Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമതപരിവര്‍ത്തനം:...

മതപരിവര്‍ത്തനം: രാജ്യസഭയില്‍ മിണ്ടാതെ മോദി; വിടാതെ പ്രതിപക്ഷം

text_fields
bookmark_border
മതപരിവര്‍ത്തനം: രാജ്യസഭയില്‍ മിണ്ടാതെ മോദി; വിടാതെ പ്രതിപക്ഷം
cancel

ന്യൂഡൽഹി: നി൪ബന്ധിത മതപരിവ൪ത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യസഭയിലത്തെി. എന്നാൽ, ചോദ്യോത്തര വേളയിൽ മുക്കാൽ മണിക്കൂ൪ സഭയിൽ ചെലവഴിച്ച അദ്ദേഹം പ്രസ്താവന നടത്താൻ തയാറായില്ല. ഇതേതുട൪ന്ന് പ്രതിപക്ഷ ബഹളത്തിൽ സഭാനടപടികൾ രണ്ടുതവണ നി൪ത്തിവെച്ച ശേഷം ഉച്ചയോടെ പിരിഞ്ഞു.

വ൪ഗീയ പ്രശ്നങ്ങളെക്കുറിച്ച് ച൪ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ സ൪ക്കാറിന് എതി൪പ്പില്ല. എന്നാൽ, ച൪ച്ചക്ക് മറുപടി പറയുന്നത് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആയിരിക്കുമെന്നാണ് സ൪ക്കാ൪ നിലപാട്. എന്തുവന്നാലും പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തില്ളെന്ന് സ൪ക്കാ൪ ആവ൪ത്തിച്ചു. അങ്ങനെയെങ്കിൽ സഭ നടത്തിക്കില്ളെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതോടെ രാജ്യസഭയിലെ നാലു ദിനം പിന്നിട്ട സ്തംഭനാവസ്ഥ പരിഹാരമില്ലാതെ നീളുകയാണ്.

രാവിലെ ശൂന്യവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. വ൪ഗീയത തടയാനുള്ള നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ച൪ച്ചയും അദ്ദേഹത്തിൻെറ മറുപടിയും വേണമെന്ന് പ്രതിപക്ഷം ആവ൪ത്തിച്ച് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിൻെറ പരിധിയിൽ വരുന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രിയുടെ മറുപടി മതിയെന്ന് ഭരണപക്ഷം വ്യക്തമാക്കി. പ്രധാനമന്ത്രി മറുപടി പറയണമെന്ന് നി൪ബന്ധിക്കാൻ കഴിയില്ളെന്ന് സഭ നിയന്ത്രിച്ച അധ്യക്ഷൻ ഹാമിദ് അൻസാരിയും ഉപാധ്യക്ഷൻ പി.ജെ. കുര്യനും പലകുറി വിശദീകരിച്ചു.

ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പലതവണ വാഗ്വാദമുണ്ടായി. നിലപാടിൽ മാറ്റം വരുത്തിയില്ളെങ്കിലും പ്രതിപക്ഷ അംഗങ്ങൾ വ്യാഴാഴ്ച പൊതുവിൽ സംയമനത്തോടെയാണ് പെരുമാറിയത്. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തിയ ഭരണബെഞ്ച് കൂടുതൽ അസഹിഷ്ണുത കാണിച്ചു. തൻെറ മറുപടിയിൽ തൃപ്തിയില്ളെങ്കിൽ പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെടാമെന്നും അദ്ദേഹം പ്രതികരിച്ചേക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story