Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതമിഴകം വ്യവഹാര...

തമിഴകം വ്യവഹാര വറച്ചട്ടിയിൽ

text_fields
bookmark_border
edappady-ttv-dinakaran
cancel

തട്ടുപ്പൊളിപ്പൻ സിനിമയിൽനിന്ന് യാഥാർഥ്യത്തിലേക്ക് തമിഴകം ഉണർന്നിരിക്കുന്നു. ജയലളിതയുടെ പൊടുന്നനെയുള്ള ശൂന്യത തമിഴക രാഷ്ട്രീയത്തിൽ തുടർച്ചയായ ഭൂകമ്പങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അണ്ണാ ഡി.എം.കെയിലെയും പളനിസാമി സർക്കാറിലെയും രാഷ്ട്രീയ പ്രതിസന്ധിയാണ് തമിഴ്നാടിനെ ഭരണ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുന്നത്. സൗജന്യങ്ങളുടെ പെരുമഴയുമായി അധികാരത്തിലെത്തിയ പുരട്ച്ചി തൈലവി ജയലളിതയുടെ ഭരണമികവിനുള്ള അംഗീകാരമായിരുന്നു, ജനം അണ്ണാ ഡി.എംകെക്ക് നൽകിയ തുടർഭരണം. ഡി.എം.കെയുടെ ഭരണകാലത്തുനിന്ന് വ്യത്യസ്തമായി ജന്മിമാരെയും കവലച്ചട്ടമ്പിമാരെയും ഒതുക്കി ദ്രാവിഡ മണ്ണിൽ ശാന്തിയും സമാധാനവും ‘അമ്മ’ മക്കൾക്ക് നൽകി. രാജ്യം കാതുകൂർപ്പിച്ചിരിക്കുന്ന വ്യവഹാരങ്ങളിലേക്ക് തമിഴ്നാട് നിയമസഭയും കോടതിയും തമ്മിലെ ഏറ്റുമുട്ടൽ മാറാവുന്ന സാഹചര്യമാണുള്ളത്. അണ്ണാ ഡി.എം.കെ അംഗത്വം നിലനിലർത്തുന്ന 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കർ പി. ധനപാലിെൻറ നടപടി സ്റ്റേ ചെയ്യാൻ മദ്രാസ് ഹൈകോടതി കഴിഞ്ഞ ബുധനാഴ്ച വിസമ്മതിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടിയിട്ടുണ്ട്.

അതേസമയം, അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെുപ്പു നടപടിക്രമങ്ങൾ ആരംഭിക്കരുതെന്ന് കോടതി നിർദേശിച്ചത് വിമതപക്ഷത്തിനു പ്രതീക്ഷ നൽകുന്നുണ്ട്. എം.എൽ.എമാർ പുതിയ പാർട്ടിയിൽ ചേർന്നില്ല, ഒൗേദ്യാഗികമായി പുതിയ ഗ്രൂപ് പ്രഖ്യാപിച്ചില്ല. പാർട്ടിയുടെ വിപ്പ് ലംഘിച്ചിട്ടില്ല. സഭക്ക് പുറത്ത് നടന്ന വിഷയത്തിലാണ് അദ്ദേഹം ഇടെപട്ടിരിക്കുന്നത്. വ്യക്തിപരമായി മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെെട്ടന്നും അദ്ദേഹത്തെ ആസ്ഥാനത്തുനിന്നു മാറ്റണമെന്നും ഗവർണർക്ക് കത്ത് നൽകിയതാണ് അയോഗ്യതക്ക് കാരണം. സ്പീക്കറുടെ നടപടി കോടതിയിൽ ന്യായീകരിക്കാൻ സർക്കാർ ബുദ്ധിമുട്ടുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. വിപ്പ് ലംഘിക്കുകേയാ പാർട്ടി വിട്ട് മറുചേരിയിൽ ചേരുകയോ ചെയ്താൽ അയോഗ്യരാക്കാം. ഇവ രണ്ടും ഇവിടെ നടക്കാത്തിത്തോളം നിലവിലെ സാഹചര്യം ജുഡീഷ്യൽ റിവ്യൂവിനെത്തുമെന്ന് ഭരണഘടന വിദഗ്ധനായ സുഭാഷ് കാശ്യപ് പറയുന്നു. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ പാർട്ടി അംഗത്വം സ്വാഭാവികമായി നഷ്ടപ്പെട്ടതായി കണക്കാക്കാം. വിമതരെ പുറത്താക്കാൻ ഇതായിരിക്കും സ്പീക്കർക്ക് കിട്ടിയ ‘വിദഗ്ധ നിയേമാപദേശം. ‘സ്പീക്കറുടെ പെെട്ടന്നുള്ള തീരുമാനത്തിെൻറ ഉദ്ദേശ്യം അന്തിമ വിജയത്തിലുപരി സഭയും കോടതിയും തമ്മിലെ ഏറ്റുമുട്ടലിേലക്കായിരിക്കും പോകുകയെന്നാണ് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ കോ ചെയർമാൻ എസ്. പ്രഭാകരൻ അഭിപ്രായപ്പെട്ടിരുന്നു. 

