സംസ്ഥാനത്ത് നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു
text_fieldsനേട്ടങ്ങൾ
ടെക്സ്റ്റൈൽ രംഗത്ത്പൊതു-സഹകരണ മേഖലകളിലായി പ്രവർത്തനം നിലച്ച സ്പിന്നിങ് മില്ലുകൾ പുനരാരംഭിക്കാനായി. ഇവിടങ്ങളിലേക്കുള്ള പരുത്തി വാങ്ങൽ ഏകീകരിക്കുന്നതിന് സെൻട്രലൈസ്ഡ് കോട്ടൺ പർച്ചേസിങ് കമ്മിറ്റി പുനരുജ്ജീവിപ്പിച്ചു. ടെക്സ്റ്റൈൽ മേഖലയുടെ സമഗ്ര പുനരുദ്ധാരണത്തിന് സർക്കാർ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
2016-17 വർഷത്തിൽ 13 പൊതുമേഖല സ്ഥാപനങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്നു. മുൻവർഷത്തിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്നവയുടെ മാത്രം ലാഭം മുൻ സാമ്പത്തികവർഷത്തെ 57.55 കോടിയിൽനിന്ന് 99.85 കോടിയായി ഉയർന്നിട്ടുണ്ട്.
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് (ടി.ടി.പി), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി), ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽ കേരള ലിമിറ്റഡ് (ടെൽക്), ട്രാക്കോ കേബ്ൾ കമ്പനി, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ േഫാറിൻസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ ഇൗ സാമ്പത്തികവർഷം ലാഭത്തിലാക്കി.
17 പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം മുൻവർഷത്തെക്കാൾ കുറക്കാനായി. 2015 സാമ്പത്തിക വർഷത്തെ മൊത്തം നഷ്ടമായ 131.60 കോടിയിൽനിന്ന് 71.34 കോടിയായാണ് ഇൗ സാമ്പത്തികവർഷം നഷ്ടം കുറച്ചത്.
ഇൗ കാലയളവിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ പൊതുമേഖല സ്ഥാപനം കെ.എം.എം.എൽ ആണ്. 40.37 കോടിയായാണ് ലാഭം വർധിച്ചത്. കെ.എം.എം.എല്ലിെൻറ പ്രതിവർഷ ഉൽപാദനശേഷി 40,000 ടണ്ണിൽനിന്ന് 60,000 ടൺ ആയി ഉയർത്താൻ സമഗ്ര പദ്ധതി.
ബജറ്റിൽ പ്രഖ്യാപിച്ചതിനു പുറമെ കെ.എം.എം.എൽ, മലബാർ സിമൻറ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, കെൽട്രോൺ, ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനായി പദ്ധതി തയാറാക്കി.
കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡിെൻറ പാലക്കാട് യൂനിറ്റിനെ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു.
സ്കൂളുകളിൽ കൈത്തറി യൂനിഫോം പദ്ധതി നടപ്പാക്കിയതിലൂടെ കൈത്തറി മേഖലയിൽ ഉയർന്ന വേതനത്തിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ.
മൈനിങ് ആൻഡ് ജിേയാളജി വകുപ്പിെൻറ കീഴിൽ ചെറുകിട ധാതു വിനിയോഗത്തിനുള്ള അനുമതി പാസ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വെബ് പോർട്ടൽ തുടങ്ങി. ക്വാറികളും ഖനികളും നിരീക്ഷിക്കുന്നതിനും അത്യാധുനിക സംവിധാനം. ക്വാറി, ക്രഷർ സ്റ്റോക്ക് ഡിപ്പോ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതിനാൽ സംസ്ഥാനത്തിെൻറ ധാതുപരിപാലന രംഗത്ത് കൂടുതൽ സുതാര്യത.
സംസ്ഥാനത്തെ എല്ലാ ധാതു ഖനനങ്ങൾക്കും പാരിസ്ഥിതികാനുമതി നിർബന്ധമാക്കി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിൽ വേളി, ഷൊർണൂർ, പുന്നപ്ര, പുഴക്കൽപാടം എന്നിവിടങ്ങളിൽ ബഹുനില വ്യവസായ എസ്റ്റേറ്റുകൾക്ക് ഭരണാനുമതിയായി.
