Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേളാരി ഐ.ഒ.സിയില്‍...

ചേളാരി ഐ.ഒ.സിയില്‍ മെല്ളെപ്പോക്ക് സമരം

text_fields
bookmark_border
ചേളാരി ഐ.ഒ.സിയില്‍ മെല്ളെപ്പോക്ക് സമരം
cancel

വള്ളിക്കുന്ന്: ചേളാരി ഐ.ഒ.സി പ്ളാൻറിലെ കയറ്റിറക്ക് തൊഴിലാളികൾ ബുധനാഴ്ച മെല്ളെപ്പോക്ക് സമരം നടത്തി. സേവന-വേതന വ൪ധന സംബന്ധിച്ച് ചൊവ്വാഴ്ച അസി. ലേബ൪ കമീഷണറുടെ സാന്നിധ്യത്തിൽ കോഴിക്കോട്ട് നടത്തിയ ച൪ച്ചയിൽ തീരുമാനമാവാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. തൊഴിലാളികൾ ഉന്നയിച്ച ആവശ്യം ച൪ച്ചയിൽ കരാറുകാരൻ അംഗീകരിച്ചില്ളെന്നാണ് തൊഴിലാളികൾ പറയുന്നത്.
ബുധനാഴ്ച ഉച്ചക്ക് മുമ്പുള്ള ഒന്നാമത്തെ ഷിഫ്റ്റിൽ 20 ലോഡ് സിലിണ്ടറുകളാണ് കയറ്റി അയച്ചത്. ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റിലും മെല്ളെപ്പോക്ക് സമരം ആവ൪ത്തിച്ചു. ഇതിൽ ആറ് മണിക്കൂറിൽ 12 ലോഡ് സിലിണ്ടറുകൾ കയറ്റി അയച്ചു. 60 ലോഡ് സിലിണ്ടറുകൾ കയറ്റി അയക്കേണ്ട സ്ഥാനത്താണിത്.
ചൊവ്വാഴ്ച നടന്ന ച൪ച്ചയിൽ എസ്.ടി.യു, ഐ.എൻ.ടി.യു.സി, ഐ.ഒ.സി.യു എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ടി ലത്തീഫ്, കെ. ഹനീഫ, മധുസൂദനൻ, സുരേഷ്, സെയ്തലവി, രാജീവ് എന്നിവ൪ പങ്കെടുത്തിരുന്നു. ശമ്പള വ൪ധന ആവശ്യം പരിഗണിക്കാതെ തൊഴിലാളികളെ സമരമുഖത്തേക്ക് എത്തിക്കുന്നതിനുള്ള ഒരുക്കമാണ് കരാറുകാരൻ നടത്തുന്നതെന്ന് എസ്.ടി.യു പ്ളാൻറ് ഏരിയ കമ്മിറ്റി ആരോപിച്ചു. 2013 ഫെബ്രുവരിയിൽ പുതിയ കരാറുകാരൻ വന്ന ശേഷം ബോണസ് ഉൾപ്പടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
ആദ്യ ഷിഫ്റ്റിൽ 20 ലോഡ് വ൪ക്ക് ലോഡായി നിജപ്പെടുത്തുകയും അതിന് 14,000 രൂപ അടിസ്ഥാന ശമ്പളമായി തീ൪പ്പാക്കുകയും ചെയ്യണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. 20 ലോഡിന് ശേഷം കയറ്റിപ്പോകുന്ന ഓരോ സിലിണ്ടറുകൾക്കും 1.25 രൂപ ലഭിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 14 മാസത്തെ ശമ്പള വ൪ധനയിലേക്ക് അഡ്വാൻസ് നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ളെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story