Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനങ്ങളിൽ ആശങ്ക...

ജനങ്ങളിൽ ആശങ്ക വിതക്കാൻ  പുതിയ കൗശലങ്ങൾ 

text_fields
bookmark_border
ജനങ്ങളിൽ ആശങ്ക വിതക്കാൻ  പുതിയ കൗശലങ്ങൾ 
cancel
camera_alt??????? ???????,????????????? ?????, ??????? ?????????? ???????
കശ്മീരിലെ വിഘടനവാദികൾക്കും മറ്റും അതിർത്തിക്കപ്പുറത്തുനിന്ന് ഫണ്ട് ലഭിക്കുന്നുണ്ടത്രെ. ഇൗ ആരോപണത്തെ ആധാരമാക്കി കഴിഞ്ഞ നാലു മാസമായി സംസ്ഥാനത്ത് വ്യാപകമായ റെയ്ഡുകളും അറസ്റ്റും ചോദ്യംചെയ്യലുകളും തുടരുകയാണ്. കശ്മീർ ബാർ അസോസിയേഷൻ പ്രസിഡൻറ് മിയാൻ അബ്ദുൽ ഖയ്യൂം വരെ ഇൗ മാസം ആറിന് ചോദ്യം ചെയ്യപ്പെട്ടവരിലുൾപ്പെടും. സെപ്റ്റംബർ ആറിന് ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചാണ് ഖയ്യൂമിനെ ചോദ്യംചെയ്തത്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) ഡൽഹി ഹെഡ് ക്വാർേട്ടഴ്സിൽ കൊടും കുറ്റവാളിയോടെന്ന പോലെയാണ് അദ്ദേഹം ദീർഘനേരം ചോദ്യംചെയ്യലിന് വിധേയമാക്കപ്പെട്ടതെന്ന് സഹ അഭിഭാഷകർ പറയുന്നു.

അഭിഭാഷകനെന്ന നിലയിൽ കരിയറിൽ വൻ നേട്ടങ്ങളുടെ ഉടമയാണ് മിയാൻ ഖയ്യൂം. എന്നാൽ, വിഘടനവാദ ഗ്രൂപ്പുകൾക്ക് അനുകൂലമായ നിലപാടുകൾ കൈക്കൊള്ളുന്നതിനാൽ വിവാദ പുരുഷനുമാണദ്ദേഹം. കശ്മീരിൽ സായുധ പ്രക്ഷോഭങ്ങൾക്ക് തുടക്കംകുറിച്ച 1990കളിൽ രൂപംകൊണ്ട തഹ്രീകെ ഹുർറിയത് എന്ന പ്രസ്ഥാനത്തിെൻറ ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇൗ സംഘടനയുടെ പ്ലാറ്റ്ഫോമിൽ നിന്നാണ് വിവിധ വിഘടനവാദി ഗ്രൂപ്പുകളുടെ ഒാൾ പാർട്ടി ഹുർറിയത് കോൺഫറൻസ് രൂപംകൊണ്ടത്. 23 പാർട്ടികൾ ചേർന്ന ഇൗ അഖിലകക്ഷി കൂട്ടായ്മക്ക് മീർവാഇസ് ഉമർ ഫാറൂഖായിരുന്നു അക്കാലത്ത് നേതൃത്വം നൽകിയിരുന്നത്. ഖയ്യൂം അദ്ദേഹത്തോടൊപ്പം പ്രവർത്തനം തുടർന്നു. 1990 കളിൽ അദ്ദേഹം വധശ്രമത്തെ അതിജീവിച്ചു. ഖയ്യൂമിനെ വധിക്കാൻ തോക്കുധാരികളെ നിയോഗിച്ചതാരെന്ന ചോദ്യം ഉത്തരമില്ലാത്ത സമസ്യയായി തുടരുന്നു.

ബാർ അസോസിയേഷൻ പ്രസിഡൻറിനെ വരെ നിഷ്ഠുര രീതിയിൽ ചോദ്യംചെയ്യുന്ന എൻ.െഎ.എ തന്ത്രം ജനങ്ങളിൽ സംഭീതി ജനിപ്പിച്ചുകൊണ്ടിരിക്കുന്നു. വിഘടനവാദികളായ നഇൗം ഖാൻ, അൽതാഫ് അഹ്മദ്, ശാഹിദുൽ ഇസ്ലാം തുടങ്ങിയവർക്കുനേരെ നിയമപാലകരുടെ കരങ്ങൾ നീളുന്നത് ആർക്കും മനസ്സിലാക്കാനാകും. എന്നാൽ, കർഷകർ മുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഫോേട്ടാ ജേണലിസ്റ്റുകൾ വരെ അറസ്റ്റ് ചെയ്യപ്പെടുന്നതിനു പിന്നിലെ യുക്തി ദുരൂഹമായി നിലനിൽക്കുന്നു. അവ്യക്തമായ ആരോപണങ്ങളാണ് മിക്ക കേസുകളിലും ഉന്നയിക്കപ്പെടുന്നത്. ഇൗ ആരോപണങ്ങൾ ശരിയാണെന്ന് സമർഥിക്കുന്ന തെളിവുകൾ ഹാജരാക്കപ്പെടുന്നുമില്ല.

