ലക്ഷ്യമിട്ടത് ഹൈന്ദവ വോട്ടുകളുടെ ഏകീകരണം
text_fieldsകഴിഞ്ഞയാഴ്ച നടന്ന ഭോപാൽ-ഉൈജ്ജൻ െട്രയിൻ സ്ഫോടനത്തോടെയാണ് സംഭവപരമ്പരകളുടെ തുടക്കം. െട്രയിനിലുണ്ടായത് സ്ഫോടനമല്ലെന്നും ഷോർട്ട് സർക്യൂട്ട് ആണെന്നുമായിരുന്നു മധ്യപ്രദേശ് എസ്.പി കൃഷ്ണവേണിയുടെയും െട്രയിൻ യാത്രക്കാരുടെയും അഭിപ്രായം. എന്നാൽ, െട്രയിനിലുണ്ടായത് ഭീകരാക്രമണമാണെന്ന് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് വിശേഷിപ്പിച്ചതോടെ കാര്യങ്ങളുടെ ഗതിമാറി. പൊലീസ് ഭാഷ്യവും മാറി. ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്ന അലീഗഢ്, കാൺപൂർ സ്വദേശികളായ നാലുപേരെ ഹൊഷങ്കബാദ് ജില്ലയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവത്തിൽ കാൺപൂരിൽ സൈഫുല്ല എന്ന ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾ ഐ.എസ് അംഗമാണെന്നും മധ്യപ്രദേശ് പൊലീസ് പറഞ്ഞു.
തൊട്ടുപിന്നാലെ, ലഖ്നോവിലെ താകൂർഗഞ്ചിൽ സൈഫുല്ലയുടെ ഒളിത്താവളം കണ്ടെത്തുകയും അവിടെ വലിയ സന്നാഹത്തോടെ നടത്തിയ നടപടികൾക്കൊടുവിൽ വെടിവെച്ചുകൊല്ലുകയും ചെയ്തു. ഇത്രയുമാണ് പൊലീസ് ഭാഷ്യത്തിെൻറ രത്നച്ചുരുക്കം.
എന്നാൽ, ഏറ്റുമുട്ടൽ നടന്ന ശേഷം അഭിഭാഷകർ അടങ്ങുന്ന രിഹായിമഞ്ചിെൻറ വസ്തുതാന്വേഷണ സംഘം നടത്തിയ സന്ദർശനത്തിൽ ചില സംശയങ്ങൾ ഉയർന്നുവന്നു. 10 ചോദ്യങ്ങളാണ് ഞങ്ങൾ ഉന്നയിച്ചത്:
പത്തുചോദ്യങ്ങൾ
- മധ്യപ്രദേശിലെ ജബ്രിയിലുണ്ടായ സ്ഫോടനത്തിൽ സൈഫുല്ല എങ്ങനെയാണ് പങ്കാളിയായതെന്ന് പൊലീസിന് ഇനിയും വിശദീകരിക്കാനാവാത്തത് എന്തുകൊണ്ട്?
- സൈഫുല്ലയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു എന്നും കീഴ്പ്പെടുത്താൻ മറ്റുമാർഗങ്ങളില്ലാതായതോടെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നുമാണ് പൊലീസ് നാട്ടുകാരോട് പറഞ്ഞിരുന്നത്. അബ്ദുൽ ഖയ്യൂം എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽവെച്ചാണ് സൈഫുല്ലയെ ഭീകരവിരുദ്ധ സ്ക്വാഡ് വെടിവെച്ചുകൊന്നത്. എന്നാൽ, എന്തുകൊണ്ടാണ് അബ്ദുൽ ഖയ്യൂമിനെയും അദ്ദേഹത്തിെൻറ കുടുംബത്തെയും പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്?
- ഏറ്റുമുട്ടൽ നടന്ന വീടിെൻറ അകത്തെ മുറിയിലാണ് സൈഫുല്ല ഒളിച്ചിരുന്നത് എന്നാണ് എ.ടി.എസ് പറഞ്ഞത്. അങ്ങനെയെങ്കിൽ, അവിടെയിരുന്ന് എങ്ങനെയാണ് പൊലീസിന് നേർക്ക് വെടിയുതിർത്തത്? പൊലീസ് എങ്ങനെയാണ് അദ്ദേഹത്തെ വെടിവെച്ചത്? ആ വീടിെൻറ വാതിലിലോ, ചുവരുകളിലോ വെടിയുണ്ട പതിച്ച ചെറിയ അടയാളംപോലുമില്ല.
