ഞെരുക്കം നോക്കാതെ കൈയയച്ച് സർക്കാർ
text_fieldsഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും
ഡോ. തോമസ് െഎസക് (ധനമന്ത്രി)
നേട്ടങ്ങൾ
- സാമ്പത്തിക പ്രയാസമൊന്നും നോക്കാതെ സാമൂഹികക്ഷേമ ചെലവുകൾക്ക് ധനപിന്തുണ
- ക്ഷേമപെൻഷനുകൾ 600ൽ നിന്ന് 1100 രൂപയാക്കി. ഒന്നാം വർഷം ക്ഷേമപെൻഷൻ ഇനത്തിൽ 5000 കോടിയോളം രൂപ അനുവദിച്ചു
- പെൻഷനുകൾ വീട്ടിലെത്തിച്ചു, പെൻഷൻ വിവരസഞ്ചയം കുറ്റമറ്റതാക്കാൻ നടപടി
- പരമ്പരാഗതമേഖലക്കും പൊതുമേഖലക്കും പരിധിയില്ലാെത സഹായം
- പശ്ചാത്തല സൗകര്യ സൃഷ്ടിയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കിഫ്ബി
- കിഫ്ബി നിയമം പുതുക്കി, ബോർഡ് പുനഃസംഘടിപ്പിച്ചു, പശ്ചാത്തല സൗകര്യമൊരുക്കാൻ മാർഗനിർദേശം
- നിർമാണം പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുന്ന മുറക്ക് പണം നൽകാൻ കിഫ്ബിയിൽ നടപടി
- ആദ്യ ബജറ്റിൽ 12,000 കോടി രൂപയുടെ പശ്ചാത്തലവികസന പ്രവർത്തനങ്ങൾ. 8000 കോടിയുടെ ഭൂമി ഏറ്റെടുക്കൽ പരിപാടി. ഇവ നടപ്പാക്കുന്നതിന് തയാറെടുപ്പുകൾ ദ്രുതഗതിയിൽ
- ആദ്യഘട്ടത്തിൽ അംഗീകരിച്ച 4000 കോടി രൂപയുടെ പ്രവൃത്തികൾ നിർമാണഘട്ടത്തിലേക്ക്
- 11,000 കോടിരൂപയുടെ പശ്ചാത്തല സൗകര്യ പ്രവൃത്തികളുടെ അനുമതി അന്തിമഘട്ടത്തിൽ
- 17-18 ബജറ്റിൽ 25,000 കോടി രൂപയുടെ പശ്ചാത്തലവികസന പദ്ധതികൾ പ്രഖ്യാപിച്ചു. പശ്ചാത്തല സൗകര്യ സൃഷ്ടിയിൽ കുതിച്ചുചാട്ടം. സർക്കാർ കാലത്തു തന്നെ പൂർത്തിയാക്കും
- തനത് വരുമാനവളർച്ച കൈവരിക്കാൻ നടപടി
- ട്രഷറിയിൽ ഇൻറഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം. ട്രഷറികളിൽ കോർ ബാങ്കിങ്ങും ആധുനിക വിവരവിനിമയ സംവിധാനവും
- നോട്ടു നിരോധനകാലത്തും സഹായഹസ്തവുമായി ട്രഷറി. 18 പുതിയ ലോട്ടറി ഒാഫിസുകൾ. ചൂതാട്ടലോട്ടറിക്കും വ്യാജ ടിക്കറ്റുകൾക്കുമെതിെര കർശന നടപടി, പ്രത്യേക അന്വേഷണസംഘം
- നോട്ടുനിരോധന മാന്ദ്യത്തിലും തനത് നികുതിയിൽ 14 ശതമാനം വർധന
- ചരക്ക് സേവനനികുതി സംസ്ഥാനത്തിന് അനുകൂലമാക്കാൻ കരുത്തുറ്റ നിലപാടുകളും നടപടികളും
- കെ.എസ്.എഫ്.ഇയിൽ സമ്പൂർണ കോർ ബാങ്കിങ്
- പ്രവാസി ചിട്ടികൾക്ക് തുടക്കമാകുന്നു, പശ്ചാത്തല വികസനത്തിന് 12,000 കോടി സമാഹരിക്കൽ ലക്ഷ്യം. കെ.എസ്.എഫ്.ഇയിൽ പ്രഫഷനൽ ബോർഡ്
- കയർ പുനഃസംഘടനക്ക് തുടക്കം. പരമ്പരാഗത തൊഴിൽ സംരക്ഷിച്ച് സമ്പൂർണ യന്ത്രവത്കരണം. പരമ്പരാഗത ഉൽപന്നങ്ങൾ സംഭരിക്കും. ഇതിൽ 15^20 ശതമാനം വർധന.
