Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎല്‍.എസ്.എസ്,...

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ ക്രമക്കേട്: നാല് പേര്‍ക്ക് സസ്പെന്‍ഷന്‍

text_fields
bookmark_border
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ ക്രമക്കേട്: നാല് പേര്‍ക്ക് സസ്പെന്‍ഷന്‍
cancel

വണ്ടൂ൪: എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷകളിൽ വിദ്യാ൪ഥികൾക്ക് കൂടുതൽ മാ൪ക്ക് നേടാൻ ഉത്തരങ്ങൾ അധ്യാപക൪ എഴുതി ചേ൪ത്ത സംഭവത്തിൽ നാല് പേരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.
തട്ടിപ്പ് നടന്ന കാളികാവ് ബസാ൪ സ്കൂളിലെ പ്രധാനാധ്യാപകൻ എൻ.ബി. സുരേഷ്കുമാ൪, വണ്ടൂ൪ മുൻ എ.ഇ.ഒയും ഇപ്പോഴത്തെ പുനലൂ൪ എ.ഇ.ഒയുമായ എ.എം. സത്യൻ, എ.ഇ.ഒ ഓഫിസിലെ സ്പെഷൽ ക്ള൪ക്ക് പ്രിയേഷ്, ഡയറ്റ് മലപ്പുറം ലെക്ചറ൪ കെ. നിഷ എന്നിവരെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച വണ്ടൂ൪ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ൪ക്ക് ലഭിച്ചേക്കും.
കുട്ടികളുടെ ഉത്തര പേപ്പറുകൾ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
ഈ സ്കൂളിൽനിന്ന് എൽ.എസ്.എസ് പരീക്ഷ എഴുതിയ കുട്ടികളുടെ ഉത്തരകടലാസുകളിലെല്ലാം അധ്യാപക൪ വ്യാപകമായി തിരുത്തലുകൾ വരുത്തുകയായിരുന്നു.
കുട്ടികളെ പെൻസിൽ കൊണ്ട് എഴുതാൻ അനുവദിച്ച ശേഷം ഉത്തരങ്ങൾ മായ്ച്ചുകളഞ്ഞ് പേന ഉപയോഗിച്ച് തിരുത്തി എഴുതിയ നിലയിലായിരുന്നു ഉത്തരപേപ്പ൪.
മിക്ക ഉത്തരക്കടലാസിലും ശരിയുത്തരം എഴുതി ചേ൪ത്തിരിക്കുന്നത് ഒരേ കൈയക്ഷരത്തിലാണെന്നും കണ്ടത്തെിയിരുന്നു. ഉത്തരക്കടലാസിലെ മാ൪ക്കും ആകെ രേഖപ്പെടുത്തിയ മാ൪ക്ക് തമ്മിലും വ്യത്യാസമുണ്ട്.
പല ഉത്തര കടലാസുകളിലും ഉത്തരവാദപ്പെട്ടവ൪ ഒപ്പുവെച്ചിട്ടുമില്ല.
രജിസ്റ്റ൪ നമ്പറും ഉത്തരക്കടലാസും മൂല്യനി൪ണയ രീതിയുമെല്ലാം പരീക്ഷാ ഭവനും പൊതുവിദ്യാഭ്യാസ വകുപ്പും നേരിട്ട് നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പരീക്ഷയിലാണ് അധ്യാപകരും മൂല്യനി൪ണയ ക്യാമ്പിലെ സൂപ്രണ്ടുമാരും ഒത്തു കളിച്ചത്.
പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഉത്തരക്കടലാസുകൾ ഉപജില്ലാ ഓഫിസിലത്തെിക്കണമെന്നാണ് നി൪ദേശം.
എന്നാൽ, ഇതും സ്കൂൾ അധികൃത൪ പാലിച്ചിട്ടില്ല.
ശനിയാഴ്ച നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ തിങ്കളാഴ്ചയാണ് മൂല്യനി൪ണയ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ക്രമക്കേട് സംബന്ധിച്ച് ‘മാധ്യമം’ നൽകിയ വാ൪ത്തയെ തുട൪ന്ന് കെ.പി.എസ്.ടി.യു ജില്ലാ നേതൃത്വം പൊതുവിദ്യാഭ്യാസ ഡയറക്ട൪ക്ക് പരാതി നൽകുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ട൪ നി൪ദേശിച്ച മൂന്നംഗ സംഘം വണ്ടൂ൪ എ.ഇ.ഒ ഓഫിസിലത്തെി തെളിവെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story