- ഭാഷ്യം ശരിയെന്ന് വരുത്താൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നോ? അങ്ങനെയല്ലെങ്കിൽ വെടിവെപ്പ് നടന്നതിെൻറ അടയാളമെവിടെ?
- ഏറ്റുമുട്ടൽ നടന്ന വീടിെൻറ അകത്തേക്ക് മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതെന്ത്?
- അയൽവാസിയായ ഖയ്യൂമിെൻറ വീട്ടിൽ ചൊവ്വാഴ്ച ഉച്ചക്ക് പിതാവും മകനും തമ്മിൽ തർക്കമുണ്ടായെന്നും ഇതുസംബന്ധിച്ച് സൈഫുല്ലയെയും ചോദ്യം ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ, അതേദിവസം െട്രയിൻ സ്ഫോടനത്തിൽ പങ്കെടുത്ത ഒരാൾ തർക്കം പരിഹരിക്കുന്നതിന് എങ്ങനെയാണ് പൊലീസിെൻറ മുന്നിൽ നിൽക്കുക. ഒളിവിൽ പോകാനല്ലേ ശ്രമിക്കേണ്ടത്.
- മധ്യപ്രദേശ് പൊലീസാണ് സൈഫുല്ലയെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസിന് വിവരം നൽകിയതേത്ര. എന്നാൽ, ഒരാളുടെ പേര് മാത്രം ലഭിക്കുകയും, ചുരുങ്ങിയ സമയംകൊണ്ട് അയാളെ കണ്ടെത്താനാവുകയും ചെയ്തതെങ്ങനെ? വേറെ ഒരാളെയും പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായില്ല. നേരെ സൈഫുല്ല താമസിച്ച വീട്ടിലാണ് എത്തിയത്.
- രാത്രിയുണ്ടായ വെടിവെപ്പിലാണ് സൈഫുല്ല കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ, പരിസരവാസികൾ പറയുന്നത് വൈകീട്ട് അഞ്ചുമണിക്കാണ് കൊലപ്പെടുത്തിയതെന്നാണ്. എന്തുകൊണ്ടാണ് അവർ പൊലീസ് ഭാഷ്യം നിഷേധിക്കുന്നത്?
- കുറ്റവാളിയെ ജീവനോടെ പിടികൂടാൻ ചില്ലിബോംബ് (മുളക് ബോംബ്) ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഒരു കിലോമീറ്റർ അകലെ താമസിക്കുന്നവർ പോലും പറയുന്നത് ബോംബ് പ്രയോഗിച്ചതുവഴി ശ്വസിക്കാൻ പോലും പ്രയാസമുണ്ടായെന്നാണ്. ജീവനോടെ പിടികൂടലാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇത്രയധികം മുളക് ബോംബ് പ്രയോഗിതെന്തിന്?
- സൈഫുല്ല ഭീകരവാദിയാണെന്നതിന് തെളിവായി അയാളുടെ ദിനചര്യകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന ടൈംടേബിൾ കണ്ടെത്തിയതായി പറഞ്ഞ എ.ടി.എസ് അത് വാട്സ്ആപ് വഴി പല മാധ്യമങ്ങൾക്കും അയച്ചുനൽകുകയും ചെയ്തു. എന്നാൽ, രാവിലെ എഴുന്നേൽക്കുന്ന സമയം, വ്യായാമം, നമസ്കാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അതിലുണ്ടായിരുന്നത്. അതിെൻറ അടിസ്ഥാനത്തിൽ ഒരാൾ ഭീകരവാദിയാണെന്ന് സ്ഥാപിക്കാനാവുന്നതെങ്ങനെ?
