Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡെങ്കിപ്പനി:...

ഡെങ്കിപ്പനി: ജാഗ്രത മികച്ച രക്ഷാകവചം 

text_fields
bookmark_border
ഡെങ്കിപ്പനി: ജാഗ്രത മികച്ച രക്ഷാകവചം 
cancel

വൈറസ്ബാധ മൂലമുണ്ടാകുന്ന രോഗങ്ങളും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇന്ന് വൈദ്യശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. പുത്തൻതലമുറ വൈറൽ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് െഡങ്കിപ്പനി. ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ട് െചയ്തത് 1956ൽ തമിഴ്നാട്ടിലെ വെല്ലൂരിലാണ്. അക്കാലത്ത് അത് ഒറ്റപ്പെട്ട സംഭവമായിരുന്നു. 1963ൽ കൊൽക്കൊത്തയിൽ, 1996ൽ ഡൽഹിയിൽ ഡെങ്കിപ്പനി സംഹാരതാണ്ഡവമാടി. 10,252 ആളുകൾക്ക് പനി ബാധിക്കുകയും 423 പേർ മരണപ്പെടുകയും ചെയ്തു. റിപ്പോർട്ട് ചെയ്യാത്ത കേസുകളും മരണങ്ങളും ഇതിന് പുറമെയാണ്. 2007 മുതൽ ഇന്ത്യയിൽ എല്ലാവർഷവും ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെടുന്നത് വർധിക്കാൻ തുടങ്ങി. കശ്മീർ, ഛത്തിസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി ഉണ്ടാവാറുണ്ട്. കേരളത്തിൽ സാധാരണ മഴക്കാലത്തോടനുബന്ധിച്ചാണ് ഡെങ്കി പടർന്നുപിടിക്കാറെങ്കിലും ഇപ്പോൾ മറ്റ് കാലങ്ങളിലും രോഗബാധയുണ്ടാവാറുണ്ട്.

എന്താണ് ഡെങ്കിപ്പനി?
ആർബോ വൈറസ് തറവാട്ടിലെ ഫ്ലാവി വൈറസ് കുടുംബത്തിലാണ് ഡെങ്കി വൈറസുകൾ ഉൾപ്പെടുന്നത്. നാലുതരം ഡെങ്കി വൈറസുകളാണുള്ളത്. ഇന്ത്യയിൽ നാലു തരം വൈറസുകളും കാണപ്പെടുന്നുണ്ടെങ്കിലും ഡെങ്കി 1, െഡങ്കി 2 എന്നിവയാണ് സാധാരണയായി കാണെപ്പടുന്നത്.

ലക്ഷണങ്ങൾ
ഒരാളുടെ ശരീരത്തിൽ ഡെങ്കി വൈറസ് പ്രവേശിച്ചാൽ നാലു മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. വൈറസ്ബാധയുള്ള എല്ലാവർക്കും എല്ലാ രോഗലക്ഷണങ്ങളും ഉണ്ടാവണമെന്നില്ല. ഭൂരിഭാഗം ആളുകളിലും രണ്ടു മുതൽ ഏഴുവരെ ദിവസം നീണ്ടുനിൽക്കുന്ന കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ശരീരവേദന, പേശീവേദന, തലവേദന, സന്ധികളിൽ വേദന, മുഖത്തും ശരീരത്തിലും ചുവന്ന പാടുകൾ എന്നിവ പനിയോടനുബന്ധിച്ച് ഉണ്ടാവാം. ഡെങ്കിബാധയുള്ള ഭൂരിഭാഗം ആളുകളിലും ഒരാഴ്ചയോടെ രോഗശമനമുണ്ടാകും. എന്നാൽ ചുരുക്കം രോഗികളിൽ രോഗം ഗുരുതരമാവുകയും ശരീരത്തിൽ രക്തസ്രാവത്തിെൻറ ലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്യുന്നു. ആന്തരാവയവങ്ങളിലും ഇങ്ങനെ രക്തസ്രാവമുണ്ടാകാം. രക്തസമ്മർദം കുറയുന്നത് മൂലമുണ്ടായ പ്രശ്നങ്ങളും ഇൗ ഘട്ടത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങൾ സംഭവിക്കുന്നത് ഇൗ ഘട്ടത്തിലാണ്. രോഗിക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകിയാൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്.

