Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലഹരിയുടെ വ്യാപനം തടയാൻ...

ലഹരിയുടെ വ്യാപനം തടയാൻ കൂട്ടായ്മ അനിവാര്യം

text_fields
bookmark_border
ലഹരിയുടെ വ്യാപനം തടയാൻ കൂട്ടായ്മ അനിവാര്യം
cancel

മയക്കുമരുന്ന് പിടികൂടപ്പെടുന്ന വാർത്തയില്ലാതെ പത്രങ്ങൾ പുറത്തിറങ്ങാത്ത അവസ്ഥയിലെത്തിയിരിക്കുന്നു നമ്മുടെ സംസ്ഥാനം. ദിവസവും ലക്ഷങ്ങളുടെയും കോടികളുടെയും മയക്കുമരുന്നുകളാണ് പിടികൂടുന്നത്. ഇതിെൻറ എത്രയോ ഇരട്ടി നിയമപാലകരുടെ പിടിയിൽപെടാതെ കൈമാറ്റം ചെയ്യപ്പെടുന്നു. നമ്മുടെ നാട്ടിൽ മയക്കുമരുന്നുകളുടെ ഉപയോഗം അവിശ്വസനീയമാം വിധം വർധിച്ചിരിക്കുന്നു. നേരത്തേ കോളജ് വിദ്യാർഥികളെയായിരുന്നു ഇത് കീഴ്പ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ സ്കൂൾ വിദ്യാർഥികൾപോലും ലഹരിമരുന്നുകൾക്ക് അടിപ്പെടാൻ തുടങ്ങിയിരിക്കുന്നുവെന്ന് മാത്രമല്ല, പെൺകുട്ടികളും അവ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

മദ്യവിൽപനയുടെ കണക്ക് കിട്ടാനുള്ള സാധ്യത ഒെട്ടാക്കെയുണ്ട്. എന്നാൽ, മയക്കുമരുന്നുകളുടെ ഉപയോഗം തിട്ടപ്പെടുത്താൻ മാർഗമൊന്നുമില്ല. എല്ലാം അനധികൃതമായും പരമരഹസ്യമായുമാണല്ലോ നടക്കുന്നത്. ഏതായാലും മയക്കുമരുന്നുകളിന്ന് മദ്യത്തെക്കാൾ അപകടകാരിയായി മാറിയിരിക്കുന്നു. ഉപയോഗത്തിെൻറ കാര്യത്തിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ കാര്യത്തിലും. മയക്കുമരുന്നുകളിന്ന് കേരളീയ കൗമാരത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു.

മദ്യത്തെക്കാൾ എത്രയോ അപകടകാരിയാണ് മയക്കുമരുന്നുകളെന്ന് വിദഗ്ധമായി വിശദീകരിക്കുന്ന ഡോക്ടർ അരവിന്ദൻ വല്ലച്ചിറ ഉദ്ധരിച്ച ഒരു ഫലിത കഥയുണ്ട്.
‘‘ഒരു പട്ടാള പരിശീലന ക്യാമ്പിലെ കഥയാണ്. മൂന്നു കട്ടിലുകളുള്ള മുറി. താക്കോൽ ഒന്നേയുള്ളൂ. മൂന്നു ചെറുപ്പക്കാരും മുറിപൂട്ടി ഒന്നിച്ചിറങ്ങി. മൂന്നുപേരും കൃത്യം ഒമ്പതരക്ക് വാതിൽക്കൽ കണ്ടുമുട്ടാമെന്ന വ്യവസ്ഥയോടെ.

അവർ പോയത് മൂന്നു വഴിക്കായിരുന്നു. ഒരാൾ കുടിച്ചു ഫിറ്റായി. രണ്ടാമത്തെയാൾ കറുപ്പടിച്ചു. മൂന്നാമൻ കഞ്ചാവും.
ഒമ്പതരക്ക് തിരിച്ചെത്തിയപ്പോൾ താക്കോൽ സൂക്ഷിച്ചിരുന്നയാളുടെ പക്കൽനിന്ന് അത് നഷ്ടപ്പെട്ടിരുന്നു. എങ്ങനെ അകത്ത് കടക്കും? മദ്യപാനി പറഞ്ഞു: ‘‘സാരമില്ല, നമുക്ക് വാതിൽ ചവിട്ടിപ്പൊളിക്കാം.’’ കറുപ്പുതീറ്റക്കാരൻ സമ്മതിച്ചില്ല. അയാൾ പറഞ്ഞു: ‘‘ഛേ, എന്തിന് ഇൗ പൊല്ലാപ്പിനൊക്കെ പോകുന്നു. ഇൗ ഇറയത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങാം.’’
ഇൗ സമയത്തെല്ലാം താക്കോൽ പഴുതിലേക്കുതന്നെ സൂക്ഷിച്ചുകൊണ്ടിരുന്ന കഞ്ചാവടിക്കാരൻ പറഞ്ഞു: ‘‘പേടിക്കേണ്ട. അതിനൊക്കെ നല്ല ഒരു വഴിയുണ്ട്. നമുക്ക് ഇൗ താക്കോൽ പഴുതിലൂടെ നൂഴ്ന്ന് അകത്തേക്ക് കടന്നാൽ പോരേ?’’
മൂന്നുതരം ലഹരി പദാർഥങ്ങളുണ്ടാക്കുന്ന മാനസിക വിഭ്രാന്തിയും പരിസരത്തോടുള്ള സമീപനത്തിൽ അതെങ്ങനെ പ്രതിഫലിക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.