ഒരു പദ്ധതിയും തുടങ്ങാനായില്ല
കെ.എം. മാണി (മുൻ ധനമന്ത്രി)
കഴിഞ്ഞ ഒരുവർഷത്തിനിടെ എൽ.ഡി.എഫ് അവതരിപ്പിച്ച രണ്ടു ബജറ്റുകളിലായി 50,000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതുവരെ ഒരു പദ്ധതിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ബജറ്റ് മൈനസ് കിഫ്ബി സമം പൂജ്യം^ഇതാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച രണ്ടു ബജറ്റുകളുടെയും മുഖമുദ്ര. സംസ്ഥാനത്തെ ഖജനാവിെൻറ വരവ് -ചെലവ് കണക്കാണ് ബജറ്റായി ധനവകുപ്പും ധനമന്ത്രിയും സഭയിൽ അവതരിപ്പിക്കേണ്ടത്. എന്നാൽ, ധനകാര്യ വകുപ്പും ധനമന്ത്രിയും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി മറ്റൊരു ഏജൻസിയായ കിഫ്ബിയെ കൊണ്ട് കടമെടുപ്പിച്ച് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ആശയം കൊണ്ടുവന്നു. ഇത് പരാജയമാണെന്ന് ഒരു പദ്ധതി പോലും ആരംഭിക്കാത്തതിലൂടെ വ്യക്തമായിരിക്കുകയാണ്.
കെ.എസ്.എഫ് .ഇ നടത്തുന്ന ചിട്ടികളുടെ സെക്യൂരിറ്റി തുക കിഫ്ബിയിലേക്ക് മാറ്റുമെന്നും, അത് അഞ്ചുവർഷം കഴിഞ്ഞു തിരികെ നൽകിയാൽ മതിയെന്നുമാണ് പ്രചരിപ്പിച്ചത്. എന്നാൽ, ഇതിനായി ചിട്ടി നിയമം ഭേദഗതി ചെയ്യാനോ റിസർവ് ബാങ്കിെൻറ അനുമതി നേടാനോ ഒരു ശ്രമവും നടത്തിയില്ല. സംസ്ഥാനത്തിെൻറ ധനസ്ഥിതി ദയനീയമാണെന്ന് കാട്ടാൻ ഒരു ധവളപത്രം ഇറക്കി. അതിൽ സംസ്ഥാനത്തിെൻറ ചെലവ് കഴിഞ്ഞ അഞ്ചുവർഷം വളരെ കൂടുതലാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഒരു അധികനികുതിയും ഈടാക്കാതെ സാമൂഹിക സുരക്ഷ പെൻഷനുകൾ1000 രൂപയാക്കി മുൻകാല പ്രാബല്യത്തോടുകൂടി കൊടുത്തിട്ടും സാമൂഹിക സുരക്ഷാപെൻഷനുവേണ്ടി ഏർപ്പെടുത്തിയിരുന്ന സെസ് കിഫ്ബിക്കായി വകമാറ്റി നൽകിയിട്ടും നമ്മുടെ ഖജനാവിന് ഒരു കോട്ടവും ഉണ്ടായില്ലെന്ന വസ്തുത ധവളപത്രത്തിെൻറ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു.
മുൻ സർക്കാരുകൾ കൊണ്ടുവന്ന കൊച്ചിൻ മെേട്രാ , കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി എന്നിവ പൂർത്തീകരിക്കുമ്പോൾ ലഭിക്കുന്ന വരുമാനം പോലെയുള്ള ഒരു പദ്ധതിയും ഈ സർക്കാർ കൊണ്ടുവന്നിട്ടില്ല. ജി.എസ്.ടി നിയമം ഇന്ത്യയിൽ ഉടൻ നടപ്പാകുമ്പോൾ നമ്മുടെ റവന്യൂ വരുമാനം മൂന്നിരട്ടിയായി വർധിക്കും. അപ്പോൾ കിഫ്ബിയില്ലാതെ തന്നെ നമ്മുടെ പദ്ധതികളെല്ലാം നടപ്പാക്കാൻ സാധിക്കും. ഈ സമയത്തു കിഫ്ബി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം വീണ്ടും ബജറ്റിലൂടെ പുതുതായി കൊണ്ടുവരേണ്ട സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങളാണ് ധനവകുപ്പ് നടപ്പാക്കിവരുന്നത്. കേരളത്തിൽ നിരോധിച്ച ഒറ്റ നമ്പർ ലോട്ടറിയും ഓൺലൈൻ ലോട്ടറിയും തിരികെ കൊണ്ടുവരുന്നതിന് കളമൊരുക്കുന്നുമുണ്ട്. അതേസമയം, കേരളത്തെ നിക്ഷേപ^വ്യവസായ അനുകൂല സംസ്ഥാനമാക്കുന്നതിനുള്ള സർക്കാറിെൻറ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.