ആനന്ദ കെ. കുമാരസ്വാമിയും സൗന്ദര്യശാസ്ത്രവും
text_fieldsഒരു കലാസൃഷ്ടിയുടെ ആസ്വാദന സങ്കൽപത്തെ പാശ്ചാത്യവീക്ഷണത്തിൽനിന്ന് വിഭിന്നമായി നോക്കിക്കണ്ടാണ് ആനന്ദ കെ. കുമാരസ്വാമി ഭാരതീയ കലയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ഇന്ത്യൻ കലയുടെ ലാവണ്യദർശനം യഥാർഥത്തിൽ വർത്തമാന അഭിരുചികളുടെ പ്രതിഫലനമാണെന്നായിരുന്നു അേദ്ദഹത്തിെൻറ വിലയിരുത്തൽ. യവനകല ഉൾപ്പെടെയുള്ള പാശ്ചാത്യസംഭാവനകൾ കലാകാരെൻറ അനുപമ പ്രതിഭയുടെ ആവിഷ്കാരങ്ങളാണെങ്കിൽ പൗരസ്ത്യ കല ആത്മനിഷ്ഠക്കുപരി സമകാലിക ആധ്യാത്മികതയോടു ചേർന്നു നിൽക്കുന്നവയാണെന്ന് അദ്ദേഹം സമർഥിച്ചു. ഭാരതീയകലയുടെ ഒൗന്നത്യം പടിഞ്ഞാറിന് മനസ്സിലാക്കിക്കൊടുക്കുന്നതിന് ആയുസ്സ് മുഴുവൻ അധ്വാനിച്ച കുമാരസ്വാമി അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ കലാചരിത്രത്തിെൻറ കുലപതിയായി അറിയപ്പെടുന്നത്.
സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലെ കൊളംബോയിൽ തമിഴ് വംശജനായ പിതാവിെൻറയും ബ്രിട്ടീഷുകാരി മാതാവിെൻറയും മകനായി 1877ൽ ജനിച്ച ആനന്ദ കുമാരസ്വാമി ലണ്ടൻ സർവകലാശാലയിലും വൈക്ലിഫ് കോളജിലും സസ്യശാസ്ത്രവും ഭൂഗർഭ ശാസ്ത്രവും പഠിച്ചു. ജിയോളജിയിലെ ഡോക്ടറേറ്റിനുശേഷം സിലോണിലെ മിനറൽ സർവേ ഡയറക്ടറായി നിയമിതനായെങ്കിലും കലാപഠനം ഉപേക്ഷിക്കാൻ തയാറായില്ല. 1906ൽ കുമാരസ്വാമി രൂപവത്കരിച്ച സിലോൺ സോഷ്യൽ റിഫോം സൊസൈറ്റി രാജ്യത്തിെൻറ പരമ്പരാഗത കലകളും കരകൗശല വിദ്യയും സംരക്ഷിക്കുന്നതിന് നിർണായക സംഭാവനകൾ നൽകി. സിലോണിന് പുറമെ ഇന്ത്യയിലേക്കും ലണ്ടനിലേക്കും അദ്ദേഹത്തിെൻറ പ്രവർത്തനമേഖല വ്യാപിപ്പിച്ചു. അലഹബാദിലെ ഗ്രേറ്റ് യുനൈറ്റഡ് പ്രൊവിൻസ് എക്സിബിഷൻ പദവിയിൽ ആറു വർഷം ജോലിചെയ്ത കുമാരസ്വാമി 1917ൽ അമേരിക്കയിലെ ബോസ്റ്റൺ മ്യൂസിയത്തിൽ ക്യൂേററ്ററായിരുന്നു. ഇന്ത്യൻ, മുസ്ലിം, പേർഷ്യൻ കലയെക്കുറിച്ച് അവിടെ അദ്ദേഹം െഫലോഷിപ്പോടെ ഗവേഷണം നടത്തി. 1947ൽ ബോസ്റ്റൺ വിട്ട് ഇന്ത്യയിലേക്ക് മടങ്ങി സന്യാസം സ്വീകരിക്കാനും ഉപനിഷത്തുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനും അദ്ദേഹം തീരുമാനിെച്ചങ്കിലും വിധി അതിന് അനുവദിച്ചില്ല. 1947 െസപ്റ്റംബർ ഒമ്പതിന് മസാചൂസറ്റ്സിൽ അദ്ദേഹം നിര്യാതനായി.