സംരംഭക സഹായപദ്ധതിയിൽ ഉൾപ്പെടുത്തി ഇൗ സാമ്പത്തികവർഷം സ്റ്റാർട്ടപ്/ടെക്നിക്കൽ സബ്സിഡിയായി 98 സൂക്ഷ്മ^ചെറുകിട^ഇടത്തരം യൂനിറ്റുകൾക്കും നിക്ഷേപ പിന്തുണയായി 939 യൂനിറ്റുകൾക്കും സംസ്ഥാന നിക്ഷേപക സബ്സിഡിയായി 64 യൂനിറ്റുകൾക്കുമായി ആകെ 46.32 കോടി അനുവദിച്ചു. 2017-18 സാമ്പത്തിക വർഷത്തേക്ക് 56 കോടി വകയിരുത്തിയിട്ടുണ്ട്.
കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമുമായി ബന്ധപ്പെട്ട നിക്ഷേപക സംഗമത്തിൽ 1868 പേർ പങ്കെടുത്തു. 8472.81 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടായി. ടെക്നോളജി ക്ലിനിക്കിൽ 877 പേർ പങ്കെടുക്കുകയും 196 യൂനിറ്റുകൾ ആരംഭിക്കുകയും ചെയ്തു. ഈ കാലയളവിൽ 15,535 യൂനിറ്റുകൾ പുതുതായി ആരംഭിച്ചു. അതുവഴി ഏകദേശം 57,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വ്യവസായ വകുപ്പിെൻറ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും വ്യവസായ പ്രദർശനങ്ങൾ നടത്തി. തനത് കാർഷിക വിഭവങ്ങളായ തേങ്ങ, കൈതച്ചക്ക, മാമ്പഴം, പപ്പായ തുടങ്ങിയ വിഭവങ്ങളിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും േപ്രാത്സാഹിപ്പിക്കുന്നതിനായി എറണാകുളത്ത് ഭക്ഷ്യ^കാർഷിക^വ്യവസായ പ്രദർശന വിപണനമേള സംഘടിപ്പിച്ചു.
വായ്പ തിരിച്ചടവ് മുടങ്ങിയ സംരംഭകർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 567 കേസുകൾ ഇക്കാലയളവിൽ തീർപ്പാക്കി. 5.08 കോടി പിരിച്ചെടുത്തു.
വ്യവസായ സംരംഭങ്ങളുടെ വിവരശേഖരണത്തിനും ഇവർ നേരിടുന്ന പ്രതിബന്ധങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കേരള എം.എസ്.എം.ഇ ജിയോ പോർട്ടൽ.
വ്യവസായ വകുപ്പിെൻറ കീഴിലുള്ള എസ്റ്റേറ്റുകളിൽ വ്യവസായ ഭൂമി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് ലാൻഡ് മാനേജ്മെൻറ് സംവിധാനം.
സംരംഭക സഹായ പദ്ധതിപ്രകാരം സഹായത്തിനുള്ള അപേക്ഷ നൽകുന്നത് ഒാൺലൈനാക്കി. വ്യവസായ വകുപ്പിലെ എല്ലാ ഇലക്േട്രാണിക് അസെറ്റുകളും കേന്ദ്രീകൃത സംവിധാനം വഴി നിയന്ത്രിക്കുന്നതിന് ഇ^ആസ്തി എന്ന സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കി.
