Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഭിഭാഷക കുലപതി

അഭിഭാഷക കുലപതി

text_fields
bookmark_border
അഭിഭാഷക കുലപതി
cancel

േകരളത്തിൽ മാത്രമല്ല, തെെക്ക ഇന്ത്യയിൽതന്നെ ഏറ്റവും പ്രശസ്തനായിരുന്ന ക്രിമിനൽ അഭിഭാഷകനായിരുന്നു തിങ്കളാഴ്ച അന്തരിച്ച എം. രത്നസിങ്. അദ്ദേഹത്തിെൻറ കീഴിൽ അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ച എനിക്ക് അദ്ദേഹത്തോടൊപ്പം നിരവധി കേസുകളിൽ ഹാജരാകാൻ ഭാഗ്യം സിദ്ധിക്കുകയുണ്ടായി. അഭിഭാഷകവൃത്തിയുടെ അന്തസ്സും മാന്യതയും കാത്തുസൂക്ഷിച്ച ഒരു മഹദ് വ്യക്തിത്വത്തിെൻറ ഉടമകൂടിയായിരുന്നു അദ്ദേഹം. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ  പല ക്രിമിനൽ കേസുകളിലും ഒരു പ്രഗല്ഭ അഭിഭാഷകൻ എന്ന അദ്ദേഹത്തിെൻറ പ്രാവീണ്യം അംഗീകരിക്കപ്പെടുകയുണ്ടായി.

കേരളത്തിൽ കുന്നിക്കൽ നാരായണെൻറ നേതൃത്വത്തിൽ രൂപംകൊണ്ട നക്സലൈറ്റ് പ്രസ്ഥാനം 1968 നവംബറിൽ തലശ്ശേരി, പുൽപള്ളി പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് സായുധകലാപത്തിന് ആരംഭംകുറിച്ചത് കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സംഭവങ്ങളായിരുന്നു. ഇൗ കേസിൽ കേരള സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത് അഡ്വ. രത്നസിങ്ങിനെയായിരുന്നു. 149 പ്രതികളും 300ൽപരം സാക്ഷികളും ഉൾപ്പെട്ട കേസിെൻറ വിചാരണ ഒരു വർഷം നീണ്ടുനിൽക്കുകയുണ്ടായി. വിചാരണക്കിടെ പല ഭാഗങ്ങളിൽനിന്നുമുണ്ടായ ഭീഷണികൾ വകവെക്കാതെ തെൻറ പ്രവൃത്തി നിർഭയമായി നിർവഹിക്കുകയും കേസിലെ പ്രധാന പ്രതികളെയെല്ലാം ശിക്ഷിക്കപ്പെടുകയുമുണ്ടായി.

കണ്ണൂർ ജില്ലയിൽ പാനൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന സോമൻ സ്റ്റേഷനിൽവെച്ച് വെടിയേറ്റു മരിക്കാനിടയായ സംഭവത്തിൽ അദ്ദേഹത്തിെൻറ കീഴുദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിെൻറ അന്വേഷണം 1982 ജൂലൈയിൽ സെൻട്രൽ ബ്യൂറോ ഒാഫ് ഇൻെവസ്റ്റിഗേഷൻ ഏറ്റെടുക്കുകയുണ്ടായി. കേരളത്തിൽ സി.ബി.െഎ അന്വേഷിച്ച ആദ്യത്തെ കേസായിരുന്നു ഇത്. നുണപരിശോധനപോലുള്ള സാേങ്കതിക തെളിവുകൾ ആദ്യമായി കേരളത്തിൽ ഉപയോഗിക്കപ്പെട്ടത് ഇൗ കേസിലായിരുന്നു.  കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത് അഡ്വ. രത്നസിങ്ങിനെയായിരുന്നു.  അദ്ദേഹത്തോടൊപ്പം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായി എന്നെയും നിയമിച്ചിരുന്നു. തലശ്ശേരി സെഷൻസ് കോടതിയിൽ ആറു മാസം നീണ്ട വിചാരണക്കൊടുവിൽ പ്രധാന പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും അവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമുണ്ടായി.

അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ആർ.ഇ.സി വിദ്യാർഥിയായിരുന്ന പി. രാജനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കസ്റ്റഡിമർദനത്തെ തുടർന്ന് രാജൻ മരിച്ചു എന്നാരോപിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിെൻറ വിചാരണ സുപ്രീംകോടതി വിധിയെ തുടർന്ന് കോയമ്പത്തൂർ സെഷൻസ് കോടതിയിലാണ് നടന്നിരുന്നത്. ഇൗ കേസിൽ പ്രധാന പ്രതികളായ ജയറാം പടിക്കൽ, ടി.വി. മധുസൂദനൻ, പുലിക്കോടൻ നാരായണൻ എന്നിവർക്കുവേണ്ടി ഹാജരായിരുന്നത് രത്നസിങ് വക്കീലായിരുന്നു. ആറു മാസം വിചാരണ നീണ്ട ഇൗ കേസിൽ അദ്ദേഹേത്താടൊപ്പം ഞാനും ഹാജരായിരുന്നു.

