്കുക എന്നത് കേരളത്തിന് അത്യപൂർവതതന്നെയാണ്. ചാണ്ടിയുടെ രാജിക്കാര്യം നേരത്തേ ഇടതുമുന്നണിയിൽ ചർച്ചചെയ്തതും തീരുമാനമെടുക്കാനുള്ള അധികാരം പിണറായി വിജയനു വിട്ടുകൊടുത്തതുമാണ്. അപ്പോൾ സമയബന്ധിതമായി ഒരു തീരുമാനമെടുക്കണമെന്ന സമവായമൊന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് സി.പി.െഎയിൽനിന്ന് ഇന്നലെ ഉണ്ടായ പ്രതികരണം അസാധാരണമാകുന്നത്. ഇന്നലെ രാവിലെതന്നെ സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.െഎ സെക്രട്ടറി കോടിയേരി ബാലഷൃഷ്ണെന രാഷ്ട്രീയ തീരുമാനം അറിയിച്ചിരുന്നു. മന്ത്രിസഭ യോഗത്തിനു മുമ്പ് ചാണ്ടിയുടെ രാജി ഉണ്ടാകണമെന്നും അതല്ലെങ്കിൽ സി.പി.െഎ വ ിട്ടുനിൽക്കുമെന്നും കാനം പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനം വരുന്നതുവരെ സാവകാശം വേണമെന്ന നിലപാടാണ് ടി. പി. പീതാംബരനും എ.കെ. ശശീന്ദ്രനും പിണറായിയോട് ആവശ്യപ്പെട്ടത്. സി.പി.െഎ കടുംകൈക്കു മുതിരുമെന്ന് അപ്പോഴും മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രസഭ യോഗത്തിൽനിന്നു വിട്ടുനിൽക്കാനുള്ള മര്യാദ തോമസ് ചാണ്ടിയും കാട്ടിയില്ല.
ഇടതുമുന്നണിയിലുണ്ടായ ഇൗ കലക്കം അത്രവേഗം തീരമെന്നു കരുതാനാകില്ല. പ്രതിയോഗികൾ കാനം രാജേന്ദ്രനും പിണറായി വിജയനുമാണെന്നതാണ് കാരണം. ആത്മാഭിമാനത്തിനു മുറിവേൽക്കുന്നതൊന്നും പിണറായി വിജയൻ പൊറുക്കാറില്ല. എന്നാൽ, മുന്നണിയെ കുഴപ്പം കൂടാെത കൊണ്ടുപോകാനുള്ള ചുമതല അദ്ദേഹത്തിനുള്ളതാണ്. അതിനാലാകാം സാധാരണ ‘കടക്കുപുറത്ത്’ എന്നു പറയാറുള്ള മുഖ്യമന്ത്രി ‘അസാധാരണം’ എന്ന വാക്കിൽ പ്രതികരണം ഒതുക്കിയത്. പക്ഷേ, യഥാസമയം ഇതിനു മറുപടി നൽകാൻ അദ്ദേഹം കരുതിയിരിക്കുമെന്നുറപ്പാണ്. പ്രേത്യകിച്ചും ലോക് സഭ തെരഞ്ഞെടുപ്പും മറ്റും വരുേമ്പാൾ സി.പി.െഎയുടെയും സി.പി.എമ്മിെൻറയും അഖിലേന്ത്യാനയവും മറ്റും ഇനിയും ഉരുത്തിരിഞ്ഞു വരാനിരിക്കുന്നഅവസരത്തിൽ. അതിനാൽ ഇടതുമുന്നണിയിൽ ബുധനാഴ്ച ഉണ്ടായത് ഒരു സൂചനമാത്രമാകാം. തുടർചലനങ്ങൾക്കുള്ള സാധ്യത ആർക്കും തള്ളിക്കളയാനാകില്ല. സുപ്രീംകോടതിവിധിക്കായി ഡൽഹിക്കുപോകുന്ന തോമസ് ചാണ്ടിക്ക് അതുലഭിക്കുന്ന പക്ഷം ചാണ്ടിയെ തിരിച്ചെടുത്തുകൊണ്ടുതന്നെ മുഖ്യമന്ത്രി തിരിച്ചടിയും നൽകിയേക്കാം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.