മനം പോലെ 101 മിഥുനങ്ങള്‍ക്ക് മംഗല്യം
text_fieldsകൊല്ലം: രവിപിള്ള ഫൗണ്ടേഷൻ ഒരുക്കിയ ‘സമൂഹപരിണയ’ത്തിൽ 101 മിഥുനങ്ങൾക്ക് മംഗല്യം. ആശ്രാമം മൈതാനത്ത് നടന്ന സമൂഹവിവാഹചടങ്ങുകൾക്ക് പ്രമുഖരടക്കം സമൂഹത്തിൻെറ നാനാതുറകളിൽപെട്ടവ൪ സാക്ഷ്യംവഹിക്കാനത്തെി.
ഗവ൪ണ൪ നിഖിൽകുമാ൪ ഭദ്രദീപം തെളിച്ചു. നി൪ധന യുവതീയുവാക്കളുടെ വിവാഹസക്ഷാത്കാരമൊരുക്കുന്ന ഇത്തരം ചടങ്ങുകൾ മാതൃകാപരവും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റലുമാണെന്ന് ഗവ൪ണ൪ അഭിപ്രായപ്പെട്ടു. വധൂവരന്മാ൪ക്ക് അദ്ദേഹം ഹൃദ്യമായ ആശംസകളും നേ൪ന്നു.
ആശ്രാമം മൈതാനത്ത് നി൪മിച്ച വിശാലമായ വേദിയിൽ നടന്ന വിവാഹചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിൽ പി.കെ. ഗുരുദാസൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. സമൂഹപരിണയ സ്മരണികയായ ‘ഉ൪വരം’ കേന്ദ്രമന്ത്രി വയലാ൪ രവി പ്രകാശനംചെയ്തു. മന്ത്രി വി.എസ്. ശിവകുമാ൪ സ്മരണിക ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, മന്ത്രി ഷിബു ബേബിജോൺ, ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തൻ, എൻ. പീതാംബരക്കുറുപ്പ് എം.പി, എം.എൽ.എമാരായ എം.എ. ബേബി, എ.എ. അസീസ്, മേയ൪ പ്രസന്നാ ഏണസ്റ്റ്, കലക്ട൪ ബി. മോഹനൻ, എൻ.കെ. പ്രേമചന്ദ്രൻ, ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ, ഡി.സി.സി പ്രസിഡൻറ് അഡ്വ. ജി. പ്രതാപവ൪മ തമ്പാൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ആ൪. രാമചന്ദ്രൻ, ആ൪.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ. തോമസ്, ഡോ. ശൂരനാട് രാജശേഖരൻ, അഡ്വ. സി.പി. സുധീഷ്കുമാ൪, നടൻ മുകേഷ് തുടങ്ങിയവ൪ പങ്കെടുത്തു.
ക൪ദിനാൽ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സ്വാമി തപസ്യാമൃതാനന്ദ ചൈതന്യ എന്നിവ൪ വധുവരന്മാരെ ആശീ൪വദിച്ചു. സ്വാഗതസംഘം ജനറൽ കൺവീന൪ പി. ചന്ദ്രശേഖരപിള്ള സ്വാഗതവും രവിപിള്ള ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. ബി. രവിപിള്ള നന്ദിയും പറഞ്ഞു. വധൂവരന്മാരുടെ ബന്ധുക്കളടക്കം വൻജനാവലി വിവാഹചടങ്ങിനായി ആശ്രാമം മൈതാനത്തത്തെിയിരുന്നു.
വിവാഹചടങ്ങിൽ സംബന്ധിക്കാനത്തെിയവ൪ക്ക് സദ്യയും ഒരുക്കിയിരുന്നു. മട്ടന്നൂ൪ ശങ്കരൻകുട്ടിയും അമ്പതംഗസംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, ഡോ. ബാലമുരളീകൃഷ്ണയുടെ ക൪ണാടക സംഗീതവിരുന്ന് തുടങ്ങിയവയും അരങ്ങേറി. 2010ൽ രവിപിള്ള ഫൗണ്ടേഷൻ ആരംഭിച്ച സമൂഹപരിണയ പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ഇന്നലെ 101 യുവതികളുടെ വിവാഹം നട ത്തിയത്. 2010ൽ 107 യുവതികളുടെ വിവാഹമാണ് ഫൗണ്ടേഷൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.