ആശയറ്റവർക്ക് ആരാണ് തുണ?
text_fieldsഇന്ത്യൻ മുസ്ലിം എന്നനിലയിൽ കഴിഞ്ഞ നാലര വർഷമായി അനുഭവപ്പെടുന്ന നിരാശ ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില് ലെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. ഒാരോ ദിവസവും ഇതിെൻറ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ ഹൃദയത്തെ പിടിച്ചുകുലുക്കുന്നു. കുറ്റവാളികൾക്ക് ഭരണകൂടത്തിെൻറ സംരക്ഷണം ലഭിക്കുന്നതും പലപ്പോഴും ഇരകളുടെ ബന്ധുക്കളെ പൊലീസ് പിടികൂടുന്നതും ആധി വർധിപ്പിക്കുന്നു. സർവകലാശാലകളിലും കോളജുകളിലും മാത്രമല്ല, സ്കൂളുകളിൽവരെ മുസ്ലിംവിദ്യാർഥികൾ അവഹേളിക്കപ്പെടുന്നു. യു.ജി.സി നെറ്റ് പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ച രണ്ടു വിദ്യാർഥിനികൾക്ക് വിലക്കേർപ്പെടുത്തിയ രണ്ടു സംഭവങ്ങൾ ഉണ്ടായത് ഇൗയിടെയാണ്. ഇവ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ. മുസ്ലിംകളോട് പുലർത്തുന്ന വിവേചനത്തിെൻറ അറിയാക്കഥകൾ നൂറുകണക്കിനുണ്ടെന്നതാണ് വസ്തുത.
നോയ്ഡയിലെ ഒരു പ്രത്യേക പാർക്കിൽ നമസ്കാരം നിർവഹിക്കുന്നതിന് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ വിലക്കേർപ്പെടുത്തിയത് സംസ്ഥാന ഭരണകൂടം നടത്തുന്ന സാമുദായിക ധ്രുവീകരണ തന്ത്രങ്ങളുടെ പുതിയ ഉദാഹരണങ്ങളിൽ ഒന്നുമാത്രം. നോയ്ഡയിലെ ഏതെങ്കിലും കമ്പനിയിലെ മുസ്ലിം ജീവനക്കാരൻ പാർക്കിലോ പരിസരത്തോ പ്രാർഥന നിർവഹിച്ചാൽ ഇതിെൻറ ഉത്തരവാദിത്തം സ്ഥാപനത്തിനായിരിക്കുമെന്ന് പൊലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു. യോഗി സർക്കാറിെൻറ ഇൗ തീരുമാനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പ്. അതായത്, മുസ്ലിംകളെ ജോലിക്കെടുക്കാൻ നോയ്ഡയിലെ സ്ഥാപനങ്ങൾ നൂറുവട്ടം ചിന്തിക്കും. മുസ്ലിംകൾ നിർവഹിക്കുന്ന നമസ്കാരം അപകടകരമോ അതിലെക്കാളുപരി ക്രിമിനൽ കുറ്റമോ ആണെന്ന കാഴ്ചപ്പാടിലേക്കാണ് ഇത് നയിക്കുക. അതേസമയം, ആർ.എസ്.എസിെൻറയും മറ്റും പരിപാടികളും ഡ്രില്ലുകളും മാർച്ചുകളും പൊതുപാർക്കുകളിൽ നടക്കുന്നുമുണ്ട്. മതപരമായ അനുഷ്ഠാനങ്ങൾ തീർച്ചയായും വ്യക്തിപരമായ കാര്യങ്ങൾതന്നെ; വീട്ടിനുള്ളിലോ
ആരാധനാലയങ്ങളിലോ നടത്താവുന്നത്. എന്നാൽ, തൊഴിലിെൻറ ഭാഗമായും മറ്റും പുറത്തുപോകുന്നവരുടെ കാര്യവും പരിഗണിക്കേണ്ടതല്ലേ? നോയ്ഡയിൽ പള്ളിയിൽ പോകണമെങ്കിൽ ജോലിസ്ഥലത്തുനിന്ന് കിലോമീറ്ററുകൾ താണ്ടേണ്ടതുണ്ട്. പത്തോ പതിനഞ്ചോ മിനിറ്റ് വരുന്ന പ്രാർഥനകൾക്കാണ് തൊഴിലാളികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നത്. പാർക്കുകളിൽ പ്രാർഥിക്കുന്നത് ഒരിക്കലും ക്രിമിനൽ കുറ്റമായി കണക്കാക്കരുത്.