കെ.എസ്.ഐ.ഡി.സിയുടെ കീഴിൽ യുവ/വിദ്യാർഥി സംരംഭകരുടെ നൂതന ആശയങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനായി എറണാകുളം ജില്ലയിലെ കാക്കനാട് 4600 ചതുരശ്രഅടി വിസ്തൃതിയിലും അങ്കമാലിയിൽ 5000 ചതുരശ്രഅടി വിസ്തൃതിയിലുമായി രണ്ടു ബിസിനസ് ഇൻകുബേഷൻ സെൻററുകൾ. മൂന്നാമത്തെ ഇൻകുബേറ്റർ കോഴിക്കോട് യു.എൽ സൈബർപാർക്കിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
ചെറുകിട വ്യവസായങ്ങൾക്ക് അവഗണന
പി.കെ. കുഞ്ഞാലിക്കുട്ടി (മുൻ വ്യവസായ മന്ത്രി)
വ്യവസായ വളർച്ചയുണ്ടാക്കുന്ന നടപടികളൊന്നും സർക്കാറിെൻറ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
നിക്ഷേപം വർധിപ്പിക്കുന്ന പദ്ധതികളൊന്നും ആവിഷ്കരിച്ചില്ല. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്ന ഒരു വർഷത്തിനുള്ളിൽ തന്നെ ഇത് ചെയ്തിരുന്നു.
വ്യവസായ വളർച്ചയില്ലായ്മയെ ആഗോള സാമ്പത്തിക പ്രതിഭാസം, മാന്ദ്യം എന്നൊക്കെ പറഞ്ഞ് സർക്കാറിന് ന്യായീകരിക്കാം. എന്നാൽ, വളർച്ചയില്ല എന്നത് വസ്തുതയാണ്. അത് മറച്ചുവെക്കാനാവില്ല.
വ്യവസായ മേഖല മെച്ചപ്പെടുത്താൻ കാര്യമായ ശ്രമങ്ങൾ എന്തെങ്കിലും നടന്നതായി അറിവില്ല.
ചെറുകിട വ്യവസായങ്ങൾക്കാണ് മുൻഗണന വേണ്ടത്. എന്നാൽ, ഇൗ മേഖലയിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ല. െഎ.ടി രംഗത്തും ഇതുതന്നെയാണ് സ്ഥിതി. ചെറുകിട, െഎ.ടി മേഖലയിൽ ഒരു വർഷം കാര്യമായ ഒന്നും നടന്നിട്ടില്ല.
പുതിയ വ്യവസായങ്ങേളാ പദ്ധതികളോ വന്നില്ല. വന്നാൽതന്നെ പ്രാദേശിക പ്രശ്നങ്ങൾ കാരണം മുടങ്ങുന്ന സാഹചര്യമാണുള്ളത്.
ദൂഷിതവലയത്തിൽനിന്ന് വ്യവസായങ്ങളെ രക്ഷിച്ച് നടപടികൾ കുറേക്കൂടി ലളിതമാക്കാനുള്ള ശ്രമങ്ങളുണ്ടാവണം.
വ്യവസായം വരുേമ്പാൾ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാവും. ഇത് പ്രതിരോധിക്കാൻ സന്തുലിതമായ നടപടികളാണുണ്ടാവേണ്ടത്. പരിസ്ഥിതിയെ പാടെ അവഗണിക്കാൻ പാടില്ല. ഇൗ വിഷയത്തിൽ എന്തെങ്കിലും നയമുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
തൊഴിലവസരങ്ങളുണ്ടാക്കുന്ന നിർമാണ മേഖലയുടെ വളർച്ചയുണ്ടായിട്ടില്ല.
െടക്സ്റ്റൈൽ മേഖലയാണ് പാടെ തകർന്നത്. ഞങ്ങളുടെ കാലത്ത് ശമ്പളം മുടങ്ങിയിരുന്നില്ല. എന്നാലിപ്പോൾ പല കമ്പനികളിലും ശമ്പളം മുടങ്ങുന്ന സാഹചര്യമാണുള്ളത്.
പൊതുമേഖല കൂടുതൽ കുഴപ്പത്തിലേക്കാണ് പോകുന്നത്. പലതിെൻറയും പ്രവർത്തനങ്ങൾ മുടങ്ങി. ഇത് മാറ്റിയെടുക്കാനുള്ള കൂടുതൽ നടപടികൾ വ്യവസായ വകുപ്പി
െൻറ ഭാഗത്തു നിന്നുണ്ടാവണം.
വ്യവസായ മേഖലയുടെ വളർച്ചക്ക് സർക്കാറിന് എല്ലാ പാർട്ടികളുടെയും പിന്തുണ ലഭിക്കും. അത് ഉപേയാഗപ്പെടുത്തി കാര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാറിന് കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.