Sorry, you need to install flash to see this content.

view counter

കാര്‍ഷിക വായ്പ കൂടുതല്‍ ഉദാരമാക്കുന്നു

Thursday, July 29, 2010
ന്യൂദല്‍ഹി: മൂന്നു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളുടെ പലിശ  അഞ്ചു ശതമാനമാക്കിയേക്കും. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമമെന്ന നിലക്കാണ് ഇത്. ഇപ്പോള്‍ ഏഴു ശതമാനം പലിശക്കാണ് കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് ഒരു ശതമാനത്തിന്റെ കൂടി ഇളവ് നല്‍കും.
പുതിയ നിര്‍ദേശം വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ക്ക് പുറമെ സഹകരണ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍, നബാര്‍ഡ് എന്നിവയില്‍ നിന്ന് കടമെടുക്കുന്നവര്‍ക്കും പുതിയ ഇളവുകള്‍ നല്‍കും.

ഉല്‍പാദന ക്ഷമത വര്‍ധിച്ചില്ലെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. കാര്‍ഷിക കടം എഴുതിത്തള്ളുകയും വായ്പാ പലിശ നിരക്ക് ഏഴു ശതമാനത്തിലെത്തിക്കുകയും ചെയ്തിട്ടും വരുമാനം കുറഞ്ഞതിനാല്‍ കൃഷിയിടത്തില്‍ കര്‍ഷകന്‍ ശ്രദ്ധിക്കുന്നില്ല. ഇതിനിടയില്‍, കര്‍ഷകനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാവുന്നില്ലെന്ന വിമര്‍ശം മാറ്റിയെടുക്കാനാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Share/Bookmark