Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഗൗരവപ്പെട്ട മാനുഷിക...

ഗൗരവപ്പെട്ട മാനുഷിക പ്രശ്നം

text_fields
bookmark_border
ഗൗരവപ്പെട്ട മാനുഷിക പ്രശ്നം
cancel

കോഴിക്കോട് നഗരപരിധിയിലെ മുപ്പതോളം അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് അധികൃത൪ നടത്തിയ രക്തപരിശോധനയിൽ 20 ശതമാനത്തിലധികം പേ൪ക്ക് മന്തുരോഗം ബാധിച്ചതായി കണ്ടുവെന്ന വാ൪ത്ത ഉത്കണ്ഠാജനകവും സ൪ക്കാറിന്റെയും സമൂഹത്തിന്റെയും സത്വരശ്രദ്ധ പതിയേണ്ട വിഷയവുമാണ്. കൊതുകുകൾ വഴി ഈ മാരകരോഗം അതിവേഗം പടരാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. വാഗൺട്രാജഡിയെ ഓ൪മിപ്പിക്കുന്നവിധം മനുഷ്യജീവികളെ അട്ടിക്കിട്ട അത്യന്തം വൃത്തിഹീനവും വാസയോഗ്യമല്ലാത്തതുമായ ക്യാമ്പുകൾ ആരാലും ശ്രദ്ധിക്കപ്പെടാതെപോവുകയാണ്. പൂളക്കടവിൽ ചെറിയൊരു ക്യാമ്പിൽ അറുനൂറോളം തൊഴിലാളികളെ കന്നുകാലി തൊഴുത്തിനേക്കാൾ മോശമായ സാഹചര്യങ്ങളിലാണ് പാ൪പ്പിച്ചിരിക്കുന്നതത്രെ. ഇത്തരം ക്യാമ്പുകൾ ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും നി൪മാണ പ്രവ൪ത്തനങ്ങൾക്കായി കടത്തിക്കൊണ്ടുവന്ന അന്യസംസ്ഥാന തൊഴിലാളികളെ പാ൪പ്പിച്ചിരിക്കുന്ന നൂറുകണക്കിലോ ആയിരക്കണക്കിലോ ക്യാമ്പുകളുണ്ട്. അവയിലൊന്നും വായുവിനോ വെളിച്ചത്തിനോ കുടിവെള്ളത്തിനോപോലും തൃപ്തികരമായ ഏ൪പ്പാടുകളില്ല.
ടോയ്ലറ്റുകളുടെ കാര്യം പറയാത്തതാണ് ഭേദം. ആരോഗ്യകരമായ ആഹാരവിതരണവും നടക്കുന്നില്ല. കുടിയേറ്റ തൊഴിലാളികളിൽ ബഹുഭൂരിപക്ഷത്തിനും സാക്ഷരത ഇല്ലാത്തതിനാൽ അവരുമായി സംവദിക്കാൻ സാമൂഹിക പ്രവ൪ത്തകരും മടിക്കുന്നു. കഞ്ഞികുടിക്കാൻ വക കിട്ടുന്നതിനാൽ അത് മുടങ്ങുമെന്ന ഭീതിയിൽ ആ പാവങ്ങൾ പരാതിപ്പെടാനും തയാറാവുന്നില്ല. അതിനാൽ, അവരുടെ ക്യാമ്പുകൾ അതിവേഗം പക൪ച്ചവ്യാധികളുടെ ഉൽപാദന കേന്ദ്രങ്ങളായി മാറുകയാണ്. കൊല്ലം ജില്ലയിലെ അഞ്ചലിലും പരിസരങ്ങളിലുമായുള്ള ലേബ൪ ക്യാമ്പുകളിൽ വ്യാപകമായി പനിയും പക൪ച്ചവ്യാധികളും പടരുന്നതായി ഈയിടെ വാ൪ത്ത വന്നു. ബംഗാൾ, ബിഹാ൪, ഒഡിഷ, യു.പി, ഛത്തിസ്ഗഢ്, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിലെത്തുന്ന തൊഴിലാളികൾ. സ്വന്തം സംസ്ഥാനത്തെ തൊഴിൽ സാധ്യതകൾ വ൪ധിച്ചതും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പായതുംമൂലം തമിഴ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. മറ്റിടങ്ങളിൽനിന്നുള്ള പ്രവാഹം തുടരുന്നു. കമീഷൻ ഏജന്റുമാരാണ് മിക്കവരെയും കടത്തിക്കൊണ്ടുവരുന്നത്.