തൊട്ടാൽ പെട്ടതുതന്നെ
കഞ്ചാവ്, കൊക്കൈൻ, ഹെറോയിൻ, ദോർ എം, ഒാപ്പിയം, പെത്തഡിൻ, മെഥാഡോൺ, സിക്കോനർ, ബ്രൗൺഷുഗർ, എൽ.എസ്.ഡി, മെസ്കാലിൻ തുടങ്ങി നിരവധി മയക്കുമരുന്നുകളുണ്ട്. എന്നാൽ, കേരളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ബ്രൗൺഷുഗറും കഞ്ചാവും കറുപ്പുമാണ്. ലക്ഷക്കണക്കിന് മലയാളികളിന്ന് മയക്കുമരുന്നിെൻറ അടിമകളാണെന്ന് ഒൗദ്യോഗിക കണക്കുകൾ പറയുന്നു. അതിൽപെടാത്ത അത്രതന്നെ പുറത്തുമുണ്ടാകാനാണിട. മയക്കുമരുന്ന് കള്ളക്കടത്തിന് അറസ്റ്റുചെയ്യപ്പെടുന്നത് ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യുനൈറ്റഡ് നേഷൻസ് കമീഷൻ ഒാൺ നാർകോട്ടിക് ഡ്രഗ്സിെൻറ സമ്മേളനം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതിൽ കേരളീയരുടെ പങ്ക് ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് ഒട്ടും പിറകിലല്ല. കറുപ്പും കഞ്ചാവും ഇന്ത്യയിൽനിന്ന് പുറംനാടുകളിലേക്ക് കടത്തപ്പെടുന്നു. മറ്റു മയക്കുമരുന്നുകൾ പുറംനാടുകളിൽനിന്ന് ഇവിടേക്കും. ഏറെപ്പേരും ഒരൊറ്റത്തവണ മയക്കുമരുന്ന് ഉപയോഗിക്കുന്നതോടെ അതിനടിപ്പെടുന്നു. തുടർന്ന് ഉപയോഗിക്കാതിരിക്കാൻ സാധിക്കാത്ത സ്ഥിതിവരുന്നു. 

നിരോധിച്ചിട്ടും എന്തുകൊണ്ട്?
നമ്മുടെ രാജ്യത്ത് എല്ലാവിധ മയക്കുമരുന്നുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ രോഗികളെ മയക്കിക്കിടത്താൻ ഉപയോഗിക്കുന്ന മോർഫിൻ, പെത്തഡിൻ പോലുള്ളവ ചികിത്സാർഥം ഉപയോഗിക്കാനേ പാടുള്ളൂ. അതോടൊപ്പം മയക്കുമരുന്ന് ഉൽപാദനവും വിപണനവും കഠിനശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്. എന്നിട്ടും ഇവിടെ മയക്കുമരുന്നുകൾ വ്യാപകമായി ഉൽപാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു. ബസ്സ്റ്റാൻഡുകളിലും പെട്ടിക്കടകളിലും മിഠായിപ്പീടികകളിലുമെല്ലാം സുലഭമായി കൈമാറ്റം ചെയ്യപ്പെടുന്നു. യുവതീയുവാക്കൾ അനുദിനം അതിനടിപ്പെട്ടുകൊണ്ടിരിക്കുന്നു.