അയോഗ്യരാക്കാതിരിക്കാൻ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ മൂന്നു പ്രാവശ്യം നോട്ടീസ് അയച്ചിട്ടും വിമതർ കർണാടക കുടകിലെ റിസോർട്ടിലായിരുന്നു. ചീഫ് വിപ്പിനു പാർട്ടി കാര്യത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യ നോട്ടീസിനു എം.എൽ.എമാർ മറുപടി നൽകി. ഇത് തൃപ്തികരമല്ലെന്നു കാണിച്ചു വീണ്ടും നോട്ടീസ് അയച്ചു. ഇതിനു മറുപടി നൽകാൻ രണ്ടാഴ്ച സമയം തേടി എം.എൽ.എമാർ സ്പീക്കർക്കു കത്തു നൽകിയിരുന്നു. തുടർന്നുള്ള നോട്ടീസിന് മറുപടി നൽകാൻ അഞ്ചു ദിവസത്തെ സാവകാശം തേടി പി. വെട്രിവേൽ എം.എൽ.എ മൂന്നു പ്രാവശ്യം സ്പീക്കറെ കണ്ടു. മുഖ്യമന്ത്രി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പി. പന്നീെസൽവവും മറ്റ് മുതിർന്ന മന്ത്രിമാരും സ്പീക്കർ പി. ധനപാലും സെക്രേട്ടറിയറ്റിൽനിന്ന് വിമതരെ പുറത്താക്കാനുള്ള തുടർച്ചയായ ചർച്ചകളിലായിരുന്നു. 
ഡി.എം.കെയുടെ സാധ്യത
അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ പ്രതിനിധാനം ചെയ്യുന്ന 18 മണ്ഡലങ്ങളിൽ ഉപെതരഞ്ഞെടുപ്പു വന്നാൽ പ്രതിപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് വൻ സാധ്യതയാണ് കൽപിക്കുന്നത്. അതേസമയം, തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോെട്ടടുപ്പിന് ഏർപ്പെടുത്തിയ സ്റ്റേ മദ്രാസ് ഹൈകോടതി നീട്ടിയത് മുഖ്യമന്ത്രിക്ക് വെല്ലുവിളിയാകും. 18 സാമാജികരെ അയോഗ്യരാക്കി സൂത്രത്തിൽ വിശ്വാസവോട്ട് നേടാമെന്ന പ്രതീക്ഷക്ക് ഇതോടെ മങ്ങലേറ്റിട്ടുണ്ട്. ഇരു കേസുകളിലും ഒക്ടോബർ നാലിന് കോടതി വീണ്ടും വാദം കേൾക്കും. കേസിൽ പരാജയപ്പെടുന്ന വിഭാഗം വീണ്ടും പുതിയ നിയമ വ്യവഹാരങ്ങൾക്ക് മുതിരുന്നതോടെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമായിത്തീരും. തമിഴകത്തെ രാഷ്ട്രീയ പടലപ്പിണക്കങ്ങൾ ക്ഷണത്തിൽ അവസാനിക്കാൻ പോകുന്നില്ലെന്ന് സാരം. വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചാലും എടപ്പാടി പളനിസാമി സർക്കാർ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷം അടക്കമുള്ള മറ്റു പ്രതിപക്ഷ കക്ഷികൾ സഹായിച്ചാൽ ഈ മണ്ഡലങ്ങളിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന് അനായാസം ജയിച്ചു കയറാൻ കഴിയും.     

