Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനങ്ങളെ സഹായിക്കാന്‍...

ജനങ്ങളെ സഹായിക്കാന്‍ നിയമം പൊളിച്ചെഴുതണം -മുഖ്യമന്ത്രി

text_fields
bookmark_border
ജനങ്ങളെ സഹായിക്കാന്‍ നിയമം  പൊളിച്ചെഴുതണം -മുഖ്യമന്ത്രി
cancel

പാലക്കാട്: ജനങ്ങളെ സഹായിക്കാൻ നിയമങ്ങളും ചട്ടങ്ങളും തടസ്സമാവുന്ന പക്ഷം അവ പൊളിച്ചെഴുതണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാലക്കാട് ജില്ലയിലെ ജനസമ്പ൪ക്ക പരിപാടിയിൽ ആമുഖപ്രഭാഷണം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ന്യായമായ കാര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ബാധ്യത ജനപ്രതിനിധികൾക്കും സ൪ക്കാറിനുമുണ്ട്. എന്നാൽ, ഇത് സുഗമമായി നി൪വഹിക്കാൻ ചില ചട്ടങ്ങളെങ്കിലും ഉദ്യോഗസ്ഥ൪ക്ക് സഹായകമല്ല. ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിന് പരിഹാരമായാണ് കഴിഞ്ഞ വ൪ഷത്തെ ജനസമ്പ൪ക്ക പരിപാടിയുടെ പശ്ചാത്തലത്തിൽ 43 ഉത്തരവുകൾ സ൪ക്കാ൪ പുറപ്പെടുവിച്ചത്. ഇത്തവണയും പരാതികൾ പരിഹരിക്കുമ്പോൾ ചട്ടങ്ങൾ തടസ്സമായി വരുന്നപക്ഷം മുൻവ൪ഷത്തേത്പോലുള്ള ഉത്തരവുകൾ പുറത്തിറക്കും.
ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനും അത് ബോധ്യപ്പെടുന്നതിനുമുള്ള വേദിയാണ് ജനസമ്പ൪ക്ക പരിപാടി. ശ്രദ്ധയിൽപെടുന്ന ന്യായമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കും. പരിപാടിയുടെ ലക്ഷ്യം ജനവും ഭരണകൂടവും തമ്മിലെ അകലം കുറക്കലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം നൽകാനുള്ള നീക്കമായി ചിത്രീകരിക്കപ്പെടുന്നത് ശരിയല്ല. അങ്ങനെയുള്ള അപേക്ഷകളിൽ അ൪ഹതപ്പെട്ടവ൪ക്ക് സഹായം നൽകും. സ൪ക്കാറും ഉദ്യോഗസ്ഥരും തങ്ങൾക്ക് അപ്രാപ്യമാണെന്ന ധാരണ ജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണകൂടത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് വലുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള ടൂറിസം-പട്ടികജാതി വികസന മന്ത്രി എ.പി. അനിൽകുമാ൪, എം.എൽ.എമാരായ സി.പി. മുഹമ്മദ്, അഡ്വ. എൻ. ഷംസുദ്ദീൻ, ഷാഫി പറമ്പിൽ, ജില്ലാ കലക്ട൪ കെ. രാമചന്ദ്രൻ, എ.ഡി.എം കെ. ഗണേശൻ, പട്ടികജാതി വികസന കോ൪പറേഷൻ ചെയ൪മാൻ എസ്. ശിവരാമൻ, പാലക്കാട് മുനിസിപ്പൽ ചെയ൪മാൻ എ. അബ്ദുൽ ഖുദ്ദൂസ്, ജനപ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടിയിൽ മുൻകൂട്ടി സമ൪പ്പിച്ച 18,840 പരാതികൾക്ക് പുറമെ ഉച്ചക്ക് ശേഷം പുതിയ പരാതികളും മുഖ്യമന്ത്രി സ്വീകരിച്ചു. രാത്രി ഏറെ വൈകിയാണ് പരിപാടി അവസാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story