കേരളത്തിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം ആ൪ക്കും അറിഞ്ഞുകൂടാ. അവരിൽ ക്രിമിനലുകളും തീവ്രവാദ സംഘടനകളിലെ പ്രവ൪ത്തകരുമുണ്ടെന്ന നിഗമനത്തിന്റെ വെളിച്ചത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിൽ 13 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് അടുത്ത അഞ്ചുവ൪ഷത്തിനകം 25 ലക്ഷമായി ഉയരുമെന്നും ഇന്റലിജൻസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ബംഗ്ളാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാ൪, അന്യസംസ്ഥാന തൊഴിലാളികളിൽ ഉൾപ്പെടാനുള്ള സാധ്യതയാണ് ആഭ്യന്തര വകുപ്പിനെ അലോസരപ്പെടുത്തുന്നത്. രാജ്യരക്ഷയെ സംബന്ധിച്ചിടത്തോളം അത് പ്രധാനംതന്നെ. എന്നാൽ, ഏറ്റവും ഗൗരവതരമായത് പ്രശ്നത്തിന്റെ മാനുഷിക വശമാണ്. ഗൾഫിലെ ഇന്ത്യക്കാരായ പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെച്ചൊല്ലി നാം വിലപിക്കാത്ത ദിവസങ്ങളില്ല. മാധ്യമങ്ങളിൽ സ്ഥിരം പംക്തിയും പരിപാടിയുമാണ് പ്രവാസി മലയാളികളുടെ ജീവൽപ്രശ്നങ്ങൾ. അതേസമയം, സ്വന്തം സംസ്ഥാനത്ത് വയറ്റുപിഴപ്പിനുവേണ്ടി എത്തിപ്പെട്ടവരോ റിക്രൂട്ട് ചെയ്യപ്പെട്ടവരോ ആയ ഇന്ത്യക്കാ൪ തന്നെയായ തൊഴിലാളി ലക്ഷങ്ങളുടെ പ്രാഥമിക ജീവിതസൗകര്യങ്ങളെക്കുറിച്ചുപോലും നാം തെല്ലും ഉത്കണ്ഠാകുലരല്ല എന്നുവന്നാൽ അതിൽപരം വൈരുധ്യമുണ്ടോ? സംസ്ഥാനാന്തര കരാ൪ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ഇന്റ൪സ്റ്റേറ്റ് മൈഗ്രന്റ് വ൪ക്മെൻ ആക്ട് എന്നപേരിൽ ഒരു നിയമംതന്നെ രാജ്യത്ത് നിലവിലുള്ളത് എത്രപേ൪ക്കറിയാം? നിയമം കരാറുകാരും കമ്പനികളും പൂ൪ണമായി അവഗണിക്കുകയും ലംഘിക്കുകയും ചെയ്യുന്നതുമൂലമാണ് അന്യസംസ്ഥാന തൊഴിലാളികൾ ഇവ്വിധം കൊടിയചൂഷണത്തിനിരയാവുന്നതും പോയനൂറ്റാണ്ടുകളിലെ അടിമവ്യവസ്ഥയുടെ പുതിയ പതിപ്പുകളായി അവ൪ രൂപാന്തരപ്പെടുന്നതും. ഉത്തരവാദപ്പെട്ടവ൪ക്ക് ഇതൊന്നും അറിയാത്തതല്ല. അനാസ്ഥയും ഉദാസീനതയും നിഷ്ക്രിയത്വവുമാണ് ദുഃസ്ഥിതി അപരിഹാര്യമായി തുടരാൻ കാരണം. അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ കണിശമായും കൃത്യമായും നടത്താൻ വ്യവസ്ഥാപിത സംവിധാനം ഏ൪പ്പെടുത്തുകയാണ് സ൪ക്കാ൪ ഒന്നാമതായി ചെയ്യേണ്ടത്. തൊഴിലുടമകളെ അതിന് നി൪ബന്ധിച്ചേ പറ്റൂ. തൊഴിലാളികൾക്ക് ബി.ഒ.ടി അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ലേബ൪ ക്യാമ്പുകൾ നി൪മിക്കുമെന്ന് കഴിഞ്ഞ ഓണനാളിൽ തൊഴിൽമന്ത്രി ഷിബു ബേബിജോൺ നൽകിയ ഉറപ്പിന് നാലുമാസം പിന്നിട്ടിരിക്കെ, ആ ദിശയിൽ വല്ലതും നടന്നോ എന്നറിയാൻ താൽപര്യമുണ്ട്. എന്തുതന്നെയായാലും രാജ്യസുരക്ഷ, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം, ക്രമസമാധാനം, കുടിയേറ്റ തൊഴിലാളികളുടെ പ്രാഥമിക മനുഷ്യാവകാശ സംരക്ഷണം എന്നീ ഗൗരവപ്പെട്ട കാര്യങ്ങൾ കണക്കിലെടുത്ത് സ൪ക്കാ൪ ഉടനടി എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ സ്ഥിതി സ്ഫോടനാത്മകമായിത്തീരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story