(പൊലീസ് ഭാഷ്യമനുസരിച്ച്, ഭോപാലിൽ സ്ഫോടനം നടത്തിയ സൈഫുല്ല അഞ്ചുമണിക്കൂർകൊണ്ട് ലഖ്നോവിൽ എത്തിയിരിക്കണം. അത് അസാധ്യമാണ്. ഒരുകാര്യം കൂടി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. തടങ്കലിലായിരിക്കെ സൈഫുല്ല കാൺപൂരിലുള്ള തെൻറ സഹോദരനുമായി ഫോണിൽ സംസാരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സഹോദരൻ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞത് സൈഫുല്ല ഫോണിൽ സംസാരിച്ചില്ലെന്നാണ്. സൈഫുല്ലയുടെ നമ്പറിൽനിന്ന് കാൾ വന്നപ്പോൾ, ‘സംജാവോ അപ്നെ ഭായിക്കൊ, ഇസ് ശഹാദത്ത് ചാഹ്താ ഹെ’(മരിക്കാൻ പോകുന്നു എന്ന കാര്യം സഹോദരനെ അറിയിച്ചേക്കൂ) എന്ന് മറ്റാരോ പറയുന്നതാണ് താൻ കേട്ടതെന്ന് സഹോദരൻ പറയുന്നു. കൊല്ലപ്പെടുമ്പോൾ സൈഫുല്ല ഒറ്റക്കാണ് ആ വീട്ടിലുണ്ടായിരുന്നതെന്ന് പറയുന്നു. അപ്പോൾ, സഹോദരൻ ഫോണിലൂടെ കേട്ടുവെന്ന് പറയുന്ന അപരശബ്ദം ആരുടേതാണ്?)
ലഖ്നോ ഏറ്റുമുട്ടലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പും
യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനാണ് ലഖ്നോവിൽ വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിച്ചത് എന്നാണ് ഞങ്ങളുടെ പക്ഷം. ഐ.ബിയും ആർ.എസ്.എസും ചേർന്നാണ് അത് സംഘടിപ്പിച്ചതെന്നാണ് എെൻറ അഭിപ്രായം. അത് അപ്രതീക്ഷിതമായ സംഭവമല്ല. ആറാംഘട്ട പോളിങ്ങിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പേരിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമെന്ന് രിഹായി മഞ്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
അത് സംഭവിക്കുകതന്നെ ചെയ്തു. ഉത്തർപ്രദേശ് ബി.ജെ.പി കൈയിലാക്കുകയും ചെയ്തിരിക്കുന്നു. കൃത്യമായും വർഗീയധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി അധികാരം പിടിച്ചത്. മുസ്ലിംകളെ മുഴുവൻ രാജ്യത്തുനിന്ന് ഓടിച്ചശേഷം അവരുടെ വസ്തുവകകൾ ഹിന്ദുക്കൾക്കിടയിൽ വീതംവെച്ചു നൽകുമെന്നാണ് ബി.ജെ.പി പ്രവർത്തകർ രഹസ്യമായി പ്രചരിപ്പിച്ചിരുന്നത്. ആ പ്രചാരണങ്ങൾ ഫലം കണ്ടു എന്നുതന്നെ വേണം കരുതാൻ. അതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. ലഖ്നോ ഏറ്റുമുട്ടൽ നടക്കവേ, സൈഫുല്ല ഭീകരനാണെന്നും അയാൾ ഐ.എസ് അംഗമാണെന്നും വരുത്താൻ മാധ്യമങ്ങൾ വെപ്രാളപ്പെടുകയുണ്ടായി.
‘‘മകെൻറ മൃതദേഹം ഏറ്റുവാങ്ങില്ല’’
മാധ്യമപ്രചാരണങ്ങളിൽ സൈഫുല്ലയുടെ പിതാവ് സർതാജ് പോലും പകച്ചുപോയി.
ഭീകരവാദിയായ മകെൻറ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ ആദ്യത്തെ പ്രതികരണം. അത് വ്യാപകമായി ആഘോഷിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അതിനെ പ്രശംസിച്ച് പ്രസ്താവന നടത്തി. യഥാർഥത്തിൽ, പൊലീസിനെ ഭയന്നാണ് സർതാജ് അത്തരമൊരു പ്രസ്താവന നടത്തിയത്.
