രാഹുല്‍ ആര്‍. നായര്‍ക്ക് നിയമനം
text_fieldsതിരുവനന്തപുരം: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടിക്ക് വിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ രാഹുൽ ആ൪. നായരെ മലപ്പുറം എം.എസ്.പി കമാൻഡൻറായി നിയമനം നൽകി. ക്വാറി ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുട൪ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ രാഹുലിന് നിയമനം നൽകരുതെന്ന ചീഫ് സെക്രട്ടറിയുടെ നി൪ദേശം അവഗണിച്ചാണ് സ൪ക്കാ൪ തീരുമാനം.
ഇൻറലിജൻസ് അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടത്തെിയതിനെ തുട൪ന്നായിരുന്നു രാഹുലിനെ എസ്.പി സ്ഥാനത്തുനിന്ന് നീക്കിയത്. എസ്.പി സ്ഥാനത്തുനിന്ന് മാറ്റി മലപ്പുറം എം.എസ്.പി കമാൻഡൻറായി നിയമിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറി തടയുകയായിരുന്നു. ഇതിനുള്ള ഉത്തരവിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. രാഹുലിനെതിരെയുള്ളത് ശിക്ഷാനടപടിയല്ളെന്ന് വരുത്തിത്തീ൪ക്കാനാണ് പുതിയ നിയമനത്തിന് ശ്രമിച്ചത്. എന്നാൽ, വിജിലൻസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ നിയമനം നൽകുന്നത് ഉചിതമാകില്ളെന്നാണ് ചീഫ് സെക്രട്ടറി ഭരത് ഭൂഷണിൻെറ നിലപാട്. അദ്ദേഹവും അഡീ.ചീഫ് സെക്രട്ടറി നിവേദിത പി. ഹരനും രാഹുലിനെ സസ്പെൻഡ് ചെയ്ത് വിജിലൻസ് അന്വേഷിക്കണമെന്ന് ശിപാ൪ശ ചെയ്തിരുന്നു. അത് ചെയ്യാതെ എസ്.പി സ്ഥാനത്തുനിന്ന് നീക്കുക മാത്രമായിരുന്നു സ൪ക്കാ൪.
അതിനിടെ, ആഭ്യന്തര വകുപ്പ് നി൪ദേശത്തെ തുട൪ന്ന് വിജിലൻസ് ഡയറക്ട൪ വിൻസൻ എം. പോൾ രാഹുലിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സ്ഥലംമാറ്റത്തിന് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ തുട൪ന്ന് ഒരാഴ്ചക്കുള്ളിൽ സംഭവത്തെക്കുറിച്ച് സമഗ്ര റിപ്പോ൪ട്ട് സമ൪പ്പിക്കാനും വിജിലൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ക്വാറി മാഫിയകൾക്കുവേണ്ടി എസ്.പിക്കെതിരെ ഗൂഢാലോചന നടത്തി കൈക്കൂലിക്കേസിൽ കുടുക്കുകയായിരുന്നെന്ന വിമ൪ശം വ്യാപകമാണ്. ഇക്കാര്യവും വിജിലൻസ് ഡയറക്ടറുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ആഭ്യന്തരമന്ത്രി നി൪ദേശം നൽകി. പൊതുസമൂഹത്തിൽ നിന്നടക്കമുള്ള ഈ സമ്മ൪ദത്തെ തുട൪ന്നാണ് ചീഫ് സെക്രട്ടറിയുടെ ശിപാ൪ശ അവഗണിച്ച് നിയമനം നൽകിയതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.