മുട്ടുപാടുള്ളവരിലേക്കുള്ള ഭാവപ്പകർച്ച
text_fieldsമണിനാദംപോലെ സ്ഫുടതയുള്ള വാക്കുകൾ, സിംഹഗർജനംപോലെ മനസ്സിെൻറ ഉള്ളറകളിൽ പ്രതിധ്വനിക്കുന്ന സോദോഹരണ പ്രസംഗശൈലി. കേൾവിക്കാരനെ പിടിച്ചുകുലുക്കാൻ കഴിവുള്ള കാമ്പുള്ള ജനപക്ഷ സന്ദേശം. കേരള ക്രൈസ്തവസമൂഹത്തിന് ദരിദ്രരും നിസ്സഹായരുമായവരുടെ കണ്ണുകളിലൂടെ ബൈബിളിെൻറ പുനർവായനാനുഭവം പകർന്നുനൽകിയ ആത്മീയാചാര്യൻ. ഇതാണ് ‘പാവങ്ങളുടെ പിതാവ്’ എന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ച ആർച് ബിഷപ് ജോസഫ് കുണ്ടുകുളം. ദരിദ്രനായി ജനിച്ചു, സഭാഭരണത്തിെൻറ ഒൗന്നത്യത്തിലെത്തിയപ്പോഴും ദീനരെ മറക്കാതിരുന്ന ആ കർമോന്മുഖ ആധ്യാത്മികത അദ്ദേഹത്തിെൻറ ജന്മശതാബ്ദി വേളയിൽ കൂടുതൽ പ്രസക്തമാകുന്നു, പ്രത്യേകിച്ച് സഭ ദരിദ്രമായിരിക്കണം എന്ന ദർശനം ഉയർത്തിപ്പിടിക്കുന്ന പോപ് ഫ്രാൻസിസ് ആഗോളസഭ തലവനായിരിക്കുന്ന ഇൗ കാലഘട്ടത്തിൽ. പരമദാരിദ്ര്യം അനുഭവിച്ചില്ലെങ്കിൽപോലും ക്രിസ്തുമൂല്യങ്ങൾക്ക് വിരുദ്ധമായ കാരണങ്ങളാൽ സമൂഹത്തിെൻറ പിന്നാമ്പുറങ്ങളിലേക്ക് നീക്കിനിർത്തപ്പെട്ടവരുടെ ക്ഷേമവും േമാചനവും സാധ്യമാക്കാൻ തിളക്കമുള്ള മേലങ്കികൾ മാറ്റി സാധാരണക്കാരെൻറ നിസ്സഹായതയിലേക്കിറങ്ങുന്നതാണ് സാക്ഷാൽ ക്രിസ്തുമതം എന്ന് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ സാധാരണ പുരോഹിതനായിരുന്നു ജോസഫ് കുണ്ടുകുളം.
ആഗോളസഭ നേതൃത്വത്തോടുള്ള ആത്മീയ അനുസരണവും വിധേയത്വവും ഉണ്ടെങ്കിലും സഭാതനയർക്കുമേൽ സമ്പൂർണ അധികാരമുള്ള ഘടകമാണ് രൂപത. സിവിൽ കോടതികൾപോലും അംഗീകരിക്കുന്ന കാനൻ നിയമമനുസരിച്ച് എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ്, ജുഡീഷ്യൽ അധികാരങ്ങൾ രൂപതാധ്യക്ഷനായ മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നു. മാർപാപ്പ കഴിഞ്ഞാൽ സഭയുടെ ഇൗ പ്രാദേശിക ഘടകത്തിെൻറ അവസാന വാക്കാണ് മെത്രാൻ. തെറ്റില്ലാവരം സ്വന്തമായുള്ള മാർപാപ്പമാർ പോലും ‘ദാസന്മാരുടെ ദാസൻ’ എന്ന അടിക്കുറിപ്പിന് മേലാണ് ഒപ്പുവെക്കുന്നത്. സ്നേഹത്തിെൻറ നിയമമനുസരിക്കുന്നവർക്ക് ‘തിരുവായ്ക്ക് എതിർവായ് ഇല്ല’ എന്ന പ്രവർത്തനരീതി ഒരിക്കലും സ്വീകാര്യമല്ലല്ലോ. സാധാരണക്കാരുടെ ശബ്ദം തെൻറയും എന്ന േബാധ്യത്തിൽ ഭാരതത്തിെൻറ ഏറ്റവും വലിയ രൂപതയായ തൃശൂരിെൻറ ഭരണസാരഥ്യം ഏറ്റെടുത്ത പിതാവ് ഒരിക്കലും ‘തിരുമേനി’യായി ഒരു അരമനവാസിയായിരുന്നില്ല. റിട്ടയർമെൻറിനുശേഷവും സാധുജന സംരക്ഷണ പ്രവർത്തനങ്ങളുമായി ആഫ്രിക്കയിലെ വാമ്പ എന്ന പ്രദേശത്ത് കർമനിരതനായിരുന്ന മുഹൂർത്തത്തിലാണ് ദരിദ്രർക്കായി നിലകൊണ്ട കർമയോഗി മരിക്കുന്നത് (1998 ഏപ്രിൽ 29). ‘എല്ലാവർക്കും എല്ലാമായി’ എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള അദ്ദേഹം മരണത്തിലും അത് അന്വർഥമാക്കി.
