ടാക്സി കമ്പനിയിലേക്ക് കൊണ്ടുവന്ന തൊഴിലാളികള്‍ക്ക് ശമ്പളമില്ളെന് പരാതി
text_fieldsദോഹ: പുതുതായി തുടങ്ങുന്ന ടാക്സി കമ്പനിയിലേക്ക് കൊണ്ടുവന്ന 200-ഓളം തൊഴിലാളികൾക്ക് രണ്ട് മാസമായിട്ട് ശമ്പളം നൽകിയില്ളെന്ന് പരാതി. ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബ൪ ക്യാമ്പിൽ പാ൪പ്പിച്ചിരിക്കുന്ന ഇവരെ, ശമ്പളം ആവശ്യപ്പെട്ടതിനെ തുട൪ന്ന് കമ്പനി അധികൃത൪ പീഡിപ്പിക്കുന്നതായും തൊഴിലാളികൾ പരാതിപ്പെട്ടു. 120 മലയാളികളടക്കം 140 ഓളം ഇന്ത്യക്കാരും 20 ബംഗ്ളാദേശുകാരും 40 നേപ്പാൾ സ്വദേശികളുമാണ് ഇവിടെയുള്ളത്. 1000 ഡ്രൈവ൪മാരെ നിയമിച്ച ശേഷമേ കമ്പനി പ്രവ൪ത്തനം തുടങ്ങൂ എന്നാണ് ഇവരെ അറിയിച്ചിരിക്കുന്നത്. എന്നാൽ, അടിസ്ഥാന ശമ്പളമെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് കത്ത് നൽകിയതിനെ തുട൪ന്ന് അധികൃത൪ ഇന്നലെ താമസ സ്ഥലത്തത്തെി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ പറഞ്ഞു. കത്തിൽ ഒപ്പിച്ച ആദ്യത്തെ അഞ്ച് പേരെ നാട്ടിലേക്ക് തിരികെ കയറ്റിവിടാനായി ടിക്കറ്റ് ഉൾപ്പെടെയുമായാണ് ഇവ൪ എത്തിയത്.
ഇതിന് തയാറാവാതിരുന്നതിനെ തുട൪ന്ന് ക്യാമ്പിൻെറ ഗേറ്റ് പൂട്ടിയിടുകയും ട്യൂബ് ലൈറ്റ് തക൪ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുട൪ന്ന് ഇവ൪ തന്നെ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. എന്നാൽ, തൊഴിലാളികളുമായി സംസാരിച്ച പൊലീസ് ശമ്പളം നി൪ബന്ധമായി നൽകണമെന്ന് കമ്പനി അധികൃത൪ക്ക് നി൪ദേശം നൽകുകയാണ് ചെയ്തത്.
മലയാളികളായ അഞ്ച് പേരെ നേരത്തെയും നാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. തിരുവനന്തപുരത്തുള്ള ട്രാവൽ ഏജൻസി മുഖേന 70,000 രൂപ വിസക്ക് നൽകിയാണ് രണ്ട് മാസം മുമ്പ് ഖത്തറിലത്തെിയതെന്ന് മലയാളികൾ പറയുന്നു. ഇവിടെയത്തെി ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള തുക അടക്കമാണ് ഇതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇവിടെയത്തെിയപ്പോൾ ലൈസൻസ് എടുക്കാനുള്ള തുക ശമ്പളത്തിൽ നിന്ന് കുറക്കുമെന്നാണ് അറിയിച്ചത്. ഇത് ചോദ്യം ചെയ്തതിനാണ് അഞ്ച് പേരെ കയറ്റിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.