കഴിഞ്ഞ വർഷം മേയിൽ നടന്ന പൊതുതെരെഞ്ഞടുപ്പിൽ ഈ മണ്ഡലങ്ങളിൽ മൂന്നിടത്ത് ജയിച്ചത് 1000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിലായിരുന്നു. 10,000 വോട്ടിലേറെ ഭൂരിപക്ഷത്തിൽ ജയിച്ച മറ്റു മണ്ഡലങ്ങളിലെ ഫലത്തെ സ്വാധീനിച്ച ജനക്ഷേമ മുന്നണിയിൽപെട്ട ഇടതു പാർട്ടികളും വിടുതൈല ചിറുതൈകൾ കക്ഷി തുടങ്ങിയ പാർട്ടികളും നിലവിൽ ഡി.എം.കെയുമായി സൗഹൃദത്തിലാണ്. വൈകോയുടെ എം.ഡി.എം.കെയും വിജയകാന്തിെൻറ ഡി.എം.ഡി.കെയും കൂടി സഹകരിക്കാനും സാധ്യതയുണ്ട്. 18 മണ്ഡലങ്ങളിൽ ഒന്നായ തിരുപ്പോരൂരിൽ കഴിഞ്ഞതവണ അണ്ണാ ഡി.എം.കെ സ്ഥാനാർഥി കോതണ്ഡപാണി ജയിച്ചത് 950 വോട്ടിനായിരുന്നു. ഇതേസമയം, ഇവിടെ ജനക്ഷേമ മുന്നണി സ്ഥാനാർഥി 25,000ൽ അധികം വോട്ട് നേടി. ഹാരൂരിൽ ഡി.എം.കെ സ്ഥാനാർഥിയെ 11,000ൽപരം വോട്ടിനു പിന്നിലാക്കി എ.ഐ.എ.ഡി.എം.കെയുടെ മുരുകൻ ജയിച്ചു. ഇവിടെ മൂന്നാം സ്ഥാനത്ത് എത്തിയ വി.സി.കെയുടെ സ്ഥാനാർഥി നേടിയത് 32,000ൽ അധികം വോട്ടിനായിരുന്നു. പെരമ്പൂരിൽ വെട്രിവേൽ 519 വോട്ടിന്ഡി.എം.കെയുടെ ധനപാലനെ പരാജയപ്പെടുത്തിയപ്പോൾ ഇവിടെ സി.പി.എമ്മിെൻറ സൗന്ദർ രാജന് 10,000ൽ അധികം വോട്ടു കിട്ടി. ഒറ്റപിടാരത്തിൽ എ.ഐ.എ.ഡി.എംകെ 701 വോട്ടിനു ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച പുതിയ തമിഴകം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയപ്പോൾ ഡി.എം.ഡി.കെ 14,000ൽ ഏറെ വോട്ട് നേടി. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഫലത്തെ നിർണയിച്ച മൂന്നാം മുന്നണി പാർട്ടികൾ പിന്തുണച്ചാൽ വിജയം മുഖ്യപ്രതിപക്ഷമായ ഡി.എം.കെക്കൊപ്പമായിരിക്കും.
അണ്ണാ ഡി.എം.കെയെ വിെട്ടാഴിയാതെ മന്നാർഗുഡി
ശശികലയും ദിനകരനും ഉൾപ്പെട്ട മന്നാർഗുഡി സംഘത്തിന് ഭരണത്തിലും പാര്‍ട്ടിയിലും പിടിമുറുക്കാനാവില്ലെന്നതിെൻറ സൂചന ജനറൽ കൗൺസിൽ യോഗത്തിലെ പുറത്താക്കലും വിമത എം.എൽ.എമാരുടെ അയോഗ്യത നടപടിയും നല്‍കുന്നുണ്ടെങ്കിലും അണ്ണാ ഡി.എം.കെയിലെ ഭിന്നതകൾ പരിഹരിക്കാനുള്ള ശാശ്വത പരിഹാരമല്ലെന്നാണ് അടിയൊഴുക്കുകൾ നൽകുന്ന സൂചന. ജയലളിതയുടെയും അണ്ണാ ഡി.എം.കെയുടെയും വളർച്ചയിൽ മന്നാർഗുഡി സംഘത്തിനും അതിേൻറതായ സംഭാവനകളുണ്ട്. പാർട്ടിയെയും സർക്കാറിനെയും കൃഷ്ണമണികൊണ്ട് നിയന്ത്രിക്കാൻ ജയലളിത എന്ന ഏക നേതൃത്വത്തിന് അപാരമായ കഴിവുകൊണ്ടു കഴിഞ്ഞിരുന്നു. തെൻറ താൽപര്യങ്ങൾക്കുപരിയുള്ള മറ്റുള്ളവരുടെ താൽപര്യങ്ങളെ അവർ ഗൗനിച്ചിരുന്നില്ല. ജയയുടെ മരണശേഷം നിരവധി വ്യക്തിതാൽപര്യങ്ങളുടെ കൂടാരമായി പാർട്ടിയും സർക്കാറും മാറിക്കഴിഞ്ഞിരുന്നു. തങ്ങളുടെ പുറത്താകൽ അന്തിമമല്ലെന്നാണ് ദിനകരന്‍ പറയുന്നത്. സർക്കാറുപോലും ഭീഷണിയിൽ നിൽക്കെ ശക്തമായ പിന്തുണയില്ലാെത ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങൾ ഇത്തരമൊരു നീക്കത്തിന് മുതിരുമായിരുന്നില്ല. ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിെൻറയും രാഷ്ട്രീയ പിന്തുണ പകൽപോലെ വെളിച്ചമാണ്.