സാമൂഹികേദ്രാഹികളെ തുരത്തുക
മയക്കുമരുന്നുകളുടെ കൃഷിയുടെയും വിൽപനയുടെയും വ്യാപനത്തിൽ നിയമപാലകരുടെ കണ്ണുചിമ്മലുകൾക്കും പിന്തുണക്കും സഹായസഹകരണങ്ങൾക്കും അനൽപമായ പങ്കുണ്ട്. ഭരണകൂടവും അതിെൻറ ഉപകരണമായ നിയമനടത്തിപ്പുകാരും ആത്മാർഥതയും ജാഗ്രതയും പുലർത്തിയാൽ സംസ്ഥാനത്തെ മയക്കുമരുന്നിെൻറ പിടിയിൽനിന്ന് മോചിപ്പിക്കാൻ അനായാസം സാധിക്കും. സമൂഹവും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണം. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഞാനും എെൻറ മക്കളുമല്ലെന്നും അതിനാൽ, എന്നെ ബാധിക്കില്ലെന്നുമുള്ള തോന്നൽ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ തകർക്കുകയും നാടിനെ നശിപ്പിക്കുകയും ചെയ്യുന്ന തിന്മകളെ തടയാൻ തയാറാവാത്തവരും പാപത്തിൽ പങ്കാളികളാണ്.

മയക്കുമരുന്ന് കർഷകരും വ്യാപാരികളും കടത്തുകാരും ആരുടെയും ഒരുവിധ സഹതാപവും അനുകമ്പയും അർഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അവർ പിടികൂടപ്പെടുേമ്പാൾ പൊലീസ്സ്റ്റേഷനുകളിൽനിന്ന് ഇറക്കിക്കൊണ്ടുവരാനും ജാമ്യമെടുക്കാനും കേസിൽനിന്ന് രക്ഷിക്കാനും മനസ്സിൽ അൽപമെങ്കിലും നന്മയുള്ള ആരും തയാറാവുകയില്ല.  മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കും മതസംഘടനകൾക്കും വലിയ പങ്കുവഹിക്കാൻ കഴിയും. തങ്ങളുടെ പ്രവർത്തനവൃത്തത്തിൽ മയക്കുമരുന്ന് കർഷകരോ കടത്തുകാരോ കച്ചവടക്കാരോ ഉണ്ടെന്നറിഞ്ഞാൽ സ്വകാര്യമായി അവരെ സമീപിച്ച് അതിൽനിന്ന് വിരമിക്കാൻ നിരന്തരം ഉപദേശിക്കുകയും നിർബന്ധിക്കുകയും ചെയ്യുക. എത്ര ശ്രമിച്ചിട്ടും ഇൗ ഹീനവൃത്തി നിർത്തുന്നില്ലെങ്കിൽ നിയമപാലകരുടെ സഹായത്തോടെ അതിനറുതി വരുത്തുക.
ഇക്കാര്യത്തിൽ പള്ളിക്കമ്മിറ്റികൾക്കും ക്ഷേത്രഭാരവാഹികൾക്കും ചർച്ച് മേധാവികൾക്കും വലിയ സംഭാവനകളർപ്പിക്കാൻ സാധിക്കും.

അനുയായികളെ മയക്കുമരുന്നുകളുടെ വ്യാപനത്തെ സംബന്ധിച്ചും അതുണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും ബോധവത്കരിക്കുകയാണ് പ്രഥമമായി വേണ്ടത്. തുടർന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെ കൗൺസലിങ്ങിലൂടെയും ചികിത്സയിലൂടെയും അതിൽനിന്ന് മോചിപ്പിക്കുക, കഞ്ചാവ് കർഷകരെയും മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും തടയുക, കൊടും കുറ്റവാളികളായ മയക്കുമരുന്ന് ഇടപാടുകാരെ ആരും സഹായിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക പോലുള്ളവയിലൂടെ തങ്ങളുടെ സംവിധാനത്തിനു കീഴിലുള്ളവരെ ഇൗ വൻവിപത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടുത്താൻ ഒരു പരിധിയോളം മതനേതാക്കൾക്ക് സാധിക്കും. മക്കൾ ലഹരിയുടെ പിടിയിൽ പെടാതിരിക്കാനുള്ള സൂക്ഷ്മതയും മുൻകരുതലുകളും സ്വീകരിക്കാൻ മാതാപിതാക്കളെയും ബോധവത്കരിക്കണം. മക്കളോടൊന്നിച്ച് ധാരാളം സമയം ചെലവഴിക്കാനും അവരോട് സ്നേഹപൂർവം അടുത്തിടപഴകാനും രക്ഷിതാക്കളെ പാകപ്പെടുത്തുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleDrug AbuseKerala News
News Summary - Drug Abuse in Kerala -Malayalam Article
Next Story