ഹാജിമാര്‍ക്ക് സൗകര്യം നിഷേധിച്ചിട്ടില്ല –ചെയര്‍മാന്‍
text_fieldsകോഴിക്കോട്: ഹജ്ജ് ഹൗസിൽ ഹജ്ജ് യാത്രിക൪ക്ക് സൗകര്യം നിഷേധിക്കുന്നതായ പ്രചാരണം സത്യസന്ധമല്ളെന്ന് ഹജ്ജ് കമ്മിറ്റി ചെയ൪മാൻ കോട്ടുമല ബാപ്പു മുസ്ലിയാ൪. ഹാജിമാ൪ വിമാനസമയത്തിൻെറ എട്ടുമണിക്കൂ൪ മുമ്പ് എത്തിയാൽ മതിയെന്ന് നിഷ്ക൪ഷിച്ചത് തീ൪ഥാടക൪ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കുറക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കരിപ്പൂ൪ ഹജ്ജ് ഹൗസിൽ തീ൪ഥാടക൪ക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കരണം ഹാജിമാ൪ക്ക് കൂടുതൽ സൗകര്യം ചെയ്യാനാണെന്ന് ചെയ൪മാൻ വ്യക്തമാക്കിയത്. യാത്രാദിവസത്തിൻെറ ഒന്നോ രണ്ടോ ദിവസം നേരത്തേ ഹാജിമാരെഹജ്ജ് ക്യാമ്പിലേക്ക്വരുത്തിയാൽ അവരെ യാത്രയാക്കാൻ വരുന്നവ൪ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഹാജിമാ൪ യാത്ര പുറപ്പെടും വരെ ഒപ്പമുള്ളവ൪ക്ക് പുറത്ത് മുറിയെടുത്ത് കഴിയേണ്ടിവരും. പുതിയ പരിഷ്കരണം കൊണ്ട് ഈ അവസ്ഥ ഇല്ലാതായിട്ടുണ്ട്. കഴിഞ്ഞ വ൪ഷം ഒരു തീ൪ഥാടകനും ക്യാമ്പിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. ഒരു ദിവസം നേരത്തേ എത്തണമെന്ന നിബന്ധന ഒഴിവാക്കി ബുദ്ധിമുട്ട് കുറച്ചതിന് എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്.
ദൂരസ്ഥലത്തുനിന്നുള്ള തീ൪ഥാടക൪ നേരത്തേ ഹജ്ജ് ഹൗസിലത്തെുകയാണെങ്കിൽ അവ൪ക്ക് താമസവും ഭക്ഷണവുമുൾപ്പെടെ എല്ലാ സൗകര്യവും ചെയ്തുകൊടുക്കും. അതിന് ഒരു വിലക്കുമില്ല. എന്നാൽ, ഹജ്ജ് ക്യാമ്പിൽ നേരത്തേ വന്ന് താമസിക്കാൻ ആരും താൽപര്യപ്പെടുന്നില്ല. നി൪ബന്ധസാഹചര്യത്തിലാണ് മുൻവ൪ഷങ്ങളിൽ തീ൪ഥാടക൪ ക്യാമ്പിൽ വന്ന് താമസിച്ചത്. കഴിഞ്ഞ കാലങ്ങളിലൊക്കെയും ക്യാമ്പിൻെറ പേരുപറഞ്ഞ് ഹാജിമാരെ കഷ്ടപ്പെടുത്തലായിരുന്നു. ഹാജിമാരുടെ ലഗേജ് സൂക്ഷിക്കുന്നതുസംബന്ധിച്ചും പരാതികൾ ഉണ്ടായിരുന്നു. രാത്രി ക്യാമ്പിലുറങ്ങുന്ന ഹാജിമാരെ വിളിച്ചുണ൪ത്തി ലഗേജ് കാണിച്ചുകൊടുക്കാൻ വരെ നി൪ബന്ധിച്ചിരുന്നു. ഇത്തരം പരാതികൾ ഒഴിവാക്കാനും ഹാജിമാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനുമാണ് കഴിഞ്ഞ വ൪ഷംമുതൽ പരിഷ്കരണം ഏ൪പ്പെടുത്തിയത്. ഹാജിമാ൪ക്ക് വേണ്ട നി൪ദേശങ്ങളൊക്കെ നേരത്തേ ട്രെയ്ന൪മാ൪ മുഖേന നേരിട്ട് നൽകുന്നുണ്ടെന്നും അതിന് ക്യാമ്പിൽ വരേണ്ട ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. മുമ്പൊക്കെ ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മറ്റു ചില൪ ഹജ്ജ് ക്യാമ്പിനെ ഹൈജാക്ക് ചെയ്യാറാണ് പതിവ്. ക്യാമ്പിലേക്ക് വേണ്ട വളൻറിയ൪മാരുടെ തെരഞ്ഞെടുപ്പുൾപ്പെടെ കമ്മിറ്റിയെ അറിയിക്കാതെ ഇവ൪ നേരിട്ട് നടത്താറായിരുന്നു. എന്നാൽ, താൻ ചെയ൪മാനായ കമ്മിറ്റി വന്നപ്പോൾ ഇത് അവസാനിപ്പിച്ചത് പല൪ക്കും രസിച്ചിട്ടില്ല.
ഇപ്പോഴുണ്ടായ പ്രചാരണങ്ങൾക്കു പിന്നിൽ നൈരാശ്യം ബാധിച്ചവരാണെന്നും ബാപ്പു മുസ്ലിയാ൪ ആരോപിച്ചു. ഹാജിമാ൪ യാത്രാവിമാനത്തിൻെറ 48 മണിക്കൂ൪ മുമ്പ് ഹജ്ജ് ഹൗസിൽ റിപ്പോ൪ട്ട് ചെയ്യണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നി൪ദേശം കേരളം പോലുള്ള കൊച്ചു സംസ്ഥാനത്തെ ഉദ്ദേശിച്ചല്ല, മറിച്ച് യു.പി, ബിഹാ൪, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങി ദിവസങ്ങൾ യാത്രചെയ്യേണ്ട സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ്. അത് ഇവിടെയും നടപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പോലും നി൪ബന്ധിക്കുന്നില്ല. കഴിഞ്ഞ വ൪ഷം കരിപ്പൂ൪ ഹജ്ജ് ക്യാമ്പിലുണ്ടായിരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി നിരീക്ഷക൪ ക്യാമ്പിന് നല്ല സ൪ട്ടിഫിക്കറ്റാണ് നൽകിയതെന്നും ബാപ്പു മുസ്ലിയാ൪ പറഞ്ഞു. കഴിഞ്ഞ വ൪ഷം ഹജ്ജ് ക്യാമ്പ് വേണ്ടെന്നുവെച്ചത് ഒറ്റക്കെടുത്ത തീരുമാനമല്ല; മറിച്ച്, തീ൪ഥാടകരുടെ സൗകര്യം പരിഗണിച്ച് ഹജ്ജ് കമ്മിറ്റി ഐകകണ്ഠ്യേന എടുത്തതാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ തീ൪ത്തും ജനകീയ സ്വഭാവത്തോടെയാണ് ഹജ്ജ് കാര്യങ്ങൾ നി൪വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ വകുപ്പും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും തീരുമാനിക്കുകയാണെങ്കിൽ ഉംറ തീ൪ഥാടക൪ക്കും ഹജ്ജ് ഹൗസിൽ സൗകര്യം ചെയ്യുന്നതിന് ഏറെ സന്തോഷമാണുള്ളത്. ഹാജിമാരുടെ ബുദ്ധിമുട്ട് ലഘൂകരിക്കാനെടുത്ത പരിഷ്കരണം എല്ലാവരും അംഗീകരിക്കണമെന്നാണ് തൻെറ അഭ്യ൪ഥനയെന്നും ബാപ്പു മുസ്ലിയാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.