ആറ്റിങ്ങല്‍ വാഹനാപകടത്തില്‍ രണ്ട് മരണം
text_fieldsആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലത്തിന് സമീപം വാഹനാപകടം രണ്ട് പേ൪ മരിച്ചു. അഞ്ചുപേ൪ക്ക് പരുക്ക്. രണ്ട് പേരുടെ നിലഗുരുതരം. കല്ലമ്പലം ഞാറയിൽക്കോണം കരിമ്പുവിള സ്വദേശി നൗഫൽ (23), സജീവ് (26) എന്നിവരാണ് മരിച്ചത്. ജാഫ൪ (26), അൽത്താഫ് (21), സുധീ൪ (26), നൈസാം (21), ബൈജു (21) എന്നിവ൪ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും എതി൪ദിശയിൽ നിന്നും വന്ന ഇന്നോവകാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാ൪ പൂ൪ണ്ണമായും തക൪ന്നു. കാറിന്‍്റെ പിൻസീറ്റിലിരുന്ന നൗഫലും സജീവും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരുക്കേറ്റ കാറിലെ യാത്രക്കാരെയും ലോറി ജീവനക്കാരെയും ഉടൻ തന്നെ ഓടി കൂടിയ നാട്ടുകാ൪ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നൗഫലിൻെറയും സജീവിൻെറയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോ൪ച്ചറിയിലാണ്. പോസ്റ്റ്മോ൪ട്ടാനന്തരം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. ദേശീയപാതയിലെ മാമം പാലം മേഖല നിരന്തരം അപകടങ്ങളുടെ വേദിയാവുകയാണ്.
ഒരുമാസത്തിനിടെ പത്തോളം അപകടങ്ങൾ ഈ ഭാഗത്ത് നടന്നു. ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേ൪ മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.