Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎബോള ബാധിത...

എബോള ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതിന് താല്‍ക്കാലിക വിലക്ക്

text_fields
bookmark_border
എബോള ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതിന് താല്‍ക്കാലിക വിലക്ക്
cancel

ദോഹ: എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവ൪ക്ക് വിസ നൽകുന്നതിന് താൽക്കാലിക വിലക്ക് ഏ൪പ്പെടുത്തിയതായി സുപ്രീം ആരോഗ്യ കൗൺസിൽ ഡയറക്ട൪ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി അറിയിച്ചു.
ഇത്തരം സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ക൪ശന നടപടികളാണ് ഖത്ത൪ ഗവൺമെൻറ് സ്വീകരിക്കുന്നത്. നേരത്തെ ലോക വ്യാപകമായി ആശങ്ക ഉയ൪ത്തിയ കൊറോണ വൈറസിൻെറ കാര്യത്തിൽ സ്വീകരിച്ച നിലപാട് ഇക്കാര്യത്തിൽ ഏറ്റവും നല്ല അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. എബോള വൈറസ് സ്ഥിരീകരിച്ച ഗിനിയ, ലൈബീരിയ, നൈജീരിയ, സിറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള സന്ദ൪ശക൪ക്കാണ് നിരോധം ബാധകമാവുക. ഈ രാജ്യങ്ങളിലെ ആരോഗ്യനില മെച്ചപ്പെടുന്നത് വരെ വിസ നിരോധം തുടരും.
ഹമദ് രാജ്യാന്തര വിമാനത്താവളം വഴി എത്തിയ ഒരാളിലും ഇതുവരെ എബോള ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
കൂടുതൽ സൂക്ഷ്മത പുല൪ത്തുന്നതിന് വേണ്ടിയാണ് നേരത്തെ എബോള രോഗം സഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവ൪ക്ക് താൽക്കാലികമായി വിസ നൽകണ്ടേതില്ളെന്ന് തീരുമാനിച്ചത്. ലോകാരോഗ്യ സംഘടനയുടെ ആഗസ്റ്റ് 26ന് പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് 3,069 പേ൪ക്ക് ലോകത്ത് എബോള ബാധിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച് 1,552 മരണങ്ങളും റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ഹമദ് ഇൻറ൪നാഷണൽ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ എബോള ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കാനായി ശരീരത്തിൻെറ ഊഷ്മാവ് തിരിച്ചറിയാൻ കഴിയുന്ന തെ൪മൽ കാമറകൾ ഘടിപ്പിച്ചിരുന്നു.
എബോളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഖത്ത൪ എയ൪വേസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
ഈ മാസമാദ്യം ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലത്തെിയ നൈജീരിയക്കാരി മരിച്ചത് എബോള വൈറസ് കാരണമാണെന്ന സംശയത്തെ തുട൪ന്നാണ് ഖത്ത൪ ഈ വിഷയത്തിൽ ക൪ശന നടപടികൾ സ്വീകരിച്ച് തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story