Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനടന്നും ഓടിയും...

നടന്നും ഓടിയും എറിഞ്ഞും ഇന്ത്യക്ക് മെഡല്‍

text_fields
bookmark_border
poovamma
cancel

ഇഞ്ചിയോൺ: ട്രാക്കിൽ ഇന്ത്യക്ക് മോശമല്ലാത്ത ദിനം. ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യൻ അത്ലറ്റുകൾ ഓടിയും നടന്നും എറിഞ്ഞും സ്വന്തമാക്കിയത്. വനിതകളുടെ 20 കിലോമീറ്റ൪ നടത്തത്തിൽ ഖുഷ്ബീ൪ കൗറാണ് വെള്ളി നേടിയത്. പുരുഷന്മാരുടെ 400 മീറ്ററിൽ ആരോക്യ രാജീവും വനിതകളുടെ 400 മീറ്ററിൽ എം.ആ൪. പൂവമ്മയും ഹാമ൪ത്രോയിൽ മഞ്ജുബാലയുമാണ് വെങ്കലമണിഞ്ഞത്. എന്നാൽ, പുരുഷന്മാരുടെ 20 കിലോമീറ്റ൪ നടത്തത്തിൽ മലപ്പുറത്തുകാരൻ കെ.ടി. ഇ൪ഫാൻ അഞ്ചാം സ്ഥാനത്തിലൊതുങ്ങി.
വനിതകളുടെ 20 കിലോമീറ്റ൪ നടത്തത്തിൽ ദേശീയ റെക്കോഡോടെയാണ് ഖുഷ്ബീ൪ രണ്ടാംസ്ഥാനത്തത്തെിയത്. ഈയിനത്തിൽ ചൈന സ്വ൪ണവും ആതിഥേയരായ ദക്ഷിണ കൊറിയ വെങ്കലവും നേടി. ഏഷ്യൻ മേളയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം നടത്തമത്സരത്തിൽ വെള്ളി സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തത്തെിയ ലു എക്സിയുവിയോട് നേരിയ വ്യത്യാസത്തിലായിരുന്നു കുഷ്ബീ൪ മത്സരം പൂ൪ത്തിയാക്കിയത്. ചൈനീസ് താരം 1:31:06 സമയത്തിൽ ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ രണ്ടു മിനിറ്റ് അധികമെടുത്താണ് (1:33:07) കുഷ്ബീ൪ വെള്ളിനേട്ടം കൈവരിച്ചത്. അതേസമയം, ഈ പ്രകടനത്തിലൂടെ തൻെറ തന്നെ പേരിലുള്ള ദേശീയ റെക്കോഡ് (1:33:37) മെച്ചപ്പെടുത്താൻ അവ൪ക്കായി. 1:33:18 സമയത്തിൽ കൊറിയയുടെ ജിയോൻ യിയോങ്യുൻ മൂന്നാമതത്തെി. മത്സരത്തിൽ അവസാന രണ്ട് കിലോമീറ്റ൪ ബാക്കിനിൽക്കെയാണ് ചൈനയുടെ നീ ജിങ്ജിങ്ങിനെ മറികടന്ന് ഖുഷ്ബീ൪ രണ്ടാം സ്ഥാനത്തത്തെിയത്. പിന്നീട് ഇതേ ലീഡിൽ മത്സരം അവസാനിപ്പിക്കാനും അവ൪ക്ക് കഴിഞ്ഞു. അതേസമയം, അവസാന ഘട്ടത്തിൽ പിഴച്ച ജിങ്ജിങ്ങിന് നാലാം സ്ഥാനമേ ലഭിച്ചുള്ളൂ. കരിയറിൽ ഖുഷ്ബീറിൻെറ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇഞ്ചിയോണിലേത്. ഈ വ൪ഷം നടന്ന ഏഷ്യൻ വാക്കിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ അമൃത്സറിൽനിന്നുള്ള ഈ 21കാരിക്ക്, ഏഷ്യൻ ഗെയിംസിൽ സ്വന്തം സമയം മെച്ചപ്പെടുത്താൻ കഴിഞ്ഞതിനൊപ്പം വെള്ളി മെഡലിലേക്ക് മുന്നേറാനുമായി.
പതിയെ തുടങ്ങിയശേഷം വമ്പൻ കുതിപ്പ് നടത്തിയാണ് മംഗലാപുരംകാരി പൂവമ്മ 400 മീറ്ററിൽ മൂന്നാം സ്ഥാനത്തത്തെിയത്. 52.36 സെക്കൻഡിലാണ് പൂവമ്മ അവസാനവര കടന്നത്. 51.73 സെക്കൻഡാണ് പൂവമ്മയുടെ മികച്ച സമയം. ബഹ്റൈൻെറ ആഫ്രിക്കൻ താരമായ ഒ.എം. അദേക്കായയാണ് സ്വ൪ണം നേടിയത് (സമയം: 51.59 സെക്കൻഡ്). അമ്മ രാജിക്ക് ഈ മെഡൽ സമ൪പ്പിക്കുകയാണെന്ന് പൂവമ്മ പറഞ്ഞു. തുടക്കത്തിൽ പതിയെയായിരുന്നു ഓടിയത്.
എന്നാൽ, അവസാന 150 മീറ്ററിൽ മെഡലിനായി പോരാടിയെന്നും പൂവമ്മ പറഞ്ഞു. ഈയിനത്തിൽ മൻദീപ് കൗ൪ 53.38 സെക്കൻഡുമായി ആറാമതായി. മൻദീപും ഫോമിലത്തെിയതിനാൽ 4-400 മീറ്റ൪ റിലേയിൽ ഇന്ത്യക്ക് സ്വ൪ണപ്രതീക്ഷ ഏറെയാണെന്ന് പൂവമ്മ വ്യക്തമാക്കി. അപ്രതീക്ഷിതമായിരുന്നു ആരോക്യ രാജീവിൻെറ വെങ്കലനേട്ടം. 45.92 സെക്കൻഡിലാണ് തമിഴ്നാട്ടുകാരൻ മൂന്നാം സ്ഥാനത്തെതിയത്. തൻെറ മികച്ച സമയമായ 46.13 സെക്കൻഡാണ് ഈ പട്ടാളക്കാരൻ മെച്ചപ്പെടുത്തിയത്. നാലോ അഞ്ചോ സ്ഥാനമാണ് പ്രതീക്ഷിച്ചതെന്നും മെഡൽ കരസേനക്ക് സമ൪പ്പിക്കുകയാണെന്നും രാജീവ് പറഞ്ഞു.
60.47 മീറ്റ൪ എറിഞ്ഞാണ് ഹാമ൪ത്രോയിൽ മഞ്ജുബാല വെങ്കലം നേടിയത്. ആദ്യ ശ്രമത്തിലായിരുന്നു ഈ ദൂരത്തേക്ക് ഹാമ൪ പായിച്ചത്. ചൈനയുടെ ഷാങ് വെൻസ്യൂ (77.3 മീറ്റ൪) സ്വ൪ണവും നാട്ടുകാരിയും ഏഷ്യൻ റെക്കോഡുകാരിയുമായ വാങ് ഷെങ്ങ് (74.16 മീറ്റ൪) വെള്ളിയും നേടി. ഷാങ് വെൻസ്യൂവിൻേറത് പുതിയ ഗെയിംസ് റെക്കോഡാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story