ഞങ്ങൾ സർതാജിെൻറ വീട്ടിൽ പോയപ്പോൾ, സർതാജ് പറഞ്ഞത് ഇങ്ങനെയാണ്: ‘‘എെൻറ മകൻ പോയി. അവൻ ഇനി തിരിച്ചുവരില്ല. എെൻറ സഹോദരെൻറയും അവരുടെ രണ്ട് മക്കളുടെയും അവസ്ഥ നോക്കൂ’’ കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സംഭവം വെളിപ്പെട്ടത്. ഏറ്റുമുട്ടലിന് പിന്നാലെ, സർതാജിെൻറ സഹോദരെൻറ വീട്ടിൽ പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിരിക്കുന്നു. വീട്ടുകാരുമായി, ഫോണിലോ നേരിട്ടോ സംസാരിക്കാൻ അനുവാദമില്ല. അന്യായമായ തടങ്കലാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. സഹോദരെൻറ അവസ്ഥയിൽ മനസ്സുവെന്താണ് സർതാജ് മകെൻറ മൃതദേഹം ഏറ്റുവാങ്ങുന്നില്ലെന്ന പ്രസ്താവന നടത്തിയത്. എന്നാൽ, ആ പ്രസ്താവനക്ക് പിന്നിലെ കാരണമന്വേഷിക്കാൻ ആരുമുണ്ടായില്ലെന്നത് നിർഭാഗ്യകരം. ഞങ്ങൾ അപ്പോൾതന്നെ ഇ^മെയിൽ വഴി കാൺപൂർ പൊലീസിെൻറ നടപടിക്കെതിരെ അലഹബാദ് ഹൈകോടതിയിൽ ഹരജി നൽകി.
രിഹായി മഞ്ച്
2008ലാണ് രിഹായി മഞ്ച് രൂപവത്കരിക്കപ്പെടുന്നത്. അന്ന് മായാവതിയായിരുന്നു മുഖ്യമന്ത്രി. ലഖ്നോ സ്ഫോടന പരമ്പരകളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന പേരിൽ ഏതാനും യുവാക്കളെ യു.പി പൊലീസ് പിടികൂടി. അവർക്കുവേണ്ടി കേസുകൾ വാദിക്കാനും നിരപരാധിത്വം തെളിയിക്കാനും ആരും മുന്നോട്ടുവരാത്ത സാഹചര്യമാണുണ്ടായിരുന്നത്. അവരുടെ കേസുകൾ ഏറ്റെടുക്കുന്നതിനെ ലഖ്നോ ബാർകൗൺസിൽ എതിർത്തു. എന്നാൽ, ഞാൻ വഴങ്ങിയില്ല. അവരുടെ കേസുകൾ ഏറ്റെടുത്തു. ഒരുപാട് എതിർപ്പുകൾ ഉയർന്നു.
േപ്രാസിക്യൂഷൻ സമർപ്പിച്ച ഒരേയൊരു തെളിവ്, കുറ്റാരോപിതരിൽനിന്ന് ലഭിച്ചതെന്ന് പറയുന്ന, മായാവതിയുടെ വസതിയുടെ രേഖാചിത്രമായിരുന്നു. ഇത്തരം തെളിവുകൾ കോടതിയിൽ നിലനിൽക്കുകയില്ല. േപ്രാസിക്യൂഷൻ വാദം തള്ളിപ്പോയി. ഏഴുപേരാണ് അന്ന് കുറ്റമുക്തരാക്കപ്പെട്ടത്. അതോടെ എതിർപ്പ് ശക്തമായി. ഒരിക്കൽ ഒരു സംഘമാളുകൾ എന്നെ കായികമായി ആക്രമിച്ചു. അവരിൽ നാല് അഭിഭാഷകരുമുണ്ടായിരുന്നു. അവർക്കെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചു. പിന്നീട് അവർ കുറ്റം സമ്മതിച്ചു. ഞാൻ അവർക്ക് മാപ്പുനൽകി. കുറ്റമുക്തരാക്കപ്പെട്ട ആ നാലുപേർ ഇന്ന് എന്നോടൊപ്പം, രിഹായി മഞ്ചിെൻറ ഭാഗമായി പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.