Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

മനോരാജ്യക്കാരൻ

text_fields
bookmark_border
alphonce
cancel

ബീഫിെൻറ മഹത്വം, ഒരുപക്ഷേ ഏറ്റവും കൂടുതൽ അറിയുന്ന ഒരാളാണ് സൂക്ഷ്മബുദ്ധിയും മനസ്സിൽ ധാരാളം സ്വപ്നങ്ങളുമുള്ള അൽഫോൻസ് കണ്ണന്താനം. അതുകൊണ്ടാണ് കേന്ദ്രമന്ത്രിയായ ഉടനെ അദ്ദേഹം മറ്റൊന്നിലും തൊടാതെ ബീഫിൽ ചാടി തൊട്ടത്. പിന്നെ, മൂന്നാംദിനം ബീഫിനെ, വിട്ട് മലക്കംമറിഞ്ഞതോ? അതും തിരുത്തി പറഞ്ഞതോ? അതാണ് നൂതന ബുദ്ധി. 

കണ്ണന്താനം കൺമുന്നിലൂടെ മന്ത്രിസ്ഥാനത്തേക്ക് ആനയിക്കപ്പെട്ടപ്പോൾ കൈയടിക്കുകയല്ല, സ്തബ്ധരായി നിൽക്കുകയായിരുന്നു ഒരുവേള, കേരളത്തിലെ ബി.ജെ.പി നേതാക്കൾ! ഇന്നും ഇന്നലെയും വന്ന സുരേഷ്ഗോപിക്ക് എം.പി സ്ഥാനവും കണ്ണന്താനത്തിന് മന്ത്രിസ്ഥാനവും കിട്ടുേമ്പാൾ വർഷങ്ങളായി ധർമയുദ്ധം നടത്തുന്ന നേതാക്കൾ എങ്ങനെ വില്ലുകുലക്കാതിരിക്കും. എന്നിരുന്നാലും കണ്ണന്താനത്തിന് സ്വീകരണമൊരുക്കുകയാണ് പാർട്ടി. 

ആ സമയം ഡൽഹിയിലെ കേരള ഹൗസിൽ സ്നേഹവിരുന്ന് ഒരുക്കി കണ്ണന്താനത്തെ കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം കോടിയേരി ബാലകൃഷ്ണനും ചേർന്നത് മനഃപൂർവമല്ല. എല്ലാം യാദൃച്ഛികമാണ്. തീന്മേശയിൽ നിരന്ന വിഭവങ്ങളിൽ ‘ബീഫ്’ ഉേണ്ടാ എന്നായിരുന്നു മാധ്യമങ്ങളുടെ ഒളിനോട്ടമെങ്കിലും മീൻകറിയും പൊരിച്ചതും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് വന്നത്. പിണറായിയും കണ്ണന്താനവും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾക്ക് മുന്നിൽ ബി.ജെ.പി.ക്കാർക്ക് കലിപ്പുണ്ടാകുന്നത് സ്വാഭാവികം. ഇൗ ബാന്ധവത്തിൽ കോൺഗ്രസുകാർക്ക് അതിനേക്കാൾ അസൂയ ഉണ്ടായതും സ്വാഭാവികമാണ്. 
‘ബീഫ് കഴിച്ചുകൊള്ളുക. ഒരു പ്രശ്നവുമില്ല. കേരളത്തിൽ തുടർന്നും കഴിക്കും. ബി.ജെ.പിക്ക് അതിലെന്ത് പ്രശ്നം? ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ ബീഫിന് ഒരു തടസ്സവുമില്ല. ഒരു കോടതിയും ബീഫ് തടഞ്ഞിട്ടില്ല. ടൂറിസത്തിെൻറ ചുമതലയുള്ള മന്ത്രി കണ്ണന്താനം ഡൽഹിയിൽ അങ്ങനെ കത്തിക്കയറുകയായിരുന്നു. ആരുണ്ടിവിടെ ബീഫ് തടയാൻ എന്ന് ചോദിച്ചില്ലെന്നുമാത്രം.

എന്നാൽ, മൂന്നാംദിനം, ഒഡിഷയിലെ ഭുവനേശ്വറിൽ എത്തിയ മന്ത്രിയുടെ വാക്കുകൾ പതറുകയല്ല. മാറിമറിഞ്ഞു. ഒരു സർക്കസ് താരത്തിെൻറ മെയ്വഴക്കത്തിൽ ഒറ്റ തലകുത്തനെ മറിച്ചിൽ. പിന്നെ പൊട്ടിച്ചിരി! ഒരു ഗോരക്ഷകെൻറ അഭ്യാസം പോലെ.ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികൾ സ്വന്തം നാട്ടിൽനിന്ന് ബീഫ് കഴിച്ചുവരുന്നതാണ് ഉചിതം’ മന്ത്രിയുടെ പ്രസ്താവന ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചു. വിദേശ ടൂറിസ്റ്റുകളുെട ചെവിയിലും അത് എത്തിയിട്ടുണ്ടാവും. ബീഫ് േഭാജികൾ വിമാനത്തിൽ കയറുംമുമ്പ് വയറുനിറച്ച് ബീഫ് കഴിക്കുക. എന്നിട്ട് ഇന്ത്യയിലേക്ക് പറക്കുക. ഒരുമാസത്തേക്കാണ് വരുന്നതെങ്കിൽ അത്രയും കാലത്തേക്കുള്ള ബീഫ് അകത്താക്കാൻ നോക്കണം. സാമൂഹ മാധ്യമങ്ങൾ ഇങ്ങനെയാണ് തിരിച്ചടിച്ചത്. 

തെൻറ കഴിവുകൾ ബോധ്യപ്പെട്ടതിനാൽ അത് ഉപയോഗിക്കുന്നതിനാണ് ബി.ജെ.പി തന്നെ അംഗമാക്കിയതെന്ന് 2011 മാർച്ചിൽ കണ്ണന്താനം വെളിപ്പെടുത്തിയത് കൂട്ടിവായിക്കുേമ്പാഴാണ് ഇപ്പോഴത്തെ മന്ത്രിപദവിയുടെ യഥാർഥ കാരണം പിടികിട്ടുക. പാർട്ടി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിെൻറ കഴിവുകൾ രാഷ്ട്രത്തിന് സമർപ്പിക്കാൻ നൽകിയ അവസരമാണ് മന്ത്രിസ്ഥാനം. പാർലമെൻറംഗമല്ലാതിരുന്നിട്ടും കണ്ണന്താനം മന്ത്രിയായി. നേതാക്കളുടെ അനിഷ്ടം കണ്ടറിഞ്ഞ് സമയം കളയാതെ പ്രതികരിക്കാൻ ബീഫ് വിഷയത്തിൽ ബുദ്ധി പ്രയോഗിച്ചത് വെറുതെയല്ല. കാഞ്ഞിരപ്പള്ളിയിൽ കമ്യൂണിസ്റ്റുകാർ കുറവാണെങ്കിലും ഭൂരിപക്ഷം നേടി സ്വതന്ത്ര എം.എൽ.എയായ കണ്ണന്താനം പിന്നീട് കാവി രാഷ്ട്രീയം പുണരുകയായിരുന്നു. ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുത്ത ആഹ്ലാദം പ്രഖ്യാപിച്ച അദ്ദേഹം  എം.എൽ.എ സ്ഥാനം രാജിവെച്ച വിവരം സ്പീക്കറെ അറിയിച്ച ഉടനെയാണ് ബി.
െ.ജ.പിയുടെ കൂടാരത്തിലേക്ക് കടന്നത്. 

മുട്ടുവിൻ തുറക്കപ്പെടും എന്നതാണ് പ്രമാണം. അധികാരത്തോട് താൽപര്യമില്ലെങ്കിലും കെ.ജെ. അൽഫോൻസിെൻറ ഇച്ഛാശക്തിക്കും ദൃഢവിശ്വാസത്തിനും മുന്നിൽ അധികാരത്തിെൻറ വാതിൽ തുറക്കപ്പെട്ടു. ആ മനോരാജ്യത്തിൽ കേന്ദ്രമന്ത്രി പദവിയും ഉണ്ടായിരുന്നുവെന്ന് ചുരുക്കം. ‘എെൻറ സ്വത്വം നഷ്ടപ്പെടുത്തുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്താണ് മുസൂറി നാഷനൽ അക്കാദമി ഒാഫ് അഡ്മിനിസ്ട്രേഷനിൽ െഎ.എ.എസ് പരിശീലനത്തിന് എത്തിയതെന്നും ഒഴുക്കിനൊത്ത് നീന്താൻ ഞാൻ പഠിച്ചില്ലെന്നും ആത്മകഥയായ ‘മേക്കിങ് ഒാഫ് ഡിഫറൻസിൽ’ കുറിച്ചിട്ട അതേ കരങ്ങൾ ഒഴുക്കിനൊത്ത് നീന്തുന്നതാണ് ഇപ്പോൾ കാണുന്നതെന്ന് ബീഫ് വിഷയത്തിലെങ്കിലും പറയാതെ വയ്യ. ഇനി അങ്ങനെ പോയില്ലെങ്കിൽ താമരക്കുളത്തിൽ അധികം കാലം നീന്തിത്തുടിക്കാനാവില്ല?
‘‘സ്കൂളുകളിൽ ഞാനൊരു മണ്ടനായിരുന്നു. ശരിക്കുമൊരു മണ്ടൻ കുഞ്ചു. മെട്രിക്കുലേഷന് മഹത്തായ 42 ശതമാനം മാർക്ക്. എന്നെക്കൊണ്ട് ഒന്നിനും കൊള്ളുകയില്ലെന്ന് എല്ലാവരും പറഞ്ഞു. ഞാൻ മുകളിലേക്കു നോക്കി. അതിരുകളില്ലാത്ത ആകാശം. ഞാനൊരു മനോരാജ്യക്കാരനായി. എെൻറ സ്വപ്നങ്ങൾക്കായി യത്നിച്ചു. അതു ഫലവത്തായി’’ ആത്മകഥയുടെ ആമുഖത്തിൽ അൽഫോൻസ് കുറിച്ചിട്ട വരികളാണിത്. 
ഒരു വില്ലേജ് ഒാഫിസറാകാനും തയാറാണെന്ന് പണ്ട് പറഞ്ഞ െഎ.എ.എസുകാരൻ. പല വഴികളും നടന്നുതീർക്കുേമ്പാഴും മുന്നോട്ടും താഴേക്കും മാത്രമായിരുന്നില്ല നോട്ടം, മുകളിലേക്കും ധാരാളം നോക്കി. 1979ൽ എട്ടാം റാങ്കുകാരനായി െഎ.എ.എസിലെത്തിയ കുഞ്ചുവിെൻറ യാത്രകൾ ത്രസിപ്പിക്കുന്നതാണ്. കാവിപുതച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ ‘സനാതന ഹിന്ദു’വായി അവതരിക്കുന്നതിനുമുമ്പായിരുന്നു കാറ്റുംകോളും നിറഞ്ഞ ഒൗദ്യോഗിക ജീവിതം. 
1988ൽ കോട്ടയം കലക്ടർ. ജില്ലക്ക് സമ്പൂർണ സാക്ഷരത കിരീടം ചാർത്തിയത് ചരിത്രമായി. മിൽമ എം.ഡിയും ചീഫ് എക്സിക്യൂട്ടീവും ദൽഹി ഡവലപ്മെൻറ് അതോറിറ്റി കമീഷണർ, സിവിൽ സപ്ലൈസിൽ എക്സ് ഒഫീഷ്യോ ഡയറക്ടർ, കേരള മോേട്ടാർ വാഹനവകുപ്പ് കമീഷണർ, എൻട്രൻസ് കമീഷണർ അങ്ങനെ പോകുന്നു ഉദ്യോഗ വഴികൾ. ‘ജനശക്തി’യുടെ നേതൃത്വവുമായി ജനങ്ങളിലേക്കിറങ്ങാനും മറന്നില്ല. 
ഡൽഹിയിൽ കമീഷണറായിരിക്കെ നടത്തിയ ഉരിശൻ പോരാട്ടമാണ് അൽഫോൻസ് കണ്ണന്താനത്തെ പുലിയാക്കിയതെന്ന് പറയാം. 10,000 ലേറെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയപ്പോൾ ഡൽഹി തന്നെ വിറച്ചു. ഇൗ മലയാളിക്കു മുന്നിൽ. വമ്പന്മാർ കരുക്കൾ നീക്കിയപ്പോൾ കണ്ണന്താനത്തിന് കിട്ടിയത് ഒന്നാംനമ്പർ സസ്പെൻഷൻ. ഡൽഹിയിലെ വീരകൃത്യങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല. മാധ്യമങ്ങൾ ‘ഡിമോളിഷ്’ മാനായി വാഴ്ത്തി. െഎ.എ.എസിലെ ‘കറുത്ത കുതിര’യായും അറിയപ്പെട്ടു.
1994 ഒക്ടോബർ ഒമ്പത് കണ്ണന്താനത്തിനും പത്നി ഷീലക്കും മറക്കാനാവില്ല. മയൂർ വിഹാർ പ്രദേശത്ത് ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകുേമ്പാൾ അവർ ക്രൂരമായി ആക്രമിക്കപ്പെട്ടു. ബി.ജെ.പി എം.എൽ.എ ഗ്യാൻചന്ദും ഏതാനും മുനിസിപ്പൽ ജീവനക്കാരുമായിരുന്നു സംഭവത്തിന് പിന്നിൽ. അടികൊണ്ട് ഷീലയുടെ തലപൊട്ടി. രക്തം വാർന്നു. തെൻറ നേരെ കൈയോങ്ങുകയും മുറിവേൽപിക്കുകയും ചെയ്ത എം.എൽ.എയുടെ പാർട്ടിയിൽതന്നെ അദ്ദേഹം എത്തിയത് ഒരു കൗതുക കഥയായി പിന്നീട് എഴുതപ്പെേട്ടക്കാം.
അടങ്ങാത്ത ദേശസ്നേഹത്തിനു മുന്നിൽ കണ്ണന്താനത്തിന് മറ്റൊരു വഴിയില്ല. ക്രിസ്തുവിെൻറയും മോദിയുടെയും സ്വപ്നങ്ങൾ ഒന്നുതന്നെയാണെന്ന് കണ്ണന്താനം പറഞ്ഞതും വെറുതെയല്ല. മുന്നോട്ടുവെച്ച കാൽ പിേന്നാട്ടുവെക്കാനും ഉയർത്താനും മറിയാനും മുകളിൽനിന്ന് നിലത്തേക്കിട്ട പൂച്ചയെ പോലെ നിൽക്കാനും ഇൗ മനോരാജ്യക്കാരനെ ഇനിയാരും പഠിപ്പിക്കേണ്ടതില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndaUnion Ministermalayalam newsAlphonce kannadhanamOPNION
News Summary - Article about alphonce kannadhanam-Opinion
Next Story