രോഗം പകരുന്നത് എങ്ങനെ?
ഡെങ്കിപ്പനി മനുഷ്യരിലാണ് പ്രധാനമായും കാണുന്നത്. കുരങ്ങുകളൊഴിച്ചുള്ള മറ്റ് സസ്തനികളിലൊന്നും തന്നെ ഡെങ്കിപ്പനി കാണപ്പെടാറില്ല. എയ്ഡ്സി ഇൗജിപ്തി എന്ന കൊതുകാണ് സാധാരണയായി രോഗം പരത്തുന്നത്. എയ്ഡ്സി ഗ്രൂപ്പിൽ പെട്ട മറ്റ് കൊതുകുകളും രോഗം പരത്തുന്നതിന് കാരണമാവാറുണ്ട്. മനുഷ്യവാസ സ്ഥലങ്ങളിലും നഗരപ്രദേശങ്ങളിലുമാണ് ഇൗ കൊതുകുകളെ സാധാരണയായി കാണാറുള്ളത്. ഇവ സാധാരണ ദീർഘമായി സഞ്ചരിക്കാറില്ല. 400 മീറ്ററിനുള്ളിലാണ് ഇവ സാധാരണയായി സഞ്ചരിക്കാറുള്ളത്. ഒരു നാണയം മുങ്ങാനുള്ളത്ര ചെറിയ വെള്ളശേഖരം മതി ഇൗ കൊതുകുകൾക്ക് വളരാൻ. വീടിനും കെട്ടിടനിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലുമുള്ള പ്ലാസ്റ്റിക് കവർ, പഴയ ടയർ, ചിരട്ടകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവയിലെ ചെറിയ വെള്ളശേഖരങ്ങൾ ഇൗ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നു. മലിനജലത്തിനേക്കാൾ ശുദ്ധജല ശേഖരങ്ങളാണ് ലാർവയുടെ വളർച്ചക്ക് സഹായകമാകുന്നത്. ജലപ്പരപ്പിൽ കൊതുകുകൾ ഇടുന്ന മുട്ടകൾ ലാർവ വിരിഞ്ഞ് പൂർണ വളർച്ചയുള്ള കൊതുകുകളായി മാറാൻ ഒരാഴ്ചയെടുക്കും. ഇൗ സമയത്ത് ജലശേഖരം ഒഴിവാക്കിയാൽ കൊതുകുകൾ പെരുകുന്നത് തടയാൻ കഴിയും.

എങ്ങനെ പ്രതിരോധിക്കാം?
ഡെങ്കിപ്പനി ഒരു പകർച്ചപ്പനിയാണ്. നഗരപ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സാധാരണ കാണാറുള്ളത്. നഗരവത്കരണവും അതോടനുബന്ധിച്ചുള്ള കെട്ടിടനിർമാണങ്ങളും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പരക്കാൻ കാരണമാവുന്നു. മരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളും കൊണ്ട് തീവ്രരോഗമുള്ള ഒരു രോഗിയെ രക്ഷിക്കാൻ കഴിയുമെങ്കിലും രോഗം പടരുന്നത് തടയാൻ ഇവ കൊണ്ട് സാധിക്കുകയില്ല. പരിസരശുചീകരണം കൊണ്ടും കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടികൾ കൊണ്ടും മാത്രമേ ഇൗ രോഗം വ്യാപിക്കുന്നത് തടയാൻ കഴിയുകയുള്ളൂ. 

ആഴ്ചയിലൊരിക്കലെങ്കിലും വീടും പരിസരവും കൊതുക് വളരുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ നിർമാർജനം ചെയ്യുകയും വേണം. ചിരട്ട, പഴയ ടയറുകൾ, ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഡിസ്പോസസ് ഗ്ലാസുകൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, പൊട്ടിയ മൺപാത്രങ്ങളുടെ കഷ്ണങ്ങൾ, അമ്മിക്കല്ലിെൻറ കുഴി, പ്ലാസ്റ്റിക് കവറുകൾ എന്നിവയിലെ ജലശേഖരം കൊതുകുകളുടെ വളർച്ചക്ക് കാരണമായേക്കാം.

തുറന്നിട്ടിരിക്കുന്ന വെള്ള ടാങ്ക്, ചെടികൾക്കും കന്നുകാലികൾക്കും വെള്ളം നൽകാൻ തുറസ്സായ സ്ഥലങ്ങളിൽ നിർമിച്ച ടാങ്കുകൾ, കെട്ടിടങ്ങളിൽ ചൂടുകാലത്ത് ഉപയോഗിക്കുന്ന കൂളർ എന്നിവയിലും ഇൗ കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. സെപ്റ്റിക് ടാങ്കുകളിലെ കുഴലുകൾക്ക് നെറ്റിടാൻ മറക്കരുത്. പനിയുള്ള വ്യക്തികൾ പനി മാറുന്നതുവരെ വിശ്രമമെടുക്കുകയും ദീർഘയാത്രകൾ ഒഴിവാക്കുന്നതും രോഗം പടരുന്നത് തടയാൻ സഹായിക്കും.

െറസിഡൻറ്സ് അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയെന്നത് നഗര-ഗ്രാമ വ്യത്യാസമില്ലാത്ത കേരളത്തിൽ ഡെങ്കിപ്പനി പടരുന്നത് തടയാൻ അത്യാവശ്യമാണ്.

ഡെങ്കി ആരോഗ്യപ്രശ്നമെന്നതിലുപരി പാരിസ്ഥിതിക പ്രശ്നമാണ്. മരുന്നുകൾക്കുപരി ഉയർന്ന പൗരബോധവും അതിനനുസൃതമായ പ്രവർത്തനങ്ങളും കൊണ്ട് ഇത് തടയാനാകും.

കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengue
News Summary - dengue fever
Next Story