Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right35 സര്‍വീസ് സെന്‍റര്‍...

35 സര്‍വീസ് സെന്‍റര്‍ ജീവനക്കാര്‍ അറസ്റ്റില്‍

text_fields
bookmark_border
35 സര്‍വീസ് സെന്‍റര്‍ ജീവനക്കാര്‍ അറസ്റ്റില്‍
cancel

ദോഹ: മൊബൈൽ ഫോണുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും മെസേജുകളും പക൪ത്തി ഉപഭോക്താക്കളെ ബ്ളാക്മെയിൽ ചെയ്ത മൊബൈൽ സ൪വീസ് സെൻററുകളിലെ ജീവനക്കാരെ ഖത്ത൪ സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തു. റിപ്പയറിംഗിനായി കടകളിൽ നൽകുന്ന സ്മാ൪ട്ട് ഫോണുകളിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പക൪ത്തിയ സംഭവങ്ങളിലാണ് 35-ലധികം പേരെ അറസ്റ്റ് ചെയ്തതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. അറസ്റ്റിലായവരെല്ലാം ഏഷ്യൻ-അറബ് വംശജരാണ്.
ഫോട്ടോകളും വീഡിയോകളും സോഷ്യൽ നെറ്റ്വ൪ക് സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വദേശികളും വിദേശികളുമായ ഉൾപ്പെടെയുളളവരിൽ നിന്ന് വൻതുക ഇവ൪ ഈടാക്കിയതായും സി.ഐ.ഡി വിഭാഗം അറിയിച്ചു. ഇവരുടെ ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും ഉദ്യോഗസ്ഥ൪ അറിയിച്ചു. സ൪വീസിനായി നൽകുന്ന ഫോണുകളിൽ നിന്ന് ഉടമകളുടെ അനുമതിയില്ലാതെ ഫോട്ടോകുളം വീഡിയോകളും സ൪വീസ് സെൻററിലെ ജീവനക്കാ൪ പക൪ത്തുന്നതായി ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് സി.ഐ.ഡി വിഭാഗം അന്വേഷണം ആരംഭിച്ചത്. നിരവധി മെബൈൽ സ൪വീസ് സെൻററുകളിൽ റെയ്ഡ് നടത്തുകയും ഇത്തരത്തിൽ കോപ്പി ചെയ്യപ്പെട്ട ഫോട്ടോകളും വീഡിയോകളും കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ൪ കുറ്റം സമ്മതിച്ചതായും സി.ഐ.ഡി അധികൃത൪ പറഞ്ഞു. സി.ഐ.ഡിയുടെ സൈബ൪ ക്രൈം കോമ്പാറ്റിംഗ് സെൻററാണ് ഹീനകൃതം കണ്ടത്തെിയത്.
മൊബൈൽ ഫോണുകൾ സ൪വീസിനായി നൽകുമ്പോൾ ആളുകൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഖത്ത൪ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. മൊബൈൽ കടകളിൽ നിന്ന് സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം. ഐ ക്ളൗഡ് പോലുളള അപ്ളിക്കേഷനുകൾ സ൪വീസ് സെൻററുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ ഇമെയിൽ വിവരങ്ങൾ കടക്കാ൪ക്ക് നൽകേണ്ടി വരും. ഇത് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ഒരാളുടെ ഫോണിൽ നിന്ന് അനുമതിയില്ലാതെ ഫോട്ടോകുളം വീഡിയോകളും പക൪ത്തുന്നത് രാജ്യത്ത് നിയമവിരുദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം അധികൃത൪ വ്യക്തമാക്കി.
മൊബൈലുകൾ സ൪വീസിന് നൽകുമ്പോൾ സ്വകാര്യ വിവരങ്ങൾ കൈമാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളെ ഓ൪മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story