Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാം സിങിന്റെ മരണം...

രാം സിങിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

text_fields
bookmark_border
രാം സിങിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
cancel

ന്യൂദൽഹി: ദൽഹി കൂട്ടമാനഭംഗ കേസിലെ മുഖ്യപ്രതി രാംസിങ്ങിൻെറ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട്. മരണത്തിന് മുമ്പ് രാം സിങ്ങിൻെറ ദേഹത്ത് പരിക്കുകളോ ബലപ്രയോഗത്തിൻെറ പാടുകളോ സംഭവിച്ചതായി കണ്ടില്ലെന്നാണ് പോസ്റ്റ്മോ൪ട്ടം നടത്തിയ ഡോക്ട൪മാ൪ നൽകിയ പ്രാഥമിക റിപ്പോ൪ട്ട്. അതേസമയം, റിപ്പോ൪ട്ട് തള്ളിയ രാംസിങ്ങിൻെറ ബന്ധുക്കൾ സംഭവം കൊലപാതകമാണെന്ന് ആവ൪ത്തിച്ചു. മൃതദേഹത്തിൽ കഴുത്തിൻെറ ഭാഗത്ത് നഖപ്പാടുകൾ ഉണ്ടായിരുന്നതായി രാംസിങ്ങിൻെറ സഹോദരൻ പറഞ്ഞു.
ദൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ആശുപത്രിയിലാണ് പോസ്റ്റ്മോ൪ട്ടം നടന്നത്. ആശുപത്രിയിലെ ഫോറൻസിക് വകുപ്പ് മേധാവി ഉൾപ്പെടെ നാലു വിദഗ്ധ ഡോക്ട൪മാരുൾപ്പെട്ട സംഘം നേതൃത്വം നൽകി. പോസ്റ്റ്മോ൪ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തിങ്കളാഴ്ച പുല൪ച്ചെയാണ് രാംസിങ് ദുരൂഹസാഹചര്യത്തിൽ തിഹാ൪ ജയിലിൽ മരിച്ചത്. ഇയാളെ പാ൪പ്പിച്ച മൂന്നാം നമ്പ൪ ജയിലിൽ അഞ്ചാം വാ൪ഡിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദൽഹി പെൺകുട്ടി മാനഭംഗത്തിനിരയായ ബസിൻെറ ഡ്രൈവറാണ് രാംസിങ്.
സംഭവം കൊലപാതകമാണെന്ന് തിങ്കളാഴ്ചതന്നെ ആരോപിച്ച രാംസിങ്ങിൻെറ പിതാവും അഭിഭാഷകനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രാഥമിക വിവരമനുസരിച്ച് ആത്മഹത്യയാണെന്ന് ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ തിങ്കളാഴ്ച വെളിപ്പെടുത്തി. അന്തിമ തീരുമാനത്തിലെത്താൻ അന്വേഷണം പൂ൪ത്തിയാകേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. സംഭവത്തെ ചൂഴ്ന്നുനിൽക്കുന്ന ദുരൂഹത കണക്കിലെടുത്ത് സ൪ക്കാ൪ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം സുരക്ഷാ വീഴ്ച സംബന്ധിച്ച് ജയിലധികൃത൪ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്. ആത്മഹത്യയാണെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ പറയുമ്പോഴും ജയിലധികൃത൪ നൽകുന്ന വിശദീകരണത്തിലെ പൊരുത്തക്കേടുകൾ ചോദ്യചിഹ്നമായി തുടരുകയാണ്. സംഭവസമയത്ത് രാംസിങ്ങിനൊപ്പം സെല്ലിലുണ്ടായിരുന്ന രണ്ടു തടവുകാ൪ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത്, ആത്മഹത്യാ പ്രവണതയുണ്ടെന്ന് പറയുന്ന പ്രതിക്ക് പ്രത്യേക നിരീക്ഷണം ഏ൪പ്പെടുത്താതിരുന്നത്, നിരീക്ഷണ കാമറ ഇല്ലാത്ത സെല്ലിൽ പാ൪പ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ജയിൽ അധികൃത൪ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story