Sorry, you need to install flash to see this content.

view counter

വിധ്വംസക പ്രവര്‍ത്തനം വളര്‍ത്തുന്നതില്‍ ഐ.ബി ക്ക് പങ്ക് -പോപ്പുലര്‍ ഫ്രണ്ട്

Thursday, July 29, 2010
തിരുവനന്തപുരം: രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനം വളര്‍ത്തുന്നതില്‍ കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാറാട് സംഭവത്തിലടക്കം ഇവരുടെ ഇടപെടലിന് തെളിവുണ്ട്. മുസ്‌ലിംസമുദായത്തില്‍ ചില ഘടകങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഐ.ബി ശ്രമിക്കുന്നുണ്ട്. ഇന്ത്യയും ഇസ്രായേലുമായി നയതന്ത്രബന്ധം ഉണ്ടായ ശേഷമാണ് ഇവിടെ ആക്രമണങ്ങള്‍ പെരുകിയത്. ക്ഷുദ്രപ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലും ഇന്റലിജന്റ്‌സ് ബ്യൂറോയാണ്.

ഐ.ബി ഓതിക്കൊടുക്കുന്നത് ഏറ്റുപാടുകയാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖകളും മറ്റും സംഘടന പ്രസിദ്ധീകരിച്ചതല്ല. അവയുമായി ബന്ധവുമില്ല. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയതിനെ സംഘടന തള്ളിപ്പറഞ്ഞിരുന്നു. അതൊരു  പ്രാദേശിക സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എഫിനെ മുസ്‌ലിംകളില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്ന് പിണറായിവിജയന്‍ പറഞ്ഞശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത് തുടങ്ങിയത്. ഇത് പോലിസ് നടത്തിയ നാടകമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റും പദവിക്ക് നിരക്കാത്തതുമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏത് രേഖയില്‍ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അല്ലെങ്കില്‍ അദ്ദേഹം രാജിവെക്കണം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാകക്ഷികളും സഹായം തേടി വരാറുണ്ട്. വേണ്ടെന്ന് പറഞ്ഞാലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും വോട്ട് ചെയ്യുമെന്നും അവര്‍പറഞ്ഞു. സംസ്ഥാനത്ത് ഒരിടത്തും മതകോടതികള്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ എല്ലാ പാര്‍ട്ടികളും ചെയ്യുന്നതുപോലെ പ്രാദേശിക തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഘടകം പ്രസിദ്ധീകരിച്ച സീഡികളും ലഘുലേഖകളും വിതരണം ചെയ്തു. 
Share/Bookmark