കോടികൾ മറിയുന്ന തമിഴക രാഷ്ട്രീയത്തിൽ ഇനിയുണ്ടാകുന്ന സംഭവ വികാസങ്ങള്‍ ചെറുതായിരിക്കാനും വഴിയില്ല. ജയലളിത ജീവിച്ചിരുന്നപ്പോള്‍ അവരുടെ നിഴലായിരുന്നു ശശികല, അവരെ അതുപോലെ പകർത്താൻ ശ്രമിച്ചതാണ് വർത്തമാന കാലത്തുനിന്ന് തിരോധാനത്തിന് കാരണം. എന്നാൽ, ജയിൽവാസം അവസാനിക്കുന്നതോടെ ജയലളിതയെപ്പോലെ തിരിച്ചെത്തുമെന്നാണ് മന്നാർഗുഡി സംഘത്തിെൻറ പ്രതീക്ഷ. ജയലളിതയുടെ വ്യക്തിപ്രഭാവത്തിനും കൂർമബുദ്ധിക്കും പിന്നിൽ ശശികലയായിരുന്നോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ആനയിക്കുകയും ദിനകരനെ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തവരാണ് ഇപ്പോൾ അവരുടെ അന്തകരായി മാറിയിരിക്കുന്നത്. മന്നാർഗുഡി സംഘത്തിെനതിരെ ഇന്ന് കലാപക്കൊടി ഉയർത്തുന്നവർ ഒരുകാലത്ത് ജയലളിതയെ കാണാൻ ശശികലയുടെ മുന്നിൽ പഞ്ചപുച്ഛമടക്കിനിന്നവരാണ്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരു ജയിലിലേക്കു യാത്രയാവുമ്പോള്‍ മറീന കടല്‍ക്കരയിലെ ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ച് ശശികല, തന്നെ ആര്‍ക്കും പരാജയപ്പെടുത്താനാകില്ലെന്നും വിജയശ്രീലാളിതയായി തിരിച്ചു വരുമെന്നുമുള്ള പ്രഖ്യാപനമാണ് നടത്തിയിരുന്നത്. 1996ല്‍ അഴിമതിക്കേസില്‍ കുടുങ്ങി ശിക്ഷിക്കപ്പെട്ടപ്പോഴും 2011ല്‍ അധികാരത്തിലേക്ക് വീണ്ടുമെത്തിയപ്പോഴും ശശികലയെ ജയലളിത പോയസ്‌ഗാർഡനിൽനിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍, വീണ്ടും ശശികല, പുരട്ച്ചി തലൈവിയുടെ മനസ്സിൽ കൂടുകൂട്ടി. ചരിത്രം ആവർത്തിക്കുമോ എന്ന് ഇനി കാലമാണ് തെളിയിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anna dmkMalayalam ArticleTamilnadu Politic's
News Summary - Anna DMK Politic's in Tamilnadu -Malayalam Article
Next Story