പ്രചാരകരും മഹാപ്രചാരകരുമൊക്കെയാണ് ഇപ്പോഴത്തെ ഭരണാധികാരികളെന്ന് മുസ്ലിംകൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രാർഥനകൾ അനുവദിക്കുന്നതിലെ ഇരട്ടത്താപ്പ് വ്യക്തമാവുന്നു. പാർക്കുകളിലെ നമസ്കാരം ക്രിമിനൽ കുറ്റമാവുേമ്പാൾതന്നെ സർക്കാർ സ്ഥാപനങ്ങളിലും പൊലീസ് കേന്ദ്രങ്ങളിലും മന്ത്രിതല ഒാഫിസുകളിലും ഒേട്ടറെ മിനി ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നു.എന്തിന് ആർ.എസ്.എസ് ശാഖകളും പരിശീലന കേന്ദ്രങ്ങളും അവിടെ നടത്തുന്നതിന് ഒരു തടസ്സവുമില്ല.
ഇത്തരം ഇരട്ടത്താപ്പ് മുസ്ലിംകളെ ഒരുതരം മാനസികാവസ്ഥയിൽ എത്തിക്കുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. ന്യൂനപക്ഷത്തിെൻറ മൗലികാവകാശത്തെ നിേഷധിക്കുകയാണിവിടെ. മുസ്ലിംകളെ കഴിയുന്നത്ര ദ്രോഹിക്കുന്ന പുതിയ നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ ഉദാഹരണം. മൂന്നു ത്വലാഖ് ഉച്ചരിച്ച് ഭാര്യയെ ഉപേക്ഷിച്ച ഒരു മുസ്ലിംപുരുഷനെയും എനിക്കറിയില്ല. അപൂർവങ്ങളിൽ അപൂർവമാണ് ഇത്തരം നടപടികൾ. ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും കഴിയുന്ന, മതനിയമങ്ങളെക്കുറിച്ച് തീർത്തും അജ്ഞരായ വല്ലവരും ഇതിനു തുനിഞ്ഞേക്കാം. ഒരു സമുദായത്തെ മുഴുവൻ ഇതിെൻറ പേരിൽ ആക്രമിക്കുകയാണ്.
ഗുജറാത്തിലും മറ്റും വംശഹത്യകൾ അരങ്ങേറിയപ്പോൾ സ്മൃതി ഇറാനിയോ മീനാക്ഷി ലേഖി യോ മറ്റോ മുസ്ലിംസ്ത്രീകളുടെ രക്ഷക്കുവേണ്ടി ശബ്ദമുയർത്തിയോ? അവിടെയൊക്കെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്തത് വലതുപക്ഷ ഗുണ്ടകളാണ്. എന്നിട്ടും മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടിയാണ് മുത്തലാഖ് ബിൽ കൊണ്ടുവരുന്നതെന്ന് ഇക്കൂട്ടർ വീമ്പിളക്കുന്നു. വലതുപക്ഷ ഗുണ്ടകളിൽനിന്ന് മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ ഇവർ എന്തു ചെയ്യുന്നു? അവരെ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്താൻ രാജ്യത്ത് എന്തെങ്കിലും നടപടിയുേണ്ടാ? അവർക്ക് വിദ്യാഭ്യാസവും തൊഴിലും നൽകാൻ എന്തു പദ്ധതികളാണുള്ളത്? ഭരണകൂട സംവിധാനത്തിൽ മുസ്ലിം സ്ത്രീകൾ വിേവചനത്തിന് ഇരയാവുകയാണ്.
മുസ്ലിംകൾക്ക് അവരുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. ഡൽഹിയിലെ ജഅ്ഫറാബാദിൽ ഭീകരപദ്ധതി ആവിഷ്കരിച്ചുവെന്നാരോപിച്ച് എൻ.െഎ.എ നിരവധി മുസ്ലിംകളെ കസ്റ്റഡിയിലെടുത്തു. അതേക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. മാധ്യമങ്ങളും അഭിഭാഷകരും ശ്രദ്ധവെക്കുകയാണെങ്കിൽ പൊലീസിെൻറ ഗൂഢതന്ത്രങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് അറസ്റ്റിലായവരുടെ രക്ഷിതാക്കളും അയൽവാസികളും എന്നോടു പറഞ്ഞത്. ഒരാൾ വെളിപ്പെടുത്തിയത് ഉദ്ധരിക്കെട്ട, ‘‘ആഗസ്റ്റ് 15ഒാടെയും ജനുവരി 26ന് മുമ്പും മുസ്ലിംകളെ ഭീകരമുദ്ര ചുമത്തി പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് വിചിത്രമായ നിയമമായി മാറിയിരിക്കുന്നു. മാധ്യമങ്ങൾക്ക് ഇതിെൻറ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിയില്ലേ?’’
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.