കേരളത്തിലെ പ്രമാദമായ മാർക്ക്ലിസ്റ്റ് കേസ് എന്നറിയപ്പെട്ടിരുന്ന മാർക്ക് തട്ടിപ്പ് കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ അഡ്വ. രത്നസിങ്ങിനെയും നിയമിച്ചിരുന്നു. ആര്യാടൻ മുഹമ്മദ് പ്രതിയായിരുന്ന കുഞ്ഞാലി കൊലപാതകക്കേസിൽ ആര്യാടൻ മുഹമ്മദിനുവേണ്ടി വാദിച്ചത് രത്നസിങ് ആയിരുന്നു.
കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഡ്ഡെക്ക് എതിരെ ഉയർന്ന അഴിമതിക്കേസിൽ കർണാടക ഹൈകോടതി ജസ്റ്റിസ് പുട്ടസ്വാമി അന്വേഷണ കമീഷൻ മുമ്പാകെ അഡ്വ. രത്നസിങ് ഹാജരായിരുന്നു. ബാംഗ്ലൂരിലെ സർക്കസ് കൂടാരത്തിന് തീപിടിച്ച് നൂറോളം പേർ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട കമീഷൻ മുമ്പാകെ ഹാജരായതും രത്നസിങ് ആയിരുന്നു.

ബോംബെ സെഷൻസ് കോടതി മുമ്പാെക മൂന്ന് മലയാളികൾക്കെതിരെ ചാർജ് ചെയ്യപ്പെട്ട കൊലക്കേസിൽ അഡ്വ. രത്നസിങ് ഹാജരാവുകയും പ്രതികളെ കോടതി വിട്ടയക്കുകയുമുണ്ടായി. പുൽപള്ളി പൊലീസ് വെടിവെപ്പ് കേസ്, കാസർകോട് പൊലീസ് വെടിവെപ്പ് കേസ് എന്നിവ സംബന്ധിച്ച് സർക്കാർ ഏർപ്പെടുത്തിയ അന്വേഷണ കമീഷൻ മുമ്പാകെ പൊലീസിനുവേണ്ടി ഹാജരാകാൻ സർക്കാർ രത്നസിങ്ങിനെയാണ് നിയമിച്ചിരുന്നത്. 1980ൽ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽവെച്ച് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് മുസ്ലിംലീഗ് പ്രവർത്തകർ മരിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കാൻ  അന്വേഷണ കമീഷനെ നിയമിക്കുകയുണ്ടായി. ഇൗ കേസിൽ മുസ്ലിംലീഗിനുവേണ്ടി ഹാജരായത് അഡ്വ. രത്നസിങ് ആയിരുന്നു.

കേരളം, തമിഴ്നാട്, കർണാടക വനങ്ങളിൽനിന്ന് കാട്ടാനകളെ വെടിവെച്ച് ആനക്കൊമ്പ് മോഷ്ടിക്കുന്ന സംഘത്തിൽപെട്ട ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് എന്നാരോപിച്ച്  സുപ്രീംേകാടതി മുമ്പാകെ സമർപ്പിച്ച ഹരജിയിൽ, ഉൗട്ടി ജില്ല ജഡ്ജിയെ അേന്വഷണ കമീഷനായി നിയമിച്ചിരുന്നു. കേരള ഫോറസ്റ്റ് ഡിപ്പാർട്മെൻറിനുവേണ്ടി ഹാജരാകാൻ വനംവകുപ്പിെൻറ സീനിയർ അഭിഭാഷകനായി രത്നസിങ്ങിനെയും അഡീഷനൽ അഭിഭാഷകനായി എന്നെയും നിയമിക്കുകയുണ്ടായി. ഇൗ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ  നിരപരാധികളാണെന്നായിരുന്നു അന്വേഷണ കമീഷെൻറ കണ്ടെത്തൽ.

അഡ്വ. രത്നസിങ്ങിനോടൊപ്പം കേരളത്തിലെ നിരവധി ജില്ല കോടതികളിൽ ഹാജരാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.  ഒരു ജൂനിയർ എന്നതിലുമുപരി പുത്രവാത്സല്യത്തോടുകൂടിയുള്ള സ്നേഹവും സംരക്ഷണവുമാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചിരുന്നത്. അഭിഭാഷകവൃത്തിയിൽ താൽപര്യപൂർവം പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർക്ക് അദ്ദേഹം വളരെയേറെ പ്രോത്സാഹനം നൽകിയിരുന്നു.

1974 മുതൽ 1977 വരെ ഹൈകോടതിയിൽ കേന്ദ്ര സർക്കാറിെൻറ സീനിയർ സ്റ്റാൻഡിങ് കോൺസലായി അദ്ദേഹം പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ സംസ്ഥാന പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിച്ച രത്നസിങ് 2001ൽ കേരള അഡ്വക്കറ്റ് ജനറലായും സേവനമനുഷ്ഠിക്കുകയുണ്ടായി. ഇൗ രണ്ടു പദവികളും വഹിച്ച ഏക അഭിഭാഷകനായിരുന്നു രത്നസിങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m. ratna singh
News Summary - the legend of lawyers
Next Story