പൗരസ്ത്യ കലയെക്കുറിച്ച് നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ച ആനന്ദ കുമാരസ്വാമിയുടെ ക്ലാസിക് രചനകളിലൊന്നാണ് ‘ഭാരതീയ കലക്ക് ഒരാമുഖം’ (Introduction to Indian Art)എന്ന പുസ്തകം. ചെന്നൈയിലെ തിയോസഫിക്കൽ സൊസൈറ്റി ഇൗ ഗ്രന്ഥം ഇംഗ്ലീഷ് അധ്യാപികയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിെൻറ പോസ്റ്റ് േഡാക്ടറൽ ഫെലോയുമായിരുന്ന ശ്രീദേവി കെ. നായർ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാശ്ചാത്യകല കലാകാരെൻറ മനോമണ്ഡലത്തിെൻറ സൃഷ്ടിയാണെങ്കിൽ ഭാരതീയ കലയിൽ അതിെൻറ സ്രഷ്ടാവിെൻറ സ്ഥാനത്തോടൊപ്പം ഒരു കാലഘട്ടത്തിലെ ജനജീവിതത്തിെൻറ പ്രതിഫലനംകൂടിയുണ്ടെന്ന് കുമാരസ്വാമി വിലയിരുത്തി. ഗുരു ശിഷ്യന് പകർന്നു നൽകുന്ന കല ഉദാത്തമാവുന്നത് അതിെൻറ പരിശുദ്ധികൊണ്ടുകൂടിയാണ്. പുരാതന ഇന്ത്യയിൽനിന്ന് ലഭിച്ച ആരുടേതെന്ന് തിരിച്ചറിയാത്ത പൗരാണിക വസ്തുക്കളിൽ കല ഒളിച്ചിരിപ്പുണ്ട്. പഴയ രാജ ഗൃഹത്തിെൻറ ബൃഹത്തും ക്രമരഹിതവുമായ ഖണ്ഡങ്ങൾ ചേർന്ന കൻമതിലുകളെക്കുറിച്ച് ‘ഭാരതീയ കലക്ക് ഒരാമുഖം’പ്രതിപാദിക്കുന്നു. ലോറിയയിലും നന്ദൻഗഢിലും ഏഴും എട്ടും ശതകങ്ങളിലുണ്ടായിരുെന്നന്ന് കരുതുന്ന വൈദികക്കല്ലറകളിലെ കലാവേലകളെക്കുറിച്ചും പാശ്ചാത്യർക്ക് മനസ്സിലാക്കിക്കൊടുത്തത് കുമാരസ്വാമിയാണ്. കേരളത്തിൽ വൈദിക കാലത്ത് പാറയിൽ തീർത്ത കല്ലറകൾ കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.
എഷ്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഉൗർജം പകർന്ന കുമാരസ്വാമി അമിത വ്യവസായവത്കരണത്തെ എക്കാലത്തും എതിർത്തുപോന്നു. ലണ്ടനിലെ ജീവിതകാലത്ത് വില്യം േബ്ലക്, ജോൺ റസ്കിൻ, വില്യം േമാറിസ് എന്നീ വ്യവസായ വിപ്ലവ വിരുദ്ധർ അദ്ദേഹത്തിന് പ്രചോദനമായിരുന്നു. കലയുടെ ചിന്താപരമായ ഒൗന്നത്യത്തെ അമിത വ്യവസായവത്കരണം തകിടം മറിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. എഷ്യൻ രാജ്യങ്ങളിലെ കല തരംതാഴ്ന്നതും അനാകർഷകവുമാണെന്ന പാശ്ചാത്യവാദത്തെ ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹം സമയം ചെലവഴിച്ചത്. 1920 കളുടെ അവസാനത്തിൽ കുമാരസ്വാമി ഏറെ ദുഃഖിതനായിരുന്നു. മൂന്നാമത്തെ ദാമ്പത്യബന്ധത്തിെൻറ തകർച്ചയും അനാരോഗ്യവും മരണഭയവും ചില അക്കാദമിക സ്കോളർഷിപ്പുകൾ നഷ്ടപ്പെട്ടതിലെ വേദനയും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു. എന്നിട്ടും, ആത്മവിശ്വാസം വീണ്ടെടുത്ത കുമാരസ്വാമി പിന്നെയും രണ്ട് പതിറ്റാണ്ട് കർമോന്മുഖനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.