കശ്മീരിന് പ്രാദേശിക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 34 (എ) വകുപ്പ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ കശ്മീർ ബാർ അസോസിയേഷൻ പ്രതിനിധികൾ സുപ്രീം കോടതിയിൽ നിയമയുദ്ധം തുടരുന്ന സന്ദർഭത്തിലാണ് ബാർ അസോസിയേഷൻ അമരക്കാരനു നേരെയുള്ള വേട്ട എന്നത് ശ്രദ്ധേയമാണ്. കശ്മീരിൽ ജനങ്ങൾക്കുനേരെ നിയമപാലകർ പെല്ലറ്റുകൾ പ്രയോഗിക്കുന്നത് തടയാനുള്ള വിധി നേടുന്നതിൽ ബാർ അസോസിയേഷെൻറ നിയമയുദ്ധം വിജയിച്ചിരുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ പ്രഫഷനൽ സ്വഭാവത്തിൽ ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്ന രീതി സമീപകാലത്ത് അവലംബിക്കാൻ അസോസിയേഷൻ പരിശ്രമിച്ചുവരുന്നതും ജനങ്ങളുടെ ശ്രദ്ധ കവർന്നുകൊണ്ടിരിക്കുന്നു. മിയാൻ ഖയ്യൂമിന് സമൻസ് ലഭിച്ച അതേദിവസം അദ്ദേഹം ബിനാമി സ്വത്തുക്കൾ വാരിക്കൂട്ടി എന്നതുൾപ്പെടെ അദ്ദേഹത്തിെൻറ ഭൂതകാലം ചികയുന്ന ഫീച്ചറുകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിവിധ മാധ്യമ സംവിധാനങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. പരിശോധിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങൾ കുത്തിനിറച്ച ഇത്തരം റിപ്പോർട്ടുകൾ അതേ ദിവസം പ്രത്യക്ഷപ്പെട്ടത് ഇത്തരം നീക്കങ്ങളുടെ ഉദ്ദേശ ശുദ്ധി സംശയാസ്പദമാക്കുമെന്ന് പറയേണ്ടതില്ല. ജമ്മു-കശ്മീരിലെ തീവ്രവാദികൾക്ക് ഫണ്ട് നൽകുന്ന സ്രോതസ്സുകൾ, ഫണ്ട് സ്വീകരിക്കുന്ന വ്യക്തിൾ തുടങ്ങിയവ കണ്ടെത്തുകയാകാം എൻ.െഎ.എയുടെ ലക്ഷ്യങ്ങൾ.

ഇതുമായി ബന്ധപ്പെട്ട എൻ.െഎ.എ റെയ്ഡുകൾക്കുള്ള സർവ ഒത്താശകളും നൽകിവരുകയാണ് സംസ്ഥാന സർക്കാർ. നേരത്തേ പരിശോധനക്ക് വിധേയമാക്കിയ പലരേയും ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു. നിരവധി പേരിൽനിന്ന് പണം, ഭൂരേഖകൾ, ആധാരം തുടങ്ങിയവ പിടികൂടിയതായി എൻ.െഎ.എ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇൗ അവകാശവാദങ്ങൾ ജുഡീഷ്യൽ നടപടി ക്രമങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന യാഥാർഥ്യം ശേഷിക്കുന്നു.
പുതിയ വേട്ടയിലൂടെ ഒരു സുപ്രധാന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിന് സമാശ്വസിക്കാം. ഇൗ റെയ്ഡുകൾ സംഘടനകളിലും ജനങ്ങളിലും ഭയാശങ്കകൾ നിറച്ചുകൊണ്ടിരിക്കുന്നു. വിഘടനവാദി നേതാക്കളിൽ അന്യതാബോധം സൃഷ്ടിക്കാനും ഇതുവഴി സാധിച്ചു. നേതാക്കൾ കള്ളപ്പണക്കാരും വിദേശഫണ്ട് കൈപ്പറ്റുന്നവരുമാണെന്ന പ്രതീതി ജനങ്ങൾക്കിടയിൽ വളർത്താനും ഇതു വഴിയൊരുക്കുന്നു.

പി.ഡി.പി -ബി.ജെ.പി മുന്നണി ഭരണത്തിന് കീഴിൽ നിത്യേന പുതിയ വെല്ലുവിളികളിലേക്ക് എടുത്തെറിയപ്പെടുകയാണ് കശ്മീർ ജനത. പ്രത്യേക പദവി നൽകുന്ന വകുപ്പ്  റദ്ദാക്കാനുള്ള പ്രചാരണങ്ങളിലൂടെ ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണ് അധികൃതർ. അർഥപൂർണമായ രാഷ്ട്രീയ പരിഹാരങ്ങൾക്കുള്ള പരിശ്രമങ്ങൾ ഇപ്പോഴും വിദൂരമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ ജനങ്ങളുടെ ഭയാശങ്കകൾ പൂർവാധികം ശക്തിപ്രാപിക്കാനാണ് സാധ്യതകൾ. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ നാലുദിവസത്തെ പര്യടനം വല്ലമാറ്റവും സമ്മാനിക്കുമോ? കാത്തിരുന്ന് കാണുക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newskashmir diary
News Summary - kashmir diary-opinion
Next Story