കാൽ ശതാബ്ദത്തിലേറെ നീണ്ട ഭരണത്തിലെ മുഖ്യ അജണ്ട ജാതിമത അതിരുകളില്ലാത്ത സാധുജേനാദ്ധാരണമായിരുന്നു. ചാലക്കുടിപ്പുഴ മുതൽ തമിഴ്നാട്ടിലെ സേലം വരെയുള്ള പ്രദേശങ്ങൾ അദ്ദേഹത്തിെൻറ ശുശ്രൂഷ മേഖലകളായിരുന്നു. പാവങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും സമൂഹത്തിൽ അപൂർവമായിെട്ടങ്കിലും കാണാൻ കഴിയും. പക്ഷേ, പാവങ്ങെള കാണുേമ്പാൾ അവരിലേക്ക് കൂടുമാറ്റം നടത്തുന്നവർ അത്യപൂർവമാണ്. ഇല്ലാത്തവർ ദരിദ്രനായ യേശു രൂപമാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നവർക്കു മാത്രമേ ഇൗ കൂടുമാറ്റ അനുഭവം ഉണ്ടാവൂ. സെൻറ് മാത്യു രചിച്ച യേശുചരിത്രത്തിലെ 25ാം അധ്യായത്തിലെ 31 മുതൽ 40 വരെയുള്ള തിരുവചനങ്ങൾ തന്നിൽ യാഥാർഥ്യമാക്കിയ ദരിദ്രന്മാരുടെ സഹചാരിയായിരുന്നു ആർച് ബിഷപ് കുണ്ടുകുളം. ദാഹിക്കുന്നവർക്കും വിശക്കുന്നവർക്കും പാനീയവും ഭക്ഷണവും, പരദേശിക്കും ഭവനമില്ലാത്തവനും അഭയം, ഉടുതുണിയില്ലാത്തവന് വസ്ത്രം, കാരാഗൃഹത്തിൽ വസിക്കുന്നവർക്കുപോലും സൗഹൃദം ^ഇങ്ങനെയുള്ള ദൈവത്തെയാണ് അദ്ദേഹം ഉപാസിച്ചത്, തെൻറ ആഴമായ വിശ്വാസജീവിതത്തിൽനിന്ന് വ്യതിചലിക്കാതെതന്നെ. വീട്ടുകാർപോലും ഉപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ മക്കൾ, പകൽമാന്യന്മാരുടെ സൃഷ്ടികളായ അവിവാഹിത അമ്മമാർ, കുടുംബത്തിെൻറ മാന്യത സംരക്ഷിക്കാൻ കുപ്പയിലെറിയുന്ന കുഞ്ഞുങ്ങൾ, സമൂഹം ഭയത്തോടും വെറുപ്പോടും കൂടെ മാറ്റിനിർത്തുന്ന എയ്ഡ്സ് രോഗികൾ എന്നിവരുടെയെല്ലാം പിതൃത്വം ഏറ്റെടുത്ത ഇൗ ക്രിസ്തു ശിഷ്യനിൽ, ‘‘ഇൗ എളിയവരായ ഇവർക്ക് ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്’’ എന്ന ക്രിസ്തുവചനം പൂർത്തിയാകുകയായിരുന്നു.
ഒരു വ്യാഴവട്ടക്കാലത്തെ പരിശീലനത്തിനുശേഷമാണ് കത്തോലിക്ക സഭയിൽ ഒരു വൈദികന് അഭിഷേകം നൽകുക. ഇത് സവിശേഷമായ ഒരു ചടങ്ങായതിനാൽ വിശ്വാസികൾ ആഘോഷപൂർവം ഇത് കൊണ്ടാടും. മുൻകാലങ്ങളിൽ വൈദികർ പ്രധാന അവസരങ്ങളിലെല്ലാം കറുത്ത ളോഹയാണ് ധരിക്കാറ്. പുതിയ വസ്ത്രത്തിന് അക്കാലത്ത് (75 വർഷം മുമ്പ്) 125 രൂപ വിലയുണ്ടായിരുന്നു (ഏകദേശം 350 പറ നെല്ലിെൻറ വില). അത് പണം കൊടുത്ത് വാങ്ങാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. മരിച്ചുപോയ ഒരു സീനിയർ വൈദികെൻറ ളോഹ അലക്കിത്തേച്ച് ധരിച്ചാണ് അദ്ദേഹം വൈദികാഭിഷേകം സ്വീകരിച്ചത്. ദാരിദ്ര്യത്തെ മുഖാമുഖം കണ്ടനുഭവിച്ച വ്യക്തിക്ക് ദരിദ്രരെ കാണുേമ്പാൾ സഹഭാവം അനുഭവപ്പെട്ടിരുന്നെങ്കിൽ അത്ഭുതമില്ല.
‘‘ലോകസുഖങ്ങൾ അനുഭവിക്കാതെ ലോകത്തിൽ ജീവിക്കുന്നവൻ, ഒരു കുടുംബത്തിെൻറയും സ്വന്തമാകാതെ ഒാരോ കുടുംബത്തിലും അംഗമാകുന്നവൻ, എല്ലാ ദുഃഖങ്ങളിലും പങ്കുചേരുന്നവൻ, ദൈവസ്നേഹം പരസ്നേഹമാക്കി മാറ്റുന്നവൻ, ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവൻ... അവനാണ് പുരോഹിതൻ’’ എന്ന ഫ്രഞ്ച് തത്ത്വചിന്തകൻ ഹെൻറി ഡൊമനിക് ലെക്കോഡയർ എന്ന മഹാെൻറ ദർശനം ഇൗ പുരോഹിതനിൽ യാഥാർഥ്യമായി.
അടിച്ചമർത്തപ്പെട്ടവർക്കായി രക്തസാക്ഷിത്വം വരിച്ച ആർച് ബിഷപ് ഒാസ്കാർ റൊമൈരോ, ദരിദ്രരുടെ അമ്മയായ മദർ തെരേസ എന്നീ നാമങ്ങളോട് ചേർത്തുവായിക്കപ്പെടേണ്ടതാണ് മാനവവിമോചകനായ ജോസഫ് കുണ്ടുകുളം എന്ന നാമവും. ചരിത്രത്തിൽ അദ്ദേഹത്തിെൻറ സ്ഥാനം അലങ്കരിച്ച അൾത്താരകളിലല്ല, ‘‘മുട്ടുപാടുകൾകൊണ്ട് വെന്തുരുകുന്ന മനുഷ്യഹൃദയങ്ങളിലാണ്. ആ കർമയോഗിയുടെ നിഘണ്ടുവിൽ നിറഞ്ഞുനിൽക്കുന്ന പദമാണ് മുട്ടുപാടുകളുള്ളവരോടുള്ള െഎക്യദാർഢ്യവും ശുശ്രൂഷയും ^മതങ്ങൾക്കും ഇസങ്ങൾക്കുമപ്പുറം.’’ ദാരിദ്ര്യം, നീതിനിഷേധം തുടങ്ങിയ ദുരവസ്ഥകളിൽനിന്ന് മനുഷ്യനെ മോചിപ്പിക്കാൻ പടപൊരുതുന്നവർക്ക് ജന്മശതാബ്ദി ശക്തമായ ഉത്തേജനം പകരുന്നു.
തൃശൂർ അതിരൂപതയുടെ മുൻ വികാരി